'ദി ചോസണ്: ലാസ്റ്റ് സപ്പര്' ഔദ്യോഗിക ട്രെയിലര് പുറത്തിറങ്ങി
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- February 21, 2025
സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ
വത്തിക്കാൻ സിറ്റി: ഹെർണിയ ശസ്ത്രക്രിയയ്ക്കുശേഷം തന്നെ പരിചരിക്കുകയും ജാഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്ത ജെമെല്ലി ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ജെമെല്ലി ആശുപത്രിക്ക് നേതൃത്വം നൽകുന്ന ഫൗണ്ടേഷന്റെ പ്രസിഡന്റ് ലിൻഡ ബോർഡോണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പ കത്ത് എഴുതിയത്. ജൂൺ ഏഴിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പ ജൂൺ 16നാണ് ആശുപത്രിയിൽനിന്ന് വിടുതൽ നേടിയത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഒമ്പതു ദിവസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ജെമെല്ലി ആശുപത്രിയെ ‘കഷ്ടതയുടെയും പ്രത്യാശയുടെയും ഇടം’ എന്ന് വിശേഷിപ്പിച്ച പാപ്പ, തന്റെ സൗഖ്യത്തിൽ
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ ‘റോ വേഴ്സസ് വേഡ്’ തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച നിർണായക വിധി പ്രഖ്യാപനത്തിന്റെ ഒന്നാം പിറന്നാളിലേക്ക് പ്രവേശിക്കുമ്പോൾ ഇതാ ഒരു സദ്വാർത്ഥ. കുപ്രസിദ്ധമായ വിധി തിരുത്തിയതുകൊണ്ട് ഇതുവരെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് കാൽ ലക്ഷത്തിൽപ്പരം കുഞ്ഞുങ്ങൾ, കൃത്യമായി പറഞ്ഞാൽ 25,640 ഗർഭസ്ഥ ശിശുക്കൾ! ‘റോ വേഴ്സസ് വേഡ്’ സുപ്രീം കോടതി തിരുത്താൻ കാരണമായ ‘ഡോബ്സ് വേഴ്സസ് ജാക്സൺ’ വിധി പുറത്തുവന്ന ശേഷമുള്ള ആദ്യത്തെ ഒൻപത് മാസത്തിനിടെ (2022 ജൂലൈ
പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച ‘മൂന്നാമത്തെ ഇടയക്കുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്. സിസ്റ്റർ ലൂസിയായുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രിയിൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. ഫാത്തിമയിൽ 1917 മേയ് 13 മുതൽ ഒക്ടോബർ 13വരെ ദീർഘിച്ച മരിയൻ പ്രത്യക്ഷീകരണത്തിന് വഹിച്ച മൂന്ന് കൂട്ടികളിൽ ഏറ്റവും മുതിർന്നയാളും കൂടുതൽ കാലം ജീവിച്ചയാളാണ് സിസ്റ്റർ ലൂസിയ. 1917ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസുകാരിയായിരുന്ന ലൂസിയ, 97-ാം വയസിലാണ്
ന്യൂഡൽഹി: കലാപഭരിതമായ മണിപ്പുരിൽ സമാധാനം സംജാതമാകാൻ ജൂലൈ രണ്ട് പ്രാർത്ഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). രാജ്യത്തെ കത്തോലിക്കാസഭയുടെ മുഴുവൻ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും വിശേഷാൽ തിരുക്കർമങ്ങൾ ക്രമീകരിക്കും. ദിവ്യബലിമധ്യേ മണിപ്പുരിനെ സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിനൊപ്പം മണിപ്പുരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സമർപ്പിച്ച് എല്ലാ ഇടവകകളിലും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മണിപ്പുരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തെ ചെറുക്കുന്ന, ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന തൊഴിലാളികൾക്ക് പ്രോത്‌സാഹനമേകാൻ 5000 ഡോളർ ‘ബേബി ബോണസ്’ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനി. മികച്ച ഉത്പന്നങ്ങളും സർവീസുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന മാർക്കറ്റ് പ്ലേസ് ആപ്ലിക്കേഷൻ കമ്പനിയായ ‘പബ്ലിസ്‌ക്യു’വാണ് ജീവന്റെ വക്താക്കളായ തൊഴിലാളികൾക്കായി ‘ബേബി ബോണസ്’ പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങളുള്ള, കുഞ്ഞിനെ ദത്തെടുക്കുന്ന തൊഴിലാളികൾക്കാണ് ഇത് ലഭ്യമാകുക. ‘കുടുംബങ്ങളെ അനുകൂലിക്കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും അത് തുറന്നുപറയുന്നതിൽ ലജ്ജയില്ലെന്നും’ വ്യക്തമാക്കിക്കൊണ്ടാണ് ‘പബ്ലിസ്‌ക്യു’ സി.ഇഒയും സ്ഥാപകനുമായ മൈക്കൽ സീഫെർട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
ഇംഫാൽ: മണിപ്പൂരിലെ കലാപത്തീ അണയ്ക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഒൻപതുവയസുകാരി തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ കാടുകളിലാണിപ്പോൾ കഴിയുന്നതെന്നും തങ്ങൾ നിരന്തരം ജീവഭയത്തോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി, ഡെബോറാ എന്ന കുട്ടിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപം ഒന്നര മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. എന്നിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിക്ക് എതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ കുട്ടിയുടെ വീഡിയോ വരുംദിനങ്ങളിൽ കൂടുതൽ ചർച്ചയാകും. ഹൈന്ദവർ ഏറെയുള്ള
വാഷിംഗ്ടൺ ഡി.സി: ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിലെ സഭയുടെ ചരിത്രത്തിൽ നിർണായകമാകുമെന്ന് ഫ്രാൻസിസ് പാപ്പ. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രാർത്ഥനാശംസകൾ പാപ്പ കൈമാറിയത്. ‘യൂക്കരിസ്റ്റിക് റിവൈവലി’ന് സമാപനം കുറിച്ച് 2024 ജൂലൈ 17 21 തീയതികളിൽ ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഉപയോഗിക്കാനുള്ള വലിയ അരുളിക്ക ആശീർവദിച്ച് നൽകുകയും ചെയ്തു പാപ്പ. ‘മനുഷ്യഹൃദയത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ പ്രതികരണമാണ് പരിശുദ്ധ കുർബാന.
Don’t want to skip an update or a post?