ഇന്ത്യാനപോളിസ് : ഇവിടെ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ നടന്ന ഇരുപത്തിരണ്ടാമത് നാഷണല്‍ കാത്തലിക് യൂത്ത് കോണ്‍ഫന്‍സ് ആയിരക്കണക്കിന് കത്തോലിക്കാ യുവജങ്ങളുടെ കൂടിച്ചേരലിന് വേദിയായി. ഇന്ത്യാനപോളിസ് മെത്രാപ്പോലീത്ത ചാള്‍സ് സി തോംപ്സണ്‍, പ്രമുഖ ജ്യോതിശാസ്ത്രനും (ആസ്ട്രോഫിസിസ്റ്റ്) തിരുവചന പണ്ഡിതനുമായ ഫാ. ജോണ്‍ കാര്‍ട്ട്ജെ എന്നിവരായിരുന്നു മുഖ്യ പ്രാസംഗികര്‍. ‘ദൈവത്തിന്റേയും പ്രപഞ്ചത്തിന്റേയും ഏകത്വം – വിശ്വാസവും ശാസ്ത്രവും’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഫാ. കാര്‍ട്ട്ജെയുടെ പ്രസംഗം. നമ്മുടെ ജീവിതത്തിലെ എന്തവസ്ഥയ്ക്കും ക്രിസ്തുവിൽ പരിഹാരമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സി തോംപ്സണ്‍ യുവജങ്ങളോട്
വാഷിംഗ്ടണ്‍ ഡിസി: ‘സെര്‍വന്റ് സിസ്റ്റേഴ്സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍’ സന്യാസിനി സമൂഹം നടത്തിവരുന്ന “എച്ച്.എം ടെലിവിഷന്‍ ഇംഗ്ലീഷ്” എന്ന കത്തോലിക്ക ചാനൽ, ‘യു ട്യൂബ്’ നീക്കം ചെയ്തു. ‘ഓള്‍ ഓര്‍ നത്തിംഗ്’ എന്ന പ്രശസ്ത ഡോക്യുമെന്ററിയുൾപ്പെടെ കത്തോലിക്കാ വിശ്വാസത്തെ പരിപോഷിപ്പിക്കാനുതകുന്ന നിരവധി പ്രോഗ്രാമുകൾ ഈ യൂട്യൂബ് ചാനൽ പ്രീമിയർ ചെയ്തിരുന്നു. അഭിനയമവസാനിപ്പിച്ചു സന്യാസ ജീവിതം സ്വീകരിച്ച് ഇക്വഡോറില്‍ സേവനം ചെയ്യവേ 2016-ലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട ഐറിഷ് സ്വദേശിനിയായ സിസ്റ്റര്‍ ക്ലയര്‍ ക്രോക്കെറ്റ് എന്ന
ഇൻഡി ഗ്രിഗറി… മന:സ്സാക്ഷിയുള്ളവരുടെ മനസിലൊരു മുറിപ്പാടവശേഷിച്ചവൾ മാഞ്ഞുപോയി. നിയമത്തിന്റെ കടുംപിടുത്തമാണോ നിയമം വ്യാഖ്യാനിക്കുന്നവരുടെ ഹൃദയത്തിന്റെ കാഠിന്യമാണോ ആ കുഞ്ഞു ജീവനെ നിർബന്ധിച്ചു മരണത്തിനു വിട്ടുകൊടുത്തത്..? കരണങ്ങളെന്തായാലും മനുഷ്യന്റെ നന്മയ്ക്കായുള്ള നിയമങ്ങൾ അവന്റെ തന്നെ മരണക്കെണിയായി മാറുന്ന കാഴ്ച നമ്മുടെ ഹൃദയങ്ങളെ നൊമ്പരപ്പെടുത്താതിരിക്കില്ല. അത്തരമൊരു നൊമ്പരച്ചിത്രമാണ് എട്ടു മാസം മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ലഭിച്ച ഇൻഡി ഗ്രിഗറി. ശരീരത്തിന്റെ അനുദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജോല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന മൈറ്റോകോൺഡ്രിയ എന്ന അപൂർവ്വ രോഗവുമായാണവൾ പിറന്നു വീണത്. ജീവിച്ചിരുന്നിടത്തോളം
ബാൾട്ടിമൂർ: നമ്മുടെ സമയവും കഴിവുകളും മറ്റുള്ളവർക്കായി പങ്കുവെക്കണമെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരുന്നവരായി മാറാൻ നമുക്ക് സാധിക്കണമെന്നും ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്. ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതയുടെ ഒന്നാം വാർഷികാഘോഷങ്ങൾ, ബാൾട്ടിമൂർ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ ലീഗിലെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവാകുന്ന പ്രകാശത്തെ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാൻ ഏവർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ
വാഷിംഗ്ടണ്‍ ഡിസി: 2024 ജനുവരി 19-ന് നടക്കുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയുടെ മുഖ്യപ്രമേയം ‘എല്ലാ സ്ത്രീകള്‍ക്കുമൊപ്പം, എല്ലാ കുട്ടികള്‍ക്കും വേണ്ടി’ എന്നതായിരിക്കും. അമ്മയെയും, കുഞ്ഞിനേയും പരിപാലിക്കണം എന്ന വസ്തുത എടുത്തുകാട്ടുന്നതാണ് പ്രമേയമെന്ന് റാലിയുടെ സംഘാടകരായ മാര്‍ച്ച് ഫോര്‍ ലൈഫ് എജ്യൂക്കേഷനും, ഡിഫന്‍സ് ഫണ്ടും അറിയിച്ചു. മാര്‍ച്ച് ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍സിനിയാണ് റാലിയുടെ മുഖ്യപ്രമേയം പ്രഖ്യാപിച്ചത്. ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച്
ഹരാക്കത്ത് അൽ-മുഖാവമാ അൽ-ഇസ്ലാമിയ (ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം) യുടെ ചുരുക്കെഴുത്താണ് ഹമാസ്. 1970 കളിൽ ഈജിപ്തിലാരംഭിച്ച മുസ്ലിം ബ്രദർഹുഡ് എന്ന തീവ്ര ഇസ്ലാമിക സംഘടന വെസ്റ്റ്ബാങ്കിലും ഗാസയിലും ചില സമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അക്രമരഹിത പ്രവർത്തനങ്ങളിൽ ഒതുങ്ങിയിരുന്ന അവർ 1987ലെ ഇന്റിഫദായുടെ അവസരത്തിലാണ് ഹമാസ് രൂപീകരിക്കുന്നത്. മുസ്ലിം ബ്രദർഹുഡിലെ അംഗങ്ങളും പിഎൽഒയിലെ തീവ്രചിന്താഗതിക്കാരുമായിരുന്നു തുടക്കക്കാർ. പി. എൽ. ഒ യുടെ മതേതര നിലപാടിനോടുള്ള എതിർപ്പ്, പലസ്തീന്റെ ഒരു ചെറിയ ഭാഗംപോലും വിട്ടുകൊടുക്കുകയില്ലെന്ന ദൃഢനിശ്ചയം, ഭീകരപ്രവർത്തനമുൾപ്പെടെ പലസ്തീന്റെ വിമോചനത്തിനായി
വത്തിക്കാൻ സിറ്റി: ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും, പ്രവർത്തിക്കുന്നതും വിലക്കിക്കൊണ്ട് വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ഉത്തരവ് ആവർത്തിച്ച് വത്തിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടുള്ളതിനാൽ ഒരു വിശ്വാസിക്ക് ഫ്രീമേസൺ സംഘടനകളിലുള്ള അംഗത്വം നിരോധിച്ചിരിക്കുന്നുവെന്ന് നിർദ്ദേശത്തിൽ പറയുന്നു.ഇത്തരം സംഘടനകളിൽ അംഗങ്ങളായിട്ടുള്ള ഏതൊരു സഭാ വിശ്വാസിക്കും ഈ നടപടി ബാധകമാണെന്നും ഡിക്കസ്റ്ററി വ്യക്തമാക്കി. കത്തോലിക്ക വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാ ഇടവകകളിലും മതബോധനം നടത്തണമെന്നും വിശ്വാസ തിരുസംഘം
എഡിൻബർഗ്: സ്കോട്ട്‌ലൻഡിലെ വിദ്യാഭ്യാസ കൗൺസിലിൽ മതപ്രതിനിധികളുടെ വോട്ടവകാശം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ സെന്റ് ആൻഡ്രൂസ് & എഡിൻബർഗ് അതിരൂപതാ ആർച്ച് ബിഷപ്പ് ലിയോ കുഷ്‌ലി. വിദ്യാലയങ്ങളിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ നയങ്ങൾക്ക് രൂപം നൽകുന്ന ഉന്നത സമിതിയാണ് വിദ്യാഭ്യാസ കൗൺസിൽ. സ്കോട്ട്‌ലൻഡിലെ മുന്നൂറ്റിഅറുപതോളം സർക്കാർ സ്കൂളുകൾ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവയാണ്. ഈസ്റ്റ് ലോത്തിയൻ കൗൺസിലിൽ മതപ്രതിനിധികൾ വേണമോയെന്ന് നിശ്ചയിക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഇതിനോടകം
Don’t want to skip an update or a post?