Follow Us On

14

May

2025

Wednesday

  • നോമ്പ്‌

    നോമ്പ്‌0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത എല്ലാ സംസ്‌കാരങ്ങളിലും അനശ്വരതയുടെയും പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും മൂലമാതൃകയാണ് വൃത്തം. നിങ്ങള്‍ പുറപ്പെട്ടിടത്തുതന്നെ തിരികെയെത്തുന്നു എന്നതാണ് വൃത്തത്തില്‍ ചുറ്റുന്നതിന്റെ അഥവാ പ്രദക്ഷിണം വെയ്ക്കുന്നതിന്റെ ഒരര്‍ത്ഥം. നിങ്ങളുടെ അവസാനത്തിലാണ് നിങ്ങളുടെ ആരംഭം എന്ന് നിങ്ങള്‍ കണ്ടെത്തുന്നു. ശരിക്കും, പൂര്‍ണത്തില്‍ നിന്നും പൂര്‍ണമെടുത്താലും പൂര്‍ണം പൂര്‍ണത്തോട് കൂട്ടിയാലും കുറവും കൂടുതലുമില്ലെന്ന് ഉപനിഷത്തുകാരന്‍ പറയുമ്പോഴും ആദിമധ്യാന്തബോധം നമ്മിലുണര്‍ത്തുന്ന വാക്കാണത്. ദിനചര്യകളുടെ സ്വഭാവിക തുടര്‍ച്ചകളൊക്കെ സംഗതമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ഭക്ത്യാചാരങ്ങളൊക്കെ വിമര്‍ശനവിധേയമാകുന്ന യുക്തിപരതയുടെ കാലം കൂടിയാണിത്. ഒരു പക്ഷേ

  • ഉണ്ണി പിറക്കാത്ത പുല്‍ക്കൂടുകള്‍

    ഉണ്ണി പിറക്കാത്ത പുല്‍ക്കൂടുകള്‍0

    ബ്രദര്‍ ജിതിന്‍ കപ്പലുമാക്കല്‍ ഡിസംബര്‍ വന്നെത്തി, നോമ്പ് നോറ്റ്, പുല്‍ക്കൂട് ഒരുക്കി രക്ഷകന്റെ വരവിനായുള്ള ഒരുക്കത്തിലാണ് ലോകം. ബാഹ്യമായ ഒരുക്കങ്ങള്‍ക്കപ്പുറം ആന്തരികമായ ഒരുക്കങ്ങളെ നാം മറന്നുകളയരുത്. രക്ഷകന്റെ വരവിനായി പിതാവായ ദൈവവും മാതാവും യൗസേപ്പിതാവും സ്വര്‍ഗവും ദൈവദൂതന്മാരും മാലാഖമാരും ഒരുങ്ങിയിരുന്നു. എന്നാല്‍ ലോകം അവനെ അറിഞ്ഞില്ല. അവനുവേണ്ടി സ്ഥലമൊരുക്കാന്‍ ആരുമുണ്ടായില്ല. ‘Our God is God of Small things’ കുഞ്ഞായി വന്നു പിറന്ന നമ്മുടെ ദൈവം കുഞ്ഞിക്കാര്യങ്ങളുടെ ദൈവമാണ്. ദൈവകുമാരന്‍ ആയിരുന്നിട്ടും അവന്‍ പുല്‍ക്കൂട്ടില്‍ പിറന്നു.

  • സ്‌നേഹാശ്രമത്തണലില്‍…

    സ്‌നേഹാശ്രമത്തണലില്‍…0

     സൈജോ ചാലിശേരി ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എന്നും സമാധാനത്തിന്റെയും ആശ്രയബോധത്തിന്റെയും തണല്‍വൃക്ഷമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് തൃശൂര്‍-വെട്ടുകാട് സ്‌നേഹാശ്രമം എന്ന പുനരധിവാസ കേന്ദ്രം. 1991-ലാണ് ഈ കേന്ദ്രത്തിന് തറക്കല്ലിടുന്നത്. അക്കാലത്ത് കോട്ടയം-വടവാതൂര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളായിരുന്ന ബ്രദര്‍ ഫ്രാന്‍സിസ് കൊടിയന്റെയും ബ്രദര്‍ വര്‍ഗീസ് കരിപ്പേരിയുടെയും സൗഹൃദസംഭാഷണങ്ങളിലൂടെയാണ് ജയില്‍ശിക്ഷ അനുഭവിച്ചവരുടെ പുനരധിവാസ കേന്ദ്രമെന്ന ആശയത്തിന് ചിറകുമുളയ്ക്കുന്നത്. ഈ ഉദ്യമത്തിനായി അവര്‍ ജപമാല അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും നടത്തി. 1986 ല്‍ ഇവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയില്‍സന്ദര്‍ശന യാത്രയാണ് ഇതിനെല്ലാം

  • മിഷന്‍ കേരള!

    മിഷന്‍ കേരള!0

    രഞ്ജിത്ത് ലോറന്‍സ് ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 30 ലക്ഷത്തിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ (കേരള ജനസംഖ്യയുടെ 10 ശതമാനത്തോളം) ഇന്ന് കേരളത്തില്‍ വിവിധ ജോലികളില്‍ വ്യാപൃതരാണ്. ഈ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നു എന്ന വാര്‍ത്ത ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2022 മുതലാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിച്ചതെന്ന് ദീപികയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ഇതര സംസ്ഥാന

  • സോഷ്യല്‍ മീഡിയകള്‍ക്ക്  ഓഡിറ്റിംഗ് ആവശ്യമോ?

