വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- May 24, 2025
ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ഏറ്റവും രൂക്ഷമായ സംഘടിത ആക്രമണത്തെക്കുറിച്ച് ഗവണ്മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ‘ചവറ്റുകൊട്ടയില്‍ എറിയാന്‍’ മാത്രമുള്ള നിലവാരമേ പുലര്‍ത്തുന്നുള്ളൂവെന്ന സുപ്രീം കോടതിയുടെ നിലപാടിനെ പാക്കിസ്ഥാന് കാത്തലിക്ക് ബിഷപ്സ് കോണ്‍ഫ്രന്‍സ് തലവന്‍ ബിഷപ് സാംസണ് ഷുകാര്‍ദിന്‍ സ്വാഗതം ചെയ്തു. 2023 ഓഗസ്റ്റ് മാസത്തില്‍ ജാരന്‍വാലായില്‍ നടന്ന ആക്രമണത്തിലാണ് 25 ക്രൈസ്തവ ദൈവാലയങ്ങളും നൂറോളം ക്രൈസ്തവരുടെ ഭവനങ്ങളും ആള്‍ക്കൂട്ട അക്രമണത്തില്‍ അഗ്നിക്കിരയായത്. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അറസ്റ്റുകളെക്കുറിച്ചോ കോടിയില്‍ നിലവിലിരിക്കുന്ന കേസുകളെക്കുറിച്ചോ വിവരങ്ങള്‍ ചേര്‍ക്കാതെയാണ്
ജറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തില്‍ ഈശോ കുരിശും വഹിച്ചു കടന്നുപോയ ‘വിയ ക്രൂസിസ്’ പാതയിലൂടെ കുരിശിന്റെ വഴി നടത്തി. ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാക്കുക എന്ന നിയോഗത്തോടെയാണ് കുട്ടികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നത്. വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്, ഇസ്രായേലിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയും ജറുസലേമിലെ അപ്പസ്തോലിക്ക് ഡെലിഗേറ്റുമായ ആര്‍ച്ചുബിഷപ് അഡോള്‍ഫോ തിതോ യിലാനാ തുടങ്ങിയവര്‍ കുട്ടികളും അധ്യാപകരും പങ്കെടുത്ത കുരിശിന്റെ
പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പാക്കം, വെള്ളച്ചാലില്‍ പോളിന്റെ ഭവനം ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സന്ദര്‍ശിച്ചു. അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവുമൂലമാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോള്‍ മരിക്കാനിടയായതെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നല്ല മെഡിക്കല്‍ കോളേജും മികച്ച ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരുന്നെങ്കില്‍ പോളിന്റെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ബിഷപ്. വയനാട്ടിലെ ജനവാസ മേഖലകളില്‍ ആനയും കടുവയു മടക്കമുള്ള വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഈ വിഷയത്തില്‍
കല്‍പ്പറ്റ: വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) കോഴിക്കോട് രൂപതാ സമിതിയുടെ നേതൃ ത്വത്തില്‍ വയനാട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍നിന്ന് പ്രകടനമായാണ് കളക്ട റേറ്റിലേക്ക് എത്തിയത്. കോഴിക്കോട് രൂപതാ രാഷ്ട്രീയകാര്യ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് റാലി ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങള്‍ക്കു വേണ്ടി കോടികള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ വന്യമൃഗാക്രമണ ത്തില്‍
മംഗളൂരു: ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേകമായ നോമ്പാചരണം നടത്തുന്ന മംഗലാപുരം രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. നോമ്പാചരണത്തോടൊപ്പം ഒരു ടൈല്‍ സംഭാവന ചെയ്യുന്ന ‘ഡോണേറ്റ് എ ടൈല്‍ വിത്ത് എ സ്മൈല്‍’ എന്നതാണ് രൂപതയുടെ പദ്ധതി. കഴിഞ്ഞ മൂന്നു വര്‍ഷമായി രൂപതയില്‍ നോമ്പുകാലത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിനോടകം 75 വീടുകള്‍ നിര്‍മിച്ചു നല്കാന് രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ പോള്‍ സല്‍ദാന്‍ പറഞ്ഞു. വിശ്വാസികളുടെയും പ്രദേശത്തെ സുമനസുകളുടെയും
നെയ്റോബി/കെനിയ: ക്രിസ്തുവിന്റെ അനുയായികളുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന്റെ സന്ദേശത്തിന് എതിര് സാക്ഷ്യമായി മാറുമെന്ന ഓര്‍മപ്പെടുത്തലുമായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ. കെനിയയിലെ താന്‍ഗാസാ സര്‍വകലാശയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് തിയോളജി ഓഫ് കെനിയ സംഘടിപ്പിച്ച തിയോളജിക്കല്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. നാം വിഭജിക്കപ്പെട്ടവരായി തുടരുകയാണെങ്കില്‍ നമ്മുടെ സാക്ഷ്യവും വിഭജിക്കപ്പെട്ടതായിരിക്കുമെന്നും ആ സാക്ഷ്യം ലോകം വിശ്വസിക്കുകയില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളെക്കാളുമുപരിയായി ക്രിസ്ത്യാനി എന്ന വിശേഷണത്തിന് പ്രധാന സ്ഥാനം നല്കുന്ന വിധം ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസജീവിതം നയിക്കുവാന്‍
ഇന്‍ഡോര്‍ (മധ്യപ്രദേശ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിറ്റര്‍ റാണി മരിയയുടെ തിരുനാള്‍ ഇന്ഡോറിനടത്തുള്ള ഉദയ്നഗറില്‍ ആഘോഷിച്ചു. സിസ്റ്റര്‍ റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന റാണി മരിയ ദൈവാലത്തില് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്ദെ ജിറേല്ലി, ബിഷപ് ഡോ. ചാക്കോ തോട്ടുമാ രിക്കല്‍, ആര്‍ച്ചുബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ് ഡോ. പീറ്റര്‍ കാരാടി എന്നിവരും മുപ്പതോളം വൈദികരും കാര്‍മികരായി. വികാരി ഫാ. ഹെര്‍മന്‍ ടിര്‍ക്കി, എഫ്സിസി
തൃശൂര്‍: കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി നാഷണല്‍ എന്‍ജിഒ ഫെഡറേഷനും തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനവുമായി സഹകരിച്ച് 50% സാമ്പത്തിക സഹായത്തോടെ പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന തൃശൂരിലെ 141 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു. സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സഫീര്‍ അധ്യക്ഷനായിരുന്നു. കോളേജ്
Don’t want to skip an update or a post?