മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍: പുതിയ വത്തിക്കാന്‍ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു
- Featured, INTERNATIONAL, LATEST NEWS
- May 18, 2024
”ആര്‍ക്കെങ്കിലും നന്മ ചെയ്യണമെങ്കില്‍ വൈകരുത്. കാരണം ഇനി ഈ വഴിയെ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.” സ്റ്റീഫന്‍ ഗ്രെല്ലറ്റ് എന്ന പണ്ഡിതന്റെ വാക്കുകളാണിത്. 1773 നവംബര്‍ 16-ന് ഫ്രാന്‍സില്‍ ജനിച്ച്, പിന്നീട് അമേരിക്കയില്‍ താമസിച്ച്, 1865 നവംബര്‍ 16-ന് മരിച്ച വ്യക്തിയാണ് സ്റ്റീഫന്‍ ഗ്രെല്ലറ്റ്. ഇദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ ഏറ്റവും പ്രധാനം ഇനി ഞാനീ വഴി വരുമോ ഇല്ലയോ അറിഞ്ഞുകൂടാ എന്നതാണ്. ഇതാണ് നമ്മുടെ ജീവിത സംഗ്രഹവും. ഒരുപക്ഷേ ഒരേ വഴിയിലൂടെ വര്‍ഷങ്ങളോളം നമ്മള് നടന്നിട്ടുണ്ടാകാം. ഒരിടത്ത്
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറവകളും മത്സ്യങ്ങളും ഭൂചര ജന്തുക്കളും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചാണ് അഞ്ചാമത്തെയും ആറാമത്തെയും ദിനങ്ങളിലെ വിവരണം. ആകാശത്തിലെയും ആഴിയിലെയും ജീവികളാണ് അഞ്ചാം ദിവസം രൂപപ്പെടുക. എല്ലാ സഭാ പിതാക്കന്മാരും അംഗീകരിക്കുന്നില്ലെങ്കിലും ഇതിനെക്കുറിച്ചുള്ള ഓറിഗന്റെ വ്യാഖ്യാനം കൗതുകകരമാണ്. ആന്തരികാകാശത്തെക്കുറിച്ചു തന്നെയാണു ഈ വരികളിലും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നത്. ആകാശത്തിലെ പറവകള്‍ നമ്മുടെ ഹൃദയാകാശത്തിലെ ഉന്നത ചിന്തകളെയും ആഴങ്ങളിലേക്കൂളിയിടുന്ന മത്സ്യങ്ങള്‍ അധമചിന്തകളെയും പ്രതീകവത്കരിക്കുന്നതത്രേ! ആലങ്കാരിക വ്യാഖ്യാനരീതിയോട് താല്പര്യമുള്ളവരുടെ വായനയ്ക്കുവേണ്ടി മാത്രം ഇവിടെ ചേര്‍ത്തുവെന്നേയുള്ളു കേട്ടോ! വലിയ ബഹളമൊന്നും ഉണ്ടാക്കേണ്ടതില്ല. ഭൂചരജന്തുക്കളുടെ
ബെംഗളൂരു: രാജ്യത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്യാന്‍ കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ച് ബെംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ. ബെംഗളൂരുവിലെ ലോഗോസ് റിട്രീറ്റ് സെന്ററില്‍ പ്രസംഗിക്കവേയാണ് ആര്‍ച്ചുബിഷപ് മച്ചാഡോ ഇങ്ങനെ പറഞ്ഞത്. ‘മതേതരത്വമുള്ള, വര്‍ഗീയതയില്ലാത്ത, ഭരണഘടനയില്‍ വിശ്വസിക്കുന്ന, അഴിമതി ഇല്ലാത്ത ഒരു നേതാവിനെ തിരഞ്ഞെടുക്കുക. ഒരു വിവേചനവുമില്ലാതെ എല്ലാവരെയും ബഹുമാനിക്കുന്നതാണ് സെക്യുലര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ആളാണ് വര്‍ഗീയതയില്ലാത്ത ആളെന്നും അദ്ദേഹം വിശദീകരിച്ചു. വരുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായതിനാല് എല്ലാ കത്തോലിക്കരും നിര്‍ബന്ധമായും വോട്ട്
പുഷ്പങ്ങള്‍ ബഹുലമായി വളരുന്ന ഒരു തോട്ടംപോലെയായിരുന്നു ജോസഫിന്റെ ഹൃദയം; അവ നിശ്വസിച്ചിരുന്ന സുഗന്ധങ്ങള്‍ ചുറ്റുപാടും വ്യാപിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ചുറ്റുമുള്ള അന്തരീക്ഷം ഊഷ്മളവും ശാന്തിയും ആര്‍ദ്രതയും സ്നേഹവുംകൊണ്ട് നിറഞ്ഞതുമായിരുന്നു. ദിവ്യപൈതല്‍ ജോസഫിന്റെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തി. ”കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവുമുള്ള, മിഥ്യയുടെമേല്‍ മനസ് പതിക്കാത്തവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവന് പ്രതിഫലം നല്‍കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് ദൈവത്തിന്റെ മുഖം തേടുന്നത്” (സങ്കീര്. 24:4-6). എത്രയോ ഭക്തിയോടും സ്നേഹത്തോടും ആര്‍ദ്രതയോടുമാണ്
ക്രോംവെല്‍: വിശുദ്ധ പാദ്രേ പിയോയുടെ ഇതുവരെയും പ്രസിദ്ധീകരിക്കാത്ത പത്ത് ഫോട്ടോകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരുങ്ങി യുഎസ്സിലെ സെന്റ് പിയോ ഫൗണ്ടേഷന്. വിശുദ്ധ പാദ്രേ പിയോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനയില്‍ മുഴുകുന്നതും ഉള്‍പ്പെടെയുള്ള ഈ ശേഖരത്തില്‍ ഏറ്റവും സവിശേഷമായത് വിശുദ്ധന് പുഞ്ചിരിക്കുന്ന ചിത്രമാണ്. ഫൗണ്ടേഷന്റെ ഡയറക്ടര്‍ ലൂസിയാനോ ലാമോനാര്‍ക്ക, ഫോട്ടോഗ്രാഫറായ എലിയ സലെറ്റോയുടെ സ്റ്റുഡിയോ സന്ദര്‍ശിച്ചപ്പോഴാണ് ഈ ഫോട്ടോകള്‍ കണ്ടെത്തിയത്. വിശുദ്ധ പാദ്രേ പിയോയുടെ മാധ്യസ്ഥതയാല്‍ കുഞ്ഞിനെ ലഭിച്ച വ്യക്തിയാണ് പ്രഫഷണല്‍ ഓപ്പറ ഗായകന് കൂടിയായ ലാമോനാര്‍ക്ക.
ഷാങ്ഹായ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ചൈനയില്‍ ക്രൈസ്തവ വിശ്വാസം വളര്‍ച്ച പ്രാപിക്കുന്നതിന്റെ വാര്‍ത്തകള്‍ ശ്രദ്ധേയമാകുന്നു. ദൈവാരാധനകള്‍ക്കും പൊതുവായ ചടങ്ങുകള്‍ക്കും നിരോധനമുള്ളപ്പോഴും ഈസ്റ്റര്‍ വിജിലിലും തുടര്‍ന്നുള്ള ദിനങ്ങളിലുമായി ഒരു പുതിയ ദൈവാലയത്തിന്റെ കൂദാശയും 470 മാമോദീസകളും നടന്നതാണ് ഏറ്റവും പുതിയ സംഭവം. ബെയ്ജിംഗ് കത്തീഡ്രലില്‍ 142 പേരാണ് മാമോദീസ സ്വീകരിച്ചത്. ജെസ്യൂട്ട് വൈദികനായ മാറ്റിയോ റിക്കി സ്ഥാപിച്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഇടവകയില്‍ നൂറോളം പേര്‍ക്ക് ക്രിസ്തീയ ജീവിതത്തിന്റെ ആദ്യ കൂദാശ ലഭിച്ചപ്പോള്‍, ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അധ്യാപകനായ ജെസ്യൂട്ട് വൈദികന് ഫാ. ലാഡിസ്ലൗസ് ചിന്നദുരൈ നിര്യാതനായി. തമിഴ്നാട്ടിലെ ദിണ്ടിഗലിലെ ബെസ്ചി ഇല്ലത്ത് അന്തരിച്ച ഇദ്ദേഹത്തിന് 100 വയസായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ മധുര ഈശോ സഭാ പ്രൊവിന്സിന് വിശുദ്ധനായ ഒരു പുരോഹിതനെ നഷ്ടപ്പെട്ടുവെന്ന് പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് അമൃതം സന്ദേശത്തില്‍ പറഞ്ഞു. 1923 ജൂണ്‍ 13-ന് തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയില്‍നിന്നുള്ള ആദ്യത്തെ ബ്രാഹ്മണനായ മഹാദേവ അയ്യരുടെ ചെറുമകനായ
മിസ്ട്രസ്ബി എന്ന പേരില്‍ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റു ചെയ്യുന്ന മുന്‍ പോണ് അഭിനേത്രി തന്റെ പാപകരമായ ജീവിതം ഉപേക്ഷിച്ച് കത്തോലിക്ക സഭയില്‍ അംഗമായി. എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് തന്റെ മാനസാന്തരത്തെക്കുറിച്ചും വിശ്വാസത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും ബ്രീ സോള്‍സ്റ്റാന്‍ഡ് എന്ന ‘മിസ്ട്രസ്ബി’ ലോകത്തെ അറിയിച്ചത്. ”ഞാന്‍ അടുത്തിടെ റോമും അസീസിയും സന്ദര്‍ശിച്ചു. ആ രണ്ട് നഗരങ്ങളിലും വച്ച് എനിക്കുണ്ടായ അനുഭവങ്ങള്‍ എന്നെ മാനസാന്തരത്തിലേക്ക് നയിച്ചു. എന്റെ ജീവിതം എന്നന്നേക്കുമായി മാറി മറിഞ്ഞു. എന്റെ നിരവധിയായ പാപങ്ങളും സമ്പാദ്യവും, വ്യര്‍ത്ഥമായ സ്വയംസ്നേഹവും
Don’t want to skip an update or a post?