    സോഷ്യല്‍ മീഡിയകള്‍ക്ക് ഓഡിറ്റിംഗ് ആവശ്യമോ?0

    ജോസഫ് മൂലയില്‍ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനമായിരുന്നു കളമശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് ഉണ്ടായത്. കേരളംപോലൊരു സ്ഥലത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തം. അതിലെ പ്രതി ആവര്‍ത്തിച്ചുപറയുന്നത് താന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതു യൂട്യൂബില്‍നിന്നായിരുന്നു എന്നാണ്. ഇനി അന്വേഷണം പുരോഗമിക്കുമ്പോള്‍ അക്കാര്യത്തില്‍ മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാലും ഒരു കാര്യം സമ്മതിക്കാതിരിക്കാനാവില്ല-ബോംബ് നിര്‍മിക്കാന്‍വരെ ഇപ്പോള്‍ യൂട്യൂബ് നോക്കി പഠിക്കാന്‍ കഴിയും. ഇതു മാത്രമല്ല, രാജ്യത്തെ അമ്പരിപ്പിച്ച ക്രിമിനല്‍ കേസുകളില്‍ പോലീസ് പിടിയിലായ പല പ്രതികളും അതിനുള്ള അറിവ്

  • മൂന്നാം ലോകമഹായുദ്ധത്തില്‍നിന്നും  ലോകത്തെ രക്ഷിച്ച മനുഷ്യസ്‌നേഹി

    മൂന്നാം ലോകമഹായുദ്ധത്തില്‍നിന്നും ലോകത്തെ രക്ഷിച്ച മനുഷ്യസ്‌നേഹി0

    ഡോ. സിബി മാത്യൂസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധം. ആറുവര്‍ഷം നീണ്ടുനിന്ന ആ മഹായുദ്ധത്തില്‍ നാലു കോടിയിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. യൂറോപ്പിലെ വന്‍നഗരങ്ങള്‍, വെറും കരിങ്കല്‍ കൂമ്പാരങ്ങളായി മാറി. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി മുതലായ വന്‍ശക്തികള്‍ യുദ്ധാനന്തരം വലിയ സാമ്പത്തിക തകര്‍ച്ചയെ നേരിടേണ്ടിവന്നു. സര്‍വരാജ്യങ്ങളും പിടിച്ചടക്കുവാന്‍ വെമ്പിയ ഹിറ്റ്‌ലര്‍ എന്ന ഭരണാധികാരിയുടെ ഒടുങ്ങാത്ത സാമ്രാജ്യമോഹം വരുത്തിവച്ച ദുരന്തം, അവസാനിച്ചത് 1945 ഓഗസ്റ്റില്‍ ജപ്പാനിലെ ഹിരോഷിമയിലും

  • ആഗോള സിനഡ് ഒരു വിലയിരുത്തല്‍

    ആഗോള സിനഡ് ഒരു വിലയിരുത്തല്‍0

    റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (ലേഖകന്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറാണ്.) ജനകീയനായ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മെത്രാന്മാരുടെ സിനഡു സമ്മേളനം ഒക്‌ടോബര്‍ നാലുമുതല്‍ 28 വരെ റോമില്‍ നടന്നു. 29-ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സിനഡ് സമാപിച്ചത്. മെത്രാന്മാരുടെ സിനഡു സമ്മേളനം എന്നാണ് പറയുന്നതെങ്കിലും സമര്‍പ്പിതരും അല്മായരും ഇതില്‍ പങ്കെടുത്തു. സിനഡില്‍ പങ്കെടുത്ത 446 പേരില്‍ 364 പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. ‘സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം’ എന്നതായിരുന്നു സിനഡിന്റെ മുഖ്യചര്‍ച്ചാവിഷയം.

  • കാണ്ടമാല്‍    സുവിശേഷം

    കാണ്ടമാല്‍ സുവിശേഷം0

    ആന്റോ അക്കര ഇന്ത്യയിലെ 803 ജില്ലകളില്‍, ഒരുപക്ഷേ ഏറ്റവും കുറച്ച് വികസനമെത്തിയ ജില്ലകളിലൊന്നായ ഒഡീഷയിലെ വനമേഖലയിലുള്ള കാണ്ടമാല്‍ ജില്ല ഇന്ന് ലോകപ്രസിദ്ധമാണ്. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറാകാതെ ആദിമ ക്രൈസ്തവരെപ്പോലെ രക്തസാക്ഷിത്വം വരിച്ച നൂറിലധികം ക്രൈസ്തവ വിശ്വാസികളാണ് ആരാലും അറിയപ്പെടാത്ത ഈ ദേശത്തെ പ്രസിദ്ധമാക്കിയത്. കാണ്ടമാലിലെ 35 കത്തോലിക്ക രക്തസാക്ഷികളുടെ നാമകരണ നടപടിക ള്‍ക്ക് തുടക്കംകുറിക്കാനുള്ള വത്തിക്കാന്റെ പച്ച സിഗ്നല്‍ ആയിരക്കണക്കി ന് മനുഷ്യരെയെന്നപോലെ എന്നെയും ആവേശഭരിതനാക്കുന്നു. 2008-ല്‍ കാണ്ടമാലില്‍ നടന്ന കലാപത്തില്‍ രക്തസാക്ഷികളായ കണ്ടേശ്വാര്‍ ഡിഗാളിന്റെയും കൂട്ടാളികളുടെയും

Latest Posts

Don’t want to skip an update or a post?