കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭ ചൊരിഞ്ഞ ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ വിതുമ്പി അമേരിക്ക
- AMERICA, American National, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- September 11, 2025
വാഷിംഗ്ടൺ ഡി.സി: ഡോക്ടർമാർക്കിടയിലെ അജപാലകൻ, അല്ലെങ്കിൽ അജപാലകർക്കിടയിലെ ഡോക്ടർ! അപ്രകാരം വിശേഷിപ്പിക്കാം ഇക്കഴിഞ്ഞ ദിവസം പൗരോഹിത്യം സ്വീകരിച്ച അമേരിക്കൻ സ്വദേശിയായ ഫാ. കൊളംബ തോമസിനെ. അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിൽ ജനിച്ചു വളർന്ന ഈ യുവഡോക്ടർ ഡൊമിനിക്കൻ സന്യാസസഭയ്ക്കു വേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. വലുതാകുമ്പോൾ ഡോക്ടറാകണം എന്നതായിരുന്നു കുട്ടിക്കാലം മുതൽ കൊളംബയുടെ ആഗ്രഹം, എന്നാൽ, ദൈവത്തിന്റെ ഹിതമാകട്ടെ അവനെ ഒരു വൈദീകനാക്കണമെന്നതും. ജീവിതയാത്രയിൽ ആ രഹസ്യം തിരിച്ചറിഞ്ഞ അദ്ദേഹം വിഖ്യാതമായ യേൽ സർവകലാശാലയിലെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക യുവജനസംഗമം 2023ന് മാസങ്ങൾ മാത്രം ശേഷിക്കേ വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം- ലോകയുവതയോട് സംവദിക്കാൻ ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെ ലിസ്ബണിലെത്തും; ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയും പാപ്പ സന്ദർശിക്കും. ഓഗസ്റ്റ് രണ്ടു മുതൽ മുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുക. ഇതിൽ പങ്കെടുക്കാനെത്തുന്ന പാപ്പ ഓഗസ്റ്റ് അഞ്ചിന് ഫാത്തിമാ ബസിലിക്കയിൽ സന്ദർശനത്തിനെത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫിസാണ് അറിയിച്ചത്. ഇത്
വാഷിംഗ്ടൺ ഡി.സി: അവിസ്മരണീയവും ഭക്തിനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് യു.എസ് തലസ്ഥാന നഗരിയിൽ ദിവ്യകാരുണ്യ പ്രദക്ഷിണം. കത്തോലിക്കാ സംഘടനായ ‘ഒപ്പുസ്‌ദേയി’ നേതൃത്വം നൽകുന്ന ‘കാത്തലിക് ഇൻഫർമേഷൻ സെന്ററി’ന്റെ (സി.ഐ.സി) ആഭിമുഖ്യത്തിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. അമേരിക്കൻ ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസിനു സമീപത്തുകൂടി ഇതാദ്യമായാണ് ‘കാത്തലിക് ഇൻഫർമേഷൻ സെന്റർ’ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. ജപമാല കരങ്ങളിലേന്തിയും ദിവ്യകാരുണ്യ നാഥന് സ്തുതിയാരാധനകൾ അർപ്പിച്ചും വാഷിംഗ്ടൺ ഡി.സിയുടെ നഗരനിരത്തിലൂടെ നൂറൂകണക്കിനാളുകൾ നടന്നുനീങ്ങുന്ന കാഴ്ച വിശ്വാസപ്രഘോഷണത്തിന്റെ നേർസാക്ഷ്യംകൂടിയായി മാറി. ‘കാത്തലിക് ഇൻഫർമേഷൻ സെന്റർ’ ഡയറക്ടർ
ബെയ്ജിംഗ്: വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ചൈനയിലെ ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാർത്ഥനാ വാരം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനയായ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’. ചൈനയിലെ വിശ്വാസീസമൂഹത്തിനായി പ്രാർത്ഥിക്കണമെന്ന ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മേയ് 21 മുതൽ 28വരെയാണ് പ്രാർത്ഥനാ വാരം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ചൈനയ്ക്കും ചൈനീസ് ജനതയ്ക്കുമായി ദൈവസമക്ഷം കരങ്ങളുയർത്തണമെന്ന അഭ്യർത്ഥനയും സംഘടന നൽകിയിട്ടുണ്ട്. ‘ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളാൾ ദിനമായ മേയ് 24 ചൈനയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാ
ടെക്‌സസ്: താരപദവിയും വലിയ സാമ്പത്തിക നേട്ടങ്ങളും വച്ചുനീട്ടുന്ന പ്രൊഫഷണൽ ബേസ്‌ബോൾ രംഗത്തെ പ്രലോഭനങ്ങളോട് വിടപറഞ്ഞ് പൗരോഹിത്യം തിരഞ്ഞെടുത്ത ലൂക്ക് പ്രിഹോഡയെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. ടെക്‌സസിലെ വിക്‌ടോറിയ രൂപതയ്ക്കുവേണ്ടി ഇക്കഴിഞ്ഞ ദിവസമാണ് ലൂക്ക് പ്രിഹോഡ പൗരോഹിത്യം സ്വീകരിച്ചത്. കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് വിക്ടറിയിൽ ബിഷപ്പ് ബ്രണ്ടൻ ജെ കാഹിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. ടെക്‌സസ് എയർഹോഗ്‌സ്, എഡിൻബർഗ് കൊയോട്ടസ് എന്നിവയുൾപ്പെടെയുള്ള അറിയപ്പെടുന്ന ടീമുകളുകളുടെ ബേസ്‌ബോൾ കളിക്കാരാനായിരുന്ന ലൂക്ക് പ്രിഹോഡ, സെമിനാരിയിൽ ചേരുംമുമ്പ് ബേസ്‌ബോൾ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
കൊളംബിയ: തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിതിക്കുംവേണ്ടി പാർലമെന്റ് മന്ദിരത്തിൽ ജപമാല അർപ്പണം ക്രമീകരിച്ച് കൊളംബിയൻ പാർലമെന്റ് അംഗങ്ങൾ. പാർലമെന്റിലെ അധോസഭയായ ‘കൊളംബിയൻ ചേംബർ ഓഫ് റെപ്രസന്റേറ്റീവിലെ അംഗങ്ങളാണ്, തങ്ങളുടെ സമ്മേളനവേദിയായ എലിപ്റ്റിക്കൽ ഹാളിലാണ് ജപമാല അർപ്പണം നടത്തിയത്. ഫാത്തിമാ മാതാവിന്റെ തിരുരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജപമാല അർപ്പണം. നിരവധി പാർലമെന്റേറിയന്മാർ പങ്കെടുത്ത ജപമാല പ്രാർത്ഥന ‘യൂണിയൻ ഫാമിലിയ’ എന്ന യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും ശ്രദ്ധേയമായി. ജപമാല പ്രാർത്ഥനക്കുശേഷം പാർല്ലമെന്റംഗം ലൂയിസ് മിഗ്വൽ ലോപ്പസ് അരിസ്റ്റിസാബൽ തന്റെ
ലോസ് ആഞ്ചലസ്: ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും ‘രക്ഷകനായി’ എത്തുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ ജിം കവിയേസലാണ് നായകൻ. ജൂലൈ നാലിന് സിനിമ തീയറ്ററുകളിലെത്തും. മനുഷ്യക്കടത്തിന് ഇരയായ കുട്ടികളെ രക്ഷിക്കുന്ന ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന സംഘടനയുടെ സ്ഥാപകൻകൂടിയാണ് 10 വർഷക്കാലം യു.എസ് സൈന്യത്തിൽ സ്‌പെഷൽ ഏജന്റുമായിരുന്ന
വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള വനിതകളുടെ ജപമാല യജ്ഞത്തിന് (റോസറി റാലി) ഇനി മണിക്കൂറുകൾ മാത്രം. ഫാത്തിമാ മാതാവിന്റെ തിരുനാളായ മേയ് 13നാണ് പൊതുനിരത്തുകൾ സവിശേഷമായജപമാല യജ്ഞത്തിന് വേദിയാകുന്നത്. 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം റോസറി റാലിക്ക് ഉറപ്പായിട്ടുണ്ടെന്നും സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. പോളണ്ടിലും ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും പതിവായി മാറിയ സ്ത്രീകളുടെ ജപമാല യജ്ഞം ഇത് രണ്ടാം തവണയാണ് ആഗോളതലത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. 2022ലെ അമലോത്ഭവ തിരുനാൾ (ഡിസംബർ എട്ട്) ദിനത്തിലായിരുന്നു
Don’t want to skip an update or a post?