Follow Us On

07

January

2026

Wednesday

Latest News

  • ദുരന്തമേഖലയില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം മാതൃകാപരം

    ദുരന്തമേഖലയില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം മാതൃകാപരം0

    മാനന്തവാടി:  വയനാട് ഉരുള്‍പൊട്ടല്‍  ദുരന്ത ബാധിതര്‍ക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം കത്തോലിക്കാ സഭ നല്‍കുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍  എടുത്തുവരുകയാണെന്നും കത്തോലിക്കാ സഭ അടക്കം സഹകരിക്കുവാന്‍ തയാറായ മുഴുവന്‍

  • സീറോമലബാര്‍ സഭാംഗങ്ങള്‍  ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണ്: മാര്‍ റാഫേല്‍ തട്ടില്‍

    സീറോമലബാര്‍ സഭാംഗങ്ങള്‍ ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണ്: മാര്‍ റാഫേല്‍ തട്ടില്‍0

    ഷൈമോന്‍  തോട്ടുങ്കല്‍ ലണ്ടന്‍: സീറോ മലബാര്‍  സഭാംഗങ്ങള്‍  ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണെന്ന് സീറോ മലബാര്‍  സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന മാര്‍ തട്ടില്‍ റാംസ്ഗേറ്റിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രൂപതയുടെ വൈദിക സമിതിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. സീറോ മലബാര്‍ സഭയിലെ പ്രവാസി രൂപതകളില്‍ ഏറ്റവും സജീവവും ഊര്‍ജ്ജസ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെന്ന്  മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസ പരിശീലനത്തിലും അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും

  • മാര്‍ റാഫേല്‍ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഊഷ്മള വരവേല്‍പ്

    മാര്‍ റാഫേല്‍ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഊഷ്മള വരവേല്‍പ്0

    ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശേരി വിസി, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ചേര്‍ന്നു സ്വീകരിച്ചു. 28 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

  • സിംഹങ്ങളുടെ നാട്ടില്‍ വലിയ ഇടയന് ഊഷ്മള സ്വീകരണം

    സിംഹങ്ങളുടെ നാട്ടില്‍ വലിയ ഇടയന് ഊഷ്മള സ്വീകരണം0

    സെപ്തംബര്‍ പന്ത്രണ്ടാം തീയതി, വ്യാഴാഴ്ച, രാവിലെ തന്നെ ഫ്രാന്‍സിസ് പാപ്പായുടെ സിംഗപ്പൂര്‍ രാജ്യത്തെ  ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 8.35 ഓടെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ധ്യാനകേന്ദ്രത്തില്‍ നിന്നും ഏകദേശം 21 കിലോമീറ്ററുകള്‍ അകലെയുള്ള പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഫ്രാന്‍സിസ് പാപ്പാ യാത്രയായി. ഫ്രാന്‍സിസ് പാപ്പാ കടന്നുവന്ന  വഴിയുടെ ഇരുവശങ്ങളിലും ധാരാളം ആളുകള്‍ പാപ്പായെ കാണുവാനായി ഏറെ അച്ചടക്കത്തോടെ മണിക്കൂറുകള്‍ക്കുമുമ്പേ കാത്തുനിന്നിരുന്നു. സൈനികരുടെ അകമ്പടിയോടെ തന്റെ ചെറിയ കാറില്‍ എത്തിച്ചേര്‍ന്ന പാപ്പായെ, മന്ദിരത്തിന്റെ അങ്കണത്തില്‍,

  • യുവജനങ്ങളെ ആവേശംകൊള്ളിച്ച് വലിയ ഇടയന്‍

    യുവജനങ്ങളെ ആവേശംകൊള്ളിച്ച് വലിയ ഇടയന്‍0

    ഈസ്റ്റ് തിമോറിന്റെ തലസ്ഥാന നഗരിയായ ദിലിയില്‍ പാപ്പായുടെ അവസാനത്തെ പരിപാടി അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. അവിടെ എത്തിയ പാപ്പായെ യുവതീയുവാക്കള്‍ പാട്ടുപാടിയും  നൃത്തമാടിയും ‘പാപ്പാ നീണാള്‍ വാഴട്ടെ’എന്ന ആശംസയോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.  യുവജന പ്രതിനിധികള്‍ പൂക്കളും പാരമ്പര്യ ഉത്തരീയവും നല്കി പാപ്പായെ ദൈവമാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. പാപ്പായുടെ സാന്നിധ്യം യുവതീയുവാക്കള്‍ക്ക് വിശ്വാസത്തിന്റയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും പ്രചോദനമായി. അവര്‍ പാപ്പായ്ക്കുവേണ്ടി ഗാനങ്ങള്‍ ആലപിച്ചു. പാട്ടിന്റെ

