മരണത്തെ മുഖാമുഖം കണ്ട നിമിഷം
- ASIA, Featured, Interviews, SUNDAY SPECIAL, SUNDAY SPECIAL
- March 3, 2024
ജയിംസ് ഇടയോടി സിസ്റ്റര്‍ ജോയ്സ് ലിസാ എസ്എച്ച് നാസിക് മിഷനില്‍ എത്തിയിട്ട് 33 വര്‍ഷങ്ങളായി. ഈ നാടിന്റെ മുഖഛായ മാറ്റുന്നതില്‍ നിര്‍ണായകമായി മാറിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സിസ്റ്ററിന് കഴിഞ്ഞു. 76-ാം വയസിലും യുവത്വത്തിന്റെ കരുത്തോടെയാണ് സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍. മഹാരാഷ്ട്രയിലെ നാസിക് തന്ത്രപ്രധാനമായ സൈനിക മേഖലയാണ്. നഗരകേന്ദ്രീകൃത വികസനമായതുകൊണ്ടുതന്നെ നിരക്ഷരതയും തൊഴിലില്ലായ്മയും ദാരിദ്ര്യ വും സാധാരണക്കാരുടെ കൂടെപ്പിറപ്പുകളായിരുന്നു. അവിടേയ്ക്കാണ് അക്ഷരജ്ഞാനത്തിന്റെ മെഴുകുതിരി വെട്ടവുമായി 33 വര്‍ഷങ്ങള്‍ക്കുമുമ്പ് കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സിലെ തിരുഹൃദയ സന്യാസിനികള്‍ എത്തിയത്. വിദ്യ
രഞ്ജിത്ത് ലോറന്‍സ് ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന് ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന് അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള് ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല
ജയിംസ് ഇടയോടി, മുംബൈ മുംബൈയില്‍ ബിഎസ്ഡബ്ലിയുവിന് പഠിക്കുമ്പോഴാണ് സിസ്റ്റര്‍ ദീപ്തി ഫ്രാങ്കല്‍ അവിടെയുള്ള സമ്പന്ന ഭവനങ്ങളില്‍ വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളെ പരിചയപ്പെടുന്നത്. സമയക്ലിപ്തത ഇല്ലാത്ത അവരുടെ ജോലിക്ക് മതിയായ വേതനവും ഇല്ലായിരുന്നു. നിശബ്ദരാക്കപ്പെട്ട അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പലരുടെയും സങ്കടങ്ങള്‍ അറിഞ്ഞപ്പോള്‍ സിസ്റ്റര്‍ ദീപ്തിയുടെ ഉറക്കം നഷ്ടപ്പെട്ടു. അവര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചപ്പോഴാണ് ഡൊമസ്റ്റിക്ക് വര്‍ക്കേഴ്സിന് യൂണിയന് ആരംഭിക്കണമെന്ന തോന്നല്‍ ഉണ്ടായത്. കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കാന്‍ സിസ്റ്ററിന് ചെറുപ്പംമുതല്‍ പ്രത്യേകമായ കഴിവ് ഉണ്ടായിരുന്നു.
ചരിത്രത്തിനൊപ്പം ജീവിക്കുന്നൊരാള്‍ എന്നതായിരിക്കും ജോണ്‍ കച്ചിറമറ്റത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണം. ചരിത്രം മനഃപൂര്‍വം വിസ്മരിച്ച നിരവധി മഹാന്മാരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചൊരാളാണ് ഇദ്ദേഹം. മണ്മറഞ്ഞുപോയ 650 പേരുടെ ജീവചരിത്രവും ജീവിച്ചിരിക്കുന്ന 412 പേരുടെ ജീവചരിത്രവും തയാറാക്കി എന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് ഈ ചരിത്രകാരന്. സഭയ്ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലത്തില്‍ കൃത്യമായ മറുപടി നല്കുന്നതില് എന്നും മുമ്പിലുണ്ടായിരുന്നു. ചരിത്രത്തോടൊപ്പം സഞ്ചരിച്ചപ്പോഴും അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ പ്രശ്നങ്ങളിലും നീതിനീഷേധങ്ങള്‍ക്കുമെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തിയ
‘ഇസ്രായേലിന് നാഥനായി വാഴുമേക ദൈവം’ എന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിലെ വരികള്‍ ഒരിക്കലെങ്കിലും മൂളാത്തവരും വിരളം. ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിക്ക് ഇത് എഴുത്തിന്റെ രജത ജൂബിലി വര്‍ഷം. 5,000-ലധികം ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തിയ ഈ അനുഗ്രഹീത ഗാനരചയിതാവ് ഭക്തിഗാന രംഗത്ത് എത്തിയതോ സിനിമാക്കഥയെ വെല്ലുന്ന വിധത്തിലും. ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ വര്‍ഷാചരണം പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ബേബി ജോണ്‍ കലയന്താനിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വരാന്‍ തുടങ്ങി.
തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം നടത്തുമ്പോഴും ലിജോയ്ക്ക് ഒരു പ്രാര്‍ഥന മാത്രമാണുണ്ടായിരുന്നത്. എങ്ങനെയെങ്കിലും വീട്ടിലേക്ക് മടങ്ങണം;അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ജീവിക്കണം എന്നതായിരുന്നു ആ പ്രാര്‍ഥന. ഒന്നരവര്‍ഷക്കാലം ഐസിയുവിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ജീവിതം കഴിച്ചുകൂട്ടിയ ആ ചെറുപ്പക്കാരന്റെ നുറുങ്ങിയ ഹൃദയത്തിന്റെ പ്രാര്‍ഥന ദൈവത്തിന് നിരസിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ കരങ്ങളും കാലുകളുമാണ് ദൈവം ഉപയോഗിക്കുന്നത് എന്നാണല്ലോ പറയുന്നത്. ദൈവത്തിന്റെ കരങ്ങളും കാലുകളുമായിത്തീരാന്‍ തയാറുള്ളവരുണ്ടോ എന്നറിയാന്‍ ദൈവം ഭൂമിയിലേക്ക് നോക്കിയിട്ടുണ്ടാവണം. അങ്ങനെയാണ് ദൈവം വിപിനെ കണ്ടെത്തുന്നത്.
ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ ഏഷ്യന്‍ പ്രതിനിധിയായ സിറിള്‍ ജോണ്‍ ഭാരതത്തിലെ കത്തോലിക്ക കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ വളര്‍ച്ചയില്‍ നല്കിയ സംഭവാനകള്‍ അനന്യമാണ്. ഡല്‍ഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനായും ഇന്ത്യയിലെ നാഷണല്‍ സര്‍വീസ് ടീമിന്റെ ചെയര്‍മാനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആര്.എസില്‍ അംഗവും 2007-2015 കാലയളവില്‍ വൈസ് പ്രസിഡന്റുമായിരുന്നു. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നല്കിയ സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ആഗോളസഭ
ബ്ര. മാത്യു കാവുങ്കലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാം. പ്രവര്‍ത്തനങ്ങളിലെ വൈവിധ്യങ്ങള്‍ മാത്രമല്ല 80-ാം വയസിലെത്തിയ ഒരാളാണോ ഇതെല്ലാം ഏകോപിപ്പിക്കുന്നതെന്ന തിരിച്ചറിവുകൂടിയാണ് അമ്പരപ്പ് സൃഷ്ടിക്കുന്നത്. സഹജീവികളോടുള്ള കരുതലും സ്നേഹവും നിറഞ്ഞ മനസായിരിക്കാം അദ്ദേഹത്തിന് എണ്‍പതാം വയസിലും ഒരു ചെറുപ്പക്കാരന്റെ ഊര്‍ജസ്വലത സമ്മാനിക്കുന്നത്. ഇറ്റലിയിലെ ‘ഇസ്ട്രാന’ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ മിഷനറി ബ്രഹൃത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കേരളത്തില്‍പ്പോലും അത്ര പ്രശസ്തനല്ല. പ്രശസ്തിയില്‍നിന്നും അകലംപാലിക്കുന്നതാണ് ബ്ര. കാവുങ്കലിന്റെ ശൈലി, ദൈവം ഏല്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ച ദാസന് എന്ന മനോഭാവത്തോടെ.
Don’t want to skip an update or a post?