ഫ്രാന്സിസ് മാര്പാപ്പ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Francis, VATICAN, WORLD
- April 21, 2025
എഡിൻബർഗ്: വചനപ്രഘോഷണത്തിലൂടെയും സ്തുതിയാരാധനകളിലൂടെയും ഗാനശുശ്രൂഷകളിലൂടെയും അനേകായിരങ്ങൾക്ക് ദൈവാനുഭവം പകർന്നു നൽകിയ ശാലോം ഫെസ്റ്റിവെലിന് ഇത്തവണ അമേരിക്കയിലെ നാല് നഗരങ്ങൾ വേദിയാകും. മസാച്ചുസൈറ്റ്‌സിലെ ബോസ്റ്റൺ, കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ, സ്‌റ്റോക്ടൻ, ഒറിഗണിലെ പോർട്ട്‌ലാൻഡ് എന്നിവിടങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഫെസ്റ്റിവെൽ ‘ശാലോം മീഡിയ യു.എസ്.എ’യുടെ രക്ഷാധികാരികൂടിയായ ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ജൂൺ 30മുതൽ ജൂലൈ രണ്ടുവരെ മസാച്ചുസൈറ്റ്‌സിൽ നടക്കുന്ന ഫെസ്റ്റിവെലിന് സെന്റ് ജോസഫ് പാരിഷ് സെന്ററാണ് വേദി. ജൂലൈ എഴ് മുതൽ ഒൻപതുവരെയുള്ള സാൻ ഫെർണാണ്ടോയിലെ
വാഷിംഗ്ടൺ ഡി.സി: ഡോക്ടർമാർക്കിടയിലെ അജപാലകൻ, അല്ലെങ്കിൽ അജപാലകർക്കിടയിലെ ഡോക്ടർ! അപ്രകാരം വിശേഷിപ്പിക്കാം ഇക്കഴിഞ്ഞ ദിവസം പൗരോഹിത്യം സ്വീകരിച്ച അമേരിക്കൻ സ്വദേശിയായ ഫാ. കൊളംബ തോമസിനെ. അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിൽ ജനിച്ചു വളർന്ന ഈ യുവഡോക്ടർ ഡൊമിനിക്കൻ സന്യാസസഭയ്ക്കു വേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. വലുതാകുമ്പോൾ ഡോക്ടറാകണം എന്നതായിരുന്നു കുട്ടിക്കാലം മുതൽ കൊളംബയുടെ ആഗ്രഹം, എന്നാൽ, ദൈവത്തിന്റെ ഹിതമാകട്ടെ അവനെ ഒരു വൈദീകനാക്കണമെന്നതും. ജീവിതയാത്രയിൽ ആ രഹസ്യം തിരിച്ചറിഞ്ഞ അദ്ദേഹം വിഖ്യാതമായ യേൽ സർവകലാശാലയിലെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക യുവജനസംഗമം 2023ന് മാസങ്ങൾ മാത്രം ശേഷിക്കേ വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം- ലോകയുവതയോട് സംവദിക്കാൻ ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെ ലിസ്ബണിലെത്തും; ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയും പാപ്പ സന്ദർശിക്കും. ഓഗസ്റ്റ് രണ്ടു മുതൽ മുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുക. ഇതിൽ പങ്കെടുക്കാനെത്തുന്ന പാപ്പ ഓഗസ്റ്റ് അഞ്ചിന് ഫാത്തിമാ ബസിലിക്കയിൽ സന്ദർശനത്തിനെത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫിസാണ് അറിയിച്ചത്. ഇത്
വാഷിംഗ്ടൺ ഡി.സി: അവിസ്മരണീയവും ഭക്തിനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് യു.എസ് തലസ്ഥാന നഗരിയിൽ ദിവ്യകാരുണ്യ പ്രദക്ഷിണം. കത്തോലിക്കാ സംഘടനായ ‘ഒപ്പുസ്‌ദേയി’ നേതൃത്വം നൽകുന്ന ‘കാത്തലിക് ഇൻഫർമേഷൻ സെന്ററി’ന്റെ (സി.ഐ.സി) ആഭിമുഖ്യത്തിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. അമേരിക്കൻ ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസിനു സമീപത്തുകൂടി ഇതാദ്യമായാണ് ‘കാത്തലിക് ഇൻഫർമേഷൻ സെന്റർ’ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. ജപമാല കരങ്ങളിലേന്തിയും ദിവ്യകാരുണ്യ നാഥന് സ്തുതിയാരാധനകൾ അർപ്പിച്ചും വാഷിംഗ്ടൺ ഡി.സിയുടെ നഗരനിരത്തിലൂടെ നൂറൂകണക്കിനാളുകൾ നടന്നുനീങ്ങുന്ന കാഴ്ച വിശ്വാസപ്രഘോഷണത്തിന്റെ നേർസാക്ഷ്യംകൂടിയായി മാറി. ‘കാത്തലിക് ഇൻഫർമേഷൻ സെന്റർ’ ഡയറക്ടർ
വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്. 2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക്
ബെയ്ജിംഗ്: വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ചൈനയിലെ ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാർത്ഥനാ വാരം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനയായ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’. ചൈനയിലെ വിശ്വാസീസമൂഹത്തിനായി പ്രാർത്ഥിക്കണമെന്ന ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മേയ് 21 മുതൽ 28വരെയാണ് പ്രാർത്ഥനാ വാരം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ചൈനയ്ക്കും ചൈനീസ് ജനതയ്ക്കുമായി ദൈവസമക്ഷം കരങ്ങളുയർത്തണമെന്ന അഭ്യർത്ഥനയും സംഘടന നൽകിയിട്ടുണ്ട്. ‘ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളാൾ ദിനമായ മേയ് 24 ചൈനയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാ
ടെക്‌സസ്: താരപദവിയും വലിയ സാമ്പത്തിക നേട്ടങ്ങളും വച്ചുനീട്ടുന്ന പ്രൊഫഷണൽ ബേസ്‌ബോൾ രംഗത്തെ പ്രലോഭനങ്ങളോട് വിടപറഞ്ഞ് പൗരോഹിത്യം തിരഞ്ഞെടുത്ത ലൂക്ക് പ്രിഹോഡയെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. ടെക്‌സസിലെ വിക്‌ടോറിയ രൂപതയ്ക്കുവേണ്ടി ഇക്കഴിഞ്ഞ ദിവസമാണ് ലൂക്ക് പ്രിഹോഡ പൗരോഹിത്യം സ്വീകരിച്ചത്. കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് വിക്ടറിയിൽ ബിഷപ്പ് ബ്രണ്ടൻ ജെ കാഹിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. ടെക്‌സസ് എയർഹോഗ്‌സ്, എഡിൻബർഗ് കൊയോട്ടസ് എന്നിവയുൾപ്പെടെയുള്ള അറിയപ്പെടുന്ന ടീമുകളുകളുടെ ബേസ്‌ബോൾ കളിക്കാരാനായിരുന്ന ലൂക്ക് പ്രിഹോഡ, സെമിനാരിയിൽ ചേരുംമുമ്പ് ബേസ്‌ബോൾ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
കൊളംബിയ: തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിതിക്കുംവേണ്ടി പാർലമെന്റ് മന്ദിരത്തിൽ ജപമാല അർപ്പണം ക്രമീകരിച്ച് കൊളംബിയൻ പാർലമെന്റ് അംഗങ്ങൾ. പാർലമെന്റിലെ അധോസഭയായ ‘കൊളംബിയൻ ചേംബർ ഓഫ് റെപ്രസന്റേറ്റീവിലെ അംഗങ്ങളാണ്, തങ്ങളുടെ സമ്മേളനവേദിയായ എലിപ്റ്റിക്കൽ ഹാളിലാണ് ജപമാല അർപ്പണം നടത്തിയത്. ഫാത്തിമാ മാതാവിന്റെ തിരുരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജപമാല അർപ്പണം. നിരവധി പാർലമെന്റേറിയന്മാർ പങ്കെടുത്ത ജപമാല പ്രാർത്ഥന ‘യൂണിയൻ ഫാമിലിയ’ എന്ന യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും ശ്രദ്ധേയമായി. ജപമാല പ്രാർത്ഥനക്കുശേഷം പാർല്ലമെന്റംഗം ലൂയിസ് മിഗ്വൽ ലോപ്പസ് അരിസ്റ്റിസാബൽ തന്റെ
Don’t want to skip an update or a post?