ഭീകരാക്രമണം ജമ്മു-ശ്രീനഗര് ബിഷപ് അപലപിച്ചു
- Featured, INDIA, LATEST NEWS
- May 2, 2025
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യൻ രാജ്യമായ മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതുമായി ഫ്രാൻസിസ് പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ആപ്തവാക്യം. ഏതാണ്ട് 1400 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. ഈ ചരിത്രനിമിഷങ്ങൾ ശാലോം വേൾഡ് തത്‌സമയം സംപ്രേഷണം ചെയ്യും. ഓഗസ്റ്റ് 31വൈകിട്ട് 6.30ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്ന്
നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലെ പട്ടാള അട്ടിമറിയും തുടർന്നുണ്ടായ വിദേശ ഇടപെടലുകളും ദരിദ്രരുടെ ജീവിതം കൂടുതൽ ദുരന്തപൂർണമാക്കുന്നുവെന്ന് തുറന്നടിച്ച് നൈജറിലെ കത്തോലിക്കാ സഭ. അതിദരിദ്രരായ രാജ്യത്തെ ജനങ്ങൾക്ക് അന്താരാഷ്ട്ര സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും നൈജറിലെ കത്തോലിക്കാ ബിഷപ്പുമാർ ആവശ്യപ്പെട്ടു. ഇക്കവിഞ്ഞ ജൂലൈ 26നാണ് നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. ദാരിദ്ര്യത്തിന്റെ ദൈന്യത കാലങ്ങളായി അനുഭവിക്കുന്നവരാണെങ്കിലും സൈനിക അട്ടിമറി മൂലം ആഹാരം, വൈദ്യുതി, അവശ്യ മരുന്നുകൾ എന്നിവയ്ക്കുണ്ടായ ദൗർലഭ്യം സ്ഥിതി കൂടുതൽ പരിതാപകരമായിട്ടുണ്ട്.ഇതോടൊപ്പം
റോം: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോർച്ചുഗലിലേക്ക് യാത്രചെയ്യവേ, അണുബാധയെ തുടർന്ന് മരണമടഞ്ഞ ലൂക്കാ റെ സാർട്ടോ എന്ന ഇറ്റാലിയൻ യുവാവിന്റെ മാതാവിന് സാന്ത്വനമേകാൻ ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ. ലൂക്കായുടെ മൃതസംസ്‌ക്കാര ശുശ്രൂഷയുടെ തലേന്നാണ് പാപ്പ ടെലിഫോണിൽ വിളിച്ച് ലൂക്കായുടെ മാതാവുമായി സംസാരിച്ചത്. അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലൂക്ക ഓഗസ്റ്റ് 11നാണ് മരണമടഞ്ഞത്. മകന്റെ അവിചാരിതമായ നിര്യാണത്തിൽ ദുഃഖിതയായ അമ്മയെ ആശ്വസിപ്പിച്ച പാപ്പ അവർക്കൊപ്പം കരഞ്ഞെന്നും ലൂക്കായുടെ മൃതസംസ്‌കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച മിലാനിലെ
അങ്ങ് വിയറ്റ്‌നാമിലുമുണ്ട് ഒരു മദർ തെരേസ! പതിനായിരക്കണക്കിന് അനാഥക്കുട്ടികൾക്ക് പുതുജീവിതം സമ്മാനിക്കുന്ന ടിയു ഹ്യൂൻ ഹൊങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കാൻസറിന്റെ വേദനകൾക്കിടയിലും അഗതികളുടെ സംരക്ഷണത്തിൽ വ്യാപൃതയാണ് ടിയു ഹ്യൂൻ. ജനിച്ചു ദിവസങ്ങൾക്കുള്ളിൽ മാതാപിതാക്കൾ തള്ളിക്കളഞ്ഞ അവൾക്ക് എങ്ങനെയും