ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി
- American National, Asia National, Australia National, Europe National
- May 5, 2024
”നീ ചെയ്യുന്നതെന്തും ദൈവം അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് സാധ്യമാകുന്നത്” (Whatever you do, you only do, because God allows…) എന്ന സത്യം പറഞ്ഞുറപ്പിക്കുകയാണ് ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ എന്ന സിനിമ. ഒപ്പം ആത്മാക്കളുടെ അദൃശ്യലോകത്തെ നമ്മുടെ നേത്രങ്ങളുടെ മുമ്പിൽ അനാവരണം ചെയ്യുക കൂടിയാണ് ഈ ഹോളിവുഡ് സിനിമ. മനഃശാസ്ത്രവും വൈദ്യശാസ്ത്രവും ഇത്രയധികം പുരോഗമിച്ച ഈ ആധുനിക യുഗത്തിലും ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത പല അതിസ്വഭാവിക സംഭവങ്ങളെയും അവയ്ക്കു പിന്നിലുള്ള സാത്താനിക സ്വാധീനങ്ങളെയും വിശദീകരിക്കുന്നതിൽ ഏറെ ശ്രദ്ധേയമാണ് ‘ദ
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ ഇടയനായി നിയമിക്കപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്. മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിനൊപ്പം രൂപതയുടെ പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്‌കോ പൂത്തൂരിനുള്ള യാത്രയയപ്പും ക്രമീകരിച്ചിട്ടുണ്ട്. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ് മെത്രാഭിഷേക തിരുക്കർമങ്ങൾ. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ഷെരീൻ യൂസഫ് എന്ന പേര് അമേരിക്കയിലെ ഹൂസ്റ്റൺ നിവാസികൾക്കിടയിൽ ഇന്ന് ഏറെ സുപരിചതമാണ്. ഒമാനിൽ ജനിച്ചുവളരുകയും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഇന്ത്യൻ വംശജയായ ഷെരീൻ പ്രശസ്തി കൈവരിക്കുന്നത് ബ്രീത്തിങ് കോച്ച് (ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന വ്യക്തി) എന്ന നിലയിലത്രേ. എന്നാൽ ജോലി മേഖലയിൽ പേരെടുക്കാൻ സാധിച്ചു എന്നതിനേക്കാൾ ഉപരി ക്രിസ്തുവിനെ അറിയാൻ സാധിച്ചു എന്നതിലാണ് ഈ യുവതി ഏറ്റവും അഭിമാനം കണ്ടെത്തുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന ഷെരീൻ യൂസഫ് ഇന്ന് ക്രിസ്തുവിന് കത്തോലിക്കാ സഭയിലെ അംഗമായി സാക്ഷ്യം നൽകുന്നു.
ക്രിസ്തുവിന്റെ സുവിശേഷവുമായി ലോകം ചുറ്റുന്ന മുൻ അധോലോക നായകനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഇംഗ്ലീഷുകാരനായ ജോൺ പ്രിഡ്മോർ. പ്രിഡ്‌മോർ എങ്ങനെ അധോലോക നായകനായി, അവിടെനിന്ന് എപ്രകാരം ഉയിർത്തെഴുന്നേറ്റു എന്നുകൂടി അറിയുന്നത് ഉചിതമായിരിക്കും, കുടുംബത്തകർച്ചകൾ സാധാരണമാകുന്ന ഇക്കാലത്ത് വിശേഷിച്ചും. ‘എല്ലാ ദിവസത്തെയുംപോലെ അന്നും ഞാൻ ഉറങ്ങാൻ കിടക്കയിലേക്ക് വന്നു. പതിവുപോലെ മമ്മാ എന്റെ ബെഡ്ഡിനരികിലെത്തി. മമ്മ എന്നെ കിടക്കയിൽ കിടത്തി പുതപ്പിക്കുന്നതിനിടയിൽ ഡാഡിയും അവിടേക്കുവന്നു. ഡാഡിയുടെ മുഖം ആകെ അസ്വസ്ഥമായിരുന്നു. ഞാൻ ഡാഡിയോട് ഗുഡ്‌നൈറ്റ് പറഞ്ഞെങ്കിലും അതിനു മറുപടി പറയാതെ
”നമ്മുടെ ഹൃദയങ്ങളിൽ ആനന്ദവും ദുഃഖവുമുണ്ട്. നമ്മുടെ മുഖങ്ങളിൽ പുഞ്ചിരിയും കണ്ണീരുമുണ്ട്. ഈ ലോക ജീവിതത്തിന്റെ ഒരു സത്യമായ അവസ്ഥയാണത്. എന്നാൽ, ക്രിസ്തു ഉത്ഥാനം ചെയ്തു, അവിടുന്ന് ഇന്നും ജീവിക്കുന്നു, അവിടുന്ന് നമ്മോടോപ്പം ചരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഈ ലോകത്തിൽ നമ്മുടെ ദൗത്യങ്ങൾ ഗാനങ്ങളാലപിച്ചും പുഞ്ചിരിച്ചും നാം ചെയ്തു തീർക്കുമ്പോഴും സ്വർത്തിലാണ് കണ്ണുറപ്പിക്കുന്നത്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ഈസ്റ്റർ സന്ദേശം, 2011) നിങ്ങൾ അത്ഭുതപ്പെടേണ്ട. കുരിശിൽ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയിർത്തെഴുന്നേറ്റു. അവൻ ഇവിടെയില്ല.
യേശു ഉയിർത്തെഴുന്നേറ്റത് ഒരു സത്യമല്ലെങ്കിൽ, ക്രിസ്തുമതം എന്നത് കള്ളത്തരത്തിൽ പണിതുയർത്തിയ ചീട്ടുകൊട്ടാരമാകും. അങ്ങനെയെങ്കിൽ ഈ ചീട്ടുകൊട്ടാരം ഒരിക്കലും രണ്ടായിരം വർഷം പിന്നിട്ട് ഇന്നും നിലനിൽക്കുമായിരുന്നില്ല- വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ഈസ്റ്റർ സന്ദേശം അസത്യത്തിനും അന്ധകാരത്തിനും മരണത്തിനുമെതിരെയുള്ള വിജയമാണ് യേശുവിന്റെ ഉത്ഥാനം. യേശുനാഥൻ നേടിയെടുത്ത ഈ വിജയമാണ് ഉയിർപ്പ് തിരുനാളിലൂടെ നാം ആഘോഷിക്കുന്നത്. യേശുവിന്റെ ജനനവും ജീവിതവും പീഡാസഹനങ്ങളും കുരിശുമരണവുമൊക്കെ ചരിത്ര സംഭവങ്ങളായി ലോകമെമ്പാടും അംഗീകരിക്കുന്നുണ്ട്. എന്നാൽ യേശുവിന്റെ ഉത്ഥാനത്തെ ഒരു സത്യമായി അംഗീകരിക്കാൻ
സ്പെയിനിലെ വാലൻസിയ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന കാസ, ക്രിസ്തു അന്ത്യഅത്താഴത്തിന് ഉപയോഗിച്ചതാണോ? ശാസ്ത്രത്തിന് അക്കാര്യത്തിൽ ഇതുവരെ തീർപ്പുപറയാൻ സാധിച്ചിട്ടില്ലെങ്കിലും പാരമ്പര്യ വിശ്വാസപ്രകാരം അത് അന്ത്യ അത്താഴത്തിന് ഉപയോഗിച്ച കാസതന്നെ. ഈസ്റ്ററിന് ഒരുങ്ങുന്ന ഈ ദിനങ്ങളിൽ വാലൻസിയയിലെ കാസയുടെ ചരിത്രത്തിലൂടെ ഒരു യാത്ര. 1744 ഏപ്രിൽ മൂന്ന്- ദുഃഖവെള്ളി. സ്പെയിനിലെ വാലൻസിയാ കത്തീഡ്രലിലെ പുരോഹിതനായിരുന്ന കാനോൻ ഡോൺ വിൻസെന്റ് ഫ്രിഗോള ബ്രിസുവേലിന്റെ ജീവിതത്തിലെ ഏറ്റവും അഭിശപ്തമായ ദിനം. കത്തീഡ്രലിന് സമീപമുള്ള ചാപ്പലിൽനിന്ന് വൈഢൂര്യം പതിച്ച ഒരു കാസ പ്രധാന അൾത്താരയിലേക്കു കൊണ്ടുവരവേ
ടൂറിനിലെ തിരുക്കച്ചയിൽ കാണുന്നത് യേശുവിന്റെ മൃതശരീരത്തിന്റെ പ്രതിഫലനമാണെങ്കിൽ മാനോപ്പെലോയിലേത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുഖതേജസിന്റെ ആവിഷ്ക്കാരമാണ്. ഇറ്റലിയിലെ മാനോപ്പെലോയിൽ സൂക്ഷിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ പട്ടുതൂവാലയുടെ ചരിത്രവഴികളിലൂടെ യാത്രചെയ്യാം, ഉയിർപ്പിന് തിരുനാളിന് ഒരുങ്ങുന്ന ഈ ദിനങ്ങളിൽ. ഇറ്റലിയിലെ മാനോപ്പെലോ എന്നഗ്രാമത്തിൽ ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ ഒരു പട്ടുതൂവാല അതിപൂജ്യമായി സംരക്ഷിച്ചിട്ടുണ്ട്. ടൂറിനിലെ കച്ചയിൽ കാണുന്നത് യേശുവിന്റെ മൃതശരീരത്തിന്റെ പ്രതിഫലനമാണെങ്കിൽ മാനോപ്പെലോയിലേത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുഖതേജസിന്റെ ആവിഷ്ക്കാരമാണ്. പുരാതന പൗരസ്ത്യ ക്രൈസ്തവ കേന്ദ്രമായിരുന്ന എദ്ദേസയിലെ കുമീലിയയിൽനിന്ന് ഇറ്റലിയിലെ മാനോപ്പെലോയിലെത്തിയ ‘ക്രിസ്തുമുഖ’ത്തിന്റെ അത്ഭുതങ്ങൾ പങ്കുവെക്കുന്ന പരമാർത്ഥങ്ങൾ വിശ്വാസതലത്തിൽ ചിന്തോദ്ദീപകങ്ങളാണ്.
Don’t want to skip an update or a post?