  • ആത്മീയ ജീവിതത്തിലെ അലസത വെടിയുക, ക്രിസ്തുവിന്റെ സൗരഭ്യം പരത്തുക; ഫ്രാന്‍സീസ് പാപ്പാ

    ആത്മീയ ജീവിതത്തിലെ അലസത വെടിയുക, ക്രിസ്തുവിന്റെ സൗരഭ്യം പരത്തുക; ഫ്രാന്‍സീസ് പാപ്പാ0

    യേശുവിന്റെ പരിമളതൈലമായിരിക്കാനും അതു കാത്തു സൂക്ഷിക്കാനും ഈസ്റ്റ് തിമൂറിലെ മെത്രാന്മാരെയും വൈദികരെയും ശെമ്മാശ്ശന്മാരെയും സന്ന്യാസീസന്ന്യാസിനികളെയും വൈദികാര്‍ത്ഥികളെയും മതബോദകരെയും പാപ്പാ ആഹ്വാനം ചെയ്തു. പൂര്‍വ്വ തിമോര്‍ ലോകത്തിന്റെ അതിര്‍ത്തിയില്‍ കിടക്കുന്ന ഒരു രാജ്യമാണെന്ന് അനുസ്മരിച്ച പാപ്പാ വാസ്തവത്തില്‍ സുവിശേഷത്തിന്റെ കേന്ദ്രം നാം കണ്ടെത്തുക അതിരുകളിലാണെന്നും ആത്മീയ നേതാക്കളുമായുള്ള പ്രസ്തുത കൂടിക്കാഴ്ചയില്‍ പാപ്പാ പറഞ്ഞു. ഇതൊരു വൈരുദ്ധ്യമാണെന്നും അതിരുകളില്‍ എത്താന്‍ കഴിയാത്തതും ലോകത്തിന്റ മദ്ധ്യത്തില്‍ മറഞ്ഞിരിക്കുന്നതുമായ ഒരു സഭ ഗുരുതരമായ രോഗബാധിതയാണെന്നും പാപ്പാ പറഞ്ഞു. കിഴക്കെ തിമോറിലെ യേശുശിഷ്യരുടെ കഷ്ടപ്പാടുകളെയും

  • കിഴക്കന്‍ തിമൂര്‍ അതിനമോഹരമാണ്; കാരണം വെളിപ്പെടുത്തി പാപ്പാ ഫ്രാന്‍സിസ്

    കിഴക്കന്‍ തിമൂര്‍ അതിനമോഹരമാണ്; കാരണം വെളിപ്പെടുത്തി പാപ്പാ ഫ്രാന്‍സിസ്0

    ഫ്രാന്‍സീസ് പാപ്പാ, പൂര്‍വ്വ തീമോറില്‍ താചി തൊളുവിലെ മൈതാനില്‍ ദിവ്യബലിമദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒമ്പതാം അദ്ധ്യായം ആറാം വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. ജറുസലേം നിവാസികളുടെ സമൃദ്ധിയുടെയും അതോടൊപ്പം, ദൗര്‍ഭാഗ്യവശാല്‍, ധാര്‍മ്മികച്യുതിയുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകന്‍ ഈ വാക്കുകള്‍ ഉരുവിടുന്നതെന്ന് പാപ്പാ പറഞ്ഞു. സമ്പത്തേറുകയും ക്ഷേമം ശക്തരെ അന്ധരാക്കുകയും ചെയ്യുന്നുവെന്നും തങ്ങള്‍ സ്വയം പര്യാപ്തരാണെന്നും കര്‍ത്താവിനെ ആവശ്യമില്ലെന്നുമുള്ള ധാര്‍ഷ്ട്യം അവരെ സ്വാര്‍ത്ഥരും അന്യായക്കാരുക്കുന്നുവെന്നും അനുസ്മരിച്ച പാപ്പാ അതുകൊണ്ടു തന്നെ, വിഭവസമൃദ്ധമെങ്കിലും,

  • നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം

    നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് മാതാ ഹോസ്പിറ്റല്‍, വേളാങ്കണ്ണിമാത കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍  നടന്ന പഠന ശിബിരം  അതിര മ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ

  • തലശേരി അതിരൂപതാ ദിവ്യകാരുണ്യ വര്‍ഷ സമാപനം തോമാപുരത്ത്

    തലശേരി അതിരൂപതാ ദിവ്യകാരുണ്യ വര്‍ഷ സമാപനം തോമാപുരത്ത്0

    ചിറ്റാരിക്കാല്‍: തലശേരി അതിരൂപത ദിവ്യകാരുണ്യവര്‍ഷ സമാപനം ഡിസംബര്‍ 11 മുതല്‍ 14 വരെ തോമാപുരത്ത്  നടക്കും. അതിനു മുന്നോടിയായി 601 അംഗ കമ്മിറ്റി രൂപീകരിച്ചു. തോമാപുരം, ചെറുപുഴ, മാലോം, വെള്ളരിക്കുണ്ട് എന്നീ ഫൊറോനകളാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുഖ്യനേതൃത്വം വഹിക്കുന്നത്. പ്രസ്തുത ഫൊറോനകളിലെ വൈദികരും, സന്യാസ വൈദികരും ഓരോ ഇടവകകളിലെ ഭരണസമിതി അംഗങ്ങളും മദര്‍ സുപ്പീരിയര്‍മാരും ഉള്‍പ്പെടെയുള്ള ഫൊറോന പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. വികാരി ജനറല്‍ മോണ്‍.  മാത്യു ഇളംതുരുത്തിപടവില്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമാപുരം

National


Vatican

World


Magazine

Feature

Movies

  • ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കണമെന്ന്  ആഹ്വാനം: ഇറാഖിലെ കര്‍ദിനാളിനെതിരെ വധഭീഷണി

    ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കണമെന്ന് ആഹ്വാനം: ഇറാഖിലെ കര്‍ദിനാളിനെതിരെ വധഭീഷണി0

    ബാഗ്ദാദ്: ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിനായി നടത്തിയ ആഹ്വാനത്തിന്റെ പേരില്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ക്രൈസ്തവ നേതാവായ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയ്ക്ക്  വധഭീഷണി. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസായ അദ്ദേഹത്തിനെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ വിചാരണയ്ക്കും വധശിക്ഷയ്ക്കും ആഹ്വാനം ചെയ്തതോടെ ഇറാഖിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ്. വര്‍ഷങ്ങളായുള്ള യുദ്ധങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ഇറാഖ് സാധാരണ നിലയിലേക്ക് മടങ്ങിവരണമെന്നും ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്യാന്‍ ‘നോര്‍മലൈസേഷന്‍’ (ചീൃാമഹശ്വമശേീി) എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍, ഇറാഖിലെ

  • വേഴപ്രാ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു

    വേഴപ്രാ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു0

    ചങ്ങനാശേരി: വത്തിക്കാനില്‍നിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടീസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും  തിരുശേഷിപ്പുകള്‍ സ്ഥാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടാണ് തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചത്. ചങ്ങനാശേരി രൂപതാസ്ഥാനത്തുനിന്നും നിരവധി വിശ്വാസികളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് വേഴപ്രായില്‍ എത്തിച്ചത്. ഇടവക വികാരി ഫാ. ജിയോ അവന്നൂരിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

  • വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍- യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍

    വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍- യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍0

    വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ടെലിഫോണ്‍ സംഭാഷണം നടത്തി. വെനസ്വേലയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, ലോകമെമ്പാടും സമാധാനവും മതസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര വെല്ലുവിളികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. 2009 മുതല്‍ 2013 വരെ വെനസ്വേലയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആയി കര്‍ദിനാള്‍ പരോളിന്‍ സേവനമനുഷ്ഠിച്ചിരുന്നു. ലോകമെമ്പാടുമുള്ള പൊതുവെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിനായി അമേരിക്കയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?