Follow Us On

02

May

2024

Thursday

  • മാര്‍ ജോസഫ് പൗവത്തില്‍ കാലംചെയ്തു

    മാര്‍ ജോസഫ് പൗവത്തില്‍ കാലംചെയ്തു0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപും സീറോ മലബാര്‍ സഭയുടെ സീനിയര്‍ ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലംചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്‌ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1964-ല്‍ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി നിയമിതനായി. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.  1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമമെത്രാനായി. 1985 മുതല്‍

  • സാഹസങ്ങളുടെ മനുഷ്യനായ യൗസേപ്പ്

    സാഹസങ്ങളുടെ മനുഷ്യനായ യൗസേപ്പ്0

    ”ഒരിക്കൽകൂടി യൗസേപ്പ് പ്രധാന കഥാപാത്രമായി അരങ്ങിൽ നിറഞ്ഞാടുകയാണ്. അദ്ദേഹം സ്വപ്‌നങ്ങളിലൂടെ നിർദേശങ്ങൾ സ്വീകരിക്കുന്നു. അതിലൂടെ ദൈവത്തെ ശ്രവിക്കുന്നവനും തീരുമാനങ്ങൾ എടുക്കാൻ വകതിരിവുള്ളവനുമായി അവനെ അവതരിപ്പിക്കുന്നു. വളരെ നിർണായകമായ തീരുമാനങ്ങളെടുക്കുന്നവനും ജ്ഞാനിയുമായ അദ്ദേഹം ദൈവത്തിന് പൂർണമായും വിധേയപ്പെടുന്നവനും അവിടുത്തെ അനുസരിക്കുന്നവനുമാണ്.” ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം അഞ്ചാം സന്താപം: ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:14) അഞ്ചാം സന്തോഷം: ഈജിപ്തിലെ വിഗ്രഹങ്ങൾ ഉടയുന്നു (ഏശയ്യ 19:1) പിശാചിന്റെ കണ്ണുകൾ ജെറുസലേമിലെ കന്യകകളിലായിരുന്നു. കാരണം, കന്യകയിൽനിന്നാണ് രക്ഷകൻ

  • ഒറ്റ പ്രസവത്തിലെ മൂന്ന് മക്കൾ, മൂവരും ഇപ്പോൾ  കന്യാസ്ത്രീകൾ! അത്ഭുതമല്ല, മഹാത്ഭുതംതന്നെ ഈ ദൈവവിളി!

    ഒറ്റ പ്രസവത്തിലെ മൂന്ന് മക്കൾ, മൂവരും ഇപ്പോൾ  കന്യാസ്ത്രീകൾ! അത്ഭുതമല്ല, മഹാത്ഭുതംതന്നെ ഈ ദൈവവിളി!0

    ബ്രസീൽ: ജനിച്ചത് ഒരുമിച്ച്, വളർന്നതും പഠിച്ചതും ഒരുമിച്ച്, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതും ഒരുമിച്ച്, അതും ഒരേ സന്യാസസഭയിൽതന്നെ! അത്ഭുതമെന്നല്ല മഹാത്ഭുതം തന്നെയെന്ന് വിശേഷിപ്പിക്കാം ഒറ്റപ്രസവത്തിൽ ജനിച്ച ഈ മൂന്ന് സഹോദരിമാരുടെ സമർപ്പിത ജീവിതകഥ! സിസ്റ്റർ മരിയ ഗോരെറ്റെ ഡോസ് സാന്റോസ്, സിസ്റ്റർ മരിയ ഡി ലൂർദ് ഡോസ് സാന്റോസ്, സിസ്റ്റർ മരിയ അപാരെസിഡ ഡോസ് സാന്റോസ് എന്നിവരാണ് 57 വയസുകാരായ ആ അപൂർവ സഹോദരങ്ങൾ. ബ്രസീലിയൻ സ്വദേശികളായ ഇവർ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാംഗങ്ങളാണ്. ‘എ.സി.എ

  • തർക്ക വിഷയമാകുന്ന ക്രിസ്തു

    തർക്ക വിഷയമാകുന്ന ക്രിസ്തു0

    ”ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും. മഹിമയും കുരിശും ഒന്നുചേർന്നതാണ് രക്ഷകന്റെ ജീവിതം. ദൈവം പലർക്കും ഇടർച്ചയായിട്ടുണ്ട്, അന്നും ഇന്നും. ദൈവമാകുന്ന ശിലയിൽ തട്ടി മനുഷ്യർ വീഴുകയും അവനിൽ ഇടറുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം ദൈവം തർക്കത്തിന്റെ വിഷയമാണ്. ചിലരെങ്കിലും ദൈവത്തെ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന പരിമിതിയായി സങ്കൽപ്പിക്കുന്നു. അതിനാൽ മനുഷ്യൻ മനുഷ്യനായിരിക്കണമെങ്കിൽ ദൈവത്തെ തീർത്തും ഒഴിച്ചുനിറുത്തേണ്ടത് ആവശ്യമായി കരുതുന്നു. എന്നാൽ, മനുഷ്യൻ ഉയർത്തുന്ന എല്ലാ നുണകൾക്കും വ്യാജങ്ങൾക്കും എതിരായി ദൈവവും

