ഡല്‍ഹി കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; യേശുവിന്റെ പ്രബോധനങ്ങള്‍ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് ക്രിസ്മസ് ആശംസ
- ASIA, Asia National, Featured, INDIA, LATEST NEWS
- December 26, 2025

ആഴ്ചകള്‍ക്കുമുമ്പ് അമേരിക്കയില്‍നിന്നും ഒരു സുഹൃത്തു വിളിച്ചു. വിശേഷങ്ങള്‍ പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു, അമേരിക്കയാണോ കേരളമാണോ കൂടുതല്‍ ഇഷ്ടമായതെന്ന്. ഒരു നിമിഷംപോലും വൈകിയില്ല, ഉത്തരം വന്നു. നമ്മുടെ നാട് കഴിഞ്ഞിട്ടേ മറ്റൊരു രാജ്യം ഉള്ളൂ എന്നായിരുന്നു മറുപടി. ഇത്രയും ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഏതു ദേശമാണ് ഉള്ളത്? ഇവിടെ ജീവിക്കുമ്പോള്‍ തോന്നുന്ന അക്കരപച്ചകളാണ് ബാക്കിയെല്ലാം എന്നുകൂടി സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെപ്പോലെ സംതൃപ്തി ലഭിക്കുന്ന മറ്റൊരു സ്ഥലവുമില്ലെന്ന മറുപടിയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശനം ഉണ്ടായിരുന്നു. തിരക്കിലായതിനാല്‍

ഈശോയെ കുറിച്ചും വിശുദ്ധരെ കുറിച്ചും പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാം റീലുകളിലൂടെ താരമാകുകയാണ് മൂന്നു വയസുകാരി ഇസബൽ എബ്രഹാം ആൽബിൻ. ഒരുപക്ഷേ, ഈ പേര് കേട്ടിട്ടുണ്ടാവില്ലെങ്കിലും ഈ കൊച്ചുമിടുക്കിയുടെ റീലുകൾ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും, കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ടാകും. ഇക്കഴിഞ്ഞ വലിയനോമ്പ് ദിനങ്ങളിൽ കുരിശിന്റെ വഴിയുടെ ഭാഗങ്ങൾ കൊഞ്ചലോടെ പറഞ്ഞ് വാട്‌സ്അപ്പ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ തരംഗമായ ആ കുഞ്ഞില്ലേ, അവൾതന്നെ ഈ ഇസബൽ! ഒന്നുകൂടി അറിഞ്ഞോ, അരലക്ഷത്തിൽപ്പരം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് അക്ഷരങ്ങൾ കൂട്ടിപ്പറഞ്ഞുതുടങ്ങുന്ന ഈ മൂന്നു വയസുകാരി! ഖത്തറിൽ

വിനോദ് നെല്ലയ്ക്കല്‍ റിലീസ് ചെയ്യും മുമ്പേ അതിരൂക്ഷമായ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ ചലച്ചിത്രമാണ് ദ കേരള സ്റ്റോറി. സമാനതകളില്ലാത്ത വിധത്തിലുള്ള പ്രതിഷേധങ്ങളാണ് സിനിമയ്‌ക്കെതിരായി നാം കണ്ടത്. ഇസ്ലാമിക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവരുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമ അവതരിപ്പിക്കുന്ന ആശയം എന്താണ് എന്ന വ്യക്തമായ ബോധ്യത്തോടെ ആയിരുന്നില്ല ഇത്തരം പ്രചാരണങ്ങള്‍ എന്ന് നിശ്ചയം. കാരണം, റിലീസ് ചെയ്തതിനുശേഷം സിനിമ കണ്ടിറങ്ങിയ ആര്‍ക്കും തന്നെ സിനിമയെക്കുറിച്ച് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, സംവിധായകനും പിന്നണി

ഷെവ. അഡ്വ.വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്). ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സംരക്ഷണമേകുവാന്‍ അവയ്ക്കു ചുറ്റിലുമായി കരുതല്‍ മേഖലയുണ്ടാക്കുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2011 ഫെബ്രുവരി 9നാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വനമേഖലയ്ക്ക് പുറത്ത് ജനങ്ങളുടെ കൃഷിഭൂമി കയ്യേറി വനവിസ്തൃതി വ്യാപിപ്പിക്കുമ്പോഴും, വന്യമൃഗങ്ങള്‍ക്ക് സംരക്ഷണമേകാന്‍ ബഫര്‍സോണ്‍ നിര്‍ണയിക്കുമ്പോഴും കൃഷിമാത്രമല്ല ജീവിതവും ജീവനും നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങളെക്കുറിച്ച് ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥ തമ്പ്രാക്കളും ‘ബോധപൂര്‍വ്വം’ ചിന്തിച്ചില്ല. 2022-ലെ സുപ്രീംകോടതി വിധി ബഫര്‍സോണ്‍ സംബന്ധിച്ച് 2022

ഇംഫാല്‍: അനേകര്‍ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടു നേടിയ സമ്പാദ്യം ഒരു നിമിഷംകൊണ്ട് ഇല്ലാതാകുന്ന രംഗങ്ങള്‍ക്കാണ് ഫാ. ജോര്‍ജ് തോട്ടപ്പിള്ളി എസ്ഡിബി സാക്ഷിയായത്. വിശ്വാസത്തിന്റെ പ്രതീകങ്ങളായ ദൈവാലയങ്ങള്‍ ഏതാണ്ട് കണ്‍മുമ്പില്‍ എന്നപോലെ തകര്‍ക്കപ്പെട്ടു. ആറു വര്‍ഷമായി ഇംഫാലില്‍ ശുശ്രൂഷ ചെയ്യുന്ന സലേഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് ഇംഫാല്‍ ഹോളി ട്രിനിറ്റി ദൈവാലയ വികാരിയും കാലടി, മാണിക്കമംഗലം സ്വദേശിയുമാണ്. ഫാ. ജോര്‍ജിന്റെ ഇടവകയില്‍ ഒരു സ്റ്റേഷന്‍പള്ളി നശിപ്പിച്ചു. ഇംഫാലിന്റെ പരിസരങ്ങളില്‍മാത്രം 14 ദൈവാലയങ്ങളും പാസ്റ്ററല്‍ ട്രെയിനിംഗ് സെന്ററും തകര്‍ത്തത് തനിക്ക് അറിയാമെന്ന്

കൊച്ചി: മണിപ്പൂരില്‍ ശാശ്വതസമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. മണിപ്പൂരില്‍ അക്രമങ്ങള്‍ക്ക് ഇരയായത് നല്ലൊരു വിഭാഗം ക്രൈസ്തവരാണ്. നിരവധി ആരാധനാലയങ്ങളും ഭവനങ്ങളും തകര്‍ക്കപ്പെട്ടു. ഛത്തീസ്ഘട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടവര്‍ ഇന്നും നിസ്സഹായരായി കഴിയുകയാണെന്ന് വിസി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലാണ് പലയിടങ്ങളി ലും ക്രൈസ്തവര്‍ അക്രമത്തിനിര യാകുന്നതും കള്ളക്കേസുകളില്‍ കുടുക്കപ്പെടുന്നതും. ക്രൈസ്തവ കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ചുള്ള ആസൂത്രിത

മനില: മരിയൻ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസത്തിൽ, സാന്ത്വന നാഥയുടെ വിശേഷാൽ തിരുസ്വരൂപ പ്രയാണം സംഘടിപ്പിച്ച് ഫിലിപ്പൈൻസിലെ സഭ. മനിലയുടെ ഏറ്റവും പുരാതന ദൈവാലയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻട്രാമുറോസിലെ സെന്റ് അഗസ്റ്റിൻ തീർത്ഥാടനകേന്ദ്രമാണ് തിരുസ്വരൂപ പ്രയാണത്തിന് നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞദിവസം മരിയൻ പ്രയാണത്തിനുള്ള തിരുരൂപം കൂദാശ ചെയ്ത് കൈമാറി. ദൈവമാതാവിനോടുള്ള ഭക്തി കൂടുതലായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘പെരിഗ്രിനേഷൻ മരിയേ’ എന്ന അല്ലെങ്കിൽ മേരിയുടെ തീർത്ഥാടനം എന്ന് പേരിൽ ഈ തീർത്ഥാടനം നടത്തുന്നതെന്ന് സെന്റ് അഗസ്റ്റിൻ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസത്തെപ്രതി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്‌സ് രക്തസാക്ഷികളെ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കോപ്റ്റിക് ഓർത്തഡോക്‌സ് സഭയുടെയും കത്തോലിക്കാ സഭയുടെയും ആത്മീയ കൂട്ടായ്മയുടെ അടയാളമായാണ് ഈ നടപടി. കോപ്റ്റിക് ഓർത്തഡോക്‌സ് സഭാ തലവൻ പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമനുമായി വേദി പങ്കിട്ടുകൊണ്ടായിരുന്നു പാപ്പയുടെ പ്രഖ്യാപനം. റഷ്യൻ, ജോർജിയ, ഗ്രീക്ക്, അർമേനിയൻ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള ചില രക്തസാക്ഷികളെ കത്തോലിക്കാ സഭയുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ രക്തസാക്ഷികളെ




Don’t want to skip an update or a post?