Follow Us On

09

May

2025

Friday

Latest News

  • ലത്തീന്‍ സഭയ്ക്കു  പുതിയ മൊബൈല്‍ ആപ്‌

    ലത്തീന്‍ സഭയ്ക്കു പുതിയ മൊബൈല്‍ ആപ്‌0

    ബംഗളൂരു: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ സഭയുടെ വാര്‍ത്തകളും സേവനങ്ങളും ആത്മീയ സേവനങ്ങളും പങ്കുവെയ്ക്കുന്നതിനായി പുതിയ മൊബൈല്‍ ആപ് ലോഞ്ച് ചെയ്തു. ദ കാത്തലിക് കണക്റ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ് സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ ബംഗളൂരുവില്‍ സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ നടന്ന പ്ലീനറി അസംബ്ലിയില്‍ പുറത്തിറക്കി. ആഗോള കത്തോലിക്കസഭയിലും പ്രത്യേകിച്ച് ഇന്ത്യന്‍ സഭയിലും ഒരു ഡിജിറ്റല്‍ വിപ്ലവത്തിന് തിരികൊളുത്തുവാനാണ് പുതിയ ആപ് തയാറാക്കിയിരിക്കുന്നതെന്ന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.

  • സൈനികര്‍ക്ക് ലൂര്‍ദില്‍ അത്ഭുതസൗഖ്യം, ആംഗ്ലിക്കന്‍ വൈദികന്‍

    സൈനികര്‍ക്ക് ലൂര്‍ദില്‍ അത്ഭുതസൗഖ്യം, ആംഗ്ലിക്കന്‍ വൈദികന്‍0

    ആംഗ്ലിക്കന്‍ സഭാ വൈദികനും അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടനുമാണ് റവ. സ്റ്റീവന്‍ റിന്‍ഡാല്‍. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ലൂര്‍ദില്‍ അദ്ദേഹം ഒരിക്കല്‍ തീര്‍ത്ഥാടനം നടത്തുകയുണ്ടായി. തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ ലഭിച്ചു എന്ന് ആഗ്ലിക്കന്‍ പുരോഹിതന്‍ സാക്ഷ്യപ്പെടുത്തുന്നു. യുദ്ധം പ്രകൃതിവിരുദ്ധവും അധാര്‍മികവുമാണ്. എത്ര ധീരമായി യുദ്ധം ചെയ്താലും അതു കഴിയുമ്പോള്‍ കുറ്റബോധവും ലജ്ജയും സൈനികരെ വേട്ടയാടും. വൈകാരിക സംഘര്‍ഷങ്ങളും വികാരങ്ങളില്‍ മുറിവും ഏറ്റുവാങ്ങുന്നവരായിരിക്കും ഒട്ടുമിക്ക സൈനികരും. ശാരീരിക മുറിവുകളും അപകടങ്ങളും അതിനുമപ്പുറമുണ്ട്. അന്ത്യംവരെ അംഗഭംഗം സംഭവിച്ചവരായി ജീവിതം തള്ളിനീക്കേണ്ടിവരുന്നവരുമുണ്ട്.

  • ജീവനെതിരെയുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ് മുന്നോട്ട്

    ജീവനെതിരെയുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ് മുന്നോട്ട്0

    അബോര്‍ഷന്‍ ഭരണഘടനാപരമായ അവകാശമാക്കി മാറ്റുന്നതിനുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ്. അബോര്‍ഷന്‍ നരഹത്യയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിലും യൂറോപ്പിലും ജീവനെ പരിപോഷിപ്പിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രാന്‍സിലെ മാര്‍സിലയില്‍ നടന്ന സമ്മേളനത്തില്‍ 50,000ത്തിലധികം വരുന്ന ഫ്രഞ്ച് ജനതയോട് പറഞ്ഞ് മാസങ്ങള്‍ക്കിപ്പുറമാണ് ജീവനെതിരായുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ് മുമ്പോട്ട് പോകുന്നത്. ദേശീയ അസംബ്ലിയില്‍ 30 നെതിരെ 493 വോട്ടുകള്‍ക്ക് പാസാക്കിയ ബില്‍ ഇപ്പോള്‍ സെനറ്റിന്റെ പരിഗണനയിലാണ്.

  • ബൈസാന്റിയന്‍ ദൈവാലയം മോസ്‌കാക്കി മാറ്റുന്നു; ഫെബ്രുവരി 23  മുതല്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍

    ബൈസാന്റിയന്‍ ദൈവാലയം മോസ്‌കാക്കി മാറ്റുന്നു; ഫെബ്രുവരി 23 മുതല്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍0

    പുരാതന ക്രൈസ്തവ ദൈവാലയമായ ഹാഗിയ സോഫിയ മോസ്‌കാക്കി മാറ്റിയതിന്റെ മുറിവുണങ്ങും മുമ്പ് വീണ്ടുമൊരു പുരാതന ബൈസാന്റിയന്‍ ദൈവാലയം കൂടെ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റാനൊരുങ്ങി തുര്‍ക്കി ഗവണ്‍മെന്റ്. കഴിഞ്ഞ 79 വര്‍ഷമായി മ്യൂസിയമായി ഉപയോഗിച്ചുവരുന്ന പുരാതന ബൈസാന്റിയന്‍ ദൈവാലയമായ ചോറ ദൈവാലയത്തില്‍ ഫെബ്രുവരി 23 മുതല്‍ ഇസ്ലാം മതത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഉയരും. 2020-ല്‍ തുര്‍ക്കി ഗവണ്‍മെന്റ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. അപൂര്‍വമായ ചുവര്‍ചിത്രങ്ങളും മൊസൈക്കുകളും അടങ്ങിയ ഈ ദൈവാലയം ബാസന്റിയന്‍ വാസ്തുകലയില്‍ നിര്‍മിച്ചവയില്‍ അവശേഷിക്കുന്ന ഏറ്റവും

