ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി
- American National, Asia National, Australia National, Europe National
- May 5, 2024
ലോക യുവജന സംഗമത്തിന് തിരി തെളിയാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ, അടുത്തറിയാം ലോഗോയിലെ വിശേഷങ്ങൾ ലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങുന്നത് നാല് പ്രതീകങ്ങൾ! ഔദ്യോഗിക ഭാഷ്യം നാല് പ്രതീകങ്ങൾ എന്നാണെങ്കിലും യഥാർത്ഥത്തിൽ ‘അഞ്ച്’ പ്രതീകങ്ങൾ കാണാം. അരൂപിയായ പരിശുദ്ധാത്മാവുതന്നെ ആ പ്രതീകം! ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന
ലിസ്ബൺ: ലോക യുവജന സംഗമത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം! ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന പോർച്ചുഗലിലെ ലോക യുവജന സംഗമ വേദിയിൽനിന്നുള്ള വിശേഷങ്ങൾ ലോകമെങ്ങും തത്സമയം എത്തിക്കാൻ ശാലോം വേൾഡ് ടീം ലിസ്ബണിൽ എത്തിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടെ 20 അംഗ സംഘമാണ്, പേപ്പൽ പര്യടനം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാൻ ലിസ്ബണിൽ എത്തിച്ചേർന്നിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ, മൂന്നാം ദിനമായ ഓഗസ്റ്റ്
വത്തിക്കാൻ സിറ്റി: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട് സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്. * ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക. * ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ
ലിസ്ബൺ: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തിന് ദിനങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ പോർച്ചുഗലിനൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കി ശാലോം വേൾഡ് ടി.വി. ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയാ പാർട്ണറായ ശാലോം വേൾഡ്, യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുന്നത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണാണ് ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ
ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോ മലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോ മലബാർ സഭ. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ‘സീറോ മലബാർ യൂത്ത് മൂവ്മെന്റ് കമ്പൈൻഡ് മിഷനാ’ണ് ‘സീറോ മലബാർ യൂത്ത് ഫെസ്റ്റിവെലി’ന്റെ സംഘാടകർ. ജൂലൈ 26മുതൽ 31 വരെയുള്ള ആറു ദിനങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നത് ലിസ്ബണിന് സമീപമുള്ള മിൻഡേ പട്ടണമാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം.
ന്യൂഡല്‍ഹി: 2023 ന്റെ ആദ്യപകുതി പിന്നിടുമ്പോഴേക്കും ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 400 ലധികം അക്രമസംഭവങ്ങളാണെന്ന റിപ്പോര്‍ട്ടുമായി എക്യുമെനിക്കല്‍ ഗ്രൂപ്പായ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ക്രൂരതകള്‍ വര്‍ഷം തോറും വര്‍ധിക്കുമ്പോള്‍ എന്ന തലക്കെട്ടിലാണ് ഫോറം അവരുടെ കണക്കുകള്‍ പത്രപ്രസ്താവനയായി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 23 ലും ക്രൈസ്തവ പീഡനങ്ങള്‍ അരങ്ങേറുന്നു. മണിപ്പൂരില്‍ കലാപമെന്ന പേരില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഫോറം വക്താക്കള്‍ സൂചിപ്പിച്ചു. 2022 ല്‍ ഇതേ കാലയളവില്‍ ക്രൈസ്തവര്‍ക്ക്
പാരിസ്: ദിവ്യബലി അർപ്പണമധ്യേ ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്. ആ അരുംകൊലയുടെ നടക്കുന്ന ഓർമകൾക്കുമുമ്പിൽ സ്മരണാജ്ഞലികൾ അർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധാരാമ പ്രവേശനം വേഗത്തിലാകുമെന്ന പ്രതീക്ഷകളും വർദ്ധിക്കുകയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെയും വഴിയേ, ഫാ. ഹാമിൽ അതിവേഗം വിശുദ്ധാരാമത്തിൽ എത്തുമെന്നു തന്നെയാണ് വിശ്വാസീസമൂഹത്തിന്റെ പ്രതീക്ഷ. 2016 ജൂലൈ 26ന് ഫ്രാൻസിലെ നോർമണ്ടി ‘സെന്റ് എറ്റിനി ഡു റൂവ്റേ’ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കവേയാണ് രണ്ട്
യു.കെ: മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് തുറന്നടിച്ചും അക്രമങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇംഗ്ലണ്ടിലെ ജന സഭ. സകലപരിധിയും വിടുന്ന മണിപ്പൂരിലെ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുംവിധം പ്രധാനമന്ത്രി ഋഷി സുനക്ക് സർക്കാരിന്റെ മതസ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷകൂടിയായ എം.പി ഫിയോണ ബ്രൂസ് വിഷയം ചർച്ചയ്ക്ക് കൊണ്ടുവരികയായിരുന്നു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഘത്തിന് ഇരയാക്കുകയും ചെയ്യുന്ന വീഡിയോയ്ക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് ഇക്കാര്യം ജന സഭ ചർച്ച
Don’t want to skip an update or a post?