ലിയോ 14 ാമന്‍ പുതിയ മാര്‍പാപ്പ
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 8, 2025
തൃശൂര്‍: പ്രശസ്ത വചനപ്രഘോഷകനും ദീര്‍ഘകാലം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനുമായിരുന്ന അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇന്നലെ (ഏപ്രില്‍ 19ന്) മരണം സംഭവിച്ചത്. തന്റെ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള വഴികള്‍ വിവരിച്ചുകൊണ്ട് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അരവിന്ദാക്ഷ മേനോന്‍ നടത്തിയിരുന്ന അനുഭവ സാക്ഷ്യങ്ങള്‍ അനേകരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്നു. കോട്ടയത്തിനടുത്ത് കുമരകത്തുള്ള ഒരു നായര്‍ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന അരവിന്ദാമേനോന്‍ യുക്തിവാദത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച കാലത്തായിരുന്നു ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഭാര്യ: ഓമന,
ന്യൂയോർക്ക്: കുട്ടികളെ ലിംഗമാറ്റ ചികിത്‌സകൾക്ക് വിധേമാക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ശതകോടീശ്വരനും ‘സ്‌പെയിസ് എക്‌സ്’ സ്ഥാപകനുമായ എലോൺ മസ്‌കിന്റെ ട്വിറ്റർ കുറിപ്പ് ഏറ്റെടുത്ത് ജനലക്ഷങ്ങൾ. ‘പ്രായപൂർത്തിയാകും മുമ്പ് കുട്ടികളെ വന്ധ്യംകരിച്ച മാതാപിതാക്കളെയും അധ്യാപകരെയും ജീവപര്യം ജയിലിലേക്ക് അയക്കണം,’ എന്ന കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്. മുതിർന്നവരുടെ ലിംഗമാറ്റ ശസ്ത്രക്രിയകളും അനുബന്ധ ചികിത്‌സകളും സാധാരണമാണെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലിംഗമാറ്റ ചികിത്‌സകളും മറ്റും പ്രോത്‌സാഹിപ്പിക്കുകയും അതിന് നിയമസാധുത നൽകാനുള്ള നീക്കങ്ങൾ പ്രകടമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ‘ട്വിറ്ററി’ന്റെ ഉടമകൂടിയായ മസ്‌ക്കിന്റെ ട്വീറ്റ്. പ്രസ്തുത
”നീ ചെയ്യുന്നതെന്തും ദൈവം അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് സാധ്യമാകുന്നത്” (Whatever you do, you only do, because God allows…) എന്ന സത്യം പറഞ്ഞുറപ്പിക്കുകയാണ് ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ എന്ന സിനിമ. ഒപ്പം ആത്മാക്കളുടെ അദൃശ്യലോകത്തെ നമ്മുടെ നേത്രങ്ങളുടെ മുമ്പിൽ അനാവരണം ചെയ്യുക കൂടിയാണ് ഈ ഹോളിവുഡ് സിനിമ. മനഃശാസ്ത്രവും വൈദ്യശാസ്ത്രവും ഇത്രയധികം പുരോഗമിച്ച ഈ ആധുനിക യുഗത്തിലും ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത പല അതിസ്വഭാവിക സംഭവങ്ങളെയും അവയ്ക്കു പിന്നിലുള്ള സാത്താനിക സ്വാധീനങ്ങളെയും വിശദീകരിക്കുന്നതിൽ ഏറെ ശ്രദ്ധേയമാണ് ‘ദ
കീവ്: ഉത്ഥിതനായ ക്രിസ്തുനാഥൻ അന്നും ഇന്നും എപ്പോഴും യുക്രൈനിലുണ്ടെന്നും അവിടുന്ന് യുക്രേനിയൻ ജനതയെ പുനരുത്ഥാനത്തിലേക്ക് നയിക്കുമെന്നും ഉദ്‌ബോധിപ്പിച്ച് യുക്രേനിയൻ ഗ്രീക്ക് കാത്തലിക് സഭ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. റഷ്യ യുക്രൈൻ യുദ്ധം അറുതിവരാതെ തുടരന്ന പശ്ചാത്തലത്തിൽ, യുക്രൈൻ ജനതയെ ചേർത്തുപിടിച്ചുകൊണ്ട് ഈസ്റ്റർ സന്ദേശം നൽകുകയായിരുന്നു. ജൂലിയൻ കലണ്ടർ പിന്തുടരുന്ന പൗരസ്ത്യ സഭകളിൽ ഇന്നലെ (ഏപ്രിൽ 16) ആയിരുന്നു ഈസ്റ്റർ. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നത് എല്ലാ കാലങ്ങളിലെയും രാജ്യങ്ങളിലെയും ആളുകളെയും സ്വർഗത്തെയും ഭൂമിയെയും നരകത്തെയും വിറപ്പിക്കുന്ന
