Follow Us On

17

March

2025

Monday

  • പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?

    പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?0

    ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്‌നിക്കിരയായി…

  • മണിപ്പൂരില്‍ ക്രൈസ്തവ  കുടുംബത്തെ ചുട്ടുകൊന്നു

    മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ചുട്ടുകൊന്നു0

    ഇംഫാല്‍: മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തകൂടി മണിപ്പൂരില്‍നിന്നും പുറത്തുവന്നു. ആംബുലന്‍സില്‍ ആശുപത്രിയിലേക്കുപോയ കുക്കി വിഭാഗത്തില്‍പ്പെട്ട ഏഴുവയസുകാരനുള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ മെയ്‌തേയി വിഭാഗത്തിലെ കലാപകാരികള്‍ ആംബുലന്‍സിനുളളിലിട്ട് ചുട്ടുകൊന്നിരിക്കുന്നു. പോലീസിന്റെ കണ്‍മുമ്പിലാണ് ഈ ക്രൂരത അരങ്ങേറിയത്. അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണവുമുണ്ട്. സംഭവം രഹസ്യമാക്കി വയ്ക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തലസ്ഥാന നഗരമായ ഇംഫാലിനടുത്തുവച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ചാണ് ഏഴു വയസുകാരനായ ടോണ്‍സിങ് ഹാങ്‌സിങിന്റെ തലയ്ക്കു കലാപകാരികളുടെ വെടിയേറ്റത്.

  • ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ

    ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ0

    ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അഴിച്ചുവിട്ട സമാനതകളില്ലാത്ത ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാത്ത ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഒരൊറ്റ ദിനത്തിൽ 136 കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനാണ് ബാഗ്ദാദിലെ ഗ്രേറ്റ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ ദൈവാലയം സാക്ഷ്യം വഹിച്ചത്. മൊസൂൾ സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ ആർച്ച്ബിഷപ്പ് യൂനാൻ ഹാനോയുടെ കാർമികത്വത്തിലായിരുന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഈ വർഷം, ഇതുവരെ 424 കൂട്ടികൾ ഇതേ ദൈവാലയത്തിൽവെച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചെന്നതും ശ്രദ്ധേയം. പ്രഥമ

  • ഒരു കാരുണികന്റെ സുകൃതവഴികള്‍

    ഒരു കാരുണികന്റെ സുകൃതവഴികള്‍0

    വിന്‍സെന്റ് കോട്ടപ്പടി ഒരു നാടിന് വിശ്വാസവെളിച്ചം നല്‍കി അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ (കോട്ടപ്പടി വറതച്ചന്‍) മാതൃക ഇന്നേറെ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ‘ജീവിച്ചിരിക്കുന്ന പുണ്യവാന്‍’ എന്ന് ഖ്യാതി നേടിയ വൈദികശ്രേഷ്ഠനാണ് തൃശൂര്‍ രൂപതാംഗമായ വറതച്ചന്‍. 1840-ല്‍ ഒരു നിര്‍ധന കര്‍ഷകകുടുംബത്തിലാണ് വറതച്ചന്‍ ജനിച്ചത്. ഗുരുവായൂരിനടുത്തുള്ള അന്നത്തെ കോട്ടപ്പടി ഇടവകയില്‍പെട്ട കാവീട് ഗ്രാമത്തില്‍ ചുങ്കത്ത് കുഞ്ഞിപ്പാലുവിന്റേയും മറിയത്തിന്റേയും രണ്ടാമത്തെ മകനായി. അമ്മയില്‍നിന്നും ലഭിച്ച മൂല്യങ്ങള്‍ ദൈവവിശ്വാസവും ഭക്തിയും, ആഴത്തിലുളള

  • സ്ത്രീയുടെ സന്തോഷം  കുടുംബത്തിന്റെ ആരോഗ്യം

    സ്ത്രീയുടെ സന്തോഷം കുടുംബത്തിന്റെ ആരോഗ്യം0

    നിഷ ജോസ് (ലേഖിക കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റാണ്) ഏഴ് വയസുകാരിയായ മകളുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് അജിത്തും സോണിയയും (പേരുകള്‍ സാങ്കല്പികം) കൗണ്‍സിലിംഗിന് എത്തുന്നത്. കുഞ്ഞിന്റെ പെരുമാറ്റത്തില്‍ വന്ന അസാധാരണ മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനം ഒടുവില്‍ എത്തിനിന്നത് സോണിയയുടെ അമിതമായ മാനസിക സമ്മര്‍ദ്ദത്തിലാ ണ്. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിലെ Amcademic Coordinator ആയി ജോലി ചെയ്തിരുന്ന സോണിയയ്ക്ക് ജോലിയുടെയും വീട്ടിലെ ഉത്തരവാദിത്വങ്ങളുടെയും ഭാരം ഒരുമിച്ച് താങ്ങാന്‍ കഴിയാതെ വന്നു. അജിത് സ്‌നേഹമുള്ള വ്യക്തി ആയിരുന്നെങ്കിലും സോണിയയെ മനസിലാക്കാനും ആവശ്യമായ

  • ആരാണ് സോഷ്യല്‍ മീഡിയയിലെ ‘എന്റെ അയല്‍ക്കാരന്‍’?

