നഴ്സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
വത്തിക്കാൻ സിറ്റി: കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് അപ്പസ്‌തോലിക സന്ദർശനം നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ശനിയാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ലൂണി പ്രസ്താവന പുറപ്പെടുവിച്ചത്. ‘മംഗോളിയൻ പ്രസിഡന്റിന്റെയും രാജ്യത്തെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ പാപ്പ മംഗോളിയയിൽ അപ്പസ്‌തോലിക പര്യടനം നടത്തും.’ അപ്പോസ്‌തോലിക പര്യടനത്തിന്റെ മറ്റ് വിശദാംശങ്ങൾ വരും ആഴ്ചകളിൽ വത്തിക്കാൻ പ്രസ് പുറത്തുവിടും. ഹംഗേറിയൻ
വത്തിക്കാൻ സിറ്റി: ഒഡിഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിനിന് ഇടയാക്കിയ ട്രെയിൻ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ. ദുരന്ത വാർത്ത അറിഞ്ഞ് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് പാപ്പ ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തിൽ, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ. പരിക്കേറ്റവർക്കുവേണ്ടിയും പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്കായും അദ്ദേഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ, രക്ഷാപ്രവർത്തനം നടത്തുന്നവരെയും പാപ്പ ദൈവസമക്ഷം സമർപ്പിച്ചു. ‘മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്‌നേഹനിർഭരമായ കാരുണ്യത്തിന്
രഞ്ജിത്ത് ലോറന്‍സ് ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം ചെറുതായാലും വലുതായാലും അത് നൂറ് ശതമാനം വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ച ഇടയനാണ് കോട്ടപ്പുറം രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് കാരിക്കശേരി. കോട്ടപ്പുറം രൂപതയുടെ മെത്രാനായി 12 വര്‍ഷക്കാലം സ്തുത്യര്‍ഹമായി സേവനം ചെയ്തശേഷം പിതാവ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രൂപതയിലെ ഒരോ കുടുംബയൂണിറ്റും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളോടൊപ്പം സമയം ചിലവഴിച്ച് അവരിലൊരാളായി മാറിയ ഈ ഇടയന്‍ അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ മെത്രാനായിരുന്നു. പിതാവിനെ ഏറെ സ്വാധീനിച്ച രണ്ട് പേരാണ് വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാന്‍മാരായിരുന്ന
കെ.ജെ മാത്യു (മാനേജിങ് എഡിറ്റര്‍) ”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വാക്കുകള്‍ക്കൊരു പ്രത്യേക ശക്തിയുണ്ട്, മനുഷ്യബന്ധങ്ങളെ വിളക്കി ചേര്‍ക്കാനും അറുത്തു മുറിക്കാനും കഴിയുന്നത് വാക്കുകള്‍ കൊണ്ട് മാത്രമാണ്… വാക്കുകള്‍ അത്രമേല്‍ ശക്തമാണ്. ഇ. സന്തോഷ് കുമാറിന്റെ പുസ്തകത്തിന്റെ പേര് ‘വാക്കുകള്‍’ എന്നാണ്. പരസ്പരം സ്‌നേഹിച്ചിരുന്നവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ പതിനഞ്ച് വര്‍ഷങ്ങളുടെ മറനീക്കി കൂടിക്കാഴ്ചക്കിറങ്ങുമ്പോള്‍ അവിടെ വാക്കുകള്‍ എങ്ങനെയാവും പ്രവഹിക്കുക…അവര്‍ എങ്ങനെയാവും സംസാരിക്കുക. വാക്കുകളെക്കാളും ഉപരിയായി മൗനം പൊഴിഞ്ഞിറങ്ങിയ ആ നേരത്തെക്കുറിച്ച് നേര്‍ത്ത വിഷാദ ചുവയുള്ള സംഗീതം പോലെ ആസ്വാദകന്റെ ഉള്ളിലേക്കിരച്ചു
കൊച്ചി: മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോ സിയേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ ജൂണ്‍ നാലിന് ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടത്തുന്നു. മണിപ്പൂരില്‍ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈ സ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാന ന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സംഘര്‍ഷത്തിന്റെ മറവില്‍ ആക്രമണത്തിന് ഇരയാകുന്നവരെയും ക്രൈസ്തവ ആരാധനാല യങ്ങളെയും ഇതര സ്ഥാപനങ്ങളെയും സംരക്ഷി ക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന്
ജാക്വിലിന്‍ ടോണി ഫ്രാന്‍സിലെ പാരലമോണിയയിലെ വിസിറ്റേഷന്‍ സഭാംഗമായിരുന്ന മര്‍ഗരീത്ത മറിയം അലക്കോക്ക് പുണ്യവതിക്ക് 1673 മുതല്‍ 1675 വരെയുള്ള കാലഘട്ടത്തില്‍ ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായി. ഇന്ന് നാം വീടുകളില്‍ വണങ്ങുന്ന തിരുഹൃദയത്തിന്റെ ചിത്രം രൂപപ്പെട്ടത് വിശുദ്ധ മര്‍ഗരീത്തയുടെ വിവരണം അനുസരിച്ചാണ്. 1856 ല്‍ പീയൂസ് ഒമ്പതാമന്‍ പാപ്പയാണ് തിരുഹൃദയ തിരുനാള്‍ സാര്‍വത്രിക സഭ മുഴുവന്‍ ആഘോഷിക്കുന്ന തിരുനാളായി ഉയര്‍ത്തിയത്. ഈശോയ്ക്ക് മനുഷ്യരോടുള്ള കത്തിജ്വലിക്കുന്ന സ്‌നേഹമാണ് തിരുഹൃദയ ഭക്തിയുടെ വിഷയം. അവിടുത്തെ തിരുഹൃദയ ചിത്രത്തെ ഒന്ന് സൂക്ഷിച്ചു നോക്കൂ…
ജസ്റ്റിന്‍ ജോര്‍ജ് (കളമശേരി സെന്റ് പോള്‍സ് കോളജിലെ അസിസ്റ്റന്റ്പ്രഫസറാണ് ലേഖകന്‍) സാര്‍വത്രിക സാക്ഷരത, പ്രാപ്യവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം, കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്, ലിംഗസമത്വം മുതലായ സുപ്രധാന വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വിജയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായോ വികസ്വരരാഷ്ട്രങ്ങളുമായോ മാത്രമല്ല, വികസിതരാജ്യങ്ങളുമായി പോലും താരതമ്യപെടുത്താറുണ്ട്. എങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, വിദ്യാഭാസത്തിനനുസരിച്ചുള്ള തൊഴില്‍ നല്‍കുന്നതിലും നമ്മുടെ സംസ്ഥാനം വളരെയധികം മുന്നോട്ടുപോകേണ്ടതുണ്ട് എന്നത് യാഥാര്‍ത്ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. മാറുന്ന തൊഴില്‍മേഖല
Don’t want to skip an update or a post?