മെല്‍ബണ്‍ യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
ജസ്റ്റിന്‍ ജോര്‍ജ് (കളമശേരി സെന്റ് പോള്‍സ് കോളജിലെ അസിസ്റ്റന്റ്പ്രഫസറാണ് ലേഖകന്‍) സാര്‍വത്രിക സാക്ഷരത, പ്രാപ്യവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം, കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്, ലിംഗസമത്വം മുതലായ സുപ്രധാന വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വിജയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായോ വികസ്വരരാഷ്ട്രങ്ങളുമായോ മാത്രമല്ല, വികസിതരാജ്യങ്ങളുമായി പോലും താരതമ്യപെടുത്താറുണ്ട്. എങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, വിദ്യാഭാസത്തിനനുസരിച്ചുള്ള തൊഴില്‍ നല്‍കുന്നതിലും നമ്മുടെ സംസ്ഥാനം വളരെയധികം മുന്നോട്ടുപോകേണ്ടതുണ്ട് എന്നത് യാഥാര്‍ത്ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. മാറുന്ന തൊഴില്‍മേഖല
കട്ടപ്പന: കാട്ടുകോഴിക്കുള്ള സംരക്ഷണവും പരിഗണനയുംപോലും മലയോരമേഖലയിലെ ജനങ്ങള്‍ക്കില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വെള്ളയാംകുടിയില്‍ നടന്ന ഇടുക്കി രൂപതയിലെ മതാധ്യാപക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയും മലബാറും സമാന സ്വഭാവമുള്ള പ്രദേശങ്ങളാണ്. രണ്ടിടത്തുമുള്ള സാമൂഹിക പ്രശ്‌നങ്ങളും ഒന്നുതന്നെയാണ്. വന്യമൃഗ ശല്യംകൊണ്ട് കര്‍ഷകര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലായപ്പോഴും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നികുതി വര്‍ധനവിലൂടെ ജനങ്ങളുടെമേല്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരോടാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. 22 മലയാളം സിനിമകളിലാണ്
ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF ബിഎഡ് കോഴ്‌സിന്റെ ഭാഗമായിട്ടുള്ള ടീച്ചര്‍ ട്രെയിനിങ്ങ് പരിശീലനത്തിനു പോയതിനു ശേഷം തിരിച്ചുവന്ന് ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പലിനോട് പറഞ്ഞു: ”ടീച്ചര്‍, വളരെ മോശം വിദ്യാര്‍ത്ഥികളെയാണ് ഞങ്ങള്‍ക്കു കിട്ടിയത്. ഒട്ടും ശ്രദ്ധിക്കാത്തവര്‍, ക്ലാസില്‍ കൂവുന്നവര്‍…” പരാതികള്‍ നീണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു, ”മതി, നിര്‍ത്ത് ! ഞാനൊന്നു ചോദിച്ചോട്ടെ, ആ കുട്ടികളെ അത്രയും നേരം സഹിച്ചതിന് സ്‌കൂള്‍ മാനേജുമെന്റ് വല്ല പൊന്നാടയും തരണമായിരുന്നോ? എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, കുട്ടികള്‍ എത്ര മോശം ആകുന്നുവോ,
രഞ്ജിത്ത് ലോറന്‍സ് ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന്‍ ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന്‍ അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല
ഫാ. റോക്കി റോബി കളത്തില്‍ (ലേഖകന്‍ കോട്ടപ്പുറം രൂപതാ പിആര്‍ഒയാണ്) ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാത്ത ചുരുക്കം ചില മുഖങ്ങളുണ്ട്. അങ്ങനെയൊരു മുഖമാണ് കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാന്‍ ജോസഫ് കാരിക്കശേരി പിതാവിന്റേത്. ഫ്രാന്‍സിസ് പാപ്പ തന്റെ രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് ചുമതല കൈമാറി നിറഞ്ഞ സംതൃപ്തിയോടെ പിതാവ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെ പക്ഷം സൗമ്യമായ ഇടപെടലുകളും വിനയാന്വിതമായ പെരുമാറ്റവും വാത്സല്യം നിറഞ്ഞ വാക്കുകളും നിഷ്‌കളങ്കത
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്) മനുഷ്യന്‍ എത്ര നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് വസ്ത്രം ധരിക്കുവാന്‍ തുടങ്ങിയതെന്ന് കൃത്യമായി പറയുവാനാവില്ല. എങ്കിലും അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്ന ഈജിപ്ഷ്യന്‍/ചൈനീസ് സംസ്‌കാരങ്ങളുടെ കാലത്ത് മനുഷ്യന്‍ നഗ്നത മറയ്ക്കുവാന്‍ ലിനന്‍ തുണികൊണ്ടു നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനുംമുമ്പ് ജീവിച്ചിരുന്ന അപരിഷ്‌കൃതരായ മനുഷ്യര്‍ മൃഗങ്ങളുടെ തുകലും മരവുരിയും മറ്റും വസ്ത്രങ്ങള്‍ക്കു പകരമായി നഗ്നത മറയ്ക്കുവാന്‍ ഉപയോഗിച്ചിരിക്കാം. ഫാഷന്‍ തരംഗം വസ്ത്രധാരണത്തിന്റെ രീതികളില്‍ പലതരം ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍,
ആഴ്ചകള്‍ക്കുമുമ്പ് അമേരിക്കയില്‍നിന്നും ഒരു സുഹൃത്തു വിളിച്ചു. വിശേഷങ്ങള്‍ പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു, അമേരിക്കയാണോ കേരളമാണോ കൂടുതല്‍ ഇഷ്ടമായതെന്ന്. ഒരു നിമിഷംപോലും വൈകിയില്ല, ഉത്തരം വന്നു. നമ്മുടെ നാട് കഴിഞ്ഞിട്ടേ മറ്റൊരു രാജ്യം ഉള്ളൂ എന്നായിരുന്നു മറുപടി. ഇത്രയും ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഏതു ദേശമാണ് ഉള്ളത്? ഇവിടെ ജീവിക്കുമ്പോള്‍ തോന്നുന്ന അക്കരപച്ചകളാണ് ബാക്കിയെല്ലാം എന്നുകൂടി സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെപ്പോലെ സംതൃപ്തി ലഭിക്കുന്ന മറ്റൊരു സ്ഥലവുമില്ലെന്ന മറുപടിയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശനം ഉണ്ടായിരുന്നു. തിരക്കിലായതിനാല്‍
ഈശോയെ കുറിച്ചും വിശുദ്ധരെ കുറിച്ചും പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാം റീലുകളിലൂടെ താരമാകുകയാണ് മൂന്നു വയസുകാരി ഇസബൽ എബ്രഹാം ആൽബിൻ. ഒരുപക്ഷേ, ഈ പേര് കേട്ടിട്ടുണ്ടാവില്ലെങ്കിലും ഈ കൊച്ചുമിടുക്കിയുടെ റീലുകൾ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും, കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ടാകും. ഇക്കഴിഞ്ഞ വലിയനോമ്പ് ദിനങ്ങളിൽ കുരിശിന്റെ വഴിയുടെ ഭാഗങ്ങൾ കൊഞ്ചലോടെ പറഞ്ഞ് വാട്‌സ്അപ്പ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ തരംഗമായ ആ കുഞ്ഞില്ലേ, അവൾതന്നെ ഈ ഇസബൽ! ഒന്നുകൂടി അറിഞ്ഞോ, അരലക്ഷത്തിൽപ്പരം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് അക്ഷരങ്ങൾ കൂട്ടിപ്പറഞ്ഞുതുടങ്ങുന്ന ഈ മൂന്നു വയസുകാരി! ഖത്തറിൽ
Don’t want to skip an update or a post?