ഒരിക്കല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത ഈ നവ കപ്പൂച്ചിന്‍ വൈദികന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമായതിന് പിന്നില്‍...
- ASIA, Asia National, Featured, INDIA, Kerala, LATEST NEWS
- November 15, 2025

ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്. സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ

അഡ്വ. ചാര്‍ളി പോള്‍ (ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്). ‘മദ്യരഹിത കേരള’മാണ് ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍

ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ഏതാനും ദിവസം മുമ്പാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേവലം അഞ്ചുവയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആലുവാ നഗരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍വച്ച് ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയയാക്കിയശേഷം ആ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് ബീഹാര്‍ സ്വദേശികളായ അന്യസംസ്ഥാനത്തൊഴിലാളികളുടെ മകള്‍. കുറ്റവാളിയായ അഷ്ഫാക് ആലം എന്നയാളും ബീഹാര്‍ സ്വദേശി തന്നെ. അഷ്ഫാക് എന്ന വാക്കിന്റെ അര്‍ത്ഥമോ ‘ദയ’, ‘കാരുണ്യം’ എന്നൊക്കെയാണ്. എന്തൊരു വിരോധാഭാസം! കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയ വേളയില്‍, ഏതാനും

സ്വന്തം ലേഖകന്‍ കോഴിക്കോട് ലഹരിയുടെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ ലഹരിക്കയത്തിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം. ജനങ്ങളുടെ സമാധാനവും സന്തോഷവും ആരോഗ്യവും നശിച്ചാലും വരുമാനം വര്‍ധിച്ചാല്‍മതിയെന്ന നിലപാടുകള്‍ ജനാധിപത്യ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്നത് അമ്പരപ്പ് സൃഷ്ടിക്കുന്നു. കേരളീയരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതില്‍ ഒന്നാം സ്ഥാനമാണ് ലഹരിക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബിയറും വൈനും വില്ക്കാന്‍ അനുവദിക്കുന്നതിനൊപ്പം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ളും വില്ക്കാന്‍ പുതിയ മദ്യനയം അനുവാദം നല്‍കുന്നു. ആ സ്ഥാപനങ്ങളുടെ കോംപൗണ്ടിലെ തെങ്ങില്‍നിന്നും കള്ളു ചെത്തിയെടുത്ത് വില്ക്കാം. കള്ളുകുടിച്ച്

ഫാ. മാത്യു ആശാരിപറമ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വികാരനിര്‍ഭരമായ അനുസ്മരണങ്ങളും ഹൃദയഹാരിയായ ചിത്രങ്ങളും നിറഞ്ഞ ആ യാത്രയോടൊത്ത് മനസ് നീങ്ങിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ പിന്നീടറിഞ്ഞു, ടിവി കണ്ട പലരുടെയും അനുഭവം ഇതുതന്നെയെന്ന്! ഉമ്മന്‍ ചാണ്ടി കടന്നുപോയി. ജീവിച്ചിരുന്നതിനെക്കാള്‍ ജീവിതങ്ങളെ തൊട്ടും തലോടിയും ഉണര്‍ത്തിയും സ്വാധീനിച്ചും ഒരു പുഴപോലെ ഒഴുകി കടലില്‍ ചേര്‍ന്നു. ആധ്യാത്മികത പുണരുന്ന എല്ലാവരും വര്‍ഷത്തിലൊരിക്കല്‍ ഒരു ധ്യാനംകൂടി ജീവിതത്തെ നവീകരിക്കാറുണ്ട്. വിലാപയാത്രയുടെ മൂന്നു ദിനങ്ങള്‍ ഒരു

ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് (സിബിസിഐ പ്രസിഡന്റ്) 2023 മെയ് മൂന്നിന് തുടങ്ങി ഇപ്പോഴും കെട്ടടങ്ങാതെ കനലുകളായി ജ്വലിച്ചു നില്ക്കുന്ന മണിപ്പൂരിലെ കലാപത്തില്‍ സഹിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനും ഭാരതസഭ കാരിത്താസ് ഇന്ത്യയിലൂടെയും സിആര്‍എസിയിലൂടെയും ചെയ്ത സേവനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നതിനുമായാണ് മണിപ്പൂരില്‍ ജൂലൈ 23-24 തീയതികളില്‍ സന്ദര്‍ശനം നടത്തിയത്. സിബിസിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജര്‍വിസ് ഡിസൂസയും കാരിത്താസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലിയും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇംഫാലിലെ ആര്‍ച്ചുബിഷപ്‌സ്

ബംഗളൂരു: മണിപ്പൂരിലെ കൊടിയ പീഡനങ്ങള്‍ക്കിരയായ വനിതകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബംഗളൂരുവിലെ കത്തോലിക്ക വനിതാ പ്രവര്‍ത്തകര്‍ തിരികൊളുത്തി പ്രകടനം നടത്തി. ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിനുമുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധറാലിയിലും സമ്മേളനത്തിലും ആയിരത്തോളം വനിതകള്‍ പങ്കെടുത്തു. മണിപ്പൂരിലെ വനിതകളുടെ അന്തസും ജീവനും സംരക്ഷിക്കൂ എന്ന പ്ലാക്കാര്‍ഡുകളുമേന്തിയാണ് റാലിയില്‍ ആളുകള്‍ പങ്കെടുത്തത്. നാം വ്യത്യസ്തരും അവകാശങ്ങളില്‍ വ്യത്യസ്തരുമായിരിക്കാം പക്ഷേ സ്ത്രീകളുടെ അന്തസ് കാത്തുസൂക്ഷിക്കുക തന്നെ വേണമെന്ന് ബംഗളൂരു അതിരൂപതയിലെ വനിതാകമ്മീഷന്‍ സെക്രട്ടറി പ്രിയ ഫ്രാന്‍സിസ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ

ചെറുതോണി: മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐകദാര്‍ഢ്യവും ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കെസിവൈഎം ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ കലാപത്തിനിരയായവരുടെ പുനര ധിവാസം നമ്മുടെ ലക്ഷ്യമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടന്നത് സമാന തകള്‍ ഇല്ലാത്ത കലാപമാണ്. നൂറുകണക്കിനാ ളുകള്‍ക്ക് വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടിട്ടു ണ്ട്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള കടമ നമുക്കുണ്ടെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു.




Don’t want to skip an update or a post?