  • സ്‌കൂളിലേക്കു പോയ സിസ്റ്റര്‍ അപകടത്തില്‍പെട്ട് മരണമടഞ്ഞു

    സ്‌കൂളിലേക്കു പോയ സിസ്റ്റര്‍ അപകടത്തില്‍പെട്ട് മരണമടഞ്ഞു0

    തൃശൂരിലെ കോണ്‍വെന്റില്‍നിന്നും റോഡിന് എതിര്‍വശത്തുള്ള സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ വാഹനാപകടത്തില്‍പെട്ട പാലക്കയം സ്വദേശി സിസ്റ്റര്‍ സോണിയയാണ് മരണമടഞ്ഞത് പിന്നില്‍നിന്നുവന്ന ഇരുചക്രവാഹനം സിസറ്ററിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിസ്റ്ററിനെ തൃശൂര്‍ അമല ആശുപത്രിയിലും പിന്നീട് കളമശേരി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നു. പാലക്കയം മൂന്നാം തോട് മേലെമുറി ജോണി-സെലീന ദമ്പതികളുടെ മകളും തൃശൂര്‍ മുല്ലശേരി ഗുഡ്‌ഷെപ്പേഡ് സെന്‍ട്രല്‍ സ്‌കൂള്‍ അദ്ധ്യാപികയുമാണ് സിസ്റ്റര്‍ സോണിയ (31).

  • ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുന്നു

    ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുന്നു0

    ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വര്‍ധിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഒറട്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തോലിക്കാ വിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നും അതിനാനുപാതികമായി സഭയിലെ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യസഭയിലേക്കുള്ള ഈ പ്രവാഹം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കാലത്ത് അധികരിക്കുകയാണ്. കത്തോലിക്കാസഭയില്‍ വിശ്വാസം ഏറ്റുപറഞ്ഞ് മാമോദീസ സ്വീകരിക്കാന്‍ കടന്നുവരുന്നവരെ കൃത്യമായി പരിശീലിപ്പിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാനും പ്രത്യേക ക്ലാസുകള്‍ ആരംഭിക്കേണ്ടതുണ്ടെന്നും ആഴ്ചതോറുമുള്ള ക്ലാസുകളും ഫോര്‍മേഷനും ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തി. ദൈവകൃപയാല്‍ മുന്‍ വര്‍ഷങ്ങളില്‍ കണ്ടതിലും കൂടുതല്‍ ആളുകള്‍

  • ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍

    ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍0

    അംബികപുര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ അംബികപുര്‍ കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മലയാളി കന്യാസ്ത്രീയെ റിമാന്‍ഡ് ചെയ്തു. സിഎംസി സഭാംഗമായ സിസ്റ്റര്‍ മേഴ്‌സിയാണ് റിമാന്‍ഡിലായത്. അംബികാപൂരിലെ കാര്‍മല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി, കന്യാസ്ത്രീ തന്നെ പീഡിപ്പിക്കുകയും ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നതായി പറയപ്പെടുന്നു. അംബികാപൂര്‍ രൂപതയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ലൂസിയന്‍ കുഴൂര്‍ കന്യാസ്ത്രീക്കെതിരായ കുറ്റം നിഷേധിച്ചു. ക്ലാസ് സമയത്ത് മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം ടോയ്‌ലറ്റില്‍

  • തമിഴ്‌നാട് സഭ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

    തമിഴ്‌നാട് സഭ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്0

    ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിന് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് വിലക്കേര്‍പ്പെടുത്തി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം വിദേശഫണ്ട് സ്വീകരിക്കുന്നതിനുണ്ടായിരുന്ന അനുമതിയാണ് മന്ത്രാലയം നിറുത്തലാക്കിയത്. താസോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ബിഷ്പ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് തമിഴ്‌നാടുവിന്റെ കീഴില്‍ നീതിക്കും സമാധനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയായിരുന്നു. ചട്ടലംഘനം ആരോപിച്ച് സൊസൈറ്റിയുടെ ലൈസന്‍സ് പുതുക്കുവാന്‍ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു. രണ്ട് വര്‍ഷം

  • വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എംഎസ്ടി നിര്യാതനായി

    വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എംഎസ്ടി നിര്യാതനായി0

    പാലാ: എംഎസ്ടി സമൂഹത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ (99) എംഎസ്ടി നിര്യാതനായി. സഭയ്ക്ക് നല്‍കിയ സംഭാവനകളെപ്രതി സീറോ മലബാര്‍ സഭ അദ്ദേഹത്തിന് 2016-ല്‍ വൈദിക രത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1955 ലാണ് ഫാ. സെബാസ്റ്റ്യന്‍ പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് പാലാ രൂപതയിലെ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയിലുമായി അനേകം വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. 25 മെത്രാന്മാരും അഞ്ഞൂ റിലധികം വൈദികരും

National


Vatican

World


Magazine

Feature

Movies

  • വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

    വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്0

    വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം0

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…0

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?