Follow Us On

15

May

2025

Thursday

  • മണിപ്പൂരിലെ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍

    മണിപ്പൂരിലെ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍0

    ഇടയ്ക്കിടെ ഉയരുന്ന വെടിയൊച്ചകള്‍, സൈറണ്‍ മുഴക്കി പായുന്ന പട്ടാളത്തിന്റെയും പോലീസിന്റെയും വാഹനങ്ങള്‍, കത്തിക്കരിഞ്ഞ വീടുകളുടെ നീണ്ടനിര, തകര്‍ക്കപ്പെട്ട ദൈവാലയങ്ങള്‍, മൂന്നൂറിലധികം അഭയാര്‍ത്ഥി ക്യാമ്പുകളിലായി ഏകദേശം 50,000 ആളുകള്‍, എങ്ങുനിന്നും ഉയരുന്ന പുക… കലാപത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന മണിപ്പൂരിലെ കാഴ്ചകളെ ഇങ്ങനെ ചുരുക്കാം. ഞങ്ങള്‍ ഇംഫാല്‍ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ജനജീവിതം തടസപ്പെട്ടതിന്റെ ചിത്രങ്ങളാണ് എല്ലായിടത്തും കാണാനായത്. വാഹനങ്ങള്‍ ഒഴിഞ്ഞ റോഡുകള്‍, ഇന്റര്‍നെറ്റില്ല, മൊബൈല്‍ ഫോണിന് റെയ്ഞ്ചില്ല, എങ്ങും പട്ടാളം, അടഞ്ഞുകിടക്കുന്ന സ്‌കൂളുകളും മാര്‍ക്കറ്റുകളും പെട്രോള്‍ പമ്പുകളും. പൊതുഗതാഗതവും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും

  • ഫാത്തിമാ മാതാവിനെ നേരിൽക്കണ്ട ‘മൂന്നാമത്തെ ഇടയകുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്

    ഫാത്തിമാ മാതാവിനെ നേരിൽക്കണ്ട ‘മൂന്നാമത്തെ ഇടയകുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്0

    പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച ‘മൂന്നാമത്തെ ഇടയക്കുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്. സിസ്റ്റർ ലൂസിയായുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രിയിൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. ഫാത്തിമയിൽ 1917 മേയ് 13 മുതൽ ഒക്ടോബർ 13വരെ ദീർഘിച്ച മരിയൻ പ്രത്യക്ഷീകരണത്തിന് വഹിച്ച മൂന്ന് കൂട്ടികളിൽ ഏറ്റവും മുതിർന്നയാളും കൂടുതൽ കാലം ജീവിച്ചയാളാണ് സിസ്റ്റർ ലൂസിയ. 1917ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസുകാരിയായിരുന്ന ലൂസിയ, 97-ാം വയസിലാണ്

  • ജൂലൈ രണ്ട്: ഭാരത സഭയിൽ മണിപ്പുർ ജനതയ്ക്കായുള്ള പ്രാർത്ഥനാ ദിനം; ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം

    ജൂലൈ രണ്ട്: ഭാരത സഭയിൽ മണിപ്പുർ ജനതയ്ക്കായുള്ള പ്രാർത്ഥനാ ദിനം; ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം0

    ന്യൂഡൽഹി: കലാപഭരിതമായ മണിപ്പുരിൽ സമാധാനം സംജാതമാകാൻ ജൂലൈ രണ്ട് പ്രാർത്ഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത്‌ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). രാജ്യത്തെ കത്തോലിക്കാസഭയുടെ മുഴുവൻ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും വിശേഷാൽ തിരുക്കർമങ്ങൾ ക്രമീകരിക്കും. ദിവ്യബലിമധ്യേ മണിപ്പുരിനെ സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിനൊപ്പം മണിപ്പുരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സമർപ്പിച്ച് എല്ലാ ഇടവകകളിലും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മണിപ്പുരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ

  • പ്രധാനമന്ത്രി, മണിപ്പൂരിനുവേണ്ടി ദയവായി അങ്ങ് ഇടപെടണം…പ്രധാനമന്ത്രിയോട് ആകുലതയോടെ സഹായം അപേക്ഷിച്ച് ഒൻപതു വയസുകാരി

    പ്രധാനമന്ത്രി, മണിപ്പൂരിനുവേണ്ടി ദയവായി അങ്ങ് ഇടപെടണം…പ്രധാനമന്ത്രിയോട് ആകുലതയോടെ സഹായം അപേക്ഷിച്ച് ഒൻപതു വയസുകാരി0

