വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

ന്യൂയോർക്ക് : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഒക്ടോബർ 7, 11 തീയതികളിലുണ്ടായ തുടർ ഭൂകമ്പങ്ങളുടെ ഇരകളിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂനിസെഫ് പറഞ്ഞു. ആദ്യ ദിനത്തിലെ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ സിന്ദാ ജാൻ എന്ന ഗ്രാമത്തിലുള്ളവരായിരുന്നു ഇവർ. ആദ്യ ഭൂകമ്പത്തിന്റെ അതേ തീവ്രതയിൽ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പതിനൊന്നാം തീയതി വീണ്ടും ഉണ്ടായ ഭൂചലനത്തെ തുടർന്ന് പതിനൊന്നായിരത്തിലധികം ആളുകൾക്ക് സ്വഭവനങ്ങൾ വിട്ടുപോകേണ്ടിവന്നിരിക്കുകയാണ്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ

ലിലോൻഗ്വേ(മലാവി) : തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ മൂലം പതിനയ്യായിരത്തോളം കുട്ടികൾ തെരുവിൽ ജീവിക്കാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ദാരിദ്ര്യം, കുടുംബത്തകർച്ചകൾ, എച്ച്ഐവി/എയ്‌ഡ്‌സ് പോലെയുള്ള രോഗാവസ്ഥകൾ തുടങ്ങിയവ മൂലം രാജ്യത്ത് പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ് അനാഥരായിട്ടുള്ളത്. ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ വഷളാകുന്നതിനാൽ ഈ കണക്കുകൾ വീണ്ടും വർദ്ധിച്ചേക്കുമെന്നും,കടുത്ത ദാരിദ്ര്യം മൂലം സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിക്കാനും വീട് വിട്ടുപോകാനും കുട്ടികൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. തെരുവുകളിൽ കഴിയുന്ന കുട്ടികൾ, അതിജീവനത്തിനായി ക്രിമിനൽ സംഘങ്ങളിൽ ചേരുകയും ഭിക്ഷാടനം, മോഷണം

ഗ്വാളിയോര്‍ (മധ്യപ്രദേശ്): ഒഡീഷയിലെ കാണ്ടമാലില്‍ 2008-ല്‍ നടന്ന ക്രൈസ്തവ പീഡനങ്ങള്‍ പുറംലോകത്ത് എത്തിച്ച സിസ്റ്റര്‍ പ്രീത സിഎസ്എസ്ടി (65) ഓര്‍മയായി. അന്ന് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട സിസ്റ്ററിന് രണ്ടു ദിവസം വനത്തില്‍ കഴിയേണ്ടിവന്നിരുന്നു. കാണ്ടമാലില്‍ ദൈവാലയങ്ങള്‍ കത്തിച്ചതും ക്രൈസ്തവവര്‍ക്കു നേരെയുണ്ടായ പീഡനങ്ങളും പുറംലോകമറിഞ്ഞത് സിസ്റ്റര്‍ പ്രീതയിലൂടെയായിരുന്നു. ജീവന്‍ പണയം വച്ചും മിഷനറി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സിസ്റ്റര്‍ പ്രീത വരാപ്പുഴ അതിരൂപതാംഗമാണ്. സംസ്‌കാരം ഇന്ന് (ഒക്‌ടോബര്‍ 12-ന്) പിപ്രോളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഗ്വാളിയോര്‍ ബിഷപ്‌സ്

ജെറുസലേം : ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധം ശക്തമാകവേ, ഗാസയിലെ ക്രൈസ്തവരുടെ ഭാവി പ്രവചനാതീതമാണെന്ന് വിശുദ്ധ നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍. നിലവില്‍ ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതമാണ്. എന്നാൽ യുദ്ധാന്തരം ഈ ചെറിയ ക്രൈസ്തവ സമൂഹം അപ്രത്യക്ഷമാകുമോയെന്ന് താൻ ഭയപ്പെടുന്നുണ്ടെന്ന് അദ്ദേഹം വത്തിക്കാൻ ദിനപ്പത്രമായ ‘ഒസെർവതോരെ റോമാന’യോട് പറഞ്ഞു . ജെറുസലേമിലെ ഇപ്പോഴത്തെ സാഹചര്യം ഏറെ ആശങ്കയുയർത്തുന്നതാണ്. നിലവിലെ സ്ഥിതിയിൽ ഗാസയിൽ തുടരുന്നതപകടകരമാണ്. വരും നാളുകളിൽ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. പോലീസിനെ അല്ലാതെ

മെൽബൺ: സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാർ കൾച്ചറൽ സെന്ററിന്റെ (എസ്.എം.സി.സി) പ്രഥമ സീറോ മലബാർ ‘യംഗ് ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് കത്തീഡ്രൽ ഇടവകാംഗം ജൊവാൻ സെബാസ്റ്റ്യൻ അർഹയായി. വിക്‌ടോറിയയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും 18നും 35 വയസ്സിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഫൈനൽ റൗണ്ടിലെത്തിയ നാലു പേരിൽ നിന്നാണ് ജോവാൻ സെബാസ്റ്റ്യൻ പുരസ്‌കാരത്തിന് അർഹയായത്. സീറോ മലബാർ പാരമ്പര്യങ്ങളും സംസ്‌കാരവും രൂപതയിലെ യുവതലമുറയിലേക്ക് കൈമാറാനും അവരിൽ നേതൃത്വപാടവം

ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്. ഈ വിഷയത്തില്‍ ഗവണ്‍മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം നടത്തി. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയില്‍ ഡാമുകള്‍ തകര്‍ന്ന് ഇരുപതിനായിരത്തിലധികം ആളുകള്‍

കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിട നല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ആഗോള-ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടു ന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങ ളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ

ജറാള്‍ഡ് ബി മിറാന്‍ഡ മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍നിന്നും അപ്പസ്‌തോലിക് നൂണ്‍ഷ്യോയായി (വത്തിക്കാന്‍ സ്ഥാനപതി) നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് പനംതുണ്ടില്‍. ഖസാക്കിസ്ഥാനിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോയായാണ് നിയമനം. സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ ചാര്‍ജ് ഡി അഫയേഴ്‌സായി സേവനമനുഷ്ഠിച്ചുവരവേയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. വത്തിക്കാനിലായിരുന്നു മെത്രാഭിഷേക ശുശ്രൂഷകള്‍ നടന്നത്. മാര്‍ ഈവാനിയോസ് കോളജ് മുന്‍ പ്രഫസര്‍ പി.വി. ജോര്‍ജിന്റെയും മേരിക്കുട്ടിയുടെയും മകനായി 1972-ല്‍ തിരുവനന്തപുരം കവടിയാറില്‍ ജനിച്ചു. പാളയം സമാധാന രാജ്ഞി ബസിലിക്കാ ഇടവകാംഗമാണ്. 1998-ല്‍




Don’t want to skip an update or a post?