ഫ്രാന്സിസ് മാര്പാപ്പ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Francis, VATICAN, WORLD
- April 21, 2025
”കർത്താവിങ്കലേക്ക് വെള്ളത്തിനു മുകളിലൂടെ നടക്കുമ്പോൾ വെള്ളം തന്നെ താങ്ങുന്നില്ലെന്നും താൻ മുങ്ങാൻ പോകുകയാണെന്നും മനസിലാക്കിയ പത്രോസിന്റെ അനുഭവത്തിന് സമാനമായവ ഒന്നിലധികം പ്രാവശ്യം നാം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പത്രോസിനെപ്പോലെ നാമും നിലവിളിച്ചു, ‘കർത്താവേ എന്നെ രക്ഷിക്കണമെ’ (മത്താ 14: 30). കഴിഞ്ഞ നൂറ്റാണ്ടിലെ ക്രോധാവേശം പൂണ്ട സകല കാര്യങ്ങളും കാണുമ്പോൾ, എങ്ങനെ നാം ആ രൗദ്ര പെരുവെള്ളത്തെ മറികടന്നു എന്ന് ചിന്തിക്കും എന്നാൽ നാം അവിടുന്നിലേക്ക് നോക്കി. അവിടുന്ന് നമ്മെ കൈപിടിച്ച് നടത്തി. വിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്നതും ഉന്നതത്തിലേക്ക് നയിക്കുന്നതുമായ
”കുരിശിന്റെ വഴിയിലൂടെ വേദന നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുമ്പോൾ എക്കാലത്തും ജീവിക്കുന്ന സത്രീപുരുഷന്മാർ ക്രിസ്തുവിന്റെ രക്തത്തിലൂടെയുള്ള രക്ഷയിലേക്കും അനുരഞ്ജനത്തിലേക്കും കടന്നുവരും. അങ്ങനെ ദൈവപിതാവിന്റെ മകനും മകളുമാകും. നിങ്ങളെ ഞാൻ ദാസരെന്നു വിളിക്കുകയില്ല. സ്‌നേഹിതരെന്നേ വിളിക്കൂ (യോഹ. 15:15) എന്നാണ് ക്രിസ്തു പറഞ്ഞത്. അവസാനമായി ഒരിക്കൽകൂടി മാനസാന്തരത്തിനായി ക്ഷണിച്ചുകൊണ്ട് ഈശോ അവനെ സ്‌നേഹിതാ എന്നു വിളിച്ചു. അവിടുന്നു നമ്മെ ഓരോരുത്തരെയും വിളിക്കുന്നത് സ്‌നേഹിതൻ എന്നു തന്നെയാണ്. കാരണം, സകലർക്കുമുള്ള യഥാർത്ഥ സ്‌നേഹിതൻ അവിടുന്നാണ്. നിർഭാഗ്യമെന്നു പറയട്ടെ, ദൈവത്തിന്റെ നമ്മോടുള്ള ഈ
ന്യൂയോർക്ക്: ഒക്‌ടോബറിൽ ന്യൂയോർക്ക് നഗരം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഒരുക്ക ദിനങ്ങളിലേക്ക് സഭാ നേതൃത്വം. ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതി ആരാധനകൾ അർപ്പിക്കാനും ദൈവാനുഭവങ്ങൾ പങ്കുവെക്കാനുമായി പതിനായിരങ്ങൾ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതിനുള്ള ഒരുക്കങ്ങളിലാണെന്ന് അൽബാനി ബിഷപ്പ് എഡ്വേർഡ് ഷാർഫെൻബെർഗർ വ്യക്തമാക്കി. ന്യൂയോർക്കിലെ ഓറിസ്വില്ലെയിലെ ലേഡി ഓഫ് മാർട്ടിയേഴ്‌സ് ദൈവാലയത്തിൽ ഒക്ടോബർ 20മുതൽ 22വരെയാണ് ദിവ്യകാരുണ്യ കോൺഗ്രസ്. ദിവ്യകാരുണ്യ ഭക്തയായ വിശുദ്ധ കാറ്റേരി ടെകക്വിത്തയുടെ ജന്മസ്ഥലവും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരിൽ വീരമൃത്യ
മനാഗ്വേ: അന്യായ തടവുശിക്ഷ അനുഭവിക്കുമ്പോഴും, ദൈവപരിപാലനയ്ക്കും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനും കൃതജ്ഞത അർപ്പിച്ച് നിക്കാരഗ്വൻ ബിഷപ്പ് റൊളാൻഡോ അൽവാരസ്. പ്രസിഡന്റ് ഒർട്ടേഗയുടെ സ്വോച്ഛാധിപത്യത്തെ എതിർത്തതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി ഓർട്ടേഗാ ഭരണകൂടം തടവിലാക്കപ്പെട്ടശേഷമുള്ള ബിഷപ്പിന്റെ ആദ്യ പ്രതികരണമാണിത്. നിക്കരാഗ്വൻ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു മാധ്യമാണ് ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ പ്രസ്താവനകളുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ജയിലിൽ തന്നെ കാണാനെത്തിയ സഹോദരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയാണ് പ്രസ്തുത വീഡിയോയുടെ ഉള്ളടക്കം. ദൈവത്തിന്റെയും പരിശുദ്ധ അമ്മയുടെയും കൃപയാൽ ധാരാളം സമാധാനമുണ്ട്.
”പ്രലോഭനം ആരംഭിക്കുന്നത് ദൈവനിഷേധത്തിലോ നേരിട്ട് അവിശ്വാസത്തിലേക്ക് വീഴ്ത്തിയോ അല്ല. സർപ്പം ദൈവത്തെ നിഷേധിക്കുന്നില്ല. തീർത്തും കാര്യപ്രസക്തി തോന്നുന്ന ഒരു ഇൻഫോർമേഷൻ തേടാനുള്ള ആവശ്യത്തോടെയാണ് പ്രലോഭനത്തിന്റെ ആരംഭം. അതാകട്ടെ, ആദിമാതാപിതാക്കളിൽ ദൈവത്തെ അവിശ്വസിക്കാനുള്ള കാര്യങ്ങൾ നിരത്തിക്കൊണ്ടുമായിരുന്നു. ‘തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കൽപ്പിച്ചിട്ടുണ്ടോ?’ (ഉൽപ്പത്തി 3:1). ദൈവത്തെ നിഷേധിക്കുകയല്ല, മറിച്ച് ദൈവവുമായുള്ള ഉടമ്പടിയെ സംശയിക്കുക. കൽപ്പനകൾ, പ്രാർത്ഥന, വിശ്വാസീസമൂഹം ഇവയെല്ലാം ദൈവിക ഉടമ്പടിയുടെ ഭാഗമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള ദൈവത്തിന്റെ കയ്യേറ്റമാണ് ദൈവിക ഉടമ്പടി എന്ന് സ്ഥാപിക്കാനാണ്
”വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ചേർത്തുവച്ച ഒരു സമൂഹമായാണ് സഭയെ ദൈവം പണിതുയർത്തിയത്. അപ്പസ്‌തോലരുടെ വിശ്വാസത്തിലൂടെ നാം ഈശോയിൽ വന്നുചേർന്നു. അപ്പസ്‌തോലരുടെ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ടവയായിരുന്നില്ല. മറിച്ച്, കൂട്ടായ്മയുടെ ഐക്യത്തിൽ ദൈവജനവുമായി ചേർന്നുനിന്ന് ചെയ്തു തീർക്കുന്നവയായിരുന്നു. അവതരിച്ച വചനമായ മിശിഹായുടെ മുഴുവൻ മിഷനും ദൈവജനം ഒന്നുചേർന്നു ലക്ഷ്യത്തിലേക്ക് യാത്രചെയ്യാൻ ഒരുക്കുന്നതാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 15 മാർച്ച്, 2006). ഓരോ മനുഷ്യനും സുവിശേഷത്തിന്റെ ഓരോ വ്യാഖ്യാനമാണ്. ഒരേ വചനത്തിലേക്കും ദൈവത്തിലേക്കും വിരൽചൂണ്ടുന്നവർ. രക്ഷാകര ചരിത്രത്തിൽ വ്യത്യസ്ത റോളുകളാണ് ദൈവം
”വിശ്വാസി ഒന്നിലും ഭയപ്പെടുന്നില്ല. കാരണം, താൻ ദൈവ കരങ്ങളിലാണെന്ന് അവനറിയാം. തിന്മയ്ക്കും ന്യായയുക്തിഹീനർക്കും അവസാനവാക്ക് ഇല്ലെന്ന് അവനറിയാം. ലോകത്തിന്റെയും ജീവിതത്തിന്റെയും ഏക കർത്താവ്, അവതരിച്ച വചനമായ ക്രിസ്തു, നമ്മെ സ്നേഹിക്കാൻ തന്നെത്തന്നെ ത്യാഗം ചെയ്ത് നമ്മുടെ രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിക്കുന്ന അവിടുന്നാണ് അന്തിമവാക്ക്. ദൈവവുമായുള്ള ഈ ആത്മബന്ധത്തിൽ നാം എത്രത്തോളം വളരുന്നുവോ ആ സ്നേഹത്താൽ ഏതു തരത്തിലുള്ള ഭയത്തെയും നമുക്കു മറികടക്കാൻ കഴിയും. അവിടുന്നാണ് കർത്താവ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 22 ജൂൺ 2008) ക്രിസ്തുവിന്റെ
ലോസ് ആഞ്ചലസ്: പരിശുദ്ധ ദൈവമാതാവിന്റെ മംഗളവാർത്താ തിരുനാൾ ദിനമായ മാർച്ച് 25ന് ആറ് മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അമേരിക്കൻ നഗരം. ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് ഹൊസെ ഗോമസ് നേതൃത്വം നൽകുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അനേകായിരങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ദിവ്യകാരുണ്യ ഭക്തി നവീകരിക്കാൻ അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമതി നടപ്പാക്കുന്ന ‘നാഷണൽ യൂക്കറിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായാണ് ലോസ് ആഞ്ചലസിന്റെ നഗരവീഥികളിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുക. ഓൺലൈനിലൂടെ സൈൻ അപ്പ് ചെയ്തതിനുശേഷം പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ വിശ്വാസികളോട് ആഹ്വാനം
Don’t want to skip an update or a post?