നഴ്സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
കൊച്ചി: ക്രൈസ്തവര്‍ക്ക് എതിരെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രധാനമന്ത്രിയുമായി ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. എല്ലാ ജനങ്ങള്‍ക്കും സംരക്ഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി മാര്‍ ആലഞ്ചേരി പറഞ്ഞു. ക്രൈസ്തവ സഭയുടെയും കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെന്ന് മാര്‍ ആലഞ്ചേരി വ്യക്തമാക്കി. കര്‍ഷകരുടെ ആവശ്യങ്ങള്‍, തീരദേശവാസികളുടെ ആശങ്കകള്‍,
ന്യൂഡല്‍ഹി: ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്‌സ്) പഞ്ചാബ്-രാജസ്ഥാന്‍ മിഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഏപ്രില്‍ 26, 27 തീയതികളില്‍ നടക്കും. പഞ്ചാബ് – രാജസ്ഥാന്‍ സിഎസ്ടി ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 26ന് വൈകുന്നേരം അഞ്ചുമണിക്ക് പഞ്ചാബിലെ കൊട്ട്ഷമിര്‍, ലിറ്റില്‍ ഫ്ളവര്‍ ആശ്രമത്തിലും, 27ന് പഞ്ചാബിലെ ശ്രി മുക്തര്‍ സാഹിബ് ലിറ്റില്‍ ഫ്ളവര്‍ ആശ്രമത്തിലുമായി നടക്കും. ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ജലന്ദര്‍ രൂപത
ജോസഫ് മൈക്കിള്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷം ഫാ. റെമീജിയോസ് ഇഞ്ചനാനിയില്‍ പരിശുദ്ധ ദൈവമാതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. ”അമ്മേ, ഞാനുടനെ അവിടേക്കുവരും. എന്നെ കാത്തുകൊള്ളണേ, എന്റെ പാപങ്ങളെല്ലാം പൊറുക്കണേ.” തലകീഴായി മറിഞ്ഞ സ്‌കോര്‍പ്പിയോ ആ സമയം ഹൈവേയിലൂടെ നിരങ്ങിനീങ്ങുകയായിരുന്നു. ചാറ്റല്‍മഴമൂലം റോഡില്‍ വഴുവഴുപ്പും ഉണ്ടായിരുന്നു. താമരശേരിയില്‍നിന്നും എറണാകുളത്തേക്കുള്ള യാത്രയില്‍ പൊന്നാനി കഴിഞ്ഞ് തീരദേശഹൈവേയില്‍ ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം. 100 കിലോമീറ്ററോളം വേഗതയില്‍ പോയിരുന്ന വാഹനം വളവില്‍ എത്തിയപ്പോള്‍ ഡ്രൈവറുടെ കണക്കുകൂട്ടല്‍ തെറ്റി, റോഡില്‍നിന്നും തെന്നിപുറത്തേക്ക് പോയി.
