ബീഹാറില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനുനേരെ ബജ്റംഗദളിന്റെ അക്രമം; നിരവധി പേര്‍ക്ക് പരിക്ക്
- ASIA, Featured, INDIA, LATEST NEWS
- August 13, 2025
വിനോദ് നെല്ലയ്ക്കല്‍ ഒരുപാട് റാണിമാരുടെ വീരകഥകള്‍ പറയാനുള്ള ഭൂപ്രദേശങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഇന്ത്യയുടെ ജോവാന്‍ ഓഫ് ആര്‍ക്ക് എന്നറിയപ്പെടുന്ന റാണി ലക്ഷ്മി ഭായി അഥവാ, ഝാന്‍സി റാണി അതില്‍ പ്രധാനിയാണ്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധത്തിനിടയില്‍ ഝാന്‍സി റാണിയുടെ രക്തം വീണ മണ്ണായ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്ന് 500 കിലോമീറ്റര്‍ മാറി മധ്യപ്രദേശില്‍ സ്ഥിതിചെയ്യുന്ന ഉദയ്‌നഗര്‍ എന്നൊരു ഗ്രാമത്തില്‍ നടന്ന കഥയാണ് ‘The Face of the Faceless.’ അനേകര്‍ വായിച്ചും കേട്ടും മനസിലാക്കിയിട്ടുള്ള മറ്റൊരു സ്വാതന്ത്ര്യ സമരത്തിന്റെ
കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്മെന്റ് പാര്‍ക്ക്, ലാല്‍ കാബ്രി, മോര്‍ബി ഇനത്തില്‍പ്പെട്ട ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, ജമുന പ്യാരി ഹെന്‍സ, ഹൈദ്രബാദി ബീറ്റല്‍, പഞ്ചാബി ബീറ്റല്‍, കോട്ട ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനം, കൗതുകം നിറയ്ക്കുന്ന പട്ടികളുടെയും
സൈജോ ചാലിശേരി ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എന്നും സമാധാനത്തിന്റെയും ആശ്രയബോധത്തിന്റെയും തണല്‍വൃക്ഷമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് തൃശൂര്‍-വെട്ടുകാട് സ്‌നേഹാശ്രമം എന്ന പുനരധിവാസ കേന്ദ്രം. 1991-ലാണ് ഈ കേന്ദ്രത്തിന് തറക്കല്ലിടുന്നത്. അക്കാലത്ത് കോട്ടയം-വടവാതൂര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളായിരുന്ന ബ്രദര്‍ ഫ്രാന്‍സിസ് കൊടിയന്റെയും ബ്രദര്‍ വര്‍ഗീസ് കരിപ്പേരിയുടെയും സൗഹൃദസംഭാഷണങ്ങളിലൂടെയാണ് ജയില്‍ശിക്ഷ അനുഭവിച്ചവരുടെ പുനരധിവാസ കേന്ദ്രമെന്ന ആശയത്തിന് ചിറകുമുളയ്ക്കുന്നത്. ഈ ഉദ്യമത്തിനായി അവര്‍ ജപമാല അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും നടത്തി. 1986 ല്‍ ഇവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയില്‍സന്ദര്‍ശന യാത്രയാണ് ഇതിനെല്ലാം
പാലാ: കര്‍ത്താവിനോടൊപ്പം സഭയുടെ കൂട്ടായ്മയില്‍ ഒന്നിച്ചു നടക്കുന്നവരാകണം സഭാവിശ്വാസികളെന്ന് സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ‘ക്രിസ്തീയ ദൗത്യവും ജീവിതവും- പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാലാ രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം. മാമ്മോദീസ സ്വീകരിച്ച എല്ലാവരും സമന്മാരാണ്, എന്നാല്‍ സവിശേഷ വരങ്ങളിലൂടെ ശുശ്രൂഷയില്‍ വ്യതിരി ക്തതയുള്ളവരുമാണ്. എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ എല്ലാവരെയും ശ്രവിക്കുന്നതും
വിയന്ന: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവെന്ന് ക്രൈസ്തവര്‍ക്കെതിരായ വിവേചനങ്ങള്‍ നിരീക്ഷിക്കുന്ന വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. തീവ്രവാദപരമായ ആക്രമണങ്ങളിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണ് യൂറോപ്പില്‍ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കാര്യത്തില്‍ മുൻപന്തിയിൽ നിൽക്കുന്നത്. ശാരീരിക ആക്രമണങ്ങള്‍, ക്രൈസ്തവര്‍ വ്യക്തിപരമായും, സമൂഹപരമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍,
ജെറുസലേം: ജെറുസലേമിലെ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജെറുസലേമിലെ സംയുക്ത ക്രൈസ്തവ സഭാ നേതാക്കൾ രംഗത്ത്. ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ‘പഴയ ജെറുസലേം’ പ്രദേശം അർമേനിയൻ ക്വാർട്ടർ എന്നാണറിയപ്പെടുന്നത്. ഓട്ടോമൻ തുർക്കികളാണ് ഈ അതിർത്തി നിശ്ചയിച്ചു നൽകിയത്. അർമേനിയൻ ക്രൈസ്തവരുടെ കൈവശമുള്ള ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമി ആഡംബര ഹോട്ടൽ തുടങ്ങാൻ പാട്ടത്തിന് ഏറ്റെടുക്കാനുള്ള ശ്രമമാണിപ്പോൾ വിവാദമായിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി പാട്ടത്തിന് നൽകാമെന്നുള്ള കരാറിൽ ജെറുസലേമിലെ അർമേനിയൻ സഭയുടെ തലവൻ ഒപ്പുവെച്ചിരുന്നു. അതെ
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ പിന്നോട്ട് വലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയോടൊപ്പം മനുഷ്യന്റെ ആവാസമേഖലയിലേയ്ക്ക് മൃഗങ്ങളുടെ കടന്നുകയറ്റവും ഏറെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിഞ്ഞാലക്കുട രൂപതയില്‍നിന്നുള്ള അമല ഷിന്റോ 23-ാമത് ലോഗോസ് പ്രതിഭയായി. ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65, 000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. അധ്യാപികയാണ് അമല ഷിന്റോ. നാലു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിര-ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല മെഗാഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തലശേരി അതിരൂപതയില്‍നിന്നുള്ള നിമ്മി
Don’t want to skip an update or a post?