    ആരാണ് സോഷ്യല്‍ മീഡിയയിലെ ‘എന്റെ അയല്‍ക്കാരന്‍’?0

    സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം എപ്രകാരമുള്ളതായിരിക്കണം എന്നതിനെക്കുറിച്ച് അടുത്തിടെ വത്തിക്കാന്‍ പുറത്തിറക്കിയ അജപാലന വിചിന്തനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണിത് – ആരാണ് സോഷ്യല്‍ മീഡിയയിലെ എന്റെ അയല്‍ക്കാരന്‍?. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന സുവിശേഷത്തിലെ പ്രധാനപ്പെട്ട കല്‍പ്പന സോഷ്യല്‍ മീഡിയയിലും ബാധകമാണെന്ന് ഓര്‍മിപ്പിക്കുന്ന ഈ ലേഖനം സുപ്രധാനമായ മറ്റ് ചില ചോദ്യങ്ങളും നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നു – വിശ്വാസത്തിന്റെ അടയാളവും പ്രകടനവുമായി സോഷ്യല്‍ മീഡിയയിലെ നമ്മുടെ (ക്രൈസ്തവരുടെ) ഇടപെടലുകള്‍ മാറുന്നുണ്ടോ? ഇന്റര്‍നെറ്റ് അഥവാ സോഷ്യല്‍ മീഡിയ

  • സമ്പാദ്യശീലം  സങ്കല്പമാകുമ്പോള്‍…

    സമ്പാദ്യശീലം സങ്കല്പമാകുമ്പോള്‍…0

     മാത്യു സൈമണ്‍ ചായ കുടിക്കാന്‍ അല്‍പം വെള്ളം ചേര്‍ത്ത് പാല്‍ അടുപ്പത്ത് വച്ചാല്‍ പെട്ടെന്നങ്ങ് തിളച്ച് പൊങ്ങി അടുപ്പില്‍ വീഴുമെന്ന് പേടി ക്കണ്ട. നമ്മുടെ സ്വന്തം പാല്‍കമ്പനി വിലയില്‍ ഒട്ടും മാറ്റം വരുത്താതെ പുതിയ കവറില്‍ ഇറക്കിയ പാലിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പലതരം പാല്‍പായ്ക്കറ്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായതിനാല്‍ അത്തരം എന്തെങ്കിലും കണ്ടുപിടുത്തമായിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ അതല്ല കളി. പാലിന്റെ കൊഴുപ്പ് കുറച്ച് വളരെ നേര്‍ത്തതാക്കിയിരിക്കുന്നു. എങ്ങനെ സാധിക്കുന്നു ഈ ക ണ്ടുപിടുത്തമൊക്കെ!

  • പുസ്തകത്തില്‍ സൂക്ഷിച്ച  20 രൂപാ നോട്ട്‌

    പുസ്തകത്തില്‍ സൂക്ഷിച്ച 20 രൂപാ നോട്ട്‌0

    സുജാത കുര്യാക്കോസ് അമ്മ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ആറ് മാസമായിട്ട് അമ്മ രോഗശയ്യയിലായിരുന്നു. വെള്ളംപോലും ഇറക്കാന്‍ പറ്റാത്ത വിധത്തില്‍ അവസാനത്തെ രണ്ടാഴ്ച തീര്‍ത്തും കിടപ്പിലായി. അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത മനസിലേക്ക് വരുമ്പോള്‍ ശരീരം വിറയ്ക്കാന്‍ തുടങ്ങുമായിരുന്നു. കഴിഞ്ഞ 34 വര്‍ഷങ്ങളായി അമ്മയുടെ ലോകം എന്റെ മുറിയായിരുന്നു. അമ്മയുടെ സന്തോഷങ്ങള്‍ മുഴുവന്‍ എനിക്കുവേണ്ടി മാറ്റിവച്ചു, ഒട്ടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ. അമ്മയ്ക്ക് അസുഖം കൂടി ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ എന്റെ

Latest Posts

Don’t want to skip an update or a post?