ബധിരര്‍ക്കായുള്ള ആദ്യ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മേരിലാന്‍ഡില്‍
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- March 22, 2025
വാഷിംഗ്ടൺ ഡി.സി: ലൈംഗികതയെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട് പാലിച്ചതിനെത്തുടർന്ന് ഒരു ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബിനെ നിരോധിച്ച നടപടി റദ്ദാക്കിയ വാഷിങ്ടണിലെ ഒൻപതാം സർക്യൂട് കോടതിയിലെ ജഡ്ജിമാരുടെ പാനൽ, ഉടൻ തന്നെ ക്ലബ്ബിന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഉത്തരവിട്ടു. 2019-ൽ നടന്ന സംഭവത്തിൽ കാലിഫോർണിയയിലെ സാൻ ജോസ് യൂണിഫൈഡ് സ്കൂൾ ജില്ലയിൽ, ക്രിസ്ത്യൻ അത്‌ലറ്റുകളുടെ ഫെലോഷിപ്പുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വിദ്യാർത്ഥി ഗ്രൂപ്പുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു . വിവാഹമെന്നുള്ളത് പുരുഷനും സ്ത്രീക്കും ഇടയിൽ സംഭവിക്കേണ്ടതാണെന്നും അവർ തമ്മിലുള്ള ലൈംഗിക പ്രവർത്തനങ്ങൾ മാത്രമേ
മെക്സിക്കോ സിറ്റി: സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനും, ഈ വർഷത്തെ ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ സിനിമകളിലൊന്നായ ‘ദി സൗണ്ട് ഓഫ് ഫ്രീഡം ‘ഉൾപ്പടെയുള്ള നിരവധി സിനിമകളുടെ നിർമാതാവും മെക്സിക്കോയിലെ പ്രമുഖ അഭിനേതാവുമായ എഡ്യൂറാഡോ വെരാസ്റ്റെഗൂയി അടുത്തവർഷം നടക്കുന്ന മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിർദ്ദേശപത്രിക നൽകി. മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരാസ്റ്റെഗൂയിക്ക് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകളുടെ ഒരു ശതമാനത്തോളം,അതായത്
കാലിഫോർണിയ: ലോകമെമ്പാടുമുള്ള ഐ ഫോൺ പ്രേമികൾ, ഐ ഫോൺ 15 നു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജനനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. 1955 ഫെബ്രുവരി 24 നായിരുന്നു സിറിയൻ വംശജനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും അമേരിക്കൻ പൗരയായ ജോവാൻ ഷീബിളിന്റെയും മകനായി സ്റ്റീവൻ പോൾ ജോബ്‌സ് ജനിച്ചത്. ഇരുവരുടെയും വിവാഹത്തിന് മുൻപ് അവർക്കുണ്ടായ തിനാൽ സ്റ്റീവിനെ ജനനത്തെ തുടർന്ന് അവർ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ
സാവോ പോളോ(ബ്രസീൽ) :’ദി ഫിനോമിനൻ’എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ലോക ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ലൂയിസ് നസാരിയോഡാലിമ തന്റെ നാൽപ്പത്താറാം വയസിൽ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായി. ബ്രസീലിലെ പ്രസിദ്ധ ഗായകൻ കൂടിയായ ഫാ. ഫാബിയോ ഡിമെല്ലോയാണ് സാവോപോളോയിലെ സാൻ ജോസ് ഡോജാർഡിം യൂറോപ്പ ദേവാലയത്തിൽ നടന്ന ശുശ്രൂഷാ മധ്യേ റൊണാൾഡോയ്ക്ക് മാമോദീസ നൽകി സഭയിലേക്ക് സ്വീകരിച്ചത്. ബ്രസീലിയൻ ടീമിനൊപ്പം രണ്ട് തവണ ലോക ചാമ്പ്യനായ റൊണാൾഡോ താൻ മാമോദീസാ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച
വാഷിംഗ്ടൺ ഡി.സി: തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ കിരീട നേട്ടത്തിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടുള്ള യു.എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻ കൊക്കോ ഗൗഫിന്റെ വിശ്വാസ പ്രഖ്യാപനം ചർച്ചയാകുന്നു. കിരീടത്തിലേക്കുള്ള യാത്രയിൽ തന്റെ ക്രിസ്തീയ വിശ്വാസ ജീവിതം വളരെയേറെ തന്നെ തുണച്ചതായി അവർ പറഞ്ഞു. ‘ഫ്രഞ്ച് ഓപ്പൺ തോൽവി എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് മനസിലാകുന്ന കാര്യം, ദൈവം നമ്മെ ക്ലേശങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടത്തിവിടുന്നത് കൂടുതൽ മധുരതരമായതെന്തോ നമുക്കുവേണ്ടി ഒരുക്കി വച്ചിട്ടായിരിക്കും
മാർക്കോവ: തങ്ങളുടെ ഫാം ഹൗസിൽ അഭയം പ്രാപിച്ച എട്ടുപേരടങ്ങുന്ന ജൂത കുടുംബത്തെ സംരക്ഷിച്ചതിന്റെ പേരിൽ നാസി പൊലീസ് കൊലപ്പെടുത്തിയ നവജാത ശിശു ഉൾപ്പടെ ഒൻപതു പേരടങ്ങുന്ന ഉൾമ കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി കത്തോലിക്കാ സഭ. തെക്കു കിഴക്കൻ പോളണ്ടിലെ മാർക്കോവേയിലെ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ, പോളിഷ് പ്രസിഡണ്ട് ആന്ത്രേജ് ഡൂഡ ഉൾപ്പടെ മുപ്പതിനായിരത്തോളം വരുന്ന വിശ്വാസീസമൂഹത്തെ സാക്ഷിനിർത്തി വിശുദ്ധർക്കായുള്ള തിരുസംഘം തലവൻ കർദിനാൾ മാഴ്സെലോ സെമറാറൊയാണ് ഇത് സംബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ കൽപ്പന വായിച്ചത്. ഇതാദ്യമാണ്
ലാവോഗ്: ദിവ്യകാരുണ്യത്തോടും പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിയിൽ ജീവിച്ച 13 വയസുകാരി നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്കാസമൂഹം. ഭേദപ്പെടുത്താനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിമൂലം മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്കുശേഷമാണ് സഭയുടെ നീക്കം. അവളുടെ വിശുദ്ധ ജീവിതത്തിന് തെളിവായി ജനങ്ങളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ ക്ഷണിച്ചിരിക്കുകയാണ് വടക്കൻ ഫിലിപ്പീൻസിലെ ലാവോഗ് രൂപത. അബാദിന്റെ വിശുദ്ധ പദവിക്ക് തുടക്കമിടണമെന്ന് ആവശ്യപ്പെട്ട് ‘ഗോഡ് ഫസ്റ്റ് അസോസിയേഷ’ന് സഭാനേതൃത്വത്തിന് നിവേദനം നൽകിയിരുന്നു. അതിന്റെ ഫലമായാണ്
പാഥെയ്ൻ: ആഭ്യന്തരയുദ്ധം രൂക്ഷമായ മ്യാൻമറിൽ സമാധാനത്തിനായി മുന്നിട്ടിറങ്ങാൻ രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരോട് അധ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് (എഫ്എബിസി) അധ്യക്ഷൻ കർദിനാൾ ചാൾസ് മൗങ് ബോ. തെക്കൻ മ്യാൻമറിലെ ഐരാവഡി ഡിവിഷനിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പാഥെയ്നിലെ ബിഷപ്പ് ഹെൻറി ഐഖ്ലീന്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കിടെ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘സമാധാനം സാധ്യമാണ്. സമാധാനമാണ് മുന്നിലുള്ള ഏക വഴി, തോക്കുകളും വെടിയുണ്ടകളുമല്ല. പുതിയ ബിഷപ്പ് സമാധാന ദായകനും തന്റെ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ പ്രത്യാശയും സുരക്ഷിതത്വവും
Don’t want to skip an update or a post?