Follow Us On

08

September

2024

Sunday

  • തർക്ക വിഷയമാകുന്ന ക്രിസ്തു

    തർക്ക വിഷയമാകുന്ന ക്രിസ്തു0

    ”ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും. മഹിമയും കുരിശും ഒന്നുചേർന്നതാണ് രക്ഷകന്റെ ജീവിതം. ദൈവം പലർക്കും ഇടർച്ചയായിട്ടുണ്ട്, അന്നും ഇന്നും. ദൈവമാകുന്ന ശിലയിൽ തട്ടി മനുഷ്യർ വീഴുകയും അവനിൽ ഇടറുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം ദൈവം തർക്കത്തിന്റെ വിഷയമാണ്. ചിലരെങ്കിലും ദൈവത്തെ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന പരിമിതിയായി സങ്കൽപ്പിക്കുന്നു. അതിനാൽ മനുഷ്യൻ മനുഷ്യനായിരിക്കണമെങ്കിൽ ദൈവത്തെ തീർത്തും ഒഴിച്ചുനിറുത്തേണ്ടത് ആവശ്യമായി കരുതുന്നു. എന്നാൽ, മനുഷ്യൻ ഉയർത്തുന്ന എല്ലാ നുണകൾക്കും വ്യാജങ്ങൾക്കും എതിരായി ദൈവവും

  • മാനവരാശിയുടെ പ്രത്യാശ

    മാനവരാശിയുടെ പ്രത്യാശ0

    ‘മനുഷ്യൻ ആരെന്ന ചോദ്യത്തിനുള്ള സമ്പൂർണ ഉത്തരം ലഭിക്കുന്നത് യേശുവിൽ മാത്രമാണ്. സകല സൃഷ്ടികളും ലക്ഷ്യം വയ്ക്കുന്നത് അവിടുന്നിലേക്കാണ്. മനുഷ്യരെ അവരുടെ കഴിഞ്ഞകാല ചരിത്രത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണാനാകില്ല. അവർക്ക് നിർണായകമായൊരു ഭാവിയുണ്ട്. ഭാവിയെ ലക്ഷ്യം വച്ചുള്ള അവരുടെ യാത്രയിലാണ് അത് പൂർണമായി വെളിവാകുന്നത്. ദൈവത്തിന്റെ ആനന്ദത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണ് നമ്മുടെ സഹജരായ സകലരും എന്ന വിധത്തിലാകണം നാം എല്ലാവരെയും കാണേണ്ടത്.’ (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്നേഹമാകുന്നു, 2005) മൂന്നാം സന്താപം: കുഞ്ഞിന്റെ പരിഛേദനം (ലൂക്കാ 2:21)

  • ദൈവവചനത്തിൽ ചരിക്കുന്ന നീതിമാൻ

    ദൈവവചനത്തിൽ ചരിക്കുന്ന നീതിമാൻ0

    ”പുൽത്തൊട്ടിയെ ചിത്രീകരിക്കുന്നത് ബലിത്തറയായിട്ടാണ്. വളർത്തുമൃഗങ്ങൾ ആഹാരം കണ്ടെത്തുന്ന ഇടമാണല്ലോ പുൽത്തൊട്ടി. എന്നാൽ ഇപ്പോൾ പുൽതൊട്ടിയിൽ കിടക്കുന്നത് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം താനാണ് എന്ന് പറഞ്ഞവനാണ്. നാം യഥാർത്ഥത്തിൽ നമ്മളായിരിക്കാൻ ആവശ്യകമായിരിക്കുന്ന പോഷകാഹാരമാണ് ഇപ്പോൾ പുൽത്തൊട്ടിയിൽ കിടക്കുന്നത്. അപ്പോൾ ദൈവത്തിന്റെ തീൻമേശയിലേക്കാണ് പുൽത്തൊട്ടി സൂചന നൽകുന്നത്. ദൈവത്തിന്റെ അപ്പം സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ദിവ്യമായ ഈ തീൻമേശയിലേക്കാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) രണ്ടാം സന്താപം: ദാരിദ്ര്യത്തിന്റെ പുൽകൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ് (ലൂക്കാ 2:7).

  • വചനത്തിൽ വേരുന്നിയ ജോസഫ്

    വചനത്തിൽ വേരുന്നിയ ജോസഫ്0

    ”നീതിമാന്റെ ലക്ഷണമായി ഒന്നാം സങ്കീർത്തനം കാണുന്നത് അവൻ ദൈവത്തിന്റെ വചനമായ ന്യായപ്രമാണം പാലിക്കുന്നതിൽ സന്തോഷവാനാണ് എന്നാണ്. നീതിമാൻ തന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത് വളക്കൂറുള്ളതും നനവുള്ളതുമായ മണ്ണിലേക്കാണ്- അത് ദൈവവചനമാണ്. ദൈവത്തിൽനിന്ന് വരുന്ന വാർത്ത തുറന്ന മനസോടെയാണ് അവിടുന്ന് സ്വീകരിക്കുന്നത്‌. നിയമത്തെ സുവിശേഷമായി ജീവിക്കുന്നനാണ് ജോസഫ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) സന്താപമല്ലേ സന്തോഷത്തിന്റെ മാതാവ്! ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ താൻ നടന്ന വഴികളിലൂടെ കൂട്ടിക്കൊണ്ടുപോകാൻ അവിടുത്തേക്ക് ഇഷ്ടമാണ്. കനൽ നിറഞ്ഞ വഴിയിലൂടെ നടത്തിക്കൊണ്ട്

  • നീ ദൈവപുത്രനാണെങ്കിൽ

    നീ ദൈവപുത്രനാണെങ്കിൽ0

    ‘ദൈവത്തിനെതിരായ ഇന്നത്തെ കുറ്റപത്രം എല്ലാറ്റിനുമുപരിയായി അവിടുത്തെ സഭയെ സമ്പൂർണമായി അപകീർത്തിപ്പെടുത്തുന്നതിലും അങ്ങനെ സഭയിൽനിന്ന് നമ്മെ അകറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യൻ നിർമിച്ചതല്ല സഭ. അത് ദൈവത്തിന്റെതാണ്. സഭയിൽ ഇന്നും ചീത്ത മത്സ്യങ്ങളും കളകളുമുണ്ട്. പക്ഷേ, ഇതിനിടയിലും ഇന്നും നശിപ്പിക്കപ്പെടാത്ത പരിശുദ്ധ സഭയുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം രക്തസാക്ഷികളുടെ സഭയാണ് ഇന്നത്തേത്. ജീവിക്കുന്ന ദൈവത്തെ സാക്ഷിക്കുന്ന സഭ. പിശാച് ആക്ഷേപകനാണ്. അവൻ രാവും പകലും നമ്മുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്നു (വെളി.12:10). സഭയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ദൈവം തന്നെയും നല്ലവനല്ലെന്ന് സ്ഥാപിക്കാൻ അവൻ തിടുക്കം

