Follow Us On

07

June

2025

Saturday

  • പിശാചിനോട് ചർച്ച വേണ്ട

    പിശാചിനോട് ചർച്ച വേണ്ട0

    ”പ്രലോഭനം ആരംഭിക്കുന്നത് ദൈവനിഷേധത്തിലോ നേരിട്ട് അവിശ്വാസത്തിലേക്ക് വീഴ്ത്തിയോ അല്ല. സർപ്പം ദൈവത്തെ നിഷേധിക്കുന്നില്ല. തീർത്തും കാര്യപ്രസക്തി തോന്നുന്ന ഒരു ഇൻഫോർമേഷൻ തേടാനുള്ള ആവശ്യത്തോടെയാണ് പ്രലോഭനത്തിന്റെ ആരംഭം. അതാകട്ടെ, ആദിമാതാപിതാക്കളിൽ ദൈവത്തെ അവിശ്വസിക്കാനുള്ള കാര്യങ്ങൾ നിരത്തിക്കൊണ്ടുമായിരുന്നു. ‘തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കൽപ്പിച്ചിട്ടുണ്ടോ?’ (ഉൽപ്പത്തി 3:1). ദൈവത്തെ നിഷേധിക്കുകയല്ല, മറിച്ച് ദൈവവുമായുള്ള ഉടമ്പടിയെ സംശയിക്കുക. കൽപ്പനകൾ, പ്രാർത്ഥന, വിശ്വാസീസമൂഹം ഇവയെല്ലാം ദൈവിക ഉടമ്പടിയുടെ ഭാഗമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള ദൈവത്തിന്റെ കയ്യേറ്റമാണ് ദൈവിക ഉടമ്പടി എന്ന് സ്ഥാപിക്കാനാണ്

  • സ്ലീവാപ്പാതയിലെ റോളുകൾ

    സ്ലീവാപ്പാതയിലെ റോളുകൾ0

    ”വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ചേർത്തുവച്ച ഒരു സമൂഹമായാണ് സഭയെ ദൈവം പണിതുയർത്തിയത്. അപ്പസ്‌തോലരുടെ വിശ്വാസത്തിലൂടെ നാം ഈശോയിൽ വന്നുചേർന്നു. അപ്പസ്‌തോലരുടെ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ടവയായിരുന്നില്ല. മറിച്ച്, കൂട്ടായ്മയുടെ ഐക്യത്തിൽ ദൈവജനവുമായി ചേർന്നുനിന്ന് ചെയ്തു തീർക്കുന്നവയായിരുന്നു. അവതരിച്ച വചനമായ മിശിഹായുടെ മുഴുവൻ മിഷനും ദൈവജനം ഒന്നുചേർന്നു ലക്ഷ്യത്തിലേക്ക് യാത്രചെയ്യാൻ ഒരുക്കുന്നതാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 15 മാർച്ച്, 2006). ഓരോ മനുഷ്യനും സുവിശേഷത്തിന്റെ ഓരോ വ്യാഖ്യാനമാണ്. ഒരേ വചനത്തിലേക്കും ദൈവത്തിലേക്കും വിരൽചൂണ്ടുന്നവർ. രക്ഷാകര ചരിത്രത്തിൽ വ്യത്യസ്ത റോളുകളാണ് ദൈവം

  • ദൈവതുല്യൻ

    ദൈവതുല്യൻ0

    ”വിശ്വാസി ഒന്നിലും ഭയപ്പെടുന്നില്ല. കാരണം, താൻ ദൈവ കരങ്ങളിലാണെന്ന് അവനറിയാം. തിന്മയ്ക്കും ന്യായയുക്തിഹീനർക്കും അവസാനവാക്ക് ഇല്ലെന്ന് അവനറിയാം. ലോകത്തിന്റെയും ജീവിതത്തിന്റെയും ഏക കർത്താവ്, അവതരിച്ച വചനമായ ക്രിസ്തു, നമ്മെ സ്നേഹിക്കാൻ തന്നെത്തന്നെ ത്യാഗം ചെയ്ത് നമ്മുടെ രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിക്കുന്ന അവിടുന്നാണ് അന്തിമവാക്ക്. ദൈവവുമായുള്ള ഈ ആത്മബന്ധത്തിൽ നാം എത്രത്തോളം വളരുന്നുവോ ആ സ്നേഹത്താൽ ഏതു തരത്തിലുള്ള ഭയത്തെയും നമുക്കു മറികടക്കാൻ കഴിയും. അവിടുന്നാണ് കർത്താവ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 22 ജൂൺ 2008) ക്രിസ്തുവിന്റെ

