Follow Us On

20

January

2026

Tuesday

Latest News

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • രണ്ടാം വത്തിക്കാന്‍  കൗണ്‍സില്‍ ഒരു പുനര്‍വായന

    രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന0

    ഫാ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐ പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക പ്രമാണരേഖയാണ് ഓറിയന്റൊലിയും എക്ലേസിയാരും (ഒ.ഇ). 1964 നവംബര്‍ 21-ന് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ജനതകളുടെ പ്രകാശം (എല്‍.ജി) എന്ന തിരുസഭയെ സംബന്ധിച്ച ഡോക്മാറ്റിക്ക് കോണ്‍സ്റ്റിറ്റിയൂഷനും സഭൈക്യത്തെ സംബന്ധിച്ച പ്രമാണരേഖയും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള പ്രമാണരേഖയും വിളംബരം ചെയ്തത് കത്തോലിക്കാ സഭയുടെ സഭാശാസ്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. പൗരസ്ത്യ സഭകളെ സംബന്ധിച്ചുള്ള പ്രമാണരേഖയ്ക്ക് ഭാരതസഭയില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളുള്ള

  • വിടുതല്‍ നല്‍കിയ  വചനമെഴുത്ത്

    വിടുതല്‍ നല്‍കിയ വചനമെഴുത്ത്0

    സ്വന്തം ലേഖകന്‍ ഏറ്റവും ആദ്യം ബൈബിള്‍ എഴുതി കൊണ്ടുവരുന്നവര്‍ക്ക് സമ്മാനം ഉണ്ടാകുമെന്ന് പള്ളിയില്‍നിന്ന് അറിയിപ്പ് കേട്ടാണ് ലിസി പൗലോസ് എന്ന വീട്ടമ്മ ബൈബിള്‍ എഴുതാന്‍ തുടങ്ങിയത്. എന്നാല്‍ കേവലം ഭൗതിക സമ്മാനങ്ങള്‍ക്കപ്പുറം അനേക ആത്മീയ സമ്മാനങ്ങളാണ് ലിസിക്ക് ദൈവം ഇതിലൂടെ നല്‍കിയത്. കൊറോണ മഹാമാരി വ്യാപിച്ചിരുന്ന സമയത്തായിരുന്നു കോഴിക്കോട് ജില്ലയിലെ മുതുകാട് കൊമ്മറ്റത്തില്‍ പൗലോസിന്റെ ഭാര്യയായ ലിസി തന്റെ ഉദ്യമം ആരംഭിച്ചത്. പത്തുമാസംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ എഴുതി തീര്‍ത്തു. നോട്ട് ബുക്കില്‍ എഴുതിയ ഈ കൈയെഴുത്തു പ്രതി

  • പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധന്‍: മാര്‍ റാഫേല്‍ തട്ടില്‍

    പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധന്‍: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരത്തിനു അര്‍ഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധനാണെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാര്‍ഡിയോ-തൊറാസിക് സര്‍ജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമര്‍പ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യാ ഗവണ്മെന്റ് ഈ പുരസ്‌കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജര്‍ ആര്‍ച്ചുബിഷപ് അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. സീറോമലബാര്‍സഭയുടെ അഭിമാനമാണ് തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ഡോ. പെരിയപ്പുറം. കേരളത്തില്‍ ‘ബീറ്റിംഗ്

  • ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷണ്‍

    ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷണ്‍0

    എറണാകുളം: പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവിയായ ഡോക്ടറിന് 2011-ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു. പദ്മഭൂഷണ്‍ പുരസ്‌കാരം കേരളത്തിനും കേരളത്തിലെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും സമര്‍പ്പിക്കുന്നതായി ഡോ. ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിച്ചു. എറണാകുളം സൗത്ത് പറവൂര്‍ സ്വദേശിയായ ഡോ. ജോസ് ചാക്കോയാണ്  കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഹൃദ്രോഗികള്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ക്കായി  സഹായം നല്‍കുന്ന

  • അറുപത് വയസ്  കഴിഞ്ഞവര്‍ക്കായി  സഖറിയാസ് കണ്‍വന്‍ഷന്‍

    അറുപത് വയസ് കഴിഞ്ഞവര്‍ക്കായി സഖറിയാസ് കണ്‍വന്‍ഷന്‍0

    ഇരിട്ടി: വാര്‍ദ്ധക്യത്തിനു ചേര്‍ന്ന ക്രിയാത്മകതയില്‍ കുടുംബങ്ങളില്‍, സമൂഹത്തി ല്‍, ഇടവകയില്‍, സന്തോഷത്തോടെ ജീവിക്കാന്‍ 60 കഴിഞ്ഞവരെ സഹായിക്കുകയാണ് സഖറിയാസ് മിഷന്‍. മലബാറിലെ ക്രിസ്റ്റീന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന തലശേരി അതിരൂപതയിലെ കല്ലുമുതിരക്കുന്ന് ഇടവകാംഗമായ ജോയ്‌സ് കുരുവിത്താനത്താണ് ഈ ശുശ്രൂഷ ആരംഭിച്ചത്. ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത ഫാമിലി അപ്പോസ്‌തോലേറ്റ് ശുശ്രൂഷയില്‍ കൂട്ടത്തരവാദിത്വം വഹിച്ച് രൂപതയിലെ എല്ലാ ഫൊറോനകളിലും 60 വയസ് കഴിഞ്ഞവരുടെ സ്‌നേഹസംഗമമായ സഖറിയാസ് കണ്‍വെന്‍ഷന്‍ നടത്തിയത് ഈ ശുശ്രൂഷയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍

  • പഴയതെല്ലാം നല്ലതല്ല

    പഴയതെല്ലാം നല്ലതല്ല0

    ഫാ. മാത്യു ആശാരിപറമ്പില്‍ ‘ഞങ്ങളൊക്കെ അഞ്ചും ആറും കിലോമീറ്ററുകള്‍ നടന്നിട്ടാണ് പഠിച്ചത്. ഭക്ഷണം കഴിക്കാന്‍പോലും കിട്ടാതെ വിശന്ന് ജീവിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടാണ് വളര്‍ന്നത്…’ പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ പ്ലസ്ടുകാരന്‍ മകന്‍ തുറന്നടിച്ചു. ‘ഒന്ന് നിര്‍ത്താമോ പപ്പേ.. ഇത് എത്ര പ്രാവശ്യമാ കേള്‍ക്കുന്നത്. ചുമ്മാ തള്ളാതെ പപ്പ… പഴംപുരാണം.’ മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അനുഭവിച്ച കഷ്ടതയുടെയും കണ്ണീരിന്റെയും കഥകള്‍ മനസില്‍നിന്ന് മായാത്ത തലമുറ ഇടയ്ക്കിടെ അത് അയവിറക്കുന്നു. മനസിലെ നീറുന്ന ഓര്‍മകളില്‍നിന്ന് വിജയത്തിലേക്ക് നടന്നുകയറിയ കഥകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ പുതിയ തലമുറ പുച്ഛിക്കുന്നു…

  • പ്രോലൈഫ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായിരുന്ന 23 പേര്‍ക്ക് മാപ്പ് നല്‍കി  യുഎസ് പ്രസിഡന്റ് ട്രംപ്

    പ്രോലൈഫ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായിരുന്ന 23 പേര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിച്ചതിന് ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 23 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025 മാര്‍ച്ച് ഫോര്‍ ലൈഫിന് തൊട്ടുമുമ്പാണ്  പ്രോ ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. ‘ക്ലിനിക്ക് എന്‍ട്രന്‍സിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യ (ഫേസ്)’ നിയമം ലംഘിച്ചതിന് ജയില്‍വാസത്തിന്  ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ഇരുപത്തിമൂന്ന് പേര്‍ക്കാണ് ട്രംപ് ഭരണകൂടം മാപ്പ് നല്‍കിയത്. , ‘അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരുന്നു’

  • അമേരിക്കയ്ക്ക് വേണ്ടത് ജീവനെ ആഘോഷിക്കുന്ന സംസ്‌കാരം’ മാര്‍ച്ച് ഫോര്‍ ലൈഫില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

    അമേരിക്കയ്ക്ക് വേണ്ടത് ജീവനെ ആഘോഷിക്കുന്ന സംസ്‌കാരം’ മാര്‍ച്ച് ഫോര്‍ ലൈഫില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്0

    വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്ത പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. കത്തോലിക്കാ വിശ്വാസിയായ അപ്പനെന്ന നിലയില്‍ തന്റെ പ്രോ-ലൈഫ് ബോധ്യങ്ങളെക്കുറിച്ച് പങ്കുവച്ച വാന്‍സ് പുതുതായി രൂപീകരിച്ച ട്രംപ് ഭരണകൂടം പ്രോ-ലൈഫ് നയങ്ങള്‍ തുടരുമെന്ന് വാഗ്ദാനം ചെയ്തു. ‘ഓരോ കുട്ടിയും ദൈവത്തില്‍ നിന്നുള്ള അത്ഭുതവും സമ്മാനവുമാണ്’ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാനെത്തിയവരെ വാന്‍സ് അഭിനന്ദിച്ചു.  പ്രോ ഫാമിലി ആയ ഒരു

National


Vatican

World


Magazine

Feature

Movies

  • നാഗ്പൂരില്‍ സ്‌കൂള്‍ ചാപ്പലില്‍നിന്നും സക്രാരി മോഷ്ടിച്ചു

    നാഗ്പൂരില്‍ സ്‌കൂള്‍ ചാപ്പലില്‍നിന്നും സക്രാരി മോഷ്ടിച്ചു0

    നാഗ്പൂര്‍ (മഹാരാഷ്ട്ര): നാഗ്പൂരിന് അടുത്തുള്ള ബുട്ടിബോറി സെന്റ് ക്ലാരറ്റ് സ്‌കൂള്‍ ചാപ്പലില്‍നിന്നും തിരുവോസ്തികളുള്ള സക്രാരി മോഷ്ടിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് 30,000 രൂപ കവര്‍ന്ന മോഷ്ടാക്കള്‍ ലാപ്‌ടോപ്പോ മറ്റുപകരണങ്ങളോ എടുത്തില്ല. മോഷണമാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് പറഞ്ഞു. തിരുവോസ്തികള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ജനുവരി 23ന് