അഭയാര്‍ത്ഥിയുടെ മകന്
- Featured, ചിന്താവിഷയം
- April 15, 2024
നമ്മെ സ്‌നേഹിക്കുന്ന ദൈവം ഒപ്പം നടക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പ്രത്യാശയുടെ അടിസ്ഥാനമെന്ന് ക്രൈസ്തവ പ്രത്യാശയെക്കുറിച്ച് നടത്തിയ പ്രഭാഷണപരമ്പരയില്‍ പാപ്പ പറഞ്ഞു. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ല. പലപ്പോഴും നമ്മുടെ ചുറ്റുമുള്ള തിന്മയും അക്രമവും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഇത് പലപ്പോഴും നമ്മുടെ ഉത്സാഹം കെടുത്തിക്കളയുന്നു. അന്ധകാരത്തിന് അവസാനമില്ലെന്നും അതിനെതിരെ പോരാടാനുള്ള ശക്തി നമുക്കില്ലെന്നും അനുഭവപ്പെടുന്നു. എന്നാല്‍ ദൈവം ഒപ്പം നടക്കുന്നതിനാല്‍ എനിക്ക് പ്രത്യാശയുണ്ടെന്ന് ഒരോരുത്തര്‍ക്കും പറയാന്‍ സാധിക്കും. അവിടുന്ന് എന്റെ കരം പിടിച്ചിരിക്കുന്നു. ദൈവം എന്നെ ഏകനായി
യുദ്ധത്തെ ‘തോൽവി’എന്ന് മാറ്റിവിളിച്ചത് ഫ്രാൻസിസ് പാപ്പയാണ് – രണ്ടു ദിവസങ്ങൾക്ക് മുമ്പ്. വീണ്ടുമൊരു വലിയ തോൽവി കനത്ത നാശനഷ്ടമായും ഉണങ്ങാത്ത മുറിവായും പെയ്യാൻ തുടങ്ങിയിരിക്കുന്നു . ഹമാസ് – ഇസ്രായേൽ ആക്രമണ പ്രത്യാക്രമണങ്ങളിൽ വിശുദ്ധ നാടിന്റെയും പശ്ചിമേഷ്യയുടെയും മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനം നഷ്ടമായിരിക്കുന്നു. രാജ്യാന്തര സമൂഹത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന വിവരങ്ങളാണ് ഇതെഴുതുമ്പോഴും വിശുദ്ധനാട്ടിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.സംഘർഷത്തെത്തുടർന്ന് ഇസ്രായേൽ – അറബ് സമവാക്യങ്ങൾ മാറ്റിയെഴുതപ്പെട്ടേക്കാമെന്നും നിരീക്ഷകർ പ്രവചിക്കുന്നു. ലോകത്തെ ഒന്നാം നമ്പർ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനെയും ശത്രുക്കളുടെ
മാത്യൂ സൈമണ്‍ ഭാഗ്യം ചെയ്ത മാതാപിതാക്കള്‍ എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള കാരണം അവരുടെ മക്കളായിരിക്കും. ഇതിന് ഉദാഹരണമാണ് നാലുവര്‍ഷത്തോളമായി കിടപ്പുരോഗിയായ ഭാര്യാമാതാവിനെ പരിചരിക്കാന്‍ സ്വന്തം ജോലി ഉപേക്ഷിച്ച കണ്ണൂര്‍ താഴെചൊവ്വ സ്വദേശി റോസ് യേശുദാസ്. തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മെര്‍ലിന്‍ എല്ലാസഹായവുമായി കൂടെയുണ്ട്. എങ്കിലും ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ മുഴുവന്‍ സമയവും ഇദ്ദേഹം അമ്മയ്‌ക്കൊപ്പമാണ്. 80 വയസ് കഴിഞ്ഞ അമ്മയുടെകൂടെ എപ്പോഴും ഒരാള്‍ വേണം. കാരണം അമ്മയ്ക്ക് തനിയെ
‘യയാതി’യിലെ ഒരു വരി ഇങ്ങനെയാണ്: ‘ഒരുവനെ അവന്റെ ഉടുപ്പുകള്‍ നിര്‍വചിക്കുന്നു. അവന്‍ തിരഞ്ഞെടുക്കുന്ന ഉടുപ്പ് അവനെ അതിനനുസരിച്ചുള്ള ഒരുവനാക്കിത്തീര്‍ക്കും. അവന് സ്വയം തിരഞ്ഞെടുക്കുന്ന വ്യക്തിത്വമോ ലക്ഷ്യമോ കുറയുന്നു.’ ഇതൊരു അപരസ്വത്വനിര്‍മിതിയെക്കുറിച്ചുള്ള സൂചനയാണ്. മനുഷ്യനായിരിക്കുക എന്ന അടിസ്ഥാന സുവിശേഷപാഠത്തിനു മുകളില്‍ നാം അണിയുന്ന വ്യാജപ്രതിഛായകളുടെ പശ്ചാത്തലത്തില്‍ ഇത് വളരെ പ്രസക്തമാകുന്നു. മാനവികതയുടെ പ്രാഥമികപാഠങ്ങള്‍ വിസ്മൃതമാകുന്ന ഇടങ്ങളിലെല്ലാം നാമറിയാതെ ഒരു പരീശത്വം പിറവിയെടുക്കുന്നുണ്ട്. സാബത്തില്‍ അപരനോട് കരുണ കാട്ടാതിരിക്കുമ്പോഴും കണ്ണിനുപകരം കണ്ണുതന്നെയാകണമെന്നു വാശിപിടിക്കുമ്പോഴും അയാള്‍ പുതിയ നിയമകാലത്തിന് ചേരാത്തവനാകുകയാണ്. മനുഷ്യന്‍
