Follow Us On

07

June

2025

Saturday

  • രോഗിക്കുവേണ്ടി വൈദികന്റെമുമ്പില്‍ യാചിച്ച കന്യാസ്ത്രീയുടെ ഫോട്ടോ

    രോഗിക്കുവേണ്ടി വൈദികന്റെമുമ്പില്‍ യാചിച്ച കന്യാസ്ത്രീയുടെ ഫോട്ടോ0

    ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS ആശുപത്രി വരാന്തയിലൂടെ വേഗം നടക്കുമ്പോഴാണ് കൊച്ചച്ചന്‍ ആ വിളി കേട്ടത്, അച്ചാ ഈ റൂമിലേക്ക് ഒന്നു വരാമോ? തിരിഞ്ഞു നോക്കിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടയിരുന്ന  കന്യാസ്ത്രിയായ നേഴ്‌സാണ് കാര്യങ്ങള്‍ തിരക്കി ഒരു മനുഷ്യന്‍ ദിവസങ്ങളായി മരണക്കിടയിലാണ് ഞങ്ങള്‍ പല വൈദീകരെയും അദ്ദേഹത്തിന്റെ മുറിയില്‍ കൊണ്ടുപോയെങ്കിലും അവരെല്ലാം അദ്ദേഹം ചീത്ത പറഞ്ഞു തിരിച്ചയച്ചു. ഈശോയെക്കുറിച്ച് പറയുന്നത് അവനു ഇഷ്ടമല്ല. പക്ഷേ അവന്‍ മരിക്കാന്‍ പോവുകയാണ്. അച്ചനു അവനെ ഒന്നു സന്ദര്‍ശിക്കാമോ? വൈദീകന്‍ മുറിക്കുള്ളില്‍ പ്രവേശിച്ചു തന്നെത്തന്നെ

  • ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് അറിയാമോ?

    ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് അറിയാമോ?0

    ‘മറിയം’ എന്ന വാക്കിന്റെ അര്‍ത്ഥം – രാജകുമാരി പരിശുദ്ധ കന്യകാമറിയത്തെ ആദ്യമായി കര്‍ത്താവിന്റെ അമ്മ എന്ന് അഭിസംബോധന ചെയ്തത് ആര് – എലിസബത്ത് പരിശുദ്ധ കന്യകാമറിയത്തെ യേശുവിന്റെ അമ്മ എന്ന് പറയുന്ന സുവിശേഷകന്‍-വിശുദ്ധ യോഹന്നാന്‍ മറിയത്തിന്റെ ദൈവമാതൃത്വത്തെ ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എവിടെ നടന്ന സുന്നഹദോസില്‍- എഫോസോസില്‍ പരിശുദ്ധ മറിയത്തിന്റെ മംഗളവാര്‍ത്ത തിരുന്നാള്‍ ദിനം- മാര്‍ച്ച് 25 കൊന്ത എന്ന പദം ഏത് ഭാഷയില്‍നിന്നുള്ളത് – പോര്‍ച്ചുഗീസ് റോസറി എന്ന വാക്കിന്റെ അര്‍ത്ഥം – റോസാപ്പൂമാല

