Follow Us On

07

January

2026

Wednesday

Latest News

  • വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാജീവിതത്തിന് ഉത്തേജനം പകര്‍ന്ന് ‘ഹാലോ ആപ്പ്’

    വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാജീവിതത്തിന് ഉത്തേജനം പകര്‍ന്ന് ‘ഹാലോ ആപ്പ്’0

    വാഷിംഗ്ടണ്‍ ഡിസി: കോളേജുകളും സ്‌കൂളുകളുമായി ‘ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് കൂടുതല്‍ യുവജനങ്ങളിലേക്ക് എത്തുവാനുള്ള പദ്ധതിയുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ പ്രാര്‍ത്ഥനാ ആപ്പുകളിലൊന്നായ ഹാലോ ആപ്പ്. ഇത്തരത്തില്‍ ഹാലോ ആപ്പിന്റെ പാര്‍ട്ട്ണര്‍മാരാകുന്ന സ്‌കൂളിലെയും കോളേജിലെയും കുട്ടികള്‍ക്ക് വിവിധ തലത്തിലുള്ള പതിനായിരത്തിലധികം പ്രാര്‍ത്ഥനകള്‍ ആപ്പിലൂടെ ലഭ്യമാകും. അനുദിനദിവ്യബലിയില്‍ വായിക്കുന്ന ബൈബിള്‍ വചനങ്ങള്‍, ജപമാല, കരുണയുടെ ജപമാല തുടങ്ങി സാധാരണ ഉപയോഗിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ  വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥനാ സമയം ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ഓപ്ഷനും ആപ്പിലുണ്ട്.

  • മതനിന്ദ ആരോപണം; ഡോ. ഷാനവാസ് കുമ്പാര്‍ ഒടുവിലുത്തെ ഇര

    മതനിന്ദ ആരോപണം; ഡോ. ഷാനവാസ് കുമ്പാര്‍ ഒടുവിലുത്തെ ഇര0

    സിന്ധ്/പാക്കിസ്ഥാന്‍: മതനിന്ദാ ആരോപണത്തെ തുടര്‍ന്ന്  പാക്കിസ്ഥാനില്‍  ആള്‍ക്കൂട്ട ആക്രമണവും ആള്‍ക്കൂട്ട വിചാരണയും തുടര്‍ക്കഥയാകുന്നു. സിന്ധ് പ്രവിശ്യയിലെ ഉമര്‍കോട്ട് നിന്നുള്ള ഡോ. ഷാനവാസ് കുമ്പാറാണ് മതനിന്ദാ ആരോപണത്തിന്റെ ഏറ്റവും ഒടുവിലുത്തെ ഇര. പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണ് ഡോ. ഷാനവാസ് കുമ്പാര്‍ കൊലചെയ്യപ്പെട്ടത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ മതനിന്ദാപരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നത് അദ്ദേഹമല്ലെന്ന് വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടും മിര്‍പൂരിക്കാസില്‍ പോലീസ് അദ്ദഹത്തെ കൊലപ്പെടുത്തുകയായിരുന്നു. അടുത്തിടെ

  • ഇഎസ്എ;  ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണം: ഇന്‍ഫാം

    ഇഎസ്എ; ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണം: ഇന്‍ഫാം0

    കാഞ്ഞിരപ്പള്ളി: ഇഎസ്എ പരിധിയില്‍നിന്ന് ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രശ്നബാധിത മേഖലകളിലെ എംപിമാരെയും എംഎല്‍ എമാരെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യയും ജനപ്രതിനിധികള്‍ക്ക് ആദരവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണത്തിനെതിരേ ശക്തവും കാര്യക്ഷമമവുമായ നടപടികള്‍ വേണം. ഏലമലക്കാടുകള്‍ പൂര്‍ണമായും റവന്യു വകുപ്പിന്റെ കീഴില്‍ നിലനിര്‍ത്തി കര്‍ഷകര്‍ക്ക് തടസങ്ങളില്ലാതെ കൃഷിനടത്തി തങ്ങളുടെ

