Follow Us On

15

May

2025

Thursday

  • മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണം; അടിയന്തര ശ്രദ്ധ ക്ഷണിച്ച് ഇംഗ്ലണ്ടിലെ ജനസഭ

    മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണം; അടിയന്തര ശ്രദ്ധ ക്ഷണിച്ച് ഇംഗ്ലണ്ടിലെ ജനസഭ0

    യു.കെ: മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് തുറന്നടിച്ചും അക്രമങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇംഗ്ലണ്ടിലെ ജന സഭ. സകലപരിധിയും വിടുന്ന മണിപ്പൂരിലെ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുംവിധം പ്രധാനമന്ത്രി ഋഷി സുനക്ക് സർക്കാരിന്റെ മതസ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷകൂടിയായ എം.പി ഫിയോണ ബ്രൂസ് വിഷയം ചർച്ചയ്ക്ക് കൊണ്ടുവരികയായിരുന്നു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്‌സംഘത്തിന് ഇരയാക്കുകയും ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് ഇക്കാര്യം ജന സഭ ചർച്ച

  • സ്‌നേഹ നിലാവ്‌

    സ്‌നേഹ നിലാവ്‌0

    ടി. ദേവപ്രസാദ് മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍, ദീപിക ദീപികയുടെ പ്രതിനിധിയായി 1979-ല്‍ തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകനായി എത്തിയതുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, സി.അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, സിഎച്ച് മുഹമ്മദ് കോയ, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ അടുത്തു കാണുന്നതിനും സംസാരിക്കുന്നതിനും അവരുടെ പത്രസമ്മേളനങ്ങളില്‍ സംബന്ധിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എല്ലാവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നൊന്നും പറയാനാവില്ലെങ്കിലും അടുത്തുനിന്ന് വീക്ഷിക്കാനും വിലയിരുത്താനും സാധിച്ചിട്ടുണ്ട്. ഇ.എം.എസ്

  • മണിപ്പൂരില്‍ വീണ കണ്ണീര്‍  രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവ്‌

    മണിപ്പൂരില്‍ വീണ കണ്ണീര്‍ രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവ്‌0

    ഇംഫാല്‍: മനുഷ്യമനസുകളില്‍ വിദ്വേഷത്തിന്റെയും ശത്രുതയുടെയും വിത്തുകള്‍ വിതച്ചാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ തെളിവാണ് മണിപ്പൂരില്‍നിന്നും പുറത്തുവന്ന മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത. രണ്ടു സ്ത്രീകളെ മാനഭംഗം ചെയ്ത് നഗ്നരായി നടത്തിക്കൊണ്ടുപോകുന്നതായി തെളിയിക്കുന്ന വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. മെയ് നാലിനാണ് ഈ ദാരുണ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ പോലീസും പ്രതികൂട്ടിലാണ്. പോലീസ് അക്രമകാരികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. അതിന് അടിവരയിടുന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. പോലീസ് അക്രമികള്‍ക്ക് തങ്ങളെ വിട്ടുകൊടുത്തെന്ന

  • മണിപ്പൂരിലെ ക്രൂരതയ്ക്ക് എതിരെ ഭാരത മനഃസാക്ഷി ഉണരണം

    മണിപ്പൂരിലെ ക്രൂരതയ്ക്ക് എതിരെ ഭാരത മനഃസാക്ഷി ഉണരണം0

    കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. ഇത്തരം അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യം നടത്തിയവ ര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ആവശ്യപ്പെട്ടു. ഭാരതാംബയുടെ മാനം കവര്‍ന്നിട്ടും ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവൃത്തി കള്‍ക്കെതിരെ ഭാരതത്തിന്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇരയായ

  • നാഷണൽ പ്രോ ലൈഫ് മാർച്ചിന് തയാറെടുത്ത് ഭാരതം; വേദി പൂനെ, തിയതി ഓഗസ്റ്റ് 10

    നാഷണൽ പ്രോ ലൈഫ് മാർച്ചിന് തയാറെടുത്ത് ഭാരതം; വേദി പൂനെ, തിയതി ഓഗസ്റ്റ് 100

    പൂനെ: ഗർഭച്ഛിദ്രത്തിനെതിരായ പോരാട്ടം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ പ്രോ ലൈഫ് മാർച്ചിന് വീണ്ടും തയാറെടുത്ത് ഭാരതം. ഓഗസ്റ്റ് 10ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രോ ലൈഫ് മാർച്ചിന് മഹാരാഷ്ട്രയിലെ പൂനെ നഗരമാണ് വേദിയാകുന്നത്. ഇത് രണ്ടാം തവണയാണ് ഭാരതത്തിൽ ദേശീയ പ്രോ ലൈഫ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം രാജ്യതലസ്ഥാനമായ ഡൽഹിയാണ് പ്രഥമ മാർച്ചിന് വേദിയായത്. മാർച്ചിന്റെ ഭാഗമായി, ഗർഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാനാതുറകളിലുള്ള പ്രമുഖർ ഒപ്പിട്ട ഹർജി പൂനെ കളക്ടറിന് സമർപ്പിക്കുകയും ചെയ്യും.

  • മണിപ്പൂർ: സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, പ്രതിഷേധം ഇരമ്പുന്നു

    മണിപ്പൂർ: സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, പ്രതിഷേധം ഇരമ്പുന്നു0

    ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവിച്ചത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൈക്കൊണ്ട നടപടികൾ കോടതിയെ അറിയിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണായക ഇടപെടൽ. ‘ഈ ദൃശ്യങ്ങൾ കോടതിയെ വല്ലാതെ

  • അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌

    അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌0

    രഞ്ജിത് ലോറന്‍സ് മെത്രാന്‍ പദവിയുടെ അധികാരങ്ങള്‍ വേണ്ടെന്നുവച്ചുകൊണ്ട് ഏകാന്ത താപസ ജീവിതത്തിലേക്ക് പ്രവേശിച്ച പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഈ വര്‍ഷം 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും കിഡ്‌നി ദാനം ചെയ്തും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ ശുശ്രൂഷിച്ചുമൊക്കെ ക്രിസ്തുവിന്റെ പ്രതിരൂപമായി മാറിയ ഈ ഇടയന്‍ ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലാണ് താപസജീവിതം നയിക്കുന്നത്. കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന ആശ്രമത്തിലിരുന്ന് താപസ ജീവിതത്തിലേക്ക് കടന്നുവരാനിടയായ സാഹചര്യവും ദൈവപരിപാലനയുടെ നാള്‍വഴികളെക്കുറിച്ചും പിതാവ് മനസുതുറന്നു. ? ആദ്യം ലഭിച്ച ദൈവവിളയില്‍

  • ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

    ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍0

    കൊച്ചി: ഏതു പ്രതിസന്ധി കാലഘട്ടത്തിലും അക്ഷോഭ്യനായി കാണാന്‍ കഴിഞ്ഞിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. സാധാരണ ജനസമൂഹത്തിന് എന്നും സമീപസ്ഥനായിരുന്ന ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടു കൂടി കണ്ടിരുന്ന അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ജനകീയ മുഖമായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന, കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണെന്നും ആര്‍ച്ചുബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Latest Posts

Don’t want to skip an update or a post?