രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന
- Featured, LATEST NEWS, കാലികം
- January 29, 2025
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) വരള്‍ച്ച, വെള്ളപ്പൊക്കം, പ്രളയം, ഭൂമികുലുക്കം, കൊടുങ്കാറ്റ്, പകര്‍ച്ചവ്യാധികള്‍, ചില സാമ്പത്തിക തകര്‍ച്ചകള്‍ ഇങ്ങനെ പലതും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. രോഗങ്ങള്‍, മാറാവ്യാധികള്‍, അകാലമരണം ഇങ്ങനെ പലതും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ്. ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലത് ലോകത്തെ മുഴുവനോ ഒരു രാജ്യത്തെ മുഴുവനോ ഒരു പ്രദേശത്തെ മുഴുവനോ ഒക്കെ പ്രയാസത്തിലാക്കും. അതിന്റെ പ്രത്യാഘാതങ്ങള്‍ സ്ഥാപനങ്ങളിലേക്കും കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും എത്തും. ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ ചില സ്ഥാപനങ്ങളെയോ കുടുംബങ്ങളെയോ വ്യക്തികളെയോ മാത്രമേ
ഇന്ന് (ഓഗസ്റ്റ് 14) വിശുദ്ധ മാക്‌സിമില്യൻ കോൾബെയുടെ തിരുനാൾ. സ്വർഗം മുന്നിൽ കണ്ട് ജീവിച്ച വിശുദ്ധ കോൾബെ ഭൂമിയിൽ സ്വർഗരാജ്യത്തിന്റെ മുന്നാസ്വാദനം അനുഭവിക്കാൻ പങ്കുവെച്ച കറുക്കുവഴികൾ വായിക്കാം, ഈ അനുഗൃഹീത ദിനത്തിൽ. ദുരിതം നിറഞ്ഞ നമ്മുടെ നൂറ്റാണ്ടിന്റെ സ്വർഗീയ മധ്യസ്ഥൻ- വിശുദ്ധ മാക്‌സിമില്യൻ കോൾബെയെ ഇപ്രകാരമാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശേഷിപ്പിച്ചത്. ചെറുപ്പം മുതൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തീരുമാനിക്കുകയും ഒടുവിൽ മറ്റൊരാൾക്ക് ജീവൻ കൊടുത്ത് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു വിശുദ്ധ മാക്‌സിമില്യൻ കോൾബെ. ഒരിക്കൽ
മാത്യു സൈമണ്‍ 2017 ല്‍ പുറത്തിറങ്ങിയ ‘തീരന്‍ അധികാരം ഒണ്ട്രു’ എന്ന തമിഴ് കുറ്റാന്വേഷണ സിനിമ വന്‍വിജയമായിരുന്നു. 2005 ല്‍ ഓപ്പറേഷന്‍ ബവാരിയ എന്ന പേരില്‍ തമിഴ്‌നാട് പോലീസ് യഥാര്‍ത്ഥത്തില്‍ നടത്തിയ ഒരു കേസ് അന്വേഷണമാണ് ഇതിന്റെ കഥ. പത്തുവര്‍ഷത്തോളം രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊള്ളയുടെയും കൊലപാതകത്തിന്റയും പരമ്പരയായിരുന്നു പോലീസ് അന്വേഷിച്ചത്. കൊള്ളക്കാരുടെ കൂടെയുള്ള സ്ത്രീകള്‍ മോഷണത്തിനായി ഹൈവേയുടെ അടുത്തുള്ള എതെങ്കിലും വീട് പകല്‍ നോക്കി വെയ്ക്കുന്നതായിരുന്നു അവരുടെ രീതി. രാത്രി വീട്ടില്‍ കയറുന്ന കൊള്ളസംഘം കാണുന്നവരെയെല്ലാം ക്രൂരമായി
ഡോ. ജോബിന്‍ എസ്. കൊട്ടാരം (നാല്‍പത്തിയാറോളം പുസ്തകങ്ങളുടെ രചയിതാവാണ് എഴുത്തുകാരനും കോളമിസ്റ്റും പ്രഭാഷകനുമായ ലേഖകന്‍). 2023 ഏപ്രില്‍ മാസത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. അര്‍ധവാര്‍ഷിക കണക്കുപ്രകാരം ചൈനയിലെ ജനസംഖ്യ 142.57 കോടിയാണെങ്കില്‍ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാണ്. നമ്മുടെ ജനസംഖ്യയുടെ 68 ശതമാനവും 15 മുതല്‍ 64 വയസുവരെയുള്ളവരാണെന്നുള്ളതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. 15 വയസില്‍ താഴെയുള്ളവര്‍ 26 ശതമാനമാണെങ്കില്‍ കേവലം ഏഴുശതമാനം മാത്രമാണ് 65 വയസിനു മുകളില്‍
ജയ്‌മോന്‍ കുമരകം സംസ്‌കാരത്തിന്റെ ഭാഗമാണ് ഭക്ഷണവും ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം. ഓരോ നാട്ടിലും വ്യത്യാസപ്പെട്ടിരിക്കുന്ന ഇതിലെ ചില വിചിത്രശൈലികള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അത്തരം ചില കൗതുക കാഴ്ചകള്‍ മാത്രം കുറിക്കാം. ടിബറ്റിലെ കോഡ്ഗാര്‍ വനപ്രദേശത്തുള്ള ജിപ്‌സികള്‍ അതിഥികളെ സല്‍ക്കരിക്കുന്ന രീതി വിചിത്രമാണ്. നമ്മുടെ നാട്ടില്‍ അതിഥിയായി എത്തുന്ന വ്യക്തിക്ക് വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി നാം സ്വീകരിക്കാറില്ലേ? ഇതുപോലെയാണ് ജിപ്‌സികള്‍ അവരുടെ അതിഥികളെ സ്വീകരിക്കുന്നതും. പക്ഷേ രണ്ടും രണ്ടു തരത്തിലാണെന്നുമാത്രം. ജിപ്‌സികള്‍ അതിഥിയായി എത്തുന്നവര്‍ക്ക് ആദ്യം ഉപ്പുചേര്‍ത്ത ചായയും യവംകൊണ്ടുണ്ടാക്കിയ കഞ്ഞിയും
അഡ്വ. ചാര്‍ളി പോള്‍ (ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്). ‘മദ്യരഹിത കേരള’മാണ് ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ഏതാനും ദിവസം മുമ്പാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേവലം അഞ്ചുവയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആലുവാ നഗരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍വച്ച് ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയയാക്കിയശേഷം ആ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് ബീഹാര്‍ സ്വദേശികളായ അന്യസംസ്ഥാനത്തൊഴിലാളികളുടെ മകള്‍. കുറ്റവാളിയായ അഷ്ഫാക് ആലം എന്നയാളും ബീഹാര്‍ സ്വദേശി തന്നെ. അഷ്ഫാക് എന്ന വാക്കിന്റെ അര്‍ത്ഥമോ ‘ദയ’, ‘കാരുണ്യം’ എന്നൊക്കെയാണ്. എന്തൊരു വിരോധാഭാസം! കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയ വേളയില്‍, ഏതാനും
സ്വന്തം ലേഖകന്‍ കോഴിക്കോട് ലഹരിയുടെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ ലഹരിക്കയത്തിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം. ജനങ്ങളുടെ സമാധാനവും സന്തോഷവും ആരോഗ്യവും നശിച്ചാലും വരുമാനം വര്‍ധിച്ചാല്‍മതിയെന്ന നിലപാടുകള്‍ ജനാധിപത്യ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്നത് അമ്പരപ്പ് സൃഷ്ടിക്കുന്നു. കേരളീയരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതില്‍ ഒന്നാം സ്ഥാനമാണ് ലഹരിക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബിയറും വൈനും വില്ക്കാന്‍ അനുവദിക്കുന്നതിനൊപ്പം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ളും വില്ക്കാന്‍ പുതിയ മദ്യനയം അനുവാദം നല്‍കുന്നു. ആ സ്ഥാപനങ്ങളുടെ കോംപൗണ്ടിലെ തെങ്ങില്‍നിന്നും കള്ളു ചെത്തിയെടുത്ത് വില്ക്കാം. കള്ളുകുടിച്ച്
Don’t want to skip an update or a post?