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) കാറല്‍ മാക്‌സ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ ഉദ്‌ബോധനം ഇങ്ങനെ തിരുത്തിക്കുറിക്കുമായിരുന്നു. ”സര്‍വ്വരാജ്യ കര്‍ഷകരെ സംഘടിക്കുവിന്‍, സംഘടിച്ച്, സംഘടിച്ച് ശക്തരാകുവിന്‍.” കാരണം അദ്ദേഹത്തിന്റെ കാലത്ത് തൊഴിലാളികള്‍ അനുഭവിച്ച ചൂഷണത്തിനും അവഗണനയ്ക്കും സമാനമായ അനുഭവമാണ് ഇന്ന് കര്‍ഷകര്‍ക്ക് ഉള്ളത്. പണ്ടത്തെ മേലാളന്മാര്‍ ഇന്ന് കീഴാളന്മാരായിരിക്കുന്നു. അതിനാല്‍ അന്ന് കീഴാളന്മാരെക്കുറിച്ച് ചങ്ങമ്പുഴ എഴുതിയ വരികള്‍ ഇന്ന് ഇവരെക്കുറിച്ചും തികച്ചും പ്രസക്തമാണ്. ‘അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാര്‍, അവരുടെ സങ്കടമാരറിയാന്‍’? തികച്ചും അസംഘടിതരും അവഗണിക്കപ്പെട്ടവരും നിരാലംബരുമായി മാറിയിരിക്കുന്നു
കൊച്ചി: മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ പ്രമുഖനായിരുന്ന ജോണ്‍ പോളിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഏപ്രില്‍ 23-ന് ‘ഓര്‍മ്മച്ചാമരം’ എന്ന പേരില്‍, പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം നടക്കും. കെസിബിസി മീഡിയ കമ്മീഷനും മാക്ടയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെ ‘ജോണ്‍ പോള്‍ സിനിമകളുടെ ലാവണ്യ ശാസ്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി സംവാദ സദസും വിവിധ സിനിമകളുടെ ചര്‍ച്ചയും ഉണ്ടാകും. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഡോ. അജു
റവ.ഡോ. മൈക്കിള്‍ കാരിമറ്റം ബൈബിളില്‍ ചില സംഖ്യകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതായി തോന്നും. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ 666 (വെളി. 13:18). ഇതൊരു ഉദാഹരണംമാത്രം. ഇങ്ങനെ അനേകം സംഖ്യകള്‍ ബൈബിളില്‍, പ്രത്യേകിച്ചും വെളിപാടു പുസ്തകത്തില്‍ കാണാം. എന്താണീ സംഖ്യകളുടെ പ്രത്യേകത? എങ്ങനെയാണ് ഒരു സംഖ്യ മൃഗത്തിന്റെയും മനുഷ്യന്റെയും സംഖ്യയാവുക? എന്താണിതിനര്‍ത്ഥം? സംഖ്യകള്‍ പൊതുവേ രണ്ടുതരത്തില്‍ ഉപയോഗിക്കാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത് കണിശമായ എണ്ണം സൂചിപ്പിക്കാനാണ്. എന്നാല്‍ ഇതിനുപുറമേ ഒരു
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) നമ്മള്‍ ജീവിക്കുന്ന ഈ ആഴ്ചകളെപ്പറ്റി ഒന്ന് ഓര്‍ത്തുനോക്കിക്കേ. ഒന്നാമത് കടുത്ത ചൂട്, വരള്‍ച്ച, ജലക്ഷാമം. രണ്ടാമത് അവധിക്കാലം. ആളുകള്‍ ധാരാളം യാത്രകള്‍ നടത്തുന്ന കാലം. പല യാത്രകളും കുട്ടികളെയുംകൊണ്ടാണ്. യുവജനങ്ങളും ധാരാളം യാത്രകള്‍ നടത്തുന്നു. മൂന്നാമത്, വീണ്ടും കോവിഡ് വ്യാപിക്കുന്ന കാലം. അതിനാല്‍ ഈ നാളുകളില്‍ ജീവിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വലിയ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. കടുത്ത ചൂടും വരള്‍ച്ചയും ജലക്ഷാമവുമുള്ള ദിവസങ്ങളാണ് ഇതെന്ന്
കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ 268 പേരെ അരുംകൊല ചെയ്ത ജിഹാദി ആക്രമണത്തിന് നാളെ (ഏപ്രിൽ 21) നാല് വർഷം. കൊച്ചീക്കാട സെന്റ് ആന്റണീസ്, നെഗുംബേ സെന്റ് സെബാസ്റ്റ്യൻ, ബട്ടിക്കലോവ സീയോൺ എന്നീ മൂന്ന് ദൈവാലയങ്ങൾ ഉൾപ്പെടെ ആറ് സ്ഥലങ്ങളിലായിരുന്നു ചാവേർ സ്ഫോടനം. ഐസിസുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാത്ത് എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും നീതി ഇനിയും അകലെയാണെന്നതാണ് ഖേദകരം. അന്വേഷണത്തിൽ ഭരണകൂടം ഒളിച്ചുകളി തുടരുമ്പോഴും നഷ്ടധൈര്യരാകാതെ പ്രതിഷേധങ്ങൾക്ക് നേതൃത്വം
Don’t want to skip an update or a post?