'ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍' ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- February 21, 2025
ബോസ്റ്റൺ: അമേരിക്കൻ നഗരമായ ബോസ്റ്റണിൽ സാത്താൻ ആരാധനകർ കൺവെൻഷൻ സംഘടിപ്പിക്കുമ്പോൾ അതിനെതിരെ പ്രാർത്ഥനയുടെ സംരക്ഷണക്കോട്ട പടുത്തുയർത്താൻ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു ബോസ്റ്റണിലെ കത്തോലിക്കാ സമൂഹം. ജപമാല അർപ്പണവും ദിവ്യബലി അർപ്പണവും ദിവ്യകാരുണ്യ ആരാധനകളുമായി ബോസ്റ്റൺ അതിരൂപതയിലെ ദൈവാലയങ്ങളെല്ലാംതന്നെ പ്രതിരോധക്കോട്ടയുടെ ഭാഗമാകും എന്നതും ശ്രദ്ധേയം. സാത്താനിസ്റ്റ് കൺവെൻഷനോടുള്ള കത്തോലിക്കരുടെ ഏറ്റവും ഫലപ്രദമായ പ്രതിഷേധമെന്ന നിലയ്ക്കാണ് ഇത്തരത്തിൽ വിശേഷാൽ ത്രിദിന പ്രാർത്ഥനകൾ നടത്തുന്നതെന്ന് അതിരൂപത നേതൃത്വം വ്യക്തമാക്കി. കത്തോലിക്കർക്ക് യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള അസുലഭ അവസരമാണിതെന്നും അവർ കൂട്ടിച്ചേർത്തു. സന്തുലിതവും
നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷ് നഗരത്തിന് പ്രത്യാശ പകർന്ന് 115 കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൊടുംക്രൂരതകൾ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന നഗരമാണ് നിനവേ സമതലത്തിലെ പ്രമുഖ ക്രിസ്ത്യൻ കേന്ദ്രമായ ക്വാരഘോഷ്. മൊസ്യൂൾ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ബെനഡിക്ട് യൂനാൻ ഹാനോയായുടെ മുഖ്യകാർമികത്വത്തിൽ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ് ദൈവാലയത്തിലായിരുന്നു 115 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം. ക്വാരഘോഷിലെ അരലക്ഷം വരുന്ന ജനസംഖ്യയിൽ 90%വും ക്രൈസ്തവ വിശ്വാസികളാണ്.
വാഷിംഗ്ടൺ ഡി.സി: യു.എസിലെ ഭരണസിരാകേന്ദ്രമായ ക്യാപ്പിറ്റോളിൽ 90 മണിക്കൂർ നീളുന്ന അഖണ്ഡ ബൈബിൾ പാരായണത്തിന് പ്രൗഢഗംഭീര തുടക്കം. ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ആരംഭിച്ച 34ാമത് ബൈബിൾ മാരത്തൺ പുരോഗമിക്കുമ്പോൾ, ഇതാദ്യമായി അതിൽ പങ്കെടുക്കാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾ ഒരുങ്ങുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. ഏപ്രിൽ 25ന് യുഎസ് ക്യാപ്പിറ്റോളിലെ ജനപ്രതിനിധി സഭയുടെ ചാപ്ലൈൻ ഓഫീസിൽ ബൈബിൾ വായിച്ചുകൊണ്ടാണ് കോൺഗ്രസ് അംഗങ്ങൾ മാരത്തണിൽ പങ്കെടുക്കുക. പൊതുജന പങ്കാളിത്തത്തോടെ യുഎസ് ക്യാപിറ്റോളിലെ വെസ്റ്റ് ടെറസിൽ ആരംഭിച്ച മാരത്തണിന് എപ്രിൽ 26
മിഷിഗൺ: കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ് സന്തോഷം പകരുന്ന അനുഭവമാണ്, അത് ഇരട്ടകളാണെന്നുകൂടി അറിഞ്ഞാൽ സന്തോഷവും ഇരട്ടിക്കും. പക്ഷേ, ഈ അമ്മയുടെ മനസിൽ സന്തോഷത്തിനൊപ്പം ആധിയും നിറയുകയാണിപ്പോൾ. എന്താണെന്നോ, ഹൃദയവും കരളും ഉൾപ്പെടെയുള്ള പല ആന്തരീകാവയവങ്ങളും പങ്കിടുന്ന സയാമിസ് ഇരട്ടകളാണ് അവരുടെ ഉദരത്തിലുള്ളത്. പക്ഷേ, ഗർഭച്ഛിദ്രം പാപമാണെന്നും ഗർഭാശയം കൊലക്കളമാകാൻ അനുവദിക്കരുതെന്നും ഉറച്ചുവിശ്വസിക്കുന്ന ആ അമ്മ, തന്റെ പൊന്നോമനകൾക്ക് ജന്മമേകാനുള്ള തീരുമാനത്തിലാണ്. ജീവൻ ദൈവത്തിന്റെ ദാനമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ജീവിതപങ്കാളിയുടെ പിന്തുണയും അവൾക്ക് കരുത്തായുണ്ട്. അമേരിക്കയിലെ മിഷിഗണിൽ താമസിക്കുന്ന കത്തോലിക്കാ ദമ്പതികളായ
തൃശൂര്‍: പ്രശസ്ത വചനപ്രഘോഷകനും ദീര്‍ഘകാലം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനുമായിരുന്ന അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇന്നലെ (ഏപ്രില്‍ 19ന്) മരണം സംഭവിച്ചത്. തന്റെ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള വഴികള്‍ വിവരിച്ചുകൊണ്ട് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അരവിന്ദാക്ഷ മേനോന്‍ നടത്തിയിരുന്ന അനുഭവ സാക്ഷ്യങ്ങള്‍ അനേകരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്നു. കോട്ടയത്തിനടുത്ത് കുമരകത്തുള്ള ഒരു നായര്‍ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന അരവിന്ദാമേനോന്‍ യുക്തിവാദത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച കാലത്തായിരുന്നു ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഭാര്യ: ഓമന,
ന്യൂയോർക്ക്: കുട്ടികളെ ലിംഗമാറ്റ ചികിത്‌സകൾക്ക് വിധേമാക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ശതകോടീശ്വരനും ‘സ്‌പെയിസ് എക്‌സ്’ സ്ഥാപകനുമായ എലോൺ മസ്‌കിന്റെ ട്വിറ്റർ കുറിപ്പ് ഏറ്റെടുത്ത് ജനലക്ഷങ്ങൾ. ‘പ്രായപൂർത്തിയാകും മുമ്പ് കുട്ടികളെ വന്ധ്യംകരിച്ച മാതാപിതാക്കളെയും അധ്യാപകരെയും ജീവപര്യം ജയിലിലേക്ക് അയക്കണം,’ എന്ന കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്. മുതിർന്നവരുടെ ലിംഗമാറ്റ ശസ്ത്രക്രിയകളും അനുബന്ധ ചികിത്‌സകളും സാധാരണമാണെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലിംഗമാറ്റ ചികിത്‌സകളും മറ്റും പ്രോത്‌സാഹിപ്പിക്കുകയും അതിന് നിയമസാധുത നൽകാനുള്ള നീക്കങ്ങൾ പ്രകടമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ‘ട്വിറ്ററി’ന്റെ ഉടമകൂടിയായ മസ്‌ക്കിന്റെ ട്വീറ്റ്. പ്രസ്തുത
”നീ ചെയ്യുന്നതെന്തും ദൈവം അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് സാധ്യമാകുന്നത്” (Whatever you do, you only do, because God allows…) എന്ന സത്യം പറഞ്ഞുറപ്പിക്കുകയാണ് ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ എന്ന സിനിമ. ഒപ്പം ആത്മാക്കളുടെ അദൃശ്യലോകത്തെ നമ്മുടെ നേത്രങ്ങളുടെ മുമ്പിൽ അനാവരണം ചെയ്യുക കൂടിയാണ് ഈ ഹോളിവുഡ് സിനിമ. മനഃശാസ്ത്രവും വൈദ്യശാസ്ത്രവും ഇത്രയധികം പുരോഗമിച്ച ഈ ആധുനിക യുഗത്തിലും ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത പല അതിസ്വഭാവിക സംഭവങ്ങളെയും അവയ്ക്കു പിന്നിലുള്ള സാത്താനിക സ്വാധീനങ്ങളെയും വിശദീകരിക്കുന്നതിൽ ഏറെ ശ്രദ്ധേയമാണ് ‘ദ
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ കുപ്രസിദ്ധമായ ‘റോ വേഴ്‌സസ് വേഡ്’ വിധി യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ചതിനെ തുടർന്ന്, ഏതാണ്ട് അഞ്ച് മാസത്തിനിടെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 32,000ൽപ്പരം കുഞ്ഞുങ്ങൾ! ഗർഭച്ഛിദ്രത്തെ പ്രോത്‌സാഹിപ്പിക്കുന്ന കുപ്രസിദ്ധ സന്നദ്ധ സംഘടനയായ ‘സൊസൈറ്റി ഓഫ് ഫാമിലി പ്ലാനിംഗ്’ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്‌സസ് വേഡ്’ വിധി 2022 ജൂലൈ 24നാണ് യു.എസ് സുപ്രീം
Don’t want to skip an update or a post?