നഴ്സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ,ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പാശ്ചാത്യ രാജ്യങ്ങളാണ് ഗുഡ് ഫ്രൈഡേ എന്ന് പേരിട്ട് ആചരിച്ചു തുടങ്ങിയത്. ദൈവത്തിന്റെ ദിനം(God’s Friday) എന്ന പേരില്‍ നിന്നാണ് പിന്നീട് ഏറെ സാമാന്യവല്‍ക്കരിക്കപ്പെട്ട ഗുഡ് ഫ്രൈഡേയിലേക്ക് ഈ ദിനം മാറപ്പെട്ടത്. വിശുദ്ധ വെളളി ( Holy Friday ), വലിയ വെളളി (Great Friday), ഈസ്റ്റര്‍ വെളളി ( Easter Friday) എന്നിങ്ങനെ പല രാജ്യങ്ങളില്‍ ദു:ഖവെള്ളി അറിയപ്പെടുന്നുണ്ട്. രാജ്യാന്തര തലത്തില്‍
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി നമുക്കൊക്കെ ഒരിക്കലും ക്ഷമിക്കാന്‍ കഴിയാത്തവരായി ആരെങ്കിലുമൊക്കെ ഉണ്ടാകുമോ? സൈമണ്‍ വിഷന്താള്‍ തനിക്കുണ്ടായ ജീവിതാനുഭവത്തെ ആസ്പദമാക്കി എഴുതിയ പുസ്തകമാണ് സൺഫ്ലവർ (The Sunflower: On the Limits and Possibilities of Forgiveness). രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായ നാളുകളില്‍ നാസി സൈനികരെ ശുശ്രൂഷിച്ചിരുന്ന ഒരു ആശുപത്രിയില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ഇദ്ദേഹത്തെ കൊണ്ടുപോവുകയുണ്ടായി. അദ്ദേഹം അവിടെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു നഴ്‌സ് വന്ന് മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു സൈനികന്
ആഗോളതാപനത്തിന് മരമാണ് മറുപടി എങ്കില്‍ വാഴ്‌വിലെ അപകടങ്ങളില്‍ നിന്നുമുള്ള മോചനത്തിന് മൗനമാണ് മറുപടി. ചില മൗനങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അര്‍ത്ഥതലങ്ങളുമുണ്ട്. ക്രൂശിതനില്‍ നിലനിന്നിരുന്ന മൗനത്തെ അങ്ങനെ വേണം കരുതാനും വ്യാഖ്യാനിക്കാനും. മൗനം അവന് ഹൃദയ സങ്കീര്‍ത്തനമായിരുന്നു. സ്‌നേഹത്തിന്റെ ഒളിമങ്ങാത്ത താരാട്ടു പാട്ടും. അവന്‍ ഭക്ഷിച്ചതും പാനം ചെയ്തതുമെല്ലാം മൗനത്തിന്റെ വിരുന്നുമേശയില്‍ ഇരുന്നു കൊണ്ടാണ്. മൗനം അഭ്യസിക്കാന്‍ ഏറെ പ്രയാസമേറിയ സുകൃതം തന്നെയാണ്. ക്ലാസില്‍ സംസാരിച്ചതിന് എത്രയോ തവണ നമ്മുടെയൊക്കെ പേരുകള്‍ സ്‌കൂളിലെ മെയിന്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേദനയുടെ
ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍. (എഫേ 4 : 32) തൂവല്‍പോലെ ഭാരമേതും ഇല്ലാത്ത മനുഷ്യനാണ് ക്രൂശിതന്‍. അതുകൊണ്ടാണ് കുരിശില്‍ അവന്‍ മണിക്കൂറുകളോളം ചോര വാര്‍ത്തങ്ങനെ ഒരു പെലിക്കന്‍ പക്ഷിയെപ്പോലെ നിന്നത്. ഭാവിയുടെ ഭാരമില്ലാത്തവന്‍ എന്ന വിശേഷണം ക്രൂശിതന് നല്ലതുപോലെ ചേരുന്നുണ്ട്. ഒരപ്പൂപ്പന്‍ താടിപോലെ ജീവിക്കാനും മരിക്കാനും ക്രിസ്തുവിനു കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നും ഹൃദയത്തില്‍ നൊമ്പരമാക്കി മാറ്റാതിരുന്നതുകൊണ്ടും ഉപേക്ഷയുടെ തത്വശാ സ്ത്രം ജീവിത നിയമമാക്കി ജീവിച്ചതുകൊണ്ടും മാത്രമാണ്.
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) ഉയിര്‍പ്പുതിരുനാള്‍ ആഗതമാകുകയാണ്. എന്താണ് ഉയിര്‍പ്പിന്റെ രഹസ്യം? മരിക്കാന്‍ തയാറാകുന്നവര്‍ക്കുമാത്രമേ ഉയിര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കാളികളാകുവാന്‍ സാധിക്കുകയുള്ളൂ. ക്രിസ്തു നമ്മുടെ പാപങ്ങളെപ്രതി മരിച്ചു, അതിനാല്‍ പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. ഇന്ന് എല്ലാവരും ജീവിക്കാനുള്ള തത്രപ്പാടിലാണ്. സ്വന്തം സുഖവും സൗകര്യങ്ങളും വര്‍ധിപ്പിച്ച് ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ സമൂഹത്തിലും സഭയിലും സ്വയം ഇല്ലാതാകുന്ന സമര്‍പ്പിതരുടെ എണ്ണം വര്‍ധിക്കുമ്പോഴേ സമൂഹത്തിലും സഭയിലും ഉയിര്‍പ്പിന്റെ ശക്തി അനുഭവിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതൊന്നും എന്നെ ബാധിക്കുന്ന
അനുസരണത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയാണ് ക്രൂശിതന്‍ സ്വര്‍ഗത്തിന്റെ ശ്രീകോവിലില്‍ ചെന്നെത്തിയത്. അനുസരണ ത്തിന്റെ എല്ലാ വഴികളും ക്രിസ്തുവിന് വേണ്ടതിലധികം പരിചിതമായിരുന്നു. അനുസരണത്തില്‍ അഭിഷേകത്തിന്റെ മുത്തും പവിഴവും ഒളിച്ചിരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഉത്തമ പുരുഷനായിരുന്നു ക്രിസ്തു. കാനായിലും കാല്‍വരിയിലും അവന്‍ അനുസരണത്തിന്റെ പ്രവൃത്തികള്‍ മാത്രമേ ചെയ്തുള്ളൂ. മോനെ അവര്‍ക്ക് വീഞ്ഞില്ല അവരെ രക്ഷിക്കൂ എന്ന് ആവശ്യപ്പെടുമ്പോള്‍ അവന് അന്ന് അനുസരിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഏറെ തിരയാമായിരുന്നു. ഈ അനുസരണം അവന്റെ ജീവിത ചക്രത്തിന്റെ ആയുസ് കുറയ്ക്കുമെന്നറിഞ്ഞിട്ടും അവന്‍ അനുസരിക്കാതിരുന്നില്ല. അനുസരണത്തിന്റെ നാര്‍ദ്ധീന്‍
നല്ല മഴക്കാലത്തും ഇടിവെട്ടുള്ള രാത്രികളിലും അമ്മ എപ്പോഴും ചെയ്യുന്ന പുണ്യ കര്‍മ്മങ്ങളിലൊന്ന് നെറ്റിയില്‍ കുരിശ് വരച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. പണ്ടൊക്കെ അമ്മ അങ്ങനെ ചെയ്യുമ്പോള്‍ അമ്മയെ പലപ്പോഴും കളിയാക്കിയിരുന്നു. മുതിര്‍ന്നപ്പോഴാണ് കുരിശ് നെറ്റിയില്‍ ചാര്‍ത്തുന്നതിന്റെ അനുഗ്രഹം മനസിലായി തുടങ്ങിയത്. ഇപ്പോള്‍ നെറ്റിയില്‍ കുരിശ് വരക്കാതെ ഞാന്‍ ഉറങ്ങാറില്ല. അധരത്തില്‍ കുരിശ് വരക്കാതെ ഞാന്‍ ഒരു പ്രഭാഷണവും ആരംഭിക്കാറില്ല. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലഭിക്കുന്ന ദൈവാനുഗ്രഹവും Self Confidence ഉം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ചരിത്രത്തിലും കുരിശ് അടയാളപ്പെടുത്തി
ബിഷപ് ഡോ. അലക്‌സ് വടക്കുംതല മണ്‍കുടത്തോട് ചോദിച്ചു: ”എടോ കുടം, എന്ത് ഏടാകൂടം വന്നാലും തനിക്കെങ്ങനെ സദാ കൂളായി കഴിയാനാവുന്നു? നനഞ്ഞും തണുത്തും ഇരിക്കാനാവുന്നു?” കുടം നല്‍കിയ മറുപടി ഇങ്ങനെ: ”ഞാന്‍ വെറും ഒരു മണ്‍കുടം, എനിക്കെങ്ങനെ കട്ടിയായും കത്തിത്തിളച്ച് ചൂടായും കഴിയാനാവും? വെന്തും വ്യസനിച്ചും വേവലാതിപ്പെട്ടും ഇരിക്കാനാവുമോ? തിളച്ച വെള്ളം എത്ര എന്നിലൊഴിച്ചാലും ഞാന്‍ സാവധാനം തണുത്തുവരും. മണ്ണില്‍നിന്നു വന്നു ഞാന്‍. മണ്ണിലേക്ക് മടങ്ങുന്നു ഞാന്‍, വെറും ഒരു മണ്‍കുടം!” നാം എവിടെനിന്നു വന്നെന്നും എവിടേക്കാണ്
Don’t want to skip an update or a post?