വിസ്മയ ജാലകങ്ങള്‍ തുറക്കുമ്പോള്‍
- Featured, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- March 23, 2025
ഫാ. തോമസ് തേയ്ക്കാനത്ത് എംഎഫ് 1939 മുതല്‍ 1945 വരെ പരിശുദ്ധ സിംഹാസനം നേരിട്ട രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളും അരാജകത്വങ്ങളും ക്രിസ്തീയ വിശ്വാസജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. റഷ്യയില്‍ ശക്തി പ്രാപിച്ച വിശ്വാസത്തിന് എതിരെയുള്ള പടനീക്കങ്ങളും കമ്യൂണിസത്തിന്റെ വരവും ജര്‍മന്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലകളും അതിനിരയായ ജനങ്ങളും തിരുസഭയെയും മാര്‍പാപ്പയെയും പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തില്‍, പരിശുദ്ധ മറിയം തന്റെ മകന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട സഭാമക്കളുടെ വിശ്വാസം ക്ഷയിക്കാതെ എന്നും കാത്തുസംരക്ഷിക്കുന്നുവെന്ന വിശ്വാസം സഭയില്‍ പ്രബലമായി. 1950 നവംബര്‍
ലിജോ കെ. ജോണി കത്തോലിക്ക യുവജനങ്ങള്‍ മാര്‍പാപ്പക്ക് ഒപ്പം ഒരുമിച്ചുചേരുന്ന ലോകത്തിലെ ഏറ്റവും വലിയ സംഗമമായ വേള്‍ഡ് യൂത്ത് ഡേ (ലോകയുവജനസംഗമം) ഓഗസ്റ്റ് ഒന്ന് മുതല്‍ ആറ് വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുകയാണ്. വിശ്വാസ പ്രതിസന്ധിയുണ്ടെന്ന് പറയുന്ന ഈ കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന ഒരോ വേള്‍ഡ് യൂത്ത് ഡേയും സഭക്ക് നല്‍കുന്ന പ്രത്യാശ ചെറുതല്ല. 2019-ല്‍ പാനമയില്‍ വച്ച് നടന്ന ലോകയുവജനസംഗമത്തില്‍ ശാലോം വേള്‍ഡ് ചാനലിനുവേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയ ലിജോ കെ. ജോണി ആ അനുഭവങ്ങള്‍
ഫാ. റോക്കി റോബി കളത്തില്‍ (ലേഖകന്‍ കോട്ടപ്പുറം രൂപതാ പിആര്‍ഒ ആണ്) പുതിയ 21 കര്‍ദിനാള്‍മാരില്‍ ഒരാളായ പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് കോട്ടപ്പുറം രൂപതയിലെ ഫാ. ഡയസ് ആന്റണി വലിയ മരത്തുങ്കലിന്റെസുഹൃത്താണ്. കാരുണ്യവര്‍ഷ ത്തോടനുബന്ധിച്ച് ലോകത്തിലെ എല്ലാ രൂപതകളിലും കരുണയുടെ കവാടങ്ങള്‍ തുറന്നിരുന്നു. അങ്ങനെയാണ് ഫാ. ഡയസിന് മലേഷ്യയിലെ പെനാംഗ് രൂപതയിലേക്ക് ക്ഷണം ലഭിച്ചത്. പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ കര്‍ദിനാള്‍ പദവി പ്രഖ്യാപനം കേരളക്കരയും അഭിമാനത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ 1890-കളില്‍
രഞ്ജിത് ലോറന്‍സ് മെത്രാന്‍ പദവിയുടെ അധികാരങ്ങള്‍ വേണ്ടെന്നുവച്ചുകൊണ്ട് ഏകാന്ത താപസ ജീവിതത്തിലേക്ക് പ്രവേശിച്ച പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഈ വര്‍ഷം 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും കിഡ്‌നി ദാനം ചെയ്തും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ ശുശ്രൂഷിച്ചുമൊക്കെ ക്രിസ്തുവിന്റെ പ്രതിരൂപമായി മാറിയ ഈ ഇടയന്‍ ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലാണ് താപസജീവിതം നയിക്കുന്നത്. കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന ആശ്രമത്തിലിരുന്ന് താപസ ജീവിതത്തിലേക്ക് കടന്നുവരാനിടയായ സാഹചര്യവും ദൈവപരിപാലനയുടെ നാള്‍വഴികളെക്കുറിച്ചും പിതാവ് മനസുതുറന്നു. ? ആദ്യം ലഭിച്ച ദൈവവിളയില്‍