ജോസഫ് മൈക്കിള്‍ കേരളത്തില്‍നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നത്. കേരളത്തിലെ പല കോളജുകളിലും സയന്‍സ് ബാച്ചുകളില്‍പ്പോലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. മുമ്പൊക്കെ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കാന്‍ എത്രയോ ബുദ്ധിമുട്ടായിരുന്നു. ഈ വിധത്തില്‍ മുമ്പോട്ടുപോയാല്‍ കോളജുകളിലെ പല ഡിപ്പാര്‍ട്ടുമെന്റുകളും അടഞ്ഞുപോകുന്ന കാലം അതിവിദൂരമല്ല. കോളജുകളോ യൂണിവേഴ്‌സിറ്റികള്‍തന്നെയോ പൂട്ടിപ്പോയാലും അത്ഭുതപ്പെടാനില്ല. ഇതൊരു അതിശയോക്തിയല്ല. കാരണം, ഓരോ അധ്യയന വര്‍ഷവും സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ അധ്യാപകര്‍ പെടുന്ന പെടാപ്പാട് നമ്മുടെ കണ്‍മുമ്പിലുണ്ട്.
അധികം ആർക്കും അറിയാത്ത ഈ എട്ടു കാര്യങ്ങൾ അറിഞ്ഞാൽ വിശുദ്ധ ചെറുപുഷ്പത്തോടുള്ള നമ്മുടെ സ്‌നേഹം പലമടങ്ങ് വർദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടി, വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ (ഒക്ടോ. ഒന്ന്) ലേഖകൻ പങ്കുവെക്കുന്നു ആ രഹസ്യങ്ങൾ! വിശുദ്ധ കൊച്ചുത്രേസ്യയെ ഇഷ്ടപ്പെടാത്ത കത്തോലിക്കരുണ്ടാവില്ല. അതുപോലെ, വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപമോഒരു ചിത്രമെങ്കിലും ഇല്ലാത്ത ദൈവാലയങ്ങളോ സഭാ സ്ഥാപനങ്ങളോ ലോകത്ത് ഒരിടത്തും ഉണ്ടാവാനിടയില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികൾ അവളുടെ ശക്തമായ മാധ്യസ്ഥ ശക്തിയിൽ വിശ്വസിക്കുന്നു, അവളെ സ്‌നേഹിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചു താഴെപ്പറയുന്ന വസ്തുതകൾ കൂടി അറിയുമ്പോൾ
മതത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നത് ആവശ്യവും നല്ലതുമാണെന്നും എന്നാല്‍ നിയമത്തില്‍ അനുശാസിക്കുന്നവ കൊണ്ട് മാത്രം തൃപ്തരാവരുതെന്നുമുള്ള ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നടത്തിയ വചനവിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മതനിയമങ്ങള്‍ തുടക്കം മാത്രമാണെന്നും അക്ഷരാര്‍ത്ഥത്തിന് ഉപരിയായി അവയുടെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതമാണ് യേശു ആവശ്യപ്പെടുന്നതെന്നും പാപ്പ പറഞ്ഞു. ‘യജമാനനായ ദൈവത്തിന്റെ ദാസന്‍മാര്‍’ എന്ന തലത്തില്‍ നിന്നും ‘പിതാവായ ദൈവത്തിന്റെ മക്കള്‍’ എന്ന തലത്തിലേക്ക് ഉയരണമെങ്കില്‍ മതങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ബാഹ്യമായ അനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങരുത്. യേശുവിന്റെ കാലത്തെന്നപോലെ
മാത്യൂ സൈമണ്‍ അനുദിന ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പിരിമുറുക്കങ്ങളും അല്പനേരത്തേക്കെങ്കിലും മറക്കാന്‍ സഹായിക്കുന്നവയാകണം സിനിമകളെന്നാണ് ഒരു സങ്കല്‍പ്പം. അതുകൊണ്ടാണല്ലോ ഇതിനെ എന്റര്‍ടെയ്ന്‍മെന്റ് അഥവാ വിനോദം എന്ന് പറയുന്നത്. എന്നാല്‍ അടുത്തതായി ഹിറ്റ് എന്ന പേരുകേള്‍പ്പിച്ച തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ സിനിമകണ്ടപ്പോള്‍ കൊല്ലും കൊലയുമാണോ ഇപ്പോഴത്തെ പ്രധാന വിനോദം എന്ന് തോന്നിപ്പോയി. സിനിമയുടെ ഓണ്‍ലൈന്‍ പ്രൊമോഷന്‍ കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഏതെങ്കിലും ഒരു ഭാഷയില്‍ നിര്‍മിച്ച് മറ്റ് വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി ഇന്ത്യ മുഴുവന്‍ ഒരുമിച്ച് റിലീസ് ചെയ്ത്
Don’t want to skip an update or a post?