ബധിരര്ക്കായുള്ള ആദ്യ ദിവ്യകാരുണ്യ കോണ്ഗ്രസ് മേരിലാന്ഡില്
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- March 22, 2025
വത്തിക്കാൻ സിറ്റി: ഇസ്ലാം തീവ്രവാദികളും സെക്കുലറിസ്റ്റുകളായ ഭരണാധികാരികളും ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയ ദർശനങ്ങളെയും ഉന്മൂലനംചെയ്യാൻ കിണഞ്ഞുപരിശ്രമിക്കുമ്പോഴും ആഗോള കത്തോലിക്കാ ജനസംഖ്യയിൽ സംഭവിക്കുന്നത് അത്ഭുതാവഹമായ വളർച്ച. കത്തോലിക്കരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടയിൽമാത്രം ഉണ്ടായത് ഏതാണ്ട് 18 മില്യൺ (1.8കോടി ) വർദ്ധനവാണ്. 2020ൽ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1,360 മില്യൺ (136 കോടി) ആയിരുന്നെങ്കിൽ 2021ൽ ഇത് 1,378 മില്യണായി (137.8 കോടി) ഉയർന്നു. മുൻവർഷത്തേക്കാൾ 1.3%ത്തിന്റെ വർദ്ധനവ്. വത്തിക്കാൻ പുറത്തുവിട്ട ഏറ്റവും പുതിയ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യാണ്,
”ഞാൻ മരണത്തോടു അടുക്കുകയാണ്. ദൈവത്തിലും അവിടുത്തെ കരുണയിലും സമ്പൂർണവിശ്വാസം എനിക്കുണ്ടെങ്കിലും, അവിടുത്തെ മുഖാമുഖം കാണുന്ന സമയത്തോടടുക്കുമ്പോൾ എത്രയോ വീഴ്ചകളുള്ള മനുഷ്യനാണു ഞാനെന്നു തിരിച്ചറിയുന്നു. സ്നേഹനിധിയായ ദൈവം എന്നെ കൈവിടില്ലെന്ന് എനിക്കറിയാം. പാപബോധത്തിന്റെ ഭാരം ഒരാളിൽ വർദ്ധിക്കുമ്പോഴും അടിസ്ഥാനപരമായ ദൈവാശ്രയം അയാളെ ശക്തനാക്കുന്നു. കുറേക്കൂടി സ്നേഹിക്കാമായിരുന്നു, ജനത്തെ ശുശ്രൂഷിക്കാമായിരുന്നു എന്നു തുടങ്ങി പലതും ഞാനും ആത്മശോധനയ്ക്കു വിഷയമായി എടുക്കാറുണ്ട്. ഒടുക്കം ഒരു കാര്യം എനിക്കറിയാം. ഞാൻ ദൈവഭവനത്തിലേക്കുള്ള യാത്രയിലാണ്. ഭൂമിയിൽ എനിക്കൊപ്പം ഉണ്ടായിരുന്നവരെയും സ്വർഗഭവനത്തിൽ എനിക്കു കണ്ടുമുട്ടണം.” (ബെനഡിക്ട്
ധാക്ക: രണ്ട് കന്യാസ്ത്രീകളുള്ള നിരവധി കുടുംബങ്ങൾ നമ്മുടെ പരിചയത്തിലുണ്ടാകും. ഒരുപക്ഷേ, മൂന്നോ നാലോ സന്യസ്തരുള്ള വീടുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിലെ അഞ്ച് പെൺമക്കളും സന്യസ്ത വിളി തിരഞ്ഞെടുത്ത കുടുംബത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അപ്രകാരമൊരു കുടുംബമുണ്ട് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ. വാർത്താ ഏജൻസിയായ ‘ഏജൻസിയ ഫീദെസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫീച്ചറാണ്, അഞ്ച് പെൺമക്കളുടെയും ആഗ്രഹം തിരിച്ചറിഞ്ഞ് തിരുസഭാ ശുശ്രൂഷയ്ക്ക് സമർപ്പിച്ച ആ കുടുംബത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് കന്യാസ്ത്രീകൾ എന്ന്
‘നിങ്ങൾതന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുവിൻ (മത്തായി 14:16). ക്രിസ്തു അവരുടെ ഭൗതിക വിശപ്പിനെ ശ്രദ്ധിച്ചു. എന്നാൽ, വിശപ്പ് ഭൗതികതലത്തിൽ മാത്രമല്ല എന്നും അവൻ കണ്ടു. മനുഷ്യന് മറ്റേറെ സവിശേഷതകളുണ്ട്. അപ്പം മുറിച്ച് വിളമ്പാൻ ഏൽപ്പിച്ചത് ശിഷ്യരെയാണ്. ഇനിമുതൽ മനുഷ്യന്റെ വിശപ്പകറ്റാൻ ശിഷ്യർ നിലകൊള്ളണം. ദിവ്യകാരുണ്യത്തിൽ അപരന്റെ വിശപ്പകറ്റാനുള്ള അനുകമ്പ നിറഞ്ഞ പ്രവൃത്തികൾ ഉൾചേർന്നിട്ടുണ്ട്. വിശക്കുന്നവരെ പറഞ്ഞുവിടാൻ ശിഷ്യർ തിടുക്കം കൂട്ടുമ്പോൾ അവർക്കു ഭക്ഷിക്കാൻ നിങ്ങൾതന്നെ എന്തെങ്കിലും കൊടുക്കുവിൻ എന്നു പറയുന്ന യേശുവിന്റെ വാക്കുകൾ ഗൗരവത്തിലെടുക്കണം.’ (ബെനഡിക്ട് പതിനാറാമൻ
