മെല്‍ബണ്‍ യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
മംഗളൂരു: മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയുടെ ശില്പികളിലൊരാളായ മംഗലാപുരം സ്വദേശിയായിരുന്ന ജെസ്യൂട്ട് വൈദികന് ഫാ. ജെറോം ഡിസൂസ (1897-1977) യുടെ ഓര്‍മയില്‍ മംഗളൂരുവിലെ കത്തോലിക്കാ വിശ്വാസികള്‍. 1950 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മിതിക്കായി 1946-1950 വരെ കൂടിയ ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലിയില്‍ അംഗമായിരുന്നു ഫാ. ഡിസൂസ. ഫാ. ഡിസൂസ തീക്ഷ്ണമതിയായ രാജ്യസ്നേഹിയും മതവും രാഷ്ട്രീയവും സമജ്ഞസമായി സമ്മേളിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നുവെന്ന് മംഗളൂരു ബിഷപ് പീറ്റര്‍ പോള്‍ സല്‍ദാന പറഞ്ഞു. ഫാ. ജെറോം ഡിസൂസയെക്കുറിച്ച്
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് ഡോ. സിറില്‍ വാസില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തെ ക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും പരിശുദ്ധ പിതാവിനെ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരുമായി പൊന്തിഫിക്കല്‍ ഡെലഗേറ്റ് ചര്‍ച്ച നടത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മാര്‍പാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തി ന്റെയും നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍
കൊച്ചി: ന്യൂനപക്ഷ ഫണ്ടിലെ തിരിമറികളില്‍ സമഗ്ര അന്വേഷണം നടത്തി നീതിയുക്തമായ ഫണ്ട് വിതരണം ഉറപ്പാക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. ഇന്ത്യയിലെ വിവിധ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചി ട്ടുള്ള ഫണ്ട് ദുരുപയോഗിക്കപ്പെടുകയും നൂറുകണക്കിന് കോടി രൂപ നിയമവിരുദ്ധമായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍വഴി ചിലര്‍ കൈവശപ്പെടുത്തുകയും ചെയ്തു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നടുക്കമുളവാക്കുന്നതാണ്. 21 സംസ്ഥാനങ്ങളിലായി 40 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഇത്തരം ഇടപാടുകള്‍ക്കായി നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കു ന്നു. ന്യൂനപക്ഷ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ
ബീജിംഗ്: വിവിധ സഭകളുടെ അജപാലന ശുശ്രൂഷകൾ, സന്നദ്ധ സഹായ സേവനപ്രവർത്തനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളെയും അടിച്ചമർത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. ഇതിന്റെ ഭാഗമായി, ദൈവാലയങ്ങളിലെയും സഭാ മന്ദിരങ്ങളിലെയും കുരിശുകൾ നീക്കം ചെയ്യുകയും പുരോഹിതരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വയ്ക്കുകയുമാണിപ്പോൾ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പുതിയ ചൈനീസ് വൽക്കരണ പ്രത്യയശാസ്ത്രത്തിന് എല്ലാവരെയും നിർബന്ധിതരാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്നും അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ,
ഇസ്ലാമാബാദ്: ക്രൈസ്തവർക്കും മറ്റ് ദുർബല ന്യൂനപക്ഷങ്ങൾക്കുമെതിരായ മതനിന്ദ ഉൾപ്പെടെയുള്ള തെറ്റായ ആരോപണങ്ങൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ തടയാൻ കഴിയൂ എന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദ് റാവൽപിണ്ടി രൂപതാ ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ജനസംഖ്യയുടെ നാൽപ്പത് ശതമാനത്തോളം നിരക്ഷരരുള്ള ഒരു രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. രൂപതയിലും രാജ്യമൊട്ടാകെയുമുള്ള നിരവധി കത്തോലിക്കാ സ്കൂളുകൾ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഹിജാബ് വിവാദത്തെ തുടർന്ന് കുർദിഷ് യുവതി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം അടുക്കുന്നതിനിടയിൽ ക്രൈസ്തവരെയും അടുത്തിടെ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നവരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പോലീസ്. ഇറാനിയൻ ക്രൈസ്തവരുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ റിപോർട്ടുകൾ അനുസരിച്ചു കഴിഞ്ഞ ജൂൺ മുതൽ രാജ്യത്തെ പതിനൊന്നു നഗരങ്ങളിൽ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത മതകാര്യ പോലീസ് സ്ത്രീകളുൾപ്പടെ അവരിൽ ഭൂരിപക്ഷം പേരെയും ഇപ്പോഴും ജയിലിൽ അടച്ചിരിക്കുകയാണെന്നു വ്യക്തമാക്കുന്നു. രാജ്യ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പടെ പല നഗരങ്ങളിലും ഇപ്രകാരം
പാകിസ്താനിലെ ഫൈസലാബാദ് ജില്ലയിൽ ക്രൈസ്തവർക്കെതിരെ വ്യാപക അക്രമം. മതനിന്ദ ആരോപണം ഉന്നയിച്ചായിരുന്നു. ആക്രമണങ്ങൾ. നിരവധി ക്രൈസ്തവരുടെ വീടുകൾ അഗ്നിക്കിരയാക്കിയ അക്രമകാരികൾ പതിനഞ്ചോളം ദൈവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും തകർത്തു. ആയിരക്കണക്കിനാളുകൾ അക്രമങ്ങളെത്തുടർന്ന് പ്രദേശത്തുനിന്നും പലായനം ചെയ്യുകയാണ്. ഫൈസലാബാദിലെ ജാരണവാള പ്രവിശ്യയിൽ രണ്ടു ക്രൈസ്തവർ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു പ്രദേശത്തെ മുസ്ലിം ദൈവാലയങ്ങൾ കേന്ദ്രീകരിച്ചു അക്രമസംഭവങ്ങൾ തുടങ്ങിയതെന്ന് കത്തോലിക്കാ സന്നദ്ധ സഹായ സംഘടനയായ ചർച് ഇൻ നീഡിന്റെ പ്രതിനിധി മരിയ ലൊസാനോ മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവരെ കൊല്ലുന്നതിനുള്ള പരസ്യമായ ആഹ്വാനം
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്ന തിനും പരിഹാരം കാണുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്ക ല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് ഡോ. സിറില്‍ വാസില്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി എറണാകുളം കത്തീഡ്രല്‍ ബസിലിക്ക സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി. പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവര്‍ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധ സമരങ്ങള്‍ നടത്തുന്നതും അപലപനീയമാണ്. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷ സാഹചര്യം
Don’t want to skip an update or a post?