Follow Us On

13

October

2025

Monday

Latest News

  • വ്യാജ മതപരിവര്‍ത്തന കേസ്;  പോലീസിന് കോടതിയുടെ വിമര്‍ശനം

    വ്യാജ മതപരിവര്‍ത്തന കേസ്; പോലീസിന് കോടതിയുടെ വിമര്‍ശനം0

    ലക്‌നൗ: ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ഉത്തര്‍പ്രദേശില്‍ വ്യാജമതപരിവര്‍ത്തന കേസ് എടുത്ത് നിരപരാധികളെ ബുദ്ധിമുട്ടിച്ചതിന് പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതിയെ വെറുതെവിട്ട കോടതി അദ്ദേഹത്തിന് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. മതപരിവര്‍ത്തനനിരോധന നിയമമനുസരിച്ച് കേസ് എടുത്ത് ആ വ്യക്തിയുടെ സല്‍പേരിനുകളങ്കമുണ്ടാക്കുകയും ജോലി നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു പ്രതിയായ അഭിക്ഷേക് ഗുപ്ത. മെയ് 29,

  • ദുരന്തഭൂമിയില്‍ സാന്ത്വനവുമായി മാര്‍ തട്ടില്‍

    ദുരന്തഭൂമിയില്‍ സാന്ത്വനവുമായി മാര്‍ തട്ടില്‍0

    കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് സാന്ത്വനവുമായി സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  വിലങ്ങാട് എത്തിയ അദ്ദേഹത്തെ കാണാന്‍ ജാതി-മതഭേദമന്യേ ദുരിതബാധിതര്‍ വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയങ്കണത്തില്‍ തടിച്ചുകൂടി. ജാതി-മത സംസ്‌കാരങ്ങളുടെ മുകളില്‍ മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന വേലിക്കെട്ടുകള്‍ പൊളിക്കുന്ന സന്ദര്‍ഭമാണ് പ്രകൃതിദുരന്തങ്ങളെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ദൈവത്തിന്റെ കരംപിടിച്ച് മനുഷ്യര്‍ പരസ്പരം കരംകോര്‍ത്ത് ഈ ദുരന്തത്തെ അതിജീവിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെസിബിസി നിര്‍മിക്കുന്ന വീടുകളുടെ കാര്യത്തില്‍ മതം

  • ഗുരുവന്ദനം

    ഗുരുവന്ദനം0

    ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് പത്താം ക്ലാസില്‍ രാഷ്ട്രഭാഷ പഠിപ്പിച്ച നാരായണപ്പിള്ള മാഷിനെ നാളിതുവരെ മറന്നിട്ടില്ല. ഹിന്ദിയെന്ന ‘ഗുരു’വായ ഭാഷ ഇത്ര ‘ലഘു’വായും സരസമായും പറഞ്ഞുതന്ന മറ്റൊരു അധ്യാപകനെ അന്നുവരെ കണ്ടിരുന്നില്ല. അക്കാരണത്താല്‍തന്നെ ഒമ്പതാംതരംവരെ കട്ടിയായിരുന്ന ആ വിഷയം പത്താംതരത്തില്‍ എത്തിയപ്പോള്‍ കുട്ടിയെപ്പോലെ കൂട്ടായി. അതിനുള്ള കാരണം മുഖ്യമായും ആ അധ്യാപകന്റെ തനതായ അധ്യയനശൈലിയായിരുന്നു. അതില്‍ എടുത്തുപറയേണ്ടത് അദ്ദേഹത്തിന്റെ ശിക്ഷണരീതിയാണ്. ക്ലാസില്‍ കുസൃതി കാട്ടുന്നവര്‍ക്കും ഉത്തരങ്ങള്‍ തെറ്റിക്കുന്നവര്‍ക്കും ഗൃഹപാഠങ്ങള്‍ മുഴുമിപ്പിക്കാതെ വരുന്നവര്‍ക്കുമൊക്കെ അദ്ദേഹം കൊടുത്തിരുന്ന ശിക്ഷ ചൂരല്‍കഷായമോ

  • വിവിധ സംസ്‌കാരങ്ങളും മതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്തണം

    വിവിധ സംസ്‌കാരങ്ങളും മതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്തണം0

    ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ വിവിധ സംസ്‌കാരങ്ങളും മതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്തൊനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മെര്‍ദക്കെ കൊട്ടാരത്തില്‍ ഗവണ്‍മെന്റ് പ്രതിനിധികളെയും നയതന്ത്രവിദഗ്ധരെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന് നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ മാറ്റുന്നതിനും ജനങ്ങളുടെ ക്ലേശം ദൂരീകരിക്കുന്നതിനുമായി കൂടുതലായി മതാന്തരസംവാദങ്ങളലില്‍ ഏര്‍പ്പെടുവാന്‍ കത്തോലിക്ക സഭ ആഗ്രഹിക്കുന്നതായും പാപ്പ കൂട്ടിച്ചര്‍ത്തു. വൈവിധ്യത്തിലും ഐക്യത്തോടെ എന്നര്‍ത്ഥം വരുന്ന ദേശീയ മോട്ടോ ഇന്തൊനേഷ്യയുടെ ബഹുമുഖ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. പൊതുതനന്മ ലക്ഷ്യമാക്കി ഗവണ്‍മെന്റ്‌സംവിധാനങ്ങളുമായി

  • പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച മരിയന്‍ തീര്‍ഥാടനവും മേരിനാമധാരി സംഗമവും

    പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച മരിയന്‍ തീര്‍ഥാടനവും മേരിനാമധാരി സംഗമവും0

    കാഞ്ഞിരപ്പള്ളി: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന  കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായും കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ചും മാതൃവേദിയുടെ നേതൃത്വത്തില്‍ മരിയന്‍ തീര്‍ഥാടനവും മേരി നാമധാരികളുടെ സംഗമവും നടത്തി. പരിശുദ്ധ അമ്മയുടെ 47 പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ചും 47 മുത്തുക്കുടകളും 47 പതാകകളുമേന്തിയാണ് ജപമാല റാലി നടത്തിയത്. രൂപതയുടെ 13 ഫൊറോനകളിലെ 148 ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ രാവിലെ ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ

  • കമ്മ്യുണിസ്റ്റാധിപത്യകാലത്ത് ക്രൂരമര്‍ദനമേറ്റ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

    കമ്മ്യുണിസ്റ്റാധിപത്യകാലത്ത് ക്രൂരമര്‍ദനമേറ്റ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്0

    സ്ലൊവാക്യയില്‍ കമ്മ്യുണിസ്റ്റാധിപത്യകാലത്ത് കാരഗൃഹവാസം അനുഭവിച്ച് രോഗഗ്രസ്തനായി മുപ്പത്തിയേഴാം വയസ്സില്‍ മരണമടഞ്ഞ ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്ക് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു. കമ്മ്യുണിസ്റ്റാധിപത്യകാലത്ത് വിശ്വാസത്തെ പ്രതി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും പീഢനങ്ങളേല്‍ക്കുകയും പിന്നീട്  വര്‍ഷങ്ങള്‍ നീണ്ട ശിക്ഷപൂര്‍ത്തിയാക്കി പുറത്തുവരുകയും ചെയ്ത ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്കിന്റെ ആരോഗ്യസ്ഥതി വഷളാകുകയും അകാലമരണമടയുകയുമായിരുന്നു. സ്ലൊവാക്യയിലെ വ്വോച്‌കൊവനീയില്‍ 1928 ഫെബ്രുവരി 12നാണ് ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്കിന്റെ ജനനം. 1943ല്‍ അദ്ദേഹം വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ പ്രേഷിത സമൂഹത്തില്‍ ചേര്‍ന്നു. എന്നാല്‍  കമ്മ്യൂണിസ്റ്റ്കാര്‍ പീഢനം അഴിച്ചുവിട്ടതോടെ

  • ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശ സന്ദര്‍ശനം: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി.

    ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശ സന്ദര്‍ശനം: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി.0

    ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ആദരവുമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇന്നലെ സെപ്റ്റംബര്‍ 2ന് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേര്‍ന്നാണ് ജക്കാര്‍ത്തയില്‍വെച്ച് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനായി സ്റ്റാമ്പുകള്‍ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്‌നേഷ്യസ് സുഹാരിയോ പറഞ്ഞു. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകള്‍ വഴി മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ സന്ദേശം

  • അഭയാര്‍ത്ഥികളെയും അനാഥരെയും ചേര്‍ത്തുപിടിച്ച് പാപ്പായുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം

    അഭയാര്‍ത്ഥികളെയും അനാഥരെയും ചേര്‍ത്തുപിടിച്ച് പാപ്പായുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം0