  • 200 വര്‍ഷം പഴക്കമുള്ള സ്വപ്‌നം

    200 വര്‍ഷം പഴക്കമുള്ള സ്വപ്‌നം0

    വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തില്‍ ദൈവം പ്രത്യേകമായി ഇടപെട്ടത് ഒമ്പതാമത്തെ വയസില്‍ അദ്ദേഹത്തിന് ഒരു സ്വപ്‌നം സമ്മാനിച്ചുകൊണ്ടായിരുന്നു. 1824-ലാണ് വിശുദ്ധ ഡോണ്‍ ബോസ്‌കോയ്ക്ക് ഈ സ്വപ്‌നം ഉണ്ടാവുന്നത്. ആ സ്വപ്‌നത്തിന് 200 വര്‍ഷം തികയുകയാണ്. വിശുദ്ധ ഡോ ണ്‍ ബോസ്‌കോയ്ക്ക് ഉണ്ടായ സ്വപ്‌നത്തിന് ഈ കാലഘട്ടത്തില്‍ പ്രസക്തിയുണ്ടോ എന്നു ചിന്തിക്കണം. നമ്മുടെയൊക്കെ ജീവിതത്തില്‍ ദൈവം ജീവിത സന്ദര്‍ഭങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമൊക്കെ നമ്മോട് സംസാരിക്കാറുണ്ട്. സ്വപ്‌നങ്ങളിലൂടെ ജീവിതത്തില്‍ ഇടപെടുന്ന, സംസാരിക്കുന്ന, നമ്മെ രൂപാന്തരപ്പെടുത്തുന്ന, ജീവിതത്തിന് പുതിയ ദിശാബോധം നല്‍കുന്ന

  • വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കണോ?

    വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കണോ?0

    കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കാലങ്ങളായി ആവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ചുവടുപിടിച്ചെന്നോണം സംസ്ഥാന ബജറ്റില്‍ കേരളത്തില്‍ വിദേശ സര്‍വകലാശാല കാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ പരിശോധിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷയേകിയെങ്കിലും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ അതിനെതിരെ ഉറഞ്ഞുതുള്ളുന്നത് നിര്‍ഭാഗ്യകരമാണ്. വിദേശ സര്‍വകലാശാലകളെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭയക്കുന്നതെന്തിന്? ഇതിന് പിന്‍ബലമേകുന്നതും കേരളത്തിന്റെ വിദ്യാഭ്യസ വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവെച്ചതും സാക്ഷരസമൂഹത്തിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചതുമായ ചില ചരിത്രസത്യങ്ങള്‍ മറവിരോഗമില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് അറിയാം.

  • പണിശാലയിലെ ശബ്ദവും  പടക്കശാലയിലെ നിശബ്ദതയും

    പണിശാലയിലെ ശബ്ദവും പടക്കശാലയിലെ നിശബ്ദതയും0

    ഒരു പടക്കശാല കാഴ്ചയില്‍ നിശബ്ദം. നിരന്തര അധ്വാനം, ആരുടെയും പ്രത്യേക ശ്രദ്ധയുണ്ടാകാറില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു പൊട്ടിത്തെറി… ആളപായം… നാശനഷ്ടങ്ങള്‍ അവര്‍ണനീയം… ചുറ്റുമുള്ളവരെയെല്ലാം ഞെട്ടിച്ച വാര്‍ത്തയാകുന്നു. പടക്കശാലയുടെ നിശബ്ദതയാണ് ഇന്ന് നമുക്കിടയില്‍ പലപ്പോഴും കാണുന്നത്. വ്യക്തികളും കുടുംബവുമൊക്കെ സാധാരണ നിലയിലെന്ന് ചുറ്റുമുള്ളവര്‍ തിരിച്ചറിയുമ്പോഴും പെട്ടെന്നൊരു ദിവസം അസാധാരണമാംവിധമുള്ള ദുരന്തങ്ങളും പൊട്ടിത്തെറികളും ആത്മഹത്യകളും കൊലപാതകങ്ങളും സംഭവിക്കുന്നു. ഒരു പടക്കശാലയുടെ ‘നിശബ്ദത’യാണോ നമുക്കിടയില്‍ ഇന്നുള്ളത്?! ഒരു വൈദികന്റെ വൈറലായ ചരമപ്രസംഗവും മക്കളുപേക്ഷിച്ച ഒരമ്മയുടെ മരണവുമൊക്കെ സമീപ ദിവസങ്ങളിലെ ചിന്തയാകുമ്പോള്‍