ജീവിക്കണമായിരുന്നു. അതിനവൾക്ക് നടക്കേണ്ടിവന്നത് മരണം പതിയിരിക്കുന്ന വഴികൾ. ഒരിക്കലും എത്തിപ്പെടാൻ ആരും ആഗ്രഹിക്കാത്തിടങ്ങളിലൂടെ നടന്നു തുടങ്ങിയ അവൾക്ക് ചെന്ന് കയറേണ്ടിവന്നത് പ്രാപ്പിടിയന്മാരും ചെന്നായ്ക്കളും പതുങ്ങിയിരിക്കുന്ന ഇരുട്ടിടങ്ങളിലേക്ക്. അവളുടെ ശരീരം മാത്രമല്ല മനസ്സും അവർ കൊത്തിപ്പറിച്ചു. എട്ടും പൊട്ടും തിരിച്ചറിയാത്ത
ഇസ്താംബുൾ: തുർക്കിയിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയിൻ. ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആഗസ്റ്റ്15ന് ട്രാബ്‌സോണിലെ ചരിത്രപ്രസിദ്ധമായ സുമേലാ മൊണാസ്ട്രിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരുനാൾ തടയാനാണ് ദേശീയ ഇസ്ലാമിസ്റ്റ് പാർട്ടികൾ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1,600 വർഷം പഴക്കമുള്ള ട്രാബ്‌സോണിലെ സുമേല മൊണാസ്ട്രിയിലെ ആഘോഷങ്ങൾ റദ്ദാക്കാൻ ദേശീയവാദികളും ഇസ്ലാമിക
ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്. സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ
ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ സ്പാനിഷ് സ്വദേശിയായ 16 വയസുകാരി ജിമെനക്കി ഇപ്പോഴും അമ്പരപ്പിൽനിന്ന് മുക്തയായിട്ടില്ല. കഴിഞ്ഞ രണ്ടര വർഷമായി തനിക്കു കാണാൻ കഴിയാതിരുന്നതൊക്കെ കൺ കുളിർക്കെ കണ്ടു തീർക്കുന്നതിന്റെ ആഹ്ലാദത്തിലാണവൾ. ‘മയോപ്പിയ’ രോഗത്താൽ 95% കാഴ്ചയും നഷ്ടപ്പെട്ട ജിമെന്ന ലോക യുവജന സംഗമത്തിനായി മാഡ്രിഡിൽനിന്ന് ഒരു സംഘം ‘ഓപൂസ് ദേയി’ സഹോദരങ്ങൾക്കൊപ്പം ലിസ്ബണിലേക്ക് യാത്ര തിരിച്ചത് ഒരേയൊരു പ്രാർത്ഥനയോടെയാണ്- ദൈവമേ എനിക്ക് കാഴ്ച തിരിച്ചു കിട്ടണം. ലിസ്ബണിലേക്ക് പുറപ്പെടുംമുമ്പ് പരിശുദ്ധ മഞ്ഞുമാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ
ലിസ്ബൺ: അടുത്ത ലോക യുവജന സംഗമം 2027ൽ, ആതിഥേയർ ഏഷ്യൻ രാജ്യമായ സൗത്ത് കൊറിയയിലെ സിയൂൾ നഗരം! ലിസ്ബണിൽ നടക്കുന്ന യുവജന സംഗമത്തിന്റെ സമാപന ദിവ്യബലിക്കുശേഷമുള്ള ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ് ഫ്രാൻസിസ് പാപ്പ അടുത്ത ലോക യുവജന സംഗമത്തിന്റെ വർഷവും വേദിയും പ്രഖ്യാപിച്ചത്. സഭയുടെ സാർവത്രികത പ്രകടമാക്കിക്കൊണ്ട് യൂറോപ്പിന്റെ പടിഞ്ഞാറൻ ചുറ്റളവിൽനിന്ന് വിദൂരമായ കിഴക്ക് ഭാഗത്തേക്ക് ലോക യുവജന സംഗമം നീങ്ങുമെന്ന വാക്കുകളോടെയാണ്, ഏഷ്യൻ യുവത കാത്തുകാത്തിരുന്ന പ്രഖ്യാപനം പാപ്പയിൽനിന്ന് ഉണ്ടായത്. ഹർഷാരവത്തോടെയും ആർപ്പുവിളികളോടെയും ലോക യുവത പ്രഖ്യാപനത്തെ
Don’t want to skip an update or a post?