  • ഏറ്റുപറയുന്നവർക്ക് മാപ്പുണ്ട്

    ഏറ്റുപറയുന്നവർക്ക് മാപ്പുണ്ട്0

    ‘സ്നേഹമാണ് ഏറ്റുപറച്ചിലിന്റെ അടിസ്ഥാനം. ദൈവത്തിന്റെ അനന്തമായ കരുണയിൽ വിശ്വാസമർപ്പിച്ചാണ് നാം കുമ്പസാരമെന്ന കൂദാശയെ സമീപിക്കുന്നത്. എല്ലാ കുറ്റബോധത്തിൽനിന്നും നമുക്കിത് വിടുതൽ തരുന്നു. ഭൂതകാലത്തിന്റെ ഭാരം നമ്മിൽനിന്ന് അകറ്റുമ്പോൾ നവമായ ഊർജം നമ്മിൽ നിറയുന്നു. സ്വന്തം വീഴ്ചകൾ ഏറ്റുപറയുക അത്ര എളുപ്പമല്ല ഒരാൾക്ക്. കാരണം, ഇതു അഹങ്കാരിയെ വിനയമുള്ളവനാക്കാനും സ്വന്തം ദാരിദ്ര്യാവസ്ഥ വെളിപ്പെടുത്താനും ഇടവരുന്നതാണ്. സ്വന്തം യോഗ്യതയിൽ ആശ്രയിക്കുന്നവർ അവരുടെ തന്നെ അഹങ്കാരത്തിന്റെ തിമിരം ബാധിച്ചവരാണ്. എന്നാൽ, സ്വന്തം ബലഹീനതയും പാപാവസ്ഥയും അറിയുന്നവർ ദൈവത്തിൽ ശരണപ്പെട്ട കൃപയും ക്ഷമയും

  • പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!

    പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!0

    ‘സഹോദരങ്ങളേ, രക്ഷയുടെ പാനപാത്രമെടുത്തുയർത്താനും ദൈവജനത്തിനായി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാനും ഒരു പുരോഹിതനല്ലേ കഴിയൂ. അതിനാൽ, പൗരോഹിത്യ ജീവിതത്തെയും സന്യാസ ജീവിതത്തെയും കുറിച്ച് ചിന്തിക്കുന്ന യുവജനങ്ങളെ, കേൾക്കുക: നിങ്ങൾ ഭയപ്പെടരുത്! നിങ്ങളുടെ ജീവിതം ക്രിസ്തുവിനു നൽകാൻ ഭയപ്പെടേണ്ട! സഭയുടെ ഹൃദയത്തിൽ പൗരോഹിത്യ ശുശ്രൂഷയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല. ലോകരക്ഷയ്ക്കായി അർപ്പിക്കുന്ന ബലിക്കു പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല. ക്രിസ്തുവിന്റെ വിളിക്ക് നിങ്ങൾ ഉത്തരം നൽകാതിരിക്കരുത്.’ (ബെനഡിക്ട് പതിനാറാമൻ പാപ്പ, പാരീസിൽ നടത്തിയ പ്രഭാഷണം, 13 സെപ്റ്റംബർ 2005) നാസി

  • നാസ്തികന്റെ വിലാപം

    നാസ്തികന്റെ വിലാപം0

    ‘ദൈവവുമായുള്ള ഒരാളുടെ ബന്ധം ഓരോ സമയവും വ്യത്യസ്തമാകാം. മതവിശ്വാസം ഒരു കുഞ്ഞിന്റെ വളർച്ചപോലെയത്രേ. കുഞ്ഞായിരിക്കുമ്പോൾ നമ്മുടെ പൂർണ ആശ്രയത്വംവഴി മതവിശ്വാസം ഒരാവശ്യമായി വരുന്നു. എന്നാൽ, ആ കുഞ്ഞ് വളർന്ന് പ്രായപൂർത്തിയാകുമ്പോൾ കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം തീരുമാനമെടുക്കാനുള്ള താൽപ്പര്യവും വളരുന്നു. വിധേയത്വം ഇഷ്ടമില്ലാതാകുന്നു. ഈ സമയത്താണ് നിരീശ്വരത്വത്തിലേക്കും മറ്റും ഒരാൾ വീഴുന്നത്. അപ്പോഴും ദൈവത്തിന്റെ യഥാർത്ഥ മുഖം കാണാൻ അയാൾ കൊതിക്കും. നാം ഭാഗ്യപ്പെട്ടവരാണ്, കാരണം ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് ഒരു കുറവുമില്ല. നാം അവിടുന്നിൽനിന്ന് അകന്നുപോയാലും ജീവിതം കൈമോശം

Don’t want to skip an update or a post?