ലിയോ 14 ാമന്‍ പുതിയ മാര്‍പാപ്പ
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 8, 2025
മാഡ്രിഡ്: അപ്പസ്‌തോലന്മാരിൽ ഒരുവനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സ്‌പെയിനിലെ കമ്പോസ്റ്റേല തീർത്ഥാടനകേന്ദ്രത്തിലേക്ക് റെക്കോർഡ് ഭക്തജന പ്രവാഹം. നൂറ്റാണ്ടുകൾ പഴക്കമുള്ള, 500ൽപ്പരം മൈലുകൾ ദൈർഘ്യമുള്ള, ‘കമിനോ ഡി സാന്റിയാഗോ’ എന്ന പേരിൽ വിശ്വവിഖ്യാതമായ തീർത്ഥാടനത്തിൽ 2022ൽ അണിചേർന്നത് 3,47,000ൽപ്പരം പേരാണ്. കാമിനോ ഡി സാന്റിയാഗോയിലെ മുനിസിപ്പാലിറ്റി അസോസിയേഷനാണ് ഇക്കഴിഞ്ഞ ദിവസം ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്. കത്തോലിക്കാ സഭയിലെ ഏറ്റവും പഴയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കാമിനോ ഡി സാന്റിയാഗോ. സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽരാജ്യമായ
”ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ആദ്യശിഷ്യരെ സംബന്ധിച്ചിടത്തോളം ഈശോയോടൊപ്പം യാത്ര ചെയ്യുക. സ്വന്തം തൊഴിലും ലക്ഷ്യങ്ങളും ജീവിതം തന്നെയും ക്രിസ്തുവിനു നൽകി അവിടുത്തോടൊപ്പം സഞ്ചരിക്കുക. ഇത് ബാഹ്യമായ ഒരു പ്രവൃത്തി മാത്രമല്ല, ആന്തരികവുമാണ്. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മുഴുവൻ അവിടുത്തെ ഹിതപ്രകാരമാവുക. ഇവിടെ ആന്തരികമായ ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. എന്നിലേക്കു ചുരുങ്ങാനോ എന്റെ സംതൃപ്തി മാത്രം ലക്ഷ്യം വച്ചു ജീവിക്കാനോ അല്ല അവിടുത്തെ അനുഗമിക്കുന്നത്. ഇത് പ്രധാനമായും എന്നെത്തന്നെ അവിടുത്തേക്ക് നൽകുന്നതാണ്. സ്വന്തം വിജയവും
”ദൈവത്തിനും അവിടുന്നു വാഗ്ദാനം ചെയ്യുന്ന രക്ഷയ്ക്കും മാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ദാഹം എല്ലാ മനുഷ്യരിലും അന്തർലീനമായി കിടപ്പുണ്ട്. ക്രിസ്തു നൽകുന്ന ജലത്തിനു മാത്രമേ അനന്തമായ ആ ദാഹം ശമിപ്പിക്കാനാകൂ. നാം ദൈവത്തിനായി ദാഹിക്കാൻ ദൈവം ഏറെ ദാഹിക്കുന്നു. കാരണം, യഥാർത്ഥ ആനന്ദം കണ്ടെത്താൻ അവിടുന്നിൽ നാമർപ്പിക്കുന്ന വിശ്വാസം വളരെ പ്രധാനമാണ്. ദൈവത്തെ നേടാനുള്ള നമ്മുടെ ഹൃദയത്തിലെ ആഴമേറിയ അഭിവാഞ്ചയെ തൃപ്തിപ്പെടുത്താൻ തെറ്റായ മതാത്മക ആശയങ്ങൾക്ക് കഴിയില്ലെന്നറിയുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 24 ഫെബ്രുവരി 2008)
ക്രാക്കോ: കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാൻ ദൈവാലയ തിരുക്കർമങ്ങളിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ നിർദേശം നൽകി പോളിഷ് വിദ്യാഭ്യാസ മന്ത്രി ചെമിസ്ലാവ് ചാർണേക്. എൽ.ജി.ബി.ടി (സ്വവർഗ ലൈംഗീകത) പ്രത്യയശാസ്ത്രം കുട്ടികളിൽ ദുസ്വാധീനം ചെലുത്തുന്നുവെന്നും കുട്ടികളിലെ ആത്മഹത്യാ പ്രവണത വർധിക്കാൻ ഇത് കാരണമാകുന്നുവെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പോളിഷ് മന്ത്രി ഇപ്രകാരമൊരു നിർദേശം മുന്നോട്ടുവെച്ചത്. അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കുന്നതുൾപ്പടെ വിശ്വാസമൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പ്രായപൂർത്തിയാകാത്തവരുടെ ആത്മഹത്യാശ്രമങ്ങൾ പോളണ്ടിൽ വർദ്ധിക്കുകയാണ്. 2021ൽ ജീവനൊടുക്കാൻ
”ബാലനായ യേശുവിനെ മൂന്നാം ദിവസമാണ് മാതാപിതാക്കൾ ദൈവാലയത്തിൽ കണ്ടെത്തുന്നത്. കുരിശുമരണത്തിനും ഉത്ഥാനത്തിനുമിടയിലെ മൂന്നു ദിവസത്തിലേക്ക് മൗനമായ ഒരു സൂചന ഇത് നൽകുന്നുണ്ട്. യേശുവിന്റെ അസാന്നിധ്യം സൃഷ്ടിച്ച വേദനയിലൂടെ കടന്നുപോയ ദിനങ്ങളാണിത്. അന്ധകാരത്തിന്റെ ദിനങ്ങളാണിത്, ആ ദിനങ്ങളുടെ ഭാരം അമ്മയുടെ വാക്കുകളിൽനിന്ന് മനസിലാക്കാം: ‘കുഞ്ഞേ, നീ എന്തുകൊണ്ടാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തത്. നോക്കൂ നിന്റെ പിതാവും ഞാനും ഇത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു,’ (ലൂക്കാ 2:48). അങ്ങനെ യേശുവിന്റെ ഈ ആദ്യ പെസഹായിൽനിന്ന് കുരിശിലെ അവസാന പെസഹായിലേക്ക് ഒരു പാലം
”വിശുദ്ധ യൗസേപ്പിനെയാണ് തിരുസഭയുടെ സംരക്ഷകനായി നാം ഭരമേൽപ്പിച്ചിരിക്കുന്നത്. കുടുംബത്തെയും യേശുവിന്റെ ബാല്യകാല ജീവിതത്തെയും സംരക്ഷിച്ച ജോസഫിന്റെ സഹായം തിരുസഭയെന്ന കുടുംബത്തെ പരിപാലിക്കാനും തേടുന്നു. ഏറ്റം അമ്പരമ്പിക്കുന്ന വാർത്തകൾ അറിയുമ്പോഴും ജോസഫ് ദൈവത്തിൽ പൂർണമായി ശരണപ്പെട്ടു. ദൈവശക്തിയില്ലാതെ ധൈര്യപൂർവം ദൈവം പറയുന്ന നിർദേശങ്ങൾ അനുസരിക്കാൻ ജോസഫിന് കഴിയുമായിരുന്നില്ല. വിഷാദം നിങ്ങളെ ഭരിക്കുന്നുണ്ടെങ്കിൽ ജോസഫിന്റെ വിശ്വാസത്തെ ധ്യാനിക്കുക. ഉത്കണ്ഠ നിങ്ങളെ ഗ്രസിക്കുന്നെങ്കിൽ, ജോസഫിന്റെ പ്രത്യാശയെ ധ്യാനിക്കുക. ഉഗ്രകോപവും വെറുപ്പും നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കിൽ ജോസഫിന്റെ സ്‌നേഹത്തെ ധ്യാനിക്കുക.” ബെനഡിക്ട് പതിനാറാമൻ പാപ്പ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപും സീറോ മലബാര്‍ സഭയുടെ സീനിയര്‍ ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലംചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്‌ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1964-ല്‍ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി നിയമിതനായി. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമമെത്രാനായി. 1985 മുതല്‍
”ഒരിക്കൽകൂടി യൗസേപ്പ് പ്രധാന കഥാപാത്രമായി അരങ്ങിൽ നിറഞ്ഞാടുകയാണ്. അദ്ദേഹം സ്വപ്‌നങ്ങളിലൂടെ നിർദേശങ്ങൾ സ്വീകരിക്കുന്നു. അതിലൂടെ ദൈവത്തെ ശ്രവിക്കുന്നവനും തീരുമാനങ്ങൾ എടുക്കാൻ വകതിരിവുള്ളവനുമായി അവനെ അവതരിപ്പിക്കുന്നു. വളരെ നിർണായകമായ തീരുമാനങ്ങളെടുക്കുന്നവനും ജ്ഞാനിയുമായ അദ്ദേഹം ദൈവത്തിന് പൂർണമായും വിധേയപ്പെടുന്നവനും അവിടുത്തെ അനുസരിക്കുന്നവനുമാണ്.” ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം അഞ്ചാം സന്താപം: ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:14) അഞ്ചാം സന്തോഷം: ഈജിപ്തിലെ വിഗ്രഹങ്ങൾ ഉടയുന്നു (ഏശയ്യ 19:1) പിശാചിന്റെ കണ്ണുകൾ ജെറുസലേമിലെ കന്യകകളിലായിരുന്നു. കാരണം, കന്യകയിൽനിന്നാണ് രക്ഷകൻ
Don’t want to skip an update or a post?