'ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍' ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- February 21, 2025
വാഷിംഗ്ടൺ ഡി.സി: അബ്രാഹമിന്റെയും ഇസഹാക്കിന്റെയും ജീവിതം ഇതിവൃത്തമാക്കുന്ന ബൈബിൾ സിനിമ ‘ഹിസ് ഒൺലി സൺ’ തിയേറ്ററുകളിലേക്ക്. മാർച്ച് 31ന് റിലീസിനെത്തുന്ന സിനിമ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് (പൊതുജനങ്ങളിൽനിന്ന് പണം സമാഹരിച്ച) നിർമിച്ചിരിക്കുന്നത്. വിഖ്യാത ബൈബിൾ പരമ്പരയായ ‘ദ ചോസണി’ന്റെ പിന്നിൽ പ്രവർത്തിക്കുന്ന എയ്ഞ്ചസ് സ്റ്റുഡിയോസിന്റെ ഈസ്റ്റർ സമ്മാനമായി വിശേഷിപ്പിക്കാം പുതിയ സിനിമയെ. പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ഒരു സിനിമ യു.എസിലുടനീളം റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാകും. പ്രോജക്റ്റ് സ്പോൺസർ ചെയ്ത ആയിരക്കണക്കിന് ദാതാക്കൾ ഇതിന് ശക്തമായ പിന്തുണ
ക്രാക്കോ: കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാൻ ദൈവാലയ തിരുക്കർമങ്ങളിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ നിർദേശം നൽകി പോളിഷ് വിദ്യാഭ്യാസ മന്ത്രി ചെമിസ്ലാവ് ചാർണേക്. എൽ.ജി.ബി.ടി (സ്വവർഗ ലൈംഗീകത) പ്രത്യയശാസ്ത്രം കുട്ടികളിൽ ദുസ്വാധീനം ചെലുത്തുന്നുവെന്നും കുട്ടികളിലെ ആത്മഹത്യാ പ്രവണത വർധിക്കാൻ ഇത് കാരണമാകുന്നുവെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പോളിഷ് മന്ത്രി ഇപ്രകാരമൊരു നിർദേശം മുന്നോട്ടുവെച്ചത്. അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കുന്നതുൾപ്പടെ വിശ്വാസമൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പ്രായപൂർത്തിയാകാത്തവരുടെ ആത്മഹത്യാശ്രമങ്ങൾ പോളണ്ടിൽ വർദ്ധിക്കുകയാണ്. 2021ൽ ജീവനൊടുക്കാൻ
”ബാലനായ യേശുവിനെ മൂന്നാം ദിവസമാണ് മാതാപിതാക്കൾ ദൈവാലയത്തിൽ കണ്ടെത്തുന്നത്. കുരിശുമരണത്തിനും ഉത്ഥാനത്തിനുമിടയിലെ മൂന്നു ദിവസത്തിലേക്ക് മൗനമായ ഒരു സൂചന ഇത് നൽകുന്നുണ്ട്. യേശുവിന്റെ അസാന്നിധ്യം സൃഷ്ടിച്ച വേദനയിലൂടെ കടന്നുപോയ ദിനങ്ങളാണിത്. അന്ധകാരത്തിന്റെ ദിനങ്ങളാണിത്, ആ ദിനങ്ങളുടെ ഭാരം അമ്മയുടെ വാക്കുകളിൽനിന്ന് മനസിലാക്കാം: ‘കുഞ്ഞേ, നീ എന്തുകൊണ്ടാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തത്. നോക്കൂ നിന്റെ പിതാവും ഞാനും ഇത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു,’ (ലൂക്കാ 2:48). അങ്ങനെ യേശുവിന്റെ ഈ ആദ്യ പെസഹായിൽനിന്ന് കുരിശിലെ അവസാന പെസഹായിലേക്ക് ഒരു പാലം
”വിശുദ്ധ യൗസേപ്പിനെയാണ് തിരുസഭയുടെ സംരക്ഷകനായി നാം ഭരമേൽപ്പിച്ചിരിക്കുന്നത്. കുടുംബത്തെയും യേശുവിന്റെ ബാല്യകാല ജീവിതത്തെയും സംരക്ഷിച്ച ജോസഫിന്റെ സഹായം തിരുസഭയെന്ന കുടുംബത്തെ പരിപാലിക്കാനും തേടുന്നു. ഏറ്റം അമ്പരമ്പിക്കുന്ന വാർത്തകൾ അറിയുമ്പോഴും ജോസഫ് ദൈവത്തിൽ പൂർണമായി ശരണപ്പെട്ടു. ദൈവശക്തിയില്ലാതെ ധൈര്യപൂർവം ദൈവം പറയുന്ന നിർദേശങ്ങൾ അനുസരിക്കാൻ ജോസഫിന് കഴിയുമായിരുന്നില്ല. വിഷാദം നിങ്ങളെ ഭരിക്കുന്നുണ്ടെങ്കിൽ ജോസഫിന്റെ വിശ്വാസത്തെ ധ്യാനിക്കുക. ഉത്കണ്ഠ നിങ്ങളെ ഗ്രസിക്കുന്നെങ്കിൽ, ജോസഫിന്റെ പ്രത്യാശയെ ധ്യാനിക്കുക. ഉഗ്രകോപവും വെറുപ്പും നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കിൽ ജോസഫിന്റെ സ്‌നേഹത്തെ ധ്യാനിക്കുക.” ബെനഡിക്ട് പതിനാറാമൻ പാപ്പ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപും സീറോ മലബാര്‍ സഭയുടെ സീനിയര്‍ ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലംചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്‌ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1964-ല്‍ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി നിയമിതനായി. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമമെത്രാനായി. 1985 മുതല്‍
”ഒരിക്കൽകൂടി യൗസേപ്പ് പ്രധാന കഥാപാത്രമായി അരങ്ങിൽ നിറഞ്ഞാടുകയാണ്. അദ്ദേഹം സ്വപ്‌നങ്ങളിലൂടെ നിർദേശങ്ങൾ സ്വീകരിക്കുന്നു. അതിലൂടെ ദൈവത്തെ ശ്രവിക്കുന്നവനും തീരുമാനങ്ങൾ എടുക്കാൻ വകതിരിവുള്ളവനുമായി അവനെ അവതരിപ്പിക്കുന്നു. വളരെ നിർണായകമായ തീരുമാനങ്ങളെടുക്കുന്നവനും ജ്ഞാനിയുമായ അദ്ദേഹം ദൈവത്തിന് പൂർണമായും വിധേയപ്പെടുന്നവനും അവിടുത്തെ അനുസരിക്കുന്നവനുമാണ്.” ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം അഞ്ചാം സന്താപം: ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:14) അഞ്ചാം സന്തോഷം: ഈജിപ്തിലെ വിഗ്രഹങ്ങൾ ഉടയുന്നു (ഏശയ്യ 19:1) പിശാചിന്റെ കണ്ണുകൾ ജെറുസലേമിലെ കന്യകകളിലായിരുന്നു. കാരണം, കന്യകയിൽനിന്നാണ് രക്ഷകൻ
ബ്രസീൽ: ജനിച്ചത് ഒരുമിച്ച്, വളർന്നതും പഠിച്ചതും ഒരുമിച്ച്, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതും ഒരുമിച്ച്, അതും ഒരേ സന്യാസസഭയിൽതന്നെ! അത്ഭുതമെന്നല്ല മഹാത്ഭുതം തന്നെയെന്ന് വിശേഷിപ്പിക്കാം ഒറ്റപ്രസവത്തിൽ ജനിച്ച ഈ മൂന്ന് സഹോദരിമാരുടെ സമർപ്പിത ജീവിതകഥ! സിസ്റ്റർ മരിയ ഗോരെറ്റെ ഡോസ് സാന്റോസ്, സിസ്റ്റർ മരിയ ഡി ലൂർദ് ഡോസ് സാന്റോസ്, സിസ്റ്റർ മരിയ അപാരെസിഡ ഡോസ് സാന്റോസ് എന്നിവരാണ് 57 വയസുകാരായ ആ അപൂർവ സഹോദരങ്ങൾ. ബ്രസീലിയൻ സ്വദേശികളായ ഇവർ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാംഗങ്ങളാണ്. ‘എ.സി.എ
വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിശ്വാസത്തെപ്രതി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്നവർക്കും പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ കഷ്ടതകൾ അനുഭവിക്കുന്നവർക്കും സഹായഹസ്തവുമായി അമേരിക്കയിലെ കത്തോലിക്കാ സഭ. അമേരിക്കൻ സഭയുടെ സാമൂഹ്യസേവന സംരംഭമായ ‘കാത്തലിക് റിലീഫ് സർവീസസി’നു വേണ്ടി അമേരിക്കയിലെ വിവിധ രൂപതകളിൽ മാർച്ച് 18- 19 തീയതികളിൽ ക്രമീകരിക്കുന്ന ഫണ്ട് സമാഹരണയജ്ഞം വൻവിജയമാക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വം. പീഡിപ്പിക്കപ്പെട്ടവരുടെയും നാടുകടത്തപ്പെട്ടവരുടെയും ദുരന്തബാധിതരുടെയും പുനരധിവാസം, പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സംരംഭങ്ങൾ, കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റക്കാർക്കുള്ള സഹായം എന്നിങ്ങനെ നിരവധി മേഖലകളിലാണ് ‘കാത്തലിക്ക് റിലീഫ് സർവീസ’സ്
Don’t want to skip an update or a post?