  • കുരിശടയാളം വരച്ചതും കാരണമായി; ജൂഡോ ലോകചാമ്പ്യന്  അഞ്ച് മാസം വിലക്ക്

    കുരിശടയാളം വരച്ചതും കാരണമായി; ജൂഡോ ലോകചാമ്പ്യന് അഞ്ച് മാസം വിലക്ക്0

    ബെല്‍ഗ്രേഡ്/സെര്‍ബിയ: ഒളിമ്പിക്‌സ് വേദിയില്‍ കുരിശടയാളം വരച്ചതുള്‍പ്പടെയുള്ള കാരണങ്ങള്‍ ചുമത്തി സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ നെമാഞ്ച മജ്‌ദോവിന്  അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷന്‍ അഞ്ചുമാസം വിലക്കേര്‍പ്പെടുത്തി. ക്രൈസ്തവ മതത്തിന്റെ അടയാളമായ കുരിശടയാളം വരച്ചതിന് പുറമെ മത്സരശേഷം എതിരാളിക്ക് മുമ്പില്‍ കുമ്പിടാന്‍ വിസമ്മതിച്ചു, ജൂഡോയുടെ ഔദ്യോഗിക വേഷം കളിക്കളത്തില്‍ വച്ചുതന്നെ മാറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നെമാഞ്ചക്ക് അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷന്‍ അഞ്ച് മാസം വിലക്കേര്‍പ്പെടുത്തിയത്. കുരിശടയാളം വരച്ചതിന്റെ പേരില്‍ താന്‍ മാപ്പു പറയുകയില്ലെന്നും അങ്ങനെ ചെയ്യാന്‍ താന്‍ ഒരിക്കലും തയാറാകില്ലെന്നും

  • ഇഎസ്എ; റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ പിശകുകള്‍

    ഇഎസ്എ; റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ പിശകുകള്‍0

    ഡോ. ചാക്കോ കാളംപറമ്പില്‍ (ലേഖകന്‍ പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും സീറോ മലബാര്‍ സഭ വക്താവുമാണ്) കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ആറാമത് കരട് വിജ്ഞാപനം ഇക്കഴിഞ്ഞ ജൂലൈ 31നാണ് ഇറങ്ങിയത്. പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമാണ് . ഇതിനു മുന്‍പ് അഞ്ചു പ്രാവശ്യം ഇറക്കിയ കരട് വിജ്ഞാപനങ്ങളിന്മേല്‍ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതുകൊണ്ട്, മുമ്പു നല്‍കിയ പരാതികള്‍ കരട് വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതോടെ അസാധുവായിരിക്കുകയാണ്. എന്നാല്‍ കേരളമൊഴികെയുള്ള 5

  • വാര്‍ത്തകള്‍ക്കുമുമ്പും  മുന്നറിയിപ്പ് വേണ്ടിവരുമോ?

    വാര്‍ത്തകള്‍ക്കുമുമ്പും മുന്നറിയിപ്പ് വേണ്ടിവരുമോ?0

    ജോസഫ് മൂലയില്‍ കഴിഞ്ഞ ആഴ്ചയില്‍ കണ്ട ഒരു ട്രോള്‍ ഏറെ ചിന്തിപ്പിച്ചു. ഒരാഴ്ചത്തേക്ക് ആരും പത്രവാര്‍ത്തകള്‍ എഴുതേണ്ടതിലെന്ന് പ്രധാന അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ചിത്രമായിരുന്നത്. ആരാണ് അതു തയാറാക്കിയതെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം അതിലുണ്ട്. കുട്ടികളോട് ടിവിയിലെ വാര്‍ത്തകള്‍ കാണണമെന്നോ പത്രം വായിക്കണമെന്നോ പറയാന്‍ കഴിയാത്ത വിധത്തില്‍ മോശമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില സിനിമകള്‍ക്ക് നിയമപ്രകാരം ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുപോലെ, വാര്‍ത്തകള്‍ വായിക്കുന്നതിന് മുമ്പ് പ്രായപൂര്‍ത്തിയായവര്‍ മാത്രമേ കാണാവൂ എന്ന് മുന്നറിയിപ്പ്

  • കെസിബിസി നാടക മേള   23 മുതല്‍ 30 വരെ

    കെസിബിസി നാടക മേള 23 മുതല്‍ 30 വരെ0

    കൊച്ചി: 35-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. 23-ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീര്‍ത്തനം’, എന്നീ നാടകങ്ങള്‍ മത്സര

  • കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കണം

    കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കണം0

    സുല്‍ത്താന്‍ ബത്തേരി: കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്. പരിതാപകരമാണ് കര്‍ഷകരുടെ ഇന്നത്തെ അവസ്ഥ. ജീവനക്കാര്‍ക്ക് അനുകൂല്യങ്ങളും ഉത്സവബത്തയും നല്‍കാന്‍ ഉത്സാഹിക്കുന്ന ഭരണാധികാരികളുടെ കര്‍ഷകരോടുള്ള സമീപനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. വയനാടിനുവേണ്ടി ലോകം മുഴുവനുള്ള മലയാളികളില്‍നിന്നു സഹായം ഒഴുകുമ്പോള്‍ അവഗണിക്കപ്പെട്ടുപോകുന്ന ജില്ലയിലെ കര്‍ഷകരുടെ അവസ്ഥയെ ഉത്തരവാദിത്വപ്പെട്ടവര്‍ കാണാതിരി ക്കുന്നതു നീതിയല്ല. 2021 മുതല്‍ കാലവര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം

  • കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യനീതിയുടെ ശബ്ദമാകണം

    കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യനീതിയുടെ ശബ്ദമാകണം0

    കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായ ത്തിന്റെയും സാമൂഹിക  നീതിയുടെയും  ശബ്ദമാകണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. നീതു വരകുകാലായില്‍ നഗറില്‍ (ഡി പോള്‍ ഓഡിറ്റോറിയം) കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുസംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാര്‍ഷിക ഉത്പന്നങ്ങളില്‍ പലതിനും ന്യായവിലയില്ല. കര്‍ഷകന്റെ ജീവനും ജീവനോ പാധികള്‍ക്കും സംരക്ഷണമില്ല. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിനിഷേധം നേരിടുന്ന ഈ

National


Vatican

World


Magazine

Feature

Movies

  • ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കണമെന്ന്  ആഹ്വാനം: ഇറാഖിലെ കര്‍ദിനാളിനെതിരെ വധഭീഷണി

    ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കണമെന്ന് ആഹ്വാനം: ഇറാഖിലെ കര്‍ദിനാളിനെതിരെ വധഭീഷണി0

    ബാഗ്ദാദ്: ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിനായി നടത്തിയ ആഹ്വാനത്തിന്റെ പേരില്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ക്രൈസ്തവ നേതാവായ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയ്ക്ക്  വധഭീഷണി. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസായ അദ്ദേഹത്തിനെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ വിചാരണയ്ക്കും വധശിക്ഷയ്ക്കും ആഹ്വാനം ചെയ്തതോടെ ഇറാഖിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ്. വര്‍ഷങ്ങളായുള്ള യുദ്ധങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ഇറാഖ് സാധാരണ നിലയിലേക്ക് മടങ്ങിവരണമെന്നും ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്യാന്‍ ‘നോര്‍മലൈസേഷന്‍’ (ചീൃാമഹശ്വമശേീി) എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍, ഇറാഖിലെ

  • വേഴപ്രാ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു

    വേഴപ്രാ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു0

    ചങ്ങനാശേരി: വത്തിക്കാനില്‍നിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടീസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും  തിരുശേഷിപ്പുകള്‍ സ്ഥാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടാണ് തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചത്. ചങ്ങനാശേരി രൂപതാസ്ഥാനത്തുനിന്നും നിരവധി വിശ്വാസികളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് വേഴപ്രായില്‍ എത്തിച്ചത്. ഇടവക വികാരി ഫാ. ജിയോ അവന്നൂരിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

  • വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍- യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍

    വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍- യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍0

    വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ടെലിഫോണ്‍ സംഭാഷണം നടത്തി. വെനസ്വേലയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, ലോകമെമ്പാടും സമാധാനവും മതസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര വെല്ലുവിളികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. 2009 മുതല്‍ 2013 വരെ വെനസ്വേലയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആയി കര്‍ദിനാള്‍ പരോളിന്‍ സേവനമനുഷ്ഠിച്ചിരുന്നു. ലോകമെമ്പാടുമുള്ള പൊതുവെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിനായി അമേരിക്കയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?