  • ആത്മഹത്യാ മുനമ്പില്‍നിന്ന്  രക്ഷിച്ച അമ്മ

    ആത്മഹത്യാ മുനമ്പില്‍നിന്ന് രക്ഷിച്ച അമ്മ0

    ജീവിതത്തിനും മരണത്തിനുമിടയില്‍ നീ ആരെ ആശ്രയിക്കുന്നു എന്നതാണ് നിന്റെ മുമ്പിലുള്ള വെല്ലുവിളി. അമ്മയെ ആശ്രയിച്ചാല്‍ അവള്‍ മരണത്തില്‍നിന്നു ജീവനിലേക്ക് നിന്നെ കൈപിടിക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ ബാല്യകാലത്താണ്. മരണത്തിന്റെ താഴ്‌വരയില്‍നിന്ന് നിന്നെ ജീവന്റെ പറുദീസയിലേക്ക് നയിക്കാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിവില്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. വീട്ടിലെ വില്ലന്‍ ദാരിദ്ര്യമായിരുന്നു. ഈ വില്ലന്‍ തന്നെയായിരുന്നു എന്റെ സന്തതസഹചാരിയും. എന്റെ മാത്രമല്ല, എന്റെ വീടിന്റെ തന്നെ ശാപമായിരുന്നു ദാരിദ്ര്യമെന്ന് പറയാം. മൂന്നുനേരം ഭക്ഷണം കഴിച്ച ഓര്‍മപോലും എന്റെ

  • അംബികാപൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും സിസ്റ്റര്‍ മേഴ്‌സിയുടെ  അറസ്റ്റും: യാഥാര്‍ഥ്യമെന്ത്? വിശദീകരണവുമായി വോയിസ് ഓഫ് നണ്‍സ്

    അംബികാപൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും സിസ്റ്റര്‍ മേഴ്‌സിയുടെ അറസ്റ്റും: യാഥാര്‍ഥ്യമെന്ത്? വിശദീകരണവുമായി വോയിസ് ഓഫ് നണ്‍സ്0

    അംബികാപൂര്‍ (ഛത്തീസ്ഘട്ട്): അംബികാപൂരിലെ കാര്‍മ്മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വഭവനത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിരിക്കുന്നത് നീതിനിഷേധമാണ്. ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സര്‍ഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാര്‍മല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആ സ്‌കൂളിലെ ആറാം

  • ദൈവത്തോടുള്ള ബന്ധം ഉലയുമ്പോള്‍  മനുഷ്യരോട്  അകലം പാലിക്കും

    ദൈവത്തോടുള്ള ബന്ധം ഉലയുമ്പോള്‍ മനുഷ്യരോട് അകലം പാലിക്കും0

     ജയിംസ് ഇടയോടി മാധ്യമ രംഗത്ത് സുവിശേഷവര്‍ണങ്ങള്‍ വിരിയിക്കുന്ന അന്തര്‍ദേശീയ സ ന്യാസ സമൂഹമാണ് സൊസൈറ്റി ഓഫ് സെന്റ് പോള്‍സ്(എസ്എസ്പി). 19-ാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1914-ല്‍, വാര്‍ത്താ മാധ്യമങ്ങളു ടെ സ്വാധീനശക്തിയെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാതിരുന്ന കാ ലത്ത്, വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബറോണി എന്ന ഇറ്റാലിയന്‍ വൈദിക ന്റെ ഹൃദയത്തില്‍ രൂപംകൊണ്ട ആശയമായിരുന്നു മീഡിയ മിനിസ്റ്ററി പ്ര ധാന കാരിസമായുള്ള ഈ സന്യാസസമൂഹം. ആധുനിക വാര്‍ത്താ മാധ്യമങ്ങളിലൂടെ നടത്തുന്ന സുവിശേഷപ്രഘോഷണമാണ്’ഈ സമൂഹത്തി ന്റെ കാരിസം. 1935-ല്‍ സൊസൈറ്റി

Don’t want to skip an update or a post?