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ ഇടയനായി നിയമിക്കപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്. മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിനൊപ്പം രൂപതയുടെ പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്‌കോ പൂത്തൂരിനുള്ള യാത്രയയപ്പും ക്രമീകരിച്ചിട്ടുണ്ട്. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ് മെത്രാഭിഷേക തിരുക്കർമങ്ങൾ. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
കീവ്: ഒരു വർഷം നീണ്ട റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ 8500ൽപ്പരം പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യു.എൻ. രാജ്യത്ത് യുദ്ധാന്തരീക്ഷം തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്നും യു.എൻ മുന്നറിയിപ്പു നൽകുന്നു. 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ 8,490 പേർ കൊല്ലപ്പെടുകയും 14,244 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുദ്ധത്തിൽ 501 കുട്ടികൾ
ഷെരീൻ യൂസഫ് എന്ന പേര് അമേരിക്കയിലെ ഹൂസ്റ്റൺ നിവാസികൾക്കിടയിൽ ഇന്ന് ഏറെ സുപരിചതമാണ്. ഒമാനിൽ ജനിച്ചുവളരുകയും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഇന്ത്യൻ വംശജയായ ഷെരീൻ പ്രശസ്തി കൈവരിക്കുന്നത് ബ്രീത്തിങ് കോച്ച് (ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന വ്യക്തി) എന്ന നിലയിലത്രേ. എന്നാൽ ജോലി മേഖലയിൽ പേരെടുക്കാൻ സാധിച്ചു എന്നതിനേക്കാൾ ഉപരി ക്രിസ്തുവിനെ അറിയാൻ സാധിച്ചു എന്നതിലാണ് ഈ യുവതി ഏറ്റവും അഭിമാനം കണ്ടെത്തുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന ഷെരീൻ യൂസഫ് ഇന്ന് ക്രിസ്തുവിന് കത്തോലിക്കാ സഭയിലെ അംഗമായി സാക്ഷ്യം നൽകുന്നു.
ഫ്രാൻസ്: ഫ്രാൻസിലെ കത്തോലിക്കാ സഭയ്ക്ക് ശക്തി പകർന്നുകൊണ്ട് ഈസ്റ്റർദിനത്തിൽ മാത്രം രാജ്യത്ത് മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കരായത് 5,000ൽപ്പരം ആളുകൾ. തീവ്ര സെക്യുലറിസവും വിശ്വാസപരമായ പ്രതിസന്ധികളും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിലും കഴിഞ്ഞ 20 വർഷമായി രാജ്യത്ത് കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നത് ഫ്രാൻസിലെ സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നല്കുന്നത്. ഫ്രാൻസിലുടനീളമുള്ള ദൈവാലയങ്ങളിലായി ഈസ്റ്റർ ജാഗരണമധ്യേയാണ് പ്രായപൂർത്തീയായ 5,463 പേർ മാമോദീസ സ്വീകരിച്ച് സഭാവിശ്വാസം സ്വീകരിച്ചത്. രണ്ട് വർഷം നീണ്ട വിശ്വാസ രൂപീകരണത്തിന് ശേഷമാണ് ഇവരോരോരുത്തരും മാമ്മോദീസാ എന്ന കൂദാശ സ്വീകരിച്ച്
Don’t want to skip an update or a post?