ഒരിക്കല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത ഈ നവ കപ്പൂച്ചിന്‍ വൈദികന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമായതിന് പിന്നില്‍...
- ASIA, Asia National, Featured, INDIA, Kerala, LATEST NEWS
- November 15, 2025

ലിസ്ബൺ: കുരിശിന്റെ വഴികളിൽ ക്രിസ്തുവിനൊപ്പം ചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷകളിൽ ഒന്നായ കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് മുന്നോടിയായുള്ള സന്ദേശത്തിലാണ്, അവിടെ വന്നുചേർന്ന എട്ട് ലക്ഷത്തിൽപ്പരം യുവജനങ്ങളെ സാക്ഷിയാക്കിക്കൊണ്ട് തങ്ങളുടെ കുരിശിന്റെ വഴികളിൽ യേശുവിനൊപ്പം നടക്കാൻ ലോകയുവതയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്. എഡ്വേർഡ് ഏഴാമൻ പാർക്കിൽ പ്രത്യേകം ക്രമീകരിച്ച വേദിയിൽനിന്ന് പാപ്പ പറഞ്ഞു: ‘യേശുവിനെ നോക്കുക അവിടുന്ന് നമുക്കൊപ്പം നടക്കുന്നുണ്ട്, അവിടുത്തോട് ചേർന്ന് നമുക്കും നടക്കാം. മാംസമായ വചനം

സഭയിൽ എല്ലാവർക്കും ഇടമുണ്ടെന്ന ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം ലോക യുവജന സംഗമത്തിനെത്തിയ അഞ്ചു ലക്ഷത്തിലേറെ വരുന്ന യുവജനങ്ങളിലുണ്ടാക്കിയ പ്രതികരണം അത്ഭുതാവഹമായിരുന്നു. ഏറെക്കാലമായി തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യം അപ്രതീക്ഷിതമായി കേട്ട തങ്ങളുടെ കാതുകളെ അവർക്ക് കുറച്ചു സമയത്തേക്കെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നത് അവരുടെ പ്രതീകരണങ്ങളിൽ പ്രകടമായിരുന്നു. 2014 മാർച്ച് 19ന് ആഗോള സഭയുടെ അമരക്കാരനായത് മുതൽ ഫ്രാൻസിസ് പാപ്പ പിന്തുടരുന്ന കാഴ്ചപ്പാടുകൾ പരിശോധിച്ചാൽ ഇത്തരം എതെങ്കിലും ഒരു അപ്രതീക്ഷിത ഇടപെടലോ പ്രഖ്യാപനമോ ലിസ്ബണിൽ പ്രതീക്ഷിച്ചിരുന്നവരും കുറവല്ലായിരുന്നു. വേറിട്ട ചിന്തകളും കാഴ്ചപ്പാടുകളുമായിരുന്നു

ലിസ്ബൺ: ലോക യുവജന സംഗമ വേദിയിലെ കാരുണ്യോദ്യാനത്തിൽ നേരിട്ടെത്തി മൂന്ന് യുവജനങ്ങളുടെ കുമ്പസാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ച് ഫ്രാൻസിസ് പാപ്പ. യുവജന സംഗമത്തിന്റെ നിരവധി സവിശേഷതകളിൽ ഒന്നാണ് ‘കാരുണ്യോദ്യാനം’ (പാർക്ക് ഡോ പെർഡോ) എന്ന പേരിൽ സജ്ജീകരിക്കുന്ന കുമ്പസാര വേദി. പ്രാക്കോ ഡോ ഇംപേരിയോ ചത്വരത്തിന് സമീപത്തെ ജാർഡിം വാസ്‌കോ ഡി ഗാമ ഗാർഡനിൽ ക്രമീകരിച്ച കാരുണ്യോദ്യാനത്തിൽ ഇന്ന് രാവിലെയാണ് പാപ്പ ആഗതനായത്, മൂന്ന് യുവജനങ്ങൾക്ക് പാപ മോചനം നൽകിയത്. തീർത്തും സ്വകാര്യമായിരുന്നു തിരുക്കർമം. ഇതിനായി പാപ്പ

ലിസ്ബൺ: ദൈവം നിങ്ങളെ ഓരോരുത്തരെയും പേരുചൊല്ലി വിളിക്കുന്ന സ്‌നേഹമാണെന്ന ഓർമപ്പെടുത്തലോടെ ലോകയുവജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന്റെ മുഖ്യ വേദികളിലൊന്നായ എഡ്വേർഡോ ഏഴാമൻ പാർക്ക് നിറഞ്ഞുകവിഞ്ഞ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ആരോഗ്യപരമായ ക്ലേശങ്ങളുണ്ടെങ്കിലും തങ്ങളെ കാണാനും തങ്ങളോട് സംവദിക്കാനുമെത്തിയ പാപ്പയ്ക്ക് അതിഗംഭീര സ്വീകരണമാണ് ലോകയുവത ഒരുക്കിയത്. ദൈവത്തിന് ഓരോ വ്യക്തിയിലും വിശ്വാസമുണ്ട്. കാരണം ദൈവത്തിന് ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. നാം ദൈവത്താൽ വിളിക്കപ്പെട്ടവരാണ്. ദൈവം നമ്മുടെ യഥാർത്ഥ സുഹൃത്താണ്. അവിടുന്ന്

ജയ്‌സ് കോഴിമണ്ണില്‍ തിരുവല്ല: ബഥനി മിശിഹാനുകരണ സന്യാസ സമൂഹം മുന്‍ പ്രൊക്കുറേറ്റര്‍ ജനറലും കോട്ടൂര്‍ ബഥനി ആശ്രമാംഗവുമായ റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒഐസിയുടെ നവതി-പൗരോഹിത്യവജ്ര ജൂബിലി ഓഗസ്റ്റ് അഞ്ചിന് മാതൃ ഇടവകയായ കല്ലൂപ്പാറ കടമാന്‍കുളം തിരുഹൃദയ മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ ആഘോഷിക്കും. രാവിലെ 8.45-ന് കൃതജ്ഞതാബലി, 11 മണിക്ക് പൊതുസമ്മേളനം ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് ഡോ. തോമസ്

ലിസ്ബൺ: സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിക്കാനും ദൗത്യം തുടരാനും പോർച്ചുഗലിലെ സഭാ ശുശ്രൂഷകർക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ദൈവം നൽകിയ കൃപയുടെ സമയം ഉചിതമാം വിധം വിനിയോഗിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ലിസ്ബണിലെത്തിയ പാപ്പ, ജെറോണിമോസ് ആശ്രമത്തിൽ ബിഷപ്പുമാർ, വൈദീകർ, സമർപ്പിതർ, ഡീക്കന്മാർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഉദ്‌ബോധിപ്പിച്ചത്. പോർച്ചുഗലിനെയും അതിന്റെ സൗന്ദര്യത്തെയും സംസ്‌കാരത്തെയും പുകഴ്ത്തിയ പാപ്പ, ഗലീലിക്കടൽ തീരത്ത് യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗത്തിലെ സമുദ്രവുമായുള്ള

ലിസ്ബൺ: ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് രാജ്യം സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ ജനത. തലസ്ഥാന നഗരിയായ ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ പ്രസിഡൻഷ്യൽ ബെലെം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങാനെത്തിയ പാപ്പയെ, അദ്ദേഹത്തിന്റെ കരം ചുംബിച്ചുകൊണ്ടാണ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ വരവേറ്റത്. വിമാനത്താവളത്തിൽനിന്ന് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തിച്ചേർന്ന പാപ്പയെ പാലസിന്റെ കവാടത്തിൽ പ്രസിഡന്റ് സ്വീകരിച്ച് പ്രത്യേക പവലിയനിലേക്ക് ആനയിക്കുകയായിരുന്നു. പോർച്ചുഗീസ് ദേശീയ ഗാനമായ ‘ഹീറോയിസ് ഡോ മാർ’, വത്തിക്കാന്റെ ദേശീയ ഗാനമായ ‘മാർച്ചെ

ലിസ്ബൺ: ആഗോള കത്തോലിക്കാ സമൂഹം ആകാംഷയോടെ കാത്തിരുന്ന ലോക യുവജനസംഗമം 2023ന് പോർച്ചുഗലിലെ ലിസ്ബണിൽ പ്രൗഢഗംഭീരം തുടക്കം. മുഖ്യ വേദികളിൽ ഒന്നായ പാർക്ക് എഡ്വേർഡോ ഏഴാമൻ വേദിയിൽ ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് 37-ാമത് ലോക യുവജനസംഗമം ഔദ്യോഗികമായി സമാരംഭിച്ചത്. ലക്ഷകണക്കിന് യുവജനങ്ങൾ പങ്കെടുത്ത ദിവ്യബലിയിൽ ജനതകളുടെ സുവിശേഷ വത്ക്കരണത്തിനായുള്ള തിരുസംഘം പ്രോ പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ ഉൾപ്പെടെ നിരവധി കർദിനാൾമാരും ബിഷപ്പുമാരും വൈദീകരും സഹകാർമികരായി. പോർച്ചുഗൽ പ്രസിഡന്റ്




Don’t want to skip an update or a post?