  • മാനവരാശിയുടെ പ്രത്യാശ

    മാനവരാശിയുടെ പ്രത്യാശ0

    ‘മനുഷ്യൻ ആരെന്ന ചോദ്യത്തിനുള്ള സമ്പൂർണ ഉത്തരം ലഭിക്കുന്നത് യേശുവിൽ മാത്രമാണ്. സകല സൃഷ്ടികളും ലക്ഷ്യം വയ്ക്കുന്നത് അവിടുന്നിലേക്കാണ്. മനുഷ്യരെ അവരുടെ കഴിഞ്ഞകാല ചരിത്രത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണാനാകില്ല. അവർക്ക് നിർണായകമായൊരു ഭാവിയുണ്ട്. ഭാവിയെ ലക്ഷ്യം വച്ചുള്ള അവരുടെ യാത്രയിലാണ് അത് പൂർണമായി വെളിവാകുന്നത്. ദൈവത്തിന്റെ ആനന്ദത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണ് നമ്മുടെ സഹജരായ സകലരും എന്ന വിധത്തിലാകണം നാം എല്ലാവരെയും കാണേണ്ടത്.’ (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്നേഹമാകുന്നു, 2005) മൂന്നാം സന്താപം: കുഞ്ഞിന്റെ പരിഛേദനം (ലൂക്കാ 2:21)

  • തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അർപ്പിക്കാൻ മേഘാലയ  മുഖ്യമന്ത്രി വേളാങ്കണ്ണി മാതാവിന്റെ സന്നിധിയിൽ

    തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അർപ്പിക്കാൻ മേഘാലയ  മുഖ്യമന്ത്രി വേളാങ്കണ്ണി മാതാവിന്റെ സന്നിധിയിൽ0

    ഷില്ലോംഗ്: രണ്ടാം തവണയും മേഘാലയയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൊൺറാഡ് സാങ്മ പരിശുദ്ധ ദൈവമാതാവിന് നന്ദി അർപ്പിക്കാൻ വേളാങ്കണ്ണി ആരോഗ്യമാതാ ബസിലിക്കയിലെത്തി. മേഘാലയയിലെ പുതിയ ദൗത്യത്തിന് ദൈവകൃപകൾ യാചിക്കുകയും ദൈവമാതാവിന്റെ മധ്യസ്ഥം തേടുകയും ചെയ്ത അദ്ദേഹം, മേഘാലയൻ ജനതയുടെമേൽ ദൈവീക നന്മകൾ വർഷിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവായ കൊൺറാഡ് സാങ്മ മാർച്ച് ഏഴിനാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭാരതത്തിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ കുടുംബസമേതം പ്രാർത്ഥിക്കാൻ എത്തിയ വിവരം ഇക്കഴിഞ്ഞ ദിവസം

  • 20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ  വീണ്ടും വാർത്തയാകുന്നു

    20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ വീണ്ടും വാർത്തയാകുന്നു0

    ന്യൂയോർക്ക്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിലെ പ്രാർത്ഥനപോലും കുറ്റകരമാക്കി മാറ്റുന്ന നിയമ നിർമാണങ്ങൾ വ്യാപകമാകുമ്പോൾതന്നെ, വെറും 20 ദിനംകൊണ്ട് വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽനിന്ന് ’40 ഡേയ്സ് ഫോർ ലൈഫ്’ പ്രവർത്തകർ രക്ഷിച്ചത് 156 ജീവനുകൾ! അതായത് ദിനംപ്രതി ഏഴ് ജീവനുകൾ! വലിയ നോമ്പിനോട് അനുബന്ധിച്ച് പ്രോ ലൈഫ് സംഘടനയായ ’40 ഡേയ്സ് ഫോർ ലൈഫ്’ സംഘടിപ്പിച്ച 40 ദിവസത്തെ കാംപെയിൻ പാതിവഴി പിന്നിടുമ്പോൾ കൈവരിച്ച നേട്ടമാണിത്. ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40

  • ദൈവവചനത്തിൽ ചരിക്കുന്ന നീതിമാൻ

    ദൈവവചനത്തിൽ ചരിക്കുന്ന നീതിമാൻ0

    ”പുൽത്തൊട്ടിയെ ചിത്രീകരിക്കുന്നത് ബലിത്തറയായിട്ടാണ്. വളർത്തുമൃഗങ്ങൾ ആഹാരം കണ്ടെത്തുന്ന ഇടമാണല്ലോ പുൽത്തൊട്ടി. എന്നാൽ ഇപ്പോൾ പുൽതൊട്ടിയിൽ കിടക്കുന്നത് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം താനാണ് എന്ന് പറഞ്ഞവനാണ്. നാം യഥാർത്ഥത്തിൽ നമ്മളായിരിക്കാൻ ആവശ്യകമായിരിക്കുന്ന പോഷകാഹാരമാണ് ഇപ്പോൾ പുൽത്തൊട്ടിയിൽ കിടക്കുന്നത്. അപ്പോൾ ദൈവത്തിന്റെ തീൻമേശയിലേക്കാണ് പുൽത്തൊട്ടി സൂചന നൽകുന്നത്. ദൈവത്തിന്റെ അപ്പം സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ദിവ്യമായ ഈ തീൻമേശയിലേക്കാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) രണ്ടാം സന്താപം: ദാരിദ്ര്യത്തിന്റെ പുൽകൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ് (ലൂക്കാ 2:7).

Latest Posts

Don’t want to skip an update or a post?