അണുബോംബാക്രമണത്തിന്റെ 80 ാം വാര്‍ഷികം; കത്തീഡ്രല്‍ മണികള്‍ മുഴക്കിയും സമാധാനത്തിനായി ജാഗരണ പ്രാര്‍ത്ഥനയില്‍ ഒന്നിച്ചും നാഗാസാക്കി
- Featured, INTERNATIONAL, LATEST NEWS
- August 9, 2025
കൊച്ചി: ഉത്തമനായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ രാജ്യം തന്നെ ഏല്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണത്തിലും രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎന്ന നിലയിലും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ചെയ്ത നിസ്തുല സേവനങ്ങളെ സഭ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തെ ആദരിക്കുകയും ചെയ്യുന്നു എന്ന് കെസിബിസി. ആദരണീയനായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ സഭയുടെയും ഭാരത കത്തോലിക്കാ സഭയുടെയും പ്രാര്‍ത്ഥനകളും അനുശോചനവും അര്‍പ്പിക്കുകയും കുടുംബാംഗങ്ങളോട് സഭയുടെ ആദരവും ബന്ധവും അറിയിക്കുകയും ചെയ്യുന്നുവെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ
ഹെനോയ്: വിയറ്റ്‌നാമിൽ ജയിലിൽ കഴിയുന്ന രണ്ട് ക്രൈസ്തവര്‍ക്ക് വിയറ്റ്‌നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്‌നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’’ എന്ന മനുഷ്യാവകാശ സംഘടനയുടെ അവാർഡിനാണ് തടവില്‍ കഴിയുന്ന ട്രാന്‍ വാന്‍ ബാങ്ങും, വൈ വോ നിയുമാണ് അര്‍ഹരായിരിക്കുന്നത്. വിയറ്റ്‌നാമീസ് പൗരന്‍മാര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും അവാർഡ് പ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതപീഡനം അവസാനിപ്പിക്കാനും, കമ്മ്യൂണിസ്റ്റുകള്‍ കൈവശപ്പെടുത്തിയ തങ്ങളുടെ പൂര്‍വ്വിക സ്വത്ത് മടക്കിക്കിട്ടുന്നതിനും, വംശീയ മതന്യൂനപക്ഷ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനും വേണ്ടി നടത്തിയ
ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ഹാരുൺ ഷഹസാദിന് കോടതി കുറ്റവിമുക്തനാക്കിയിട്ടും സാധാരണ ജീവിതം നയിക്കാനാകുന്നില്ല. പാക്കിസ്ഥാനിലെ ലാഹോർ ഹൈക്കോടതിയാണ് ഹാരുൺ ഷഹസാദിനെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം മോചിതനായെങ്കിലും തീവ്ര ഇസ്ലാം മതസ്ഥരുടെ ഭീഷണിയില്‍ ഷഹസാദിന്റെ കുടുംബം വ്യത്യസ്ത സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയാണിപ്പോൾ. കഴിഞ്ഞ ജൂൺ 30 – ന് ഹാരുൺ ഷഹസാദ് ഫേസ്ബുക്കിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്തതാണ് ഇസ്ലാം മത വിശ്വാസികളെ പ്രകോപിപ്പിച്ചത്. തുടര്‍ച്ചയായ
വ്യക്തിയുടെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും മോചനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് കോട്ടപ്പുറം രൂപതാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കോട്ടപ്പുറം രൂപതാ സമിതി നടത്തിയ സമുദായദിനാചരണവും 31-ാമത് മെറിറ്റ് അവാര്‍ഡ് സമ്മേളനവും പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ നേടുന്ന വിജ്ഞാനം കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനായി ഉപയോഗിക്കാന്‍ യുവതലമുറ തയാറാകണമെന്ന് ഡോ. അലക്‌സ് വടക്കുംതല കൂട്ടിച്ചേര്‍ത്തു. കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട: കെസിബിസിയുടെ അഖണ്ഡ ബൈബിള്‍ പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി ഇടവകയില്‍വച്ച് കെസിബിസി വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ മൂന്നിന് ഏഴു മണിക്ക് ആരംഭിച്ച് ഡിസംബര്‍ എട്ടിന് രാവിലെ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് രാത്രിയും പകലുമായി ബൈബിള്‍ പാരായണം ക്രമപ്പെടുത്തിയിരിക്കുന്നത്. ബൈബിള്‍ പാരായണം കേരളസഭയുടെ നവീകരണ കാലഘട്ടത്തില്‍ സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വഴിതെളിക്കുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഫാ.
കൊച്ചി: യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടമാണെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കത്തോലിക്കാ സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കെസിസിയുടെ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സഭയുടെ പ്രത്യാശയും ചൈതന്യവുമാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണത നിറഞ്ഞ കാലഘട്ടത്തില്‍ അവര്‍ ഒറ്റക്കല്ല എന്ന ബോധ്യം നല്‍കുന്നതിനും അവരെ കൂടെ നിര്‍ത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ‘കത്തോലിക്കാ യുവജനങ്ങള്‍ : വെല്ലുവിളികളും
കൊച്ചി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് പക്ഷം ചേര്‍ന്ന വ്യക്തിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. രാജ്യത്തിന്റെ കാര്യനിര്‍വഹണ മേഖലയില്‍ അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. അസംഘടിത തൊഴിലാളികളുടെ വിഷയങ്ങളില്‍ ഇടപെടുകയും പ്രളയകാലത്ത് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ വിഭവസമാഹരണ കേന്ദ്രം തുറന്ന് അതിലൂടെ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് മുന്‍കൈയെടുത്ത വ്യക്തിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. ക്രൈസ്തവരുടെ വിഷയങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട
കാക്കനാട്: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഭാരതത്തിന്റെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവീസിങ് പാട്ടീലിന്റെ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യസാന്നിധ്യമായിരുന്നു എന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഉദ്യോഗസ്ഥനും ധിഷണാ ശാലിയും സീറോ മലബാര്‍സഭയുടെ സുഹൃത്തുമായ വ്യക്തിത്വത്തെയാണ് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വിയോഗത്തിലൂടെ നഷ്ടമായിരി ക്കുന്നത്. കേരളത്തിലെ ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ്
Don’t want to skip an update or a post?