    ഇംഫാൽ: മണിപ്പൂരിലെ കലാപത്തീ അണയ്ക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഒൻപതുവയസുകാരി തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ കാടുകളിലാണിപ്പോൾ കഴിയുന്നതെന്നും തങ്ങൾ നിരന്തരം ജീവഭയത്തോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി, ഡെബോറാ എന്ന കുട്ടിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപം ഒന്നര മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. എന്നിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിക്ക് എതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ കുട്ടിയുടെ വീഡിയോ വരുംദിനങ്ങളിൽ കൂടുതൽ ചർച്ചയാകും. ഹൈന്ദവർ ഏറെയുള്ള

  • പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?

    പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?0

    ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്‌നിക്കിരയായി…

  • മണിപ്പൂരില്‍ ക്രൈസ്തവ  കുടുംബത്തെ ചുട്ടുകൊന്നു

    മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ചുട്ടുകൊന്നു0

    ഇംഫാല്‍: മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തകൂടി മണിപ്പൂരില്‍നിന്നും പുറത്തുവന്നു. ആംബുലന്‍സില്‍ ആശുപത്രിയിലേക്കുപോയ കുക്കി വിഭാഗത്തില്‍പ്പെട്ട ഏഴുവയസുകാരനുള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ മെയ്‌തേയി വിഭാഗത്തിലെ കലാപകാരികള്‍ ആംബുലന്‍സിനുളളിലിട്ട് ചുട്ടുകൊന്നിരിക്കുന്നു. പോലീസിന്റെ കണ്‍മുമ്പിലാണ് ഈ ക്രൂരത അരങ്ങേറിയത്. അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണവുമുണ്ട്. സംഭവം രഹസ്യമാക്കി വയ്ക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തലസ്ഥാന നഗരമായ ഇംഫാലിനടുത്തുവച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ചാണ് ഏഴു വയസുകാരനായ ടോണ്‍സിങ് ഹാങ്‌സിങിന്റെ തലയ്ക്കു കലാപകാരികളുടെ വെടിയേറ്റത്.

  • ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ

    ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ0

    ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അഴിച്ചുവിട്ട സമാനതകളില്ലാത്ത ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാത്ത ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഒരൊറ്റ ദിനത്തിൽ 136 കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനാണ് ബാഗ്ദാദിലെ ഗ്രേറ്റ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ ദൈവാലയം സാക്ഷ്യം വഹിച്ചത്. മൊസൂൾ സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ ആർച്ച്ബിഷപ്പ് യൂനാൻ ഹാനോയുടെ കാർമികത്വത്തിലായിരുന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഈ വർഷം, ഇതുവരെ 424 കൂട്ടികൾ ഇതേ ദൈവാലയത്തിൽവെച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചെന്നതും ശ്രദ്ധേയം. പ്രഥമ

  • ഒരു കാരുണികന്റെ സുകൃതവഴികള്‍

    ഒരു കാരുണികന്റെ സുകൃതവഴികള്‍0

    വിന്‍സെന്റ് കോട്ടപ്പടി ഒരു നാടിന് വിശ്വാസവെളിച്ചം നല്‍കി അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ (കോട്ടപ്പടി വറതച്ചന്‍) മാതൃക ഇന്നേറെ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ‘ജീവിച്ചിരിക്കുന്ന പുണ്യവാന്‍’ എന്ന് ഖ്യാതി നേടിയ വൈദികശ്രേഷ്ഠനാണ് തൃശൂര്‍ രൂപതാംഗമായ വറതച്ചന്‍. 1840-ല്‍ ഒരു നിര്‍ധന കര്‍ഷകകുടുംബത്തിലാണ് വറതച്ചന്‍ ജനിച്ചത്. ഗുരുവായൂരിനടുത്തുള്ള അന്നത്തെ കോട്ടപ്പടി ഇടവകയില്‍പെട്ട കാവീട് ഗ്രാമത്തില്‍ ചുങ്കത്ത് കുഞ്ഞിപ്പാലുവിന്റേയും മറിയത്തിന്റേയും രണ്ടാമത്തെ മകനായി. അമ്മയില്‍നിന്നും ലഭിച്ച മൂല്യങ്ങള്‍ ദൈവവിശ്വാസവും ഭക്തിയും, ആഴത്തിലുളള

Latest Posts

Don’t want to skip an update or a post?