നഴ്സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
കൊച്ചി: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണം എന്ന ആവശ്യം സുപ്രീം കോടതിക്ക് മുന്നില്‍ ഉന്നയിക്കപ്പെടുകയും കേസില്‍ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും കത്തുകള്‍ അയച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിലും കുടുംബമായി ജീവിക്കാന്‍ അനുവദിക്കുന്നതിലും തെറ്റില്ല എന്ന പ്രാഥമിക നിരീക്ഷണം നടുക്കമുളവാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ് എന്ന് കത്തില്‍ വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും
ചണ്ഡീഗഡ്: ഫാ. ബസേലിയൂസ് പാണാട്ട് 1931 ല്‍ മൂക്കന്നൂരില്‍ സ്ഥാപിച്ച ചെറുപുഷ്പ സന്യാസസഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ പഞ്ചാബ് – രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോപരിപാടികള്‍ പഞ്ചാബിലെ കോട്ട്ഷമീര്‍ ലിറ്റില്‍ ഫ്ലവർ സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തിലും ശ്രീ മുക്‌സര്‍ സാഹിബിലെ ലിറ്റില്‍ ഫ്ലവർ കത്തോലിക്കാ ദൈവാലയത്തിലുമായി സംഘടിപ്പിച്ചു. ഫരീദാബാദ് രൂപത ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി അതിരൂപത ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസ് തോമസ് കുട്ടോ, ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.
ഹൈഫ: പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞത അർപ്പിക്കാനും ദൈവമാതാവിന്റെ മാധ്യസ്ഥം തേടാനും വിശ്വാസീസമൂഹം കർമല മലയിലേക്ക് പ്രവഹിച്ചപ്പോൾ ഇസ്രായേലി നഗരം അവിസ്മരണീയ മരിയൻ പ്രദക്ഷിണത്തിന് സാക്ഷിയായി. പരിശുദ്ധ അമ്മയോടുള്ള മേയ് മാസവണക്കത്തിന്റെ ഭാഗമായി, ഇസ്രായേലിലെ ഹൈഫ നഗരത്തിൽ ഒരുക്കിയ മരിയൻ പ്രദക്ഷിണത്തിൽ സഭാറീത്ത് ഭേദമില്ലാതെ ആയിരങ്ങളാണ് അണിചേർന്നത്. ഹൈഫയിലെ സെന്റ് ജോസഫ് ദൈവാലയത്തിൽനിന്ന് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമായ കർമല മലയിലേക്ക് പരമ്പരാഗതമായി നടത്തുന്ന ഈ പ്രദക്ഷിണം ‘താലത്ത് അൽ-അദ്ര’ (കന്യകയുടെ ആരോഹണം) എന്ന പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണപുര ജില്ലയില്‍ ജനുവരി മുതല്‍ ജയിലിലടയ്ക്കപ്പെട്ട പ്രൊട്ടസ്റ്റ്ന്റ് സഭാനേതാക്കളായ പത്ത് പേര്‍ക്ക് ബിലാസ്പൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജൂഡീഷ്യറിയുടെ തീരുമാനം ധീരമാണെന്നും മതമൗലികവാദികളില്‍ നിന്നുള്ള സമ്മര്‍ദംകൊണ്ടാണ് അവര്‍ ജയിലിലടയ്ക്കപ്പെട്ടതെന്നും റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ താക്കൂര്‍ പറഞ്ഞു. ഇലക്ഷന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുവാനുള്ള വര്‍ഗീയപരമായ കാമ്പെയിനായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റ് ചെയ്‌പ്പെട്ട ക്രൈസ്തവര്‍ക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സോണ്‍ സിംഗ് വാദിച്ചു. അവര്‍ക്കെതിരെ കലാപം, മാരകായുധങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.