    ജക്കാര്‍ത്ത/ഇന്തോനേഷ്യ: അനാഥരും അഭയാര്‍ത്ഥികളും രോഗികളുമായവരുമായി നടത്തിയ ഹൃദയസ്പര്‍ശിയായ കൂടിക്കാഴ്ചയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. സെന്‍ട്രല്‍ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ എംബസിയിലാണ് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ 40ഓളം പേരുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മെര്‍ദെക്ക കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഉള്‍പ്പടെയുള്ളവരെ പ്രസിഡന്റ് വിഡോഡോ മാര്‍പാപ്പക്ക് പരിചയപ്പെടുത്തി. ഇത് മൂന്നാം തവണയാണ് ഏതെങ്കിലും മാര്‍പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. 1970-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989-ല്‍

  • ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയുടെ ആഘോഷമാണ് പാപ്പായുടെ 45-ാം അപ്പസ്‌തോലിക സന്ദര്‍ശനം;കാരിത്താസ്

    ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയുടെ ആഘോഷമാണ് പാപ്പായുടെ 45-ാം അപ്പസ്‌തോലിക സന്ദര്‍ശനം;കാരിത്താസ്0

    പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്‌തോലിക  സന്ദര്‍ശനം ആഗോള സഭയ്ക്ക് മുഴുവനായി പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുന്നുവെന്ന് കാരിത്താസ് സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അടിവരയിട്ടു പറയുന്നു. പാപ്പാ സന്ദര്‍ശിക്കുന്ന ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, തിമോര്‍ലെസ്റ്റെ എന്നീ രാജ്യങ്ങളില്‍ ആസ്‌ത്രേലിയന്‍ കാരിത്താസ് സംഘടന ചെയ്യുന്ന നിരവധി ഉപവിപ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ മേഖലയിലും സംഘടന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  കാരിത്താസ് ഇന്റര്‍നാഷണല്‍  കോണ്‍ഫെഡറേഷന്റെ ഭാഗമാണ് കാരിത്താസ് ഓസ്‌ട്രേലിയ. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതില്‍ കത്തോലിക്കാരായ

National


Vatican

World


Magazine

Feature

Movies

  • ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള അജണ്ടകള്‍ അനുവദിക്കാനാവില്ല

    ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള അജണ്ടകള്‍ അനുവദിക്കാനാവില്ല0

    കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചുകൊടുക്കാനാവില്ലെന്ന് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. യൂണിഫോമിന്റെ പേരില്‍ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്‍ണഅധികാരമുണ്ടെന്ന് കേരള ഹൈക്കോടതി  2018 ല്‍ വിധി  പ്രസ്താവിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയും 2022 ല്‍ സമാനമായ

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സാഗ്രഡ ഫാമിലിയ ഉടന്‍  മാറും

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സാഗ്രഡ ഫാമിലിയ ഉടന്‍ മാറും0

    ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സ്പെയിനിലെ സാഗ്രഡ ഫാമിലിയ ഉടന്‍ മാറുും. നിര്‍മാണം തുടരുന്ന സാഗ്രഡ ഫാമിലിയ ദൈവാലയത്തിന്റെ മധ്യഭാഗത്തെ ‘യേശുവിന്റെ ഗോപുരം’ ( ഏകദേശം 172.5 മീറ്റര്‍ ഉയരം) പൂര്‍ത്തിയാകുന്നതോടെയാണ് ബസിലിക്ക ഭൂമിയിലെ എല്ലാ ദൈവാലയങ്ങളെയും മറികടന്ന് ഏറ്റവും ഉയരമുള്ള ദൈവാലയമായി മാറുക. ജര്‍മനിയിലെ ഉലം മിന്‍സ്റ്റര്‍ ദൈവാലയമാണ് നിലവില്‍(161.5 മീ / 530 അടി) ഏറ്റവും ഉയരമുള്ള ദൈവാലയം. ഇതിനോടകം തന്നെ  155 മീറ്റര്‍ (508 അടി) പിന്നിട്ട ‘യേശുവിന്റെ ഗോപുര’ത്തിന്റെ

  • ചിക്കാഗോ രൂപതയിലെ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

    ചിക്കാഗോ രൂപതയിലെ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍/ടെക്സാസ്:  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ടുമെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ ലഭിച്ചു. അവരില്‍ ഏഴു പേര്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകാംഗങ്ങളാണ്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. കൊപ്പേല്‍ ഇടവകയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ് എമരിറ്റസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?