ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി
- American National, Asia National, Australia National, Europe National
- May 5, 2024
രണ്ടായിരത്തിലധികം വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അപൂർവ ദിനമാവുകയാണ് 2023 സെപ്തംബര് 10. പോളണ്ടിൽ നിന്നുള്ള ഉൾമ കുടുംബം സഭയുടെ ധീര രക്തസാക്ഷികളുടെ നിരയിൽ സ്ഥാനം പിടിക്കുന്നത് ചില അപൂർവതകളോടെയാണ്. സഭയുടെ ചരിത്രത്തിലാദ്യമായാണ് ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഒൻപത് അംഗ കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്നത്. ജനനത്തോടെ ജീവൻ വെടിഞ്ഞ അവരുടെ ഏഴാമത്തെ കുഞ്ഞും നാമകരണം ചെയ്യപ്പെടുന്നു എന്നതും ഏറെ ശ്രദ്ധേയം. 1944 ലെ നാസി കൂട്ടക്കൊലയിൽനിന്ന് രക്ഷിക്കാൻ ഒരു കുടുംബത്തിലെ എട്ട് ജൂതന്മാരെ രണ്ടു
ഡോമു: കടുത്ത കത്തോലിക്കാ വിരുദ്ധതയെ തുടർന്ന് രാജ്യത്തുനിന്നു പുറത്താക്കപ്പെട്ട് 40 വർഷത്തിനുശേഷം കത്തോലിക്കാ സന്യസ്തരെ തിരികെ സ്വാഗതം ചെയ്ത് തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്. പോർച്ചുഗലിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ മൊസാംബിക് പുറത്താക്കിയത്. രാജ്യത്തേക്ക് തിരിച്ചെത്തിയതിൽ വിവരിക്കാനാവാത്ത സന്തോഷമാണ് തനിക്കെന്ന് മടങ്ങിയെത്തിയ ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് മരിയ ഇമ്മാക്കുലേറ്റ്’ സഭാംഗം സിസ്റ്റർ മരിയൻ ഡോസ് സാന്റോസ് പറഞ്ഞു. മൊസാംബിക്കിന്റെ വടക്കുകിഴക്കുള്ള ടെറ്റെ രൂപതയിലെ ഡോമുവിൽ എത്തിയ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം തന്നെ ഏറെ സ്പർശിച്ചുവെന്നും
ഫീനിക്‌സ്: കുടുംബബന്ധങ്ങളിലുണ്ടായ തകർച്ചയും ആളുകൾ തങ്ങളിലേക്കുതന്നെ ചുരുങ്ങുന്നതും അമേരിക്കയിലെ സഭയിൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കയിലെ ഫീനിക്‌സ് രൂപതാ ബിഷപ്പ് ജോൺ പാട്രിക് ഡോളൻ. വിശ്വാസികളുടെ ചെറുസമൂഹങ്ങളുടെ നിർമിതിയിലൂടെ മാത്രമേ അമേരിക്കയിൽ സഭയുടെ വളർച്ച സംഭവിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രിസ്തുവിശ്വാസം അതിവേഗം വളരുന്ന സാഹചര്യങ്ങൾ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘അമേരിക്കയിലേതിൽനിന്ന് നേരെ വിപരീതമായാണ് ആഫ്രിക്കയിൽ സംഭവിക്കുന്നത്. അവിടത്തെ ജനങ്ങളിൽ അന്തർലീനമായ സാമൂഹിക ജീവിതഘടനയും ജനങ്ങളുടെ പരസ്പര ബന്ധവുംമൂലം ആഫ്രിക്കയിൽ ക്രിസ്തുമതം ദ്രുതഗതിയിൽ വ്യാപിക്കുകയാണ്.’
കോൺസ്റ്റാന്റിനോപ്പിൾ: യുദ്ധങ്ങളെല്ലാം സൃഷ്ടിക്കെതിരായ വെല്ലുവിളിയും പ്രകൃതിക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ദുരന്തമാണെന്നും കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ. ‘യുദ്ധങ്ങൾ എല്ലായ്‌പ്പോഴും മനുഷ്യജീവൻ ഹനിക്കുന്നതും ഭയങ്കരമായ പാരിസ്ഥിതിക നാശത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്,’ യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബോംബിംഗിലൂടെ അന്തരീക്ഷം, ജലം, ഭൂമി എന്നിവയുടെ മലിനീകരണം, ആണവ കൂട്ടക്കൊലയുടെ അപകടകരമായ സാധ്യത, ആണവ നിലയങ്ങളിൽ നിന്നുള്ള അപകടകരമായ വികിരണം, പൊട്ടിത്തെറിക്കുന്ന കെട്ടിടങ്ങളിൽ നിന്നുള്ള കാൻസറിന് കാരണമാകുന്ന പൊടി, വന നശീകരണം, കാർഷിക വസ്തുക്കളുടെ
ബത്ലഹേം: യുദ്ധവും സംഘർഷങ്ങളും മൂലം ശാരീരികവും മാനസികവുമായി മുറിവേറ്റതിനെ തുടർന്ന് വിവിധ വൈകല്യങ്ങൾക്ക് അടിമകളായ കുഞ്ഞുങ്ങളുടെ പരിചരണത്തിനായി 1995ൽ ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കറിസ്റ്റ് സ്ഥാപിച്ച ഹോളി ചൈൽഡ് സെന്റർ പശ്ചിമേഷ്യയിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി മാറുന്നു. 1987മുതൽ 2000വരെ നീണ്ടുനിന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് സിസ്റ്റർ റോസ് മേസയുടെ നേതൃത്വത്തിലാണ് ഈ സംരംഭം ആരംഭിച്ചത്. ആരംഭത്തിൽ നാല് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. നിലവിൽ 35 കുട്ടികൾക്കും
ഉലാൻബത്താർ: ഫ്രാൻസിസ് പാപ്പ മംഗോളിയയിൽ നടത്തിയ അപ്പസ്‌തോലിക പര്യടനം രാജ്യത്തെ കൂടുതൽ ജനാധിപത്യത്തിലേക്കും ദൈവത്തെ അറിയാനുള്ള സ്വാതന്ത്ര്യത്തിലേക്കും നയിക്കുമെന്ന് മംഗോളിയയിലെ സുവിശേഷീകരണ രംഗത്ത് സജീവമായ ഡോ. അമർസൈഖാൻ ബസാർ. രാജ്യത്തെ ‘സുവിശേഷ ദാരിദ്ര്യം’ അവസാനിപ്പിക്കാൻ പരിശ്രമിക്കുന്ന ‘ആക്‌സിലറേറ്റിംഗ് എൻഡിങ് ഗോസ്പൽ പോവെർട്ടി’ എന്ന സുവിശേഷവത്ക്കരണ പദ്ധതിയുടെ ഡയറക്ടർകൂടിയാണ് ഡോ. അമർസൈഖാൻ. പാപ്പയുടെ സന്ദർശനത്തിന്റെ നല്ലഫലങ്ങളെക്കുറിച്ചുള്ള ചോദ്യതോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വർഷമായി മംഗോളിയൻ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്ന ഡോ. ബസാർ, സ്വന്തമായൊരു ഡെന്റൽ
പോളിയോയും അനാഥത്വവും ഉയർത്തിയ വെല്ലുവിളികളെ വിശുദ്ധ മദർ തെരേസയുടെ കരംപിടിച്ച് തോൽപ്പിച്ച് പൈലറ്റ് ലൈസൻസ് നേടിയ ഗൗതമിനെ പരിചയപ്പെടാം, അഗതികളുടെ അമ്മയുടെ തിരുനാൾ ദിനത്തിൽ. “അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അമ്മ അങ്ങനെയൊരു കടുംകൈ ചെയ്തത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ലോകം മനോഹരമായി മാറുകയാണ്.” ഗൗതം ലൂയിസിന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിശുദ്ധ മദര്‍ തെരേസ സ്വര്‍ഗത്തിലിരുന്ന് ആനന്ദാശ്രു
മെക്‌സിക്കോ സിറ്റി: കാൻസർ ആശുപത്രിയിൽ രോഗ ബാധിതരായി കഴിയുന്ന 38 കുഞ്ഞുങ്ങൾക്ക് സ്‌ഥൈര്യലേപനം നൽകി മെക്‌സിക്കൻ ബിഷപ്പ്. ക്വെറെറ്റാരോ രൂപതാ ബിഷപ്പ് ഫിഡെൻസിയോ ലോപ്പസ് പ്ലാസയുടെ മുഖ്യകാർമികത്വത്തിലായിരുന്നു, തീവ്ര പരിചരണ കേന്ദ്രത്തിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവർക്ക് സ്‌ഥൈര്യലേപന കൂദാശ പരികർമം ചെയ്തത്. ടെലെടോൺ ചിൽഡൻസ് ഓങ്കോളജി ഹോസ്പിറ്റലാണ് ഈ വികാര നിർഭരമായ തിരുക്കർമങ്ങൾക്ക് വേദിയായത്. ശുശ്രൂഷാമധ്യേ കുഞ്ഞുങ്ങളെ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ച ബിഷപ്പ് ലോപസ്, ദൈവത്തിലേക്ക് നയിക്കപ്പെടാൻ അവരെ പരിശുദ്ധാത്മാവിൽ ഭരമേൽപ്പിക്കുകയും ചെയ്തു. അഭിഷേകം ചെയ്യപ്പെടുന്നതിലൂടെ, നാം ക്രിസ്തുവിന്റേതാണെന്ന
Don’t want to skip an update or a post?