കാതുകളില്‍ മുഴങ്ങുന്ന ഒരമ്മയുടെ വിലാപം
- Featured, LATEST NEWS, ചിന്താവിഷയം
- April 7, 2025
മതത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നത് ആവശ്യവും നല്ലതുമാണെന്നും എന്നാല്‍ നിയമത്തില്‍ അനുശാസിക്കുന്നവ കൊണ്ട് മാത്രം തൃപ്തരാവരുതെന്നുമുള്ള ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നടത്തിയ വചനവിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മതനിയമങ്ങള്‍ തുടക്കം മാത്രമാണെന്നും അക്ഷരാര്‍ത്ഥത്തിന് ഉപരിയായി അവയുടെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതമാണ് യേശു ആവശ്യപ്പെടുന്നതെന്നും പാപ്പ പറഞ്ഞു. ‘യജമാനനായ ദൈവത്തിന്റെ ദാസന്‍മാര്‍’ എന്ന തലത്തില്‍ നിന്നും ‘പിതാവായ ദൈവത്തിന്റെ മക്കള്‍’ എന്ന തലത്തിലേക്ക് ഉയരണമെങ്കില്‍ മതങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ബാഹ്യമായ അനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങരുത്. യേശുവിന്റെ കാലത്തെന്നപോലെ
മാത്യൂ സൈമണ്‍ അനുദിന ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പിരിമുറുക്കങ്ങളും അല്പനേരത്തേക്കെങ്കിലും മറക്കാന്‍ സഹായിക്കുന്നവയാകണം സിനിമകളെന്നാണ് ഒരു സങ്കല്‍പ്പം. അതുകൊണ്ടാണല്ലോ ഇതിനെ എന്റര്‍ടെയ്ന്‍മെന്റ് അഥവാ വിനോദം എന്ന് പറയുന്നത്. എന്നാല്‍ അടുത്തതായി ഹിറ്റ് എന്ന പേരുകേള്‍പ്പിച്ച തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ സിനിമകണ്ടപ്പോള്‍ കൊല്ലും കൊലയുമാണോ ഇപ്പോഴത്തെ പ്രധാന വിനോദം എന്ന് തോന്നിപ്പോയി. സിനിമയുടെ ഓണ്‍ലൈന്‍ പ്രൊമോഷന്‍ കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഏതെങ്കിലും ഒരു ഭാഷയില്‍ നിര്‍മിച്ച് മറ്റ് വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി ഇന്ത്യ മുഴുവന്‍ ഒരുമിച്ച് റിലീസ് ചെയ്ത്
നീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ; തിരസ്‌കരിക്കപ്പെട്ടെന്നും അവഹേളിക്കപ്പെട്ടെന്നും തോന്നിയിട്ടുണ്ടോ; ജീവിതത്തിൽ എന്നും ദുരന്തങ്ങളും സഹനങ്ങളും മാത്രമാണെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കുരിശിലേക്ക് നോക്കൂ, നീ തിരിച്ചറിയും നിനക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന്! കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ (സെപ്തം.14), രക്ഷയുടെ അടയാളമായ കുരിശുരൂപം ധ്യാന വിഷയമാക്കുന്നു ലേഖകൻ. അത്യന്ത തമസില്‍പെട്ടുഴലും ലോകത്തിന്ന് സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുള്‍ക്കിരിടീവും ചാര്‍ത്തി അങ്ങ് വിശ്രമം കൊള്‍വൂ മൂര്‍ഖ്മാം നിയമത്തിന്നരാജമുനകളില്‍ ആ ഹന്ത കുരിശില്‍ തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ കുലാത്മാവായ് കിടക്കുന്നൊരീ സമയത്തും സ്‌നേഹശീലനാം ഭവാന്‍ ഈശനോടപേക്ഷിച്ചു
റവ.ഡോ. മൈക്കിള്‍ കാരിമറ്റം ബൈബിളിലെ വിവരണങ്ങളനുസരിച്ച് ചില വ്യക്തികള്‍ വളരെക്കാലം ജീവിച്ചിരുന്നതായി കാണുന്നു. ആദ്യമനുഷ്യനായ ആദാം 930, മെത്തുശെലാഹ് 968, നോഹ 950 വര്‍ഷം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ആണോ മനസിലാക്കേണ്ടത്? ‘ആദിചരിത്രം’ എന്നറിയപ്പെടുന്ന ഉല്‍പത്തി പുസ്തകത്തിന്റെ ആദ്യത്തെ പതിനൊന്ന് അധ്യായങ്ങളിലാണ് ചോദ്യവിഷയമായ ആയുര്‍ദൈര്‍ഘ്യം പ്രതിപാദിക്കപ്പെടുന്നത്. കൃത്യമായ ചരിത്രം എന്നതിനെക്കാള്‍ ചരിത്രത്തിന്റെ ദൈവശാസ്ത്രപരമായ ഒരവതരണമാണ് ഈ അധ്യായങ്ങളില്‍ കാണുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷ മുഖ്യമായും പ്രതീകാത്മകമാണ്. അതിനാല്‍ ഇവിടെ കാണുന്ന വിവരണങ്ങളും സംഖ്യകളും അക്ഷരാര്‍ത്ഥത്തില്‍ എന്നതിനെക്കാള്‍ പ്രതീകങ്ങളായി മനസിലാക്കണം.
റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ (ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്). വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ധനസഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ വഴിയായി
ആ പെൺകുട്ടി മദർ തെരേസയോട് ഉന്നയിച്ച ആ ചോദ്യത്തിന്റെ അർത്ഥതലങ്ങൾ അതിവിശാലമാണ്. ആ ബോധ്യത്തോടെ, വിശുദ്ധയുടെ തിരുനാളിൽ നമുക്കും ഉന്നയിക്കാം ആ ചോദ്യം. മദറിന് നൽകാവുന്ന വലിയ ആദരവിന്റെ ഏടായിമാറും അത്! അന്ന് കൊൽക്കത്തയിലെ ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ മദർ തെരേസ ഒരു പാവം പെൺകുട്ടിയെ കണ്ടു. ഭക്ഷണം കഴിച്ചിട്ട് പലനാളായെന്ന് അവളെ കണ്ടാൽ അറിയാം. കൈയിലുള്ള ഭക്ഷണപ്പൊതി തുറന്ന് രണ്ടു കഷ്ണം ബ്രഡ് അവൾക്കു കൊടുത്തു! മോളേ ഇതു കഴിക്ക്. അവൾ വാങ്ങിയെങ്കിലും കഴിക്കാൻ വിസമ്മതിക്കുന്നതുപോലെ.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പതിവില്ലാതെ ജാന്‍സി ആന്റിയുടെ ഫോണ്‍. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് ആന്റി. ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങളുടെയെല്ലാം പ്രാത്ഥനകളില്‍ ആന്റി നിറഞ്ഞു നില്‍ക്കുന്ന സമയം. ഞാന്‍ അത്ഭുതപ്പെട്ടു, തലയ്ക്കുള്ളിലാണ് കാന്‍സര്‍, ഓര്‍മകള്‍ എല്ലാം പോയി, എങ്കിലും ആന്റി എന്തുകൊണ്ടായിരിക്കും എന്നെ ഫോണ്‍ വിളിച്ചത്? സംസാരിച്ചു തുടങ്ങിയപ്പോള്‍ അപ്പുറത്ത് മോളാണ്. അവള്‍ പറഞ്ഞു അമ്മയ്ക്ക് കൊടുക്കാം! പിന്നീടുള്ള പത്ത് മിനിറ്റുകള്‍ ഞാന്‍ ഈ ഭൂമിയില്‍ കേട്ട ഏറ്റവും
മാത്യു സൈമണ്‍ 2017 ല്‍ പുറത്തിറങ്ങിയ ‘തീരന്‍ അധികാരം ഒണ്ട്രു’ എന്ന തമിഴ് കുറ്റാന്വേഷണ സിനിമ വന്‍വിജയമായിരുന്നു. 2005 ല്‍ ഓപ്പറേഷന്‍ ബവാരിയ എന്ന പേരില്‍ തമിഴ്‌നാട് പോലീസ് യഥാര്‍ത്ഥത്തില്‍ നടത്തിയ ഒരു കേസ് അന്വേഷണമാണ് ഇതിന്റെ കഥ. പത്തുവര്‍ഷത്തോളം രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊള്ളയുടെയും കൊലപാതകത്തിന്റയും പരമ്പരയായിരുന്നു പോലീസ് അന്വേഷിച്ചത്. കൊള്ളക്കാരുടെ കൂടെയുള്ള സ്ത്രീകള്‍ മോഷണത്തിനായി ഹൈവേയുടെ അടുത്തുള്ള എതെങ്കിലും വീട് പകല്‍ നോക്കി വെയ്ക്കുന്നതായിരുന്നു അവരുടെ രീതി. രാത്രി വീട്ടില്‍ കയറുന്ന കൊള്ളസംഘം കാണുന്നവരെയെല്ലാം ക്രൂരമായി
Don’t want to skip an update or a post?