  • ദൃക്സാക്ഷിയുടെ സാക്ഷ്യം

    ദൃക്സാക്ഷിയുടെ സാക്ഷ്യം0

    ”സ്നേഹിക്കാൻ നിങ്ങൾ ധൈര്യം കാണിക്കുക. സ്നേഹത്തിൽ കുറഞ്ഞ മറ്റൊന്നിനും വേണ്ടി ഈ ജീവിതം നൽകരുത്. കാരണം, സ്നേഹം ശക്തമാണ്, ഒപ്പം മനോഹരവും. നിങ്ങളുടെ മുഴുവൻ ആയുസും ജീവിതവും ആനന്ദമാക്കാൻ സ്നേഹിക്കുക. നിങ്ങളെത്തന്നെ ദൈവകരങ്ങളിലും നിങ്ങളുടെ സഹോദരങ്ങൾക്കുമായും നൽകുക. വെറുപ്പിനെയും മരണത്തെയും സ്നേഹത്തിലൂടെ പരാജയപ്പെടുത്തിയ അവിടുത്തെ അനുകരിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ലോകയുവജന സംഗമം, 2007) ലോക ചരിത്രം രണ്ടായി പകുത്തു കിടക്കുന്നു: സ്നേഹമായി അവതരിച്ച മനുഷ്യപുത്രന് മുൻപും പിൻപും എന്നവിധം. ചരിത്രത്തിൽ മാത്രമല്ല, രക്ഷകന്റെ സ്നേഹം അനുഭവിക്കുന്ന

  • ജാഗ്രത കൈവിടരുത്

    ജാഗ്രത കൈവിടരുത്0

    ”സഭയിലിന്ന് സമർപ്പിത ജീവിതത്തിന്റെ അന്ത്യമായെന്നോ, സമർപ്പിത ജീവിതം അസംബന്ധവും വിഡ്ഢിത്തരവുമാണെന്നോ പ്രഖ്യാപിക്കുന്ന വിനാശത്തിന്റെ പ്രവാചകന്മാരോടൊപ്പം കൂട്ടുചേരരുത്. പകരം, വിശുദ്ധ പൗലോസ് പറയുന്നതുപോലെ നിങ്ങൾ യേശുക്രിസ്തുവിനെ ധരിക്കുകയും പ്രകാശത്തിന്റെ കവചം അണിയുകയും ചെയ്യുക. ഉണർന്ന് ജാഗരൂകരായിരിക്കുക. ചില സമയങ്ങളിൽ പ്രത്യക്ഷമാവുകയും ചിലപ്പോൾ മറഞ്ഞിരിക്കുന്നതുമായ ഒരു ‘മുഖം’ തേടിയുള്ള തീർത്ഥാടനമാണ് വാസ്തവത്തിൽ സമർപ്പിതജീവിതം. ദൈനംദിനം ചെറുകാൽവയ്പ്പുകളിലൂടെയും ശ്രേഷ്ഠമായ തീരുമാനങ്ങളിലൂടെയും ഇത് നിങ്ങളുടെ ഹൃദയത്തിന്റെ നിരന്തരമായ അനുഗ്രഹമാകട്ടെ.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 2 ഫെബ്രുവരി 2013) രണ്ടിടങ്ങളിലാണ് ജാഗ്രതസൂക്ഷിക്കാൻ ക്രിസ്തു