കാലിഫോർണിയ: ഏതാണ്ട് ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ അനുഭവം ഇതിവൃത്തമാക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമ ഏപ്രിൽ 14ന് യു.എസിലെ തീയറ്ററുകളിലെത്തും. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ് ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്സോർസിസ്റ്റ് ടെൽസ് ഹിസ്
”ചരിത്രത്തിന്റെ വിധിയാളൻ ദൈവമാണ്. ബലിയാടുകളുടെ നിലവിളിയും കയ്പുകലർന്ന അവരുടെ വിലാപങ്ങളും എങ്ങനെ മനസിലാക്കണമെന്നും സ്വീകരിക്കണമെന്നും അവിടുത്തെ നീതിയിൽ ദൈവത്തിനറിയാം. ദൈവത്തോടു തുറവിയുള്ള ഏതൊരാളേയും, ക്രിസ്തുവിനെ അറിയാത്തവരെപ്പോലും തന്റെ സ്നേഹം അനുഭവിക്കാൻ അവിടുന്ന് ഇടവരുത്തും. നാമങ്ങനെ നിത്യനഗരത്തിലേക്കു ഒരുമിച്ചു യാത്രചെയ്യും.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ജനറൽ ഓഡിയൻസ്, 30 നവംബർ 2005) ബാബിലോൺ ജെറുസലേമിന് എതിരാണ്, മനുഷ്യനഗരം ദൈവനഗരത്തിനും. ഒന്നിൽ അടിമത്തം, മറ്റൊന്നിൽ സ്വാതന്ത്ര്യം. ഏതാണ്ട് ഏഴ് പതിറ്റാണ്ടു കാലമാണ് ദൈവജനം ബാബിലോൺ അടിമത്തത്തിൽ കഴിഞ്ഞത്. ദുഃഖവും വേദനയും
ലോസ് ആഞ്ചെലസ്: ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ (69) മൃതസംസ്‌ക്കാര കർമം മാർച്ച് മൂന്നിന് നടക്കും. മാർച്ച് രണ്ടിന് മൃതദേഹം ഔർ ലേഡി ഓഫ് ദ എയ്ഞ്ചൽസ് കത്തീഡ്രലിലേക്ക് കൊണ്ടുവരും. തുടർന്ന് രാവിലെ 10.00മുതൽ 12.00വരെയും ഉച്ചയ്ക്ക് 1.00മുതൽ വൈകിട്ട് 6.00വരെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് അതിരൂപത അറിയിച്ചു. തുടർന്ന് രാത്രി 7.00ന് ദിവ്യബലി അർപ്പണം ക്രമീകരിച്ചിട്ടുണ്ട്. മൂന്നാം തിയതി രാവിലെ 11.00നാണ് മൃതസംസ്‌ക്കാരത്തോട് അനുബന്ധിച്ചുള്ള
”പഴയനിയമ പശ്ചാത്തലത്തിൽ പുരോഹിതരെയും രാജാക്കന്മാരെയുമാണ് തൈലാഭിഷേകം ചെയ്തിരുന്നത്. ദൈവത്തിന്റെ സാന്നിധ്യം ലോകത്തിൽ ജനിപ്പിക്കുന്നവരാണ് പുരോഹിതർ. ഇസ്രായേലിനെ സീനായ് മലയിൽവെച്ച് ദൈവം വിളിച്ചതോർക്കുക: നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും (പുറ. 19:6) ദൈവത്തെ അറിയാത്ത ഭൂരിപക്ഷം മനുഷ്യർക്കിടയിൽ അവർ ദൈവത്തിന്റെ ഒരു കൂടാരമാകണം. മാമ്മോദീസയിലൂടെ ഒരു വിശ്വാസി സ്വീകരിക്കുന്നത് രാജകീയ പൗരോഹിത്യമാണ്. ജീവിക്കുന്ന ദൈവത്തെ ലോകത്തിനു വെളിവാക്കേണ്ടവരാണ് അവർ. ക്രിസ്തുവിന്റെ സാക്ഷിയാകാനും ക്രിസ്തുവിലേക്കു നയിക്കാനും വിളിക്കപ്പെട്ടവർ. ഒരേ സമയം ആനന്ദത്തിനും ആകുലതയ്ക്കും വക നൽകുന്നുണ്ട് ഇത്.
Don’t want to skip an update or a post?