'ഉര്‍ബി എത് ഒര്‍ബി:' പൂര്ണദണ്ഡവിമോചനം
- Featured, VATICAN, ഈസ്റ്റർ സ്പെഷ്യൽ
- March 29, 2024
ബാഗ്ദാദ്: പേപ്പൽ പര്യടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അഴിച്ചുവിട്ട അനിശ്ചിതാവസ്ഥ കുറച്ചൊന്നുമല്ല ഇറാഖി ക്രൈസ്തവരെ അസ്വസ്ഥപ്പെടുത്തിയത്. മഹാമാരിമൂലമുള്ള ആരോഗ്യപ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ ഇറാഖ് പര്യടനം സാധ്യമാകുമോ എന്ന സംശയം ഫ്രാൻസിസ് പാപ്പതന്നെ ഉന്നയിച്ചപ്പോൾ അത് ഉച്ഛസ്ഥായിലുമായി. പക്ഷേ, നിരാശയല്ല പ്രത്യാശയോടെ പ്രാർത്ഥനയെ മുറുകെപ്പിടിക്കുകയായിരുന്നു അവർ. പ്രത്യാശാനിർഭരമായ ആ വിശ്വാസത്തിന് പ്രത്യുത്തരമെന്നോണം, പ്രസ്തുത പ്രാർത്ഥനാ ദിനത്തിന്റെ 48-ാം ദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ പാദസ്പർശം ഇതാ, ഇറാഖിന്റെ മണ്ണിൽ! സുരക്ഷാ ഭീഷണി മുതൽ മഹാമാരിയുടെ രണ്ടാംതരംഗം വരെയുള്ള വെല്ലുവിളികൾ ഉയർന്ന സാഹചര്യത്തിൽ, ജനുവരി
ബാഗ്ദാദ്: ക്രിസ്തുസാക്ഷികളുടെ ചുടനിണം വീണ മണ്ണിൽ ഉയിർപ്പിന്റെ പ്രത്യാശയും സഹവർതിത്വത്തിന്റെ മഹത്വവും പ്രഘോഷിക്കാൻ ആഗോള കത്തോലിക്കാസഭയുടെ വലിയ ഇടയൻ ഫ്രാൻസിസ് പാപ്പ ഇറാഖിന്റെ മണ്ണിൽ വന്നിറങ്ങി, രാജ്യം സന്ദർശിക്കുന്ന പ്രഥമ പാപ്പ എന്ന വിശേഷണത്തോടെ. സുരക്ഷാ ഭീഷണിമുതൽ കോവിഡ് ഭീതിവരെയുള്ള വെല്ലുവിളികളെ വകഞ്ഞുമാറ്റി സമാധാനത്തിന്റെ ദൂതുമായെത്തിയ പാപ്പയെ ഇറാഖി ജനത ഹൃദയംകൊണ്ട് വരവേൽക്കുന്ന രംഗങ്ങൾക്കാണ് ലോകം സാക്ഷിയായത്. തലസ്ഥാന നഗരിയായ ബാഗ്ദാദിലെ ഇന്റർനാഷണൽ എയർപോർട്ടിൽ ‘അലിറ്റാലിയ’ വിമാനത്തിൽ വന്നിറങ്ങിയ പാപ്പയെ സ്വീകരിക്കാൻ മത, രാഷ്ട്രീയ നേതാക്കൾ വളരെമുമ്പേ
മൊസ്യൂൾ: ഫ്രാൻസിസ് പാപ്പയുടെ ആഗമന വാർത്തതന്നെ ഇറാഖി ക്രൈസ്തവർക്ക് ഉയിർപ്പനുഭവമാകുമെന്ന നിരീക്ഷണങ്ങൾ ശരിവെക്കുംവിധം ഇതാ രണ്ട് റിപ്പോർട്ടുകൾ. നിനവേയിലെ കരംലിഷിൽനിന്നാണ് റിപ്പോർട്ടുകൾ. ഐസിസ് തീവ്രവാദികൾ ശിരസും കരങ്ങളും അറുത്തുമാറ്റിയ മരിയൻ തിരുരൂപം പുനരുദ്ധരിച്ചും അഗ്‌നിക്കിരയാക്കിയ ദൈവാലയത്തിൽനിന്ന് ശേഖരിച്ച മരം കൊണ്ട് നിർമിച്ച കുരിശും ഉയിർപ്പിന്റെ അടയാളമായി മാറുകയാണ്. ഇവ രണ്ടും ഫ്രാൻസിസ് പാപ്പയുടെ സന്നിധിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് വിശ്വാസീസമൂഹം. നിനവേ സമതലത്തിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾക്കുനേരെ അതിക്രമം അഴിച്ചുവിട്ട 2014- 2017 കാലയളവിവാണ് മൊസ്യൂളിനും ഏർബിലിനും മധ്യേയുള്ള കരാംലിഷ്
‘മുറിപ്പാടുകളെ സൗഖ്യപ്പെടുത്തണമേ, ഹൃദയങ്ങളെ സമാശ്വസിപ്പിക്കണമേ,’ എന്ന പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പ നാളെ ഇറാഖ് പര്യടനത്തിന് തുടക്കം കുറിക്കുമ്പോൾ, വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറാഖിന്റെ ചരിത്രവും വർത്തമാനവും ഹ്രസ്വമായി പങ്കുവെക്കുന്നു കോട്ടയം വടവാതൂർ സെമിനാരി ലേഖകൻ. കലിംഗയുദ്ധത്തിനുശേഷമുള്ള അശോക ചക്രവർത്തിയുടെ മാനസികാവസ്ഥയിലാണ് ഇന്ന് പശ്ചിമേഷ്യയും ഇറാഖും. ധർമയുദ്ധങ്ങളെന്ന് വിളിക്കപ്പെട്ടവയൊന്നും സത്യത്തിൽ ധർമയുദ്ധങ്ങളായിരുന്നില്ല. പുരാതന മതങ്ങളുടെ പിള്ളത്തൊട്ടിലായ ഈ മണ്ണിലേക്കാണ് മുറിവുണക്കലിന്റെ ചരിത്രദൗത്യവുമായി ഫ്രാൻസിസ് പാപ്പ എത്തുന്നത്. ഇറാഖിന്റെ മണ്ണിൽ കാലുകുത്തുന്ന ആദ്യ പാപ്പ എന്ന ഖ്യാതിയോടെ!
”നിതാന്ത ജാഗ്രത സൂക്ഷിച്ച വന്ദ്യനായ യൗസേപ്പേ, കാലത്തിന്റെ അടയാളങ്ങളെ വിവേചിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ നീ സഹായിക്കണമേ.” പാലകന്റെ പാഥേയം 19-ാം ദിന ധ്യാനം- നിതാന്ത ജാഗ്രതയുള്ള യൗസേപ്പ് ദൈവവചനം: ”അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയുംകൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു” (മത്താ. 2:14-15). ധ്യാനം: ആദ്യപാപം മനുഷ്യനില്‍ ഏല്‍പ്പിച്ച വലിയ ഒരാഘാതമാണ് മനുഷ്യനിലെ പാപത്തിലുള്ള മയക്കം. ഈ പാപ മയക്കത്തില്‍നിന്നും മാനവരാശിയെ എഴുന്നേല്‍പ്പിക്കാനാണ് ദൈവസുതന്റെ ആഗമനം (എഫേ. 5:14). ഈശോ നമുക്കായി നേടിത്തന്ന വലിയൊരു
‘സുപ്രധാനം എന്നാൽ, അപകടകരം’- അന്താരാഷ്ട്ര നിരീക്ഷകർ മുതൽ 93 വയസ് പിന്നിട്ട പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻവരെ നടത്തിയ ഈ പ്രതികരണങ്ങൾ മാത്രം മതി, ഇപ്പോഴും നീറിപ്പുകയുന്ന ഇറാഖിലേക്കുള്ള പേപ്പൽ പര്യടനം കൈവിട്ട കളിയാണെന്ന് തിരിച്ചറിയാൻ. എന്നിട്ടും എന്തുകൊണ്ട് ഈ അപ്പസ്‌തോലിക യാത്രയ്ക്ക് കളമൊരുങ്ങി? അതിന് ഒരു ഉത്തരമേയുള്ളൂ, ഫ്രാൻസിസ് പാപ്പയുടെ നിശ്ചയദാർഢ്യം അഥവാ, പതിവുകൾ തെറ്റിക്കുന്ന പാപ്പ ഫ്രാൻസിസ്‌കോ ശൈലി! ഒരു രാഷ്ട്രത്തലവൻ വിദേശപര്യടനത്തിന് ഒരുങ്ങുമ്പോൾ ആദ്യം പരിഗണിക്കുന്നത് അവിടത്തെ സുരക്ഷാകാര്യങ്ങളാവും. അങ്ങിനെ നോക്കുമ്പോൾ, സ്ഥിതി
വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കിടയിലും വിശ്വാസം നെഞ്ചോട് ചേർത്തുപിടിച്ച ഇറാഖിലെ ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തിന് നന്ദി പറഞ്ഞും ഇറാഖിൽ സാഹോദര്യം ഊട്ടിയുറപ്പിക്കാൻ പരസ്പരം സഹായിക്കണമെന്ന് ആഹ്വാനം ചെയ്തും ഇറാഖി ജനതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം. നാളെ മുതൽ ആരംഭിക്കുന്ന അപ്പസ്‌തോലിക പര്യടനത്തിന് മുന്നോടിയായാണ് അന്നാട്ടിലെ നാനാജാതി മതസ്ഥരെ ഒന്നടങ്കവും വിശിഷ്യാ ക്രൈസ്തവസമൂഹത്തെയും അഭിസംബോധനചെയ്ത് പാപ്പ വിശേഷാൽ സന്ദേശം അയച്ചത്. പ്രിയ സഹോദരങ്ങളെ, സമാധാനം നിങ്ങളോടുകൂടെ. ഞാൻ എത്രയും പെട്ടെന്ന് നിങ്ങളെ കണ്ടുമുട്ടും. വർഷങ്ങൾ നീണ്ട ഭീകരാക്രമണത്തിനും യുദ്ധത്തിനുംശേഷം ദൈവത്തിന്റെ പക്കൽനിന്നും
ദൈവം മാത്രം സമ്പാദ്യമായിക്കരുതി തിരുക്കുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പേ, ആത്മാവിൽ എന്നും ദരിദ്രരായിരിക്കാൻ ഞങ്ങളെയും സഹായിക്കണമേ.” പാലകന്റെ പാഥേയം 18-ാം ദിന ധ്യാനം- ദരിദ്രനായ വിശുദ്ധ യൗസേപ്പ് ദൈവവചനം: ”ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്” (മത്താ. 5:3). ധ്യാനം: തിരുക്കുടുംബം ദാരിദ്ര്യത്തിലായിരുന്നു. കൂലിപ്പണിക്കാരനായ യൗസേപ്പും വീട്ടമ്മയായ മറിയവും അവരുടെ കുഞ്ഞ് ഈശോയും ചേർന്നതാണല്ലോ ആ കുടുംബം. മോശയുടെ നിയമമനുസരിച്ച് കുഞ്ഞിനെ ദേവാലയത്തിൽ സമർപ്പിച്ച്, അമ്മ ശുദ്ധീകരണകർമം പൂർത്തിയാക്കണം. മറിയത്തിനായി നിയമത്തിൽ അനുശാസിക്കുന്ന കാഴ്ചകൾ അർപ്പിക്കേണ്ടതുണ്ട്. ”ശുദ്ധീകരണത്തിന്റെ ദിനങ്ങൾ പൂർത്തിയാകുമ്പോൾ,
Don’t want to skip an update or a post?