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി മറ്റേതൊരു അപ്പസ്‌തോലനെയുംപോലെ സ്വപ്‌നങ്ങളുടെ വലിയ ഭണ്ഡാരവുമായിട്ടാവണം തോമാശ്ലീഹായും ക്രിസ്തുവിനെ അനുധാവനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക. റോമിനെതിരെ പടവെട്ടുന്ന മിശിഹായുടെ അടുത്ത അനുയായിത്തിളങ്ങി, അവന്റെ രാജകീയ മഹത്വത്തില്‍ അവനോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹങ്ങള്‍… അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളും വിപ്ലവകരമായ ഇടപെടലുകളൊക്കെ അവന്റെ ശിഷ്യനെന്ന നിലയില്‍ തോമാശ്ലീഹായുടെ പ്രതീക്ഷകളും മോഹങ്ങളും വാനോളം ഉയര്‍ത്തിയിട്ടുണ്ടാവണം. അങ്ങനെ യേശു തന്റെ ദൗത്യത്തിന്റെ മഹത്വത്തില്‍ നില്‍ക്കുമ്പോള്‍ നടത്തുന്ന പീഡനുഭവ പ്രവചനങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ തോമാശ്ലീഹായ്ക്ക് കഴിയാതെ വരുമ്പോഴും, ‘അവനോടൊപ്പം നമുക്കും
ജയിംസ് ഇടയോടി സിസ്റ്റര്‍ ജോയ്‌സ് ലിസാ എസ്എച്ച് നാസിക് മിഷനില്‍ എത്തിയിട്ട് 33 വര്‍ഷങ്ങളായി. ഈ നാടിന്റെ മുഖഛായ മാറ്റുന്നതില്‍ നിര്‍ണായകമായി മാറിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സിസ്റ്ററിന് കഴിഞ്ഞു. 76-ാം വയസിലും യുവത്വത്തിന്റെ കരുത്തോടെയാണ് സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍. മഹാരാഷ്ട്രയിലെ നാസിക് തന്ത്രപ്രധാനമായ സൈനിക മേഖലയാണ്. നഗരകേന്ദ്രീകൃത വികസനമായതുകൊണ്ടുതന്നെ നിരക്ഷരതയും തൊഴിലില്ലായ്മയും ദാരിദ്ര്യ വും സാധാരണക്കാരുടെ കൂടെപ്പിറപ്പുകളായിരുന്നു. അവിടേയ്ക്കാണ് അക്ഷരജ്ഞാനത്തിന്റെ മെഴുകുതിരി വെട്ടവുമായി 33 വര്‍ഷങ്ങള്‍ക്കുമുമ്പ് കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സിലെ തിരുഹൃദയ സന്യാസിനികള്‍ എത്തിയത്. വിദ്യ
രഞ്ജിത്ത് ലോറന്‍സ് ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന്‍ ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന്‍ അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല
ജയിംസ് ഇടയോടി, മുംബൈ മുംബൈയില്‍ ബിഎസ്ഡബ്ലിയുവിന് പഠിക്കുമ്പോഴാണ് സിസ്റ്റര്‍ ദീപ്തി ഫ്രാങ്കല്‍ അവിടെയുള്ള സമ്പന്ന ഭവനങ്ങളില്‍ വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളെ പരിചയപ്പെടുന്നത്. സമയക്ലിപ്തത ഇല്ലാത്ത അവരുടെ ജോലിക്ക് മതിയായ വേതനവും ഇല്ലായിരുന്നു. നിശബ്ദരാക്കപ്പെട്ട അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പലരുടെയും സങ്കടങ്ങള്‍ അറിഞ്ഞപ്പോള്‍ സിസ്റ്റര്‍ ദീപ്തിയുടെ ഉറക്കം നഷ്ടപ്പെട്ടു. അവര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചപ്പോഴാണ് ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സിന് യൂണിയന്‍ ആരംഭിക്കണമെന്ന തോന്നല്‍ ഉണ്ടായത്. കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കാന്‍ സിസ്റ്ററിന് ചെറുപ്പംമുതല്‍ പ്രത്യേകമായ കഴിവ് ഉണ്ടായിരുന്നു.
Don’t want to skip an update or a post?