ചെന്നൈ: ദരിദ്രരും ചൂഷിതരുമായ ജനങ്ങള്‍ക്കുവേണ്ടി പോരാടി ജീവന്‍ ഹോമിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ‘ഞാന്‍ ഒരു നിശബ്ദനായ കാഴ്ചക്കാരനല്ല’ എന്ന നാടകം ലയോള കോളജില്‍ അരങ്ങേറി. ഫാ. സ്റ്റാന്‍ സ്വാമിയുടെ 86-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒര്‍മ്മയാചരണത്തിലാണ് നാടകം അരങ്ങേറിയത്. കോളജിലെ വിദ്യാര്‍ത്ഥികളടക്കം 500 ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മധുരൈ അതിരൂപതയും ജെസ്യൂട്ട് സഭാംഗങ്ങളും മറ്റ് കത്തോലിക്ക ഗ്രൂപ്പുകളും ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത്. വൈദികരും സന്യാസിനികളും വിദ്യാര്‍ത്ഥികളും നാടകത്തില്‍ അഭിനയിച്ചു. തമിഴ്‌നാട്ടില്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗരാന്‍ജി വില്ലേജിലെ ആദിവാസി ക്രൈസ്തവര്‍ക്ക് സാമൂഹികവിലക്കിന്റെ ഭാഗമായി ജോലിയും കൂലിയും നിഷേധിക്കുന്നതായി പരാതി. ഒമ്പത് ക്രൈസ്തവ കുടുംബങ്ങള്‍ ജില്ലയിലെ മുതിര്‍ന്ന റവന്യു അധികാരിക്ക് ജോലി ചെയ്യുവാനുള്ള അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് പരാതി എഴുതി നല്‍കി. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലാണ് അവര്‍ക്ക് ജോലി നിഷേധിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഗ്രാമത്തലവനായ ഗോപാല്‍ ദുഗ്ഗയാണ് മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം വഴിയുള്ള ജോലി അവര്‍ക്ക് നിരാകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ”ഈ കുടുംബങ്ങളും അപ്രഖ്യാപിത വിലക്കാണ് നേരിടുന്നത്. അവര്‍ക്ക്
ലാഹോർ: പാക്കിസ്ഥാനിൽ ഇസ്റ്റാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ മകളെ മോചിപ്പിച്ച ക്രൈസ്തവ വിശ്വാസി ബഷാരത് മസിഹ് കൊല്ലപ്പെട്ടു. 12 വയസുള്ള മകളുടെ മോചനത്തിനായി പ്രവർത്തിച്ച മസിഹിനെ തീവ്ര മുസ്ലീം ചിന്താഗതിക്കാരായ ചിലർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിലെ ഫൈസലാബാദ് കോടതി ഉത്തരവിനെ തുടർന്ന് മാർച്ചിൽ പെൺകുട്ടി മോചിതയായിരുന്നു. ഏപ്രിൽ 24ന് നടന്ന കൊലപാതകം ഇക്കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് മാധ്യമങ്ങളിൽ വാർത്തയായത്. ഒരു സംഘം ആളുകൾ ചേർന്ന് ബഷാരത് മസിഹിനെ തെരുവിൽവെച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി
ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് പള്ളിയില്‍ മുട്ടുകുത്തുന്ന ആ മനുഷ്യന്റെ പാദങ്ങള്‍ പലപ്പോഴും പിന്നിലിരുന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വെള്ളകള്‍ വിണ്ടുകീറി വികൃതമാണവ. നീണ്ട നഖങ്ങള്‍ക്കിടയില്‍ കഴുകിയിട്ടും ശേഷിക്കുന്ന കട്ടയും മണ്ണും. കാലുകളുടെ പത്തിപ്പുറങ്ങളില്‍ എഴുന്നുനില്‍ക്കുന്ന നാഡീഞരമ്പുകള്‍. പറമ്പില്‍ പകലന്തിയോളം പണിയുന്ന അയാളുടെ അധ്വാനത്തിന്റെ അടയാളങ്ങളാണ് ഇവയെല്ലാം. കാലത്തെഴുന്നേറ്റ് പശുവിനെ കറക്കുന്നതോടെ തുടങ്ങും അയാളുടെ ദിനചര്യകള്‍. ജോലിത്തിരക്കിനിടയിലും മക്കളെ പള്ളിക്കൂടത്തില്‍ ആക്കാനും പലചരക്കുകടയില്‍ പോകാനും പത്രം വായിക്കാനും കുരിശുവരക്കാനുമൊക്കെ ആ സാധുവിന് സമയമുണ്ടുതാനും. അക്ഷരജ്ഞാനം അധികമില്ലെങ്കിലും അന്തിയില്‍ അരണ്ട
Don’t want to skip an update or a post?