  • കിനാവുകളെ ശുദ്ധിചെയ്യുക

    കിനാവുകളെ ശുദ്ധിചെയ്യുക0

    ”ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ആദ്യശിഷ്യരെ സംബന്ധിച്ചിടത്തോളം ഈശോയോടൊപ്പം യാത്ര ചെയ്യുക. സ്വന്തം തൊഴിലും ലക്ഷ്യങ്ങളും ജീവിതം തന്നെയും ക്രിസ്തുവിനു നൽകി അവിടുത്തോടൊപ്പം സഞ്ചരിക്കുക. ഇത് ബാഹ്യമായ ഒരു പ്രവൃത്തി മാത്രമല്ല, ആന്തരികവുമാണ്. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മുഴുവൻ അവിടുത്തെ ഹിതപ്രകാരമാവുക. ഇവിടെ ആന്തരികമായ ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. എന്നിലേക്കു ചുരുങ്ങാനോ എന്റെ സംതൃപ്തി മാത്രം ലക്ഷ്യം വച്ചു ജീവിക്കാനോ അല്ല അവിടുത്തെ അനുഗമിക്കുന്നത്. ഇത് പ്രധാനമായും എന്നെത്തന്നെ അവിടുത്തേക്ക് നൽകുന്നതാണ്. സ്വന്തം വിജയവും

  • ഉഗ്രചൂടിലെ ദാഹം

    ഉഗ്രചൂടിലെ ദാഹം0

    ”ദൈവത്തിനും അവിടുന്നു വാഗ്ദാനം ചെയ്യുന്ന രക്ഷയ്ക്കും മാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ദാഹം എല്ലാ മനുഷ്യരിലും അന്തർലീനമായി കിടപ്പുണ്ട്. ക്രിസ്തു നൽകുന്ന ജലത്തിനു മാത്രമേ അനന്തമായ ആ ദാഹം ശമിപ്പിക്കാനാകൂ. നാം ദൈവത്തിനായി ദാഹിക്കാൻ ദൈവം ഏറെ ദാഹിക്കുന്നു. കാരണം, യഥാർത്ഥ ആനന്ദം കണ്ടെത്താൻ അവിടുന്നിൽ നാമർപ്പിക്കുന്ന വിശ്വാസം വളരെ പ്രധാനമാണ്. ദൈവത്തെ നേടാനുള്ള നമ്മുടെ ഹൃദയത്തിലെ ആഴമേറിയ അഭിവാഞ്ചയെ തൃപ്തിപ്പെടുത്താൻ തെറ്റായ മതാത്മക ആശയങ്ങൾക്ക് കഴിയില്ലെന്നറിയുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 24 ഫെബ്രുവരി 2008)

  • അഗാധ സ്‌നേഹത്തിന്റെ യൗസേപ്പ്

    അഗാധ സ്‌നേഹത്തിന്റെ യൗസേപ്പ്0

    ”ബാലനായ യേശുവിനെ മൂന്നാം ദിവസമാണ് മാതാപിതാക്കൾ ദൈവാലയത്തിൽ കണ്ടെത്തുന്നത്. കുരിശുമരണത്തിനും ഉത്ഥാനത്തിനുമിടയിലെ മൂന്നു ദിവസത്തിലേക്ക് മൗനമായ ഒരു സൂചന ഇത് നൽകുന്നുണ്ട്. യേശുവിന്റെ അസാന്നിധ്യം സൃഷ്ടിച്ച വേദനയിലൂടെ കടന്നുപോയ ദിനങ്ങളാണിത്. അന്ധകാരത്തിന്റെ ദിനങ്ങളാണിത്, ആ ദിനങ്ങളുടെ ഭാരം അമ്മയുടെ വാക്കുകളിൽനിന്ന് മനസിലാക്കാം: ‘കുഞ്ഞേ, നീ എന്തുകൊണ്ടാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തത്. നോക്കൂ നിന്റെ പിതാവും ഞാനും ഇത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു,’ (ലൂക്കാ 2:48). അങ്ങനെ യേശുവിന്റെ ഈ ആദ്യ പെസഹായിൽനിന്ന് കുരിശിലെ അവസാന പെസഹായിലേക്ക് ഒരു പാലം

Latest Posts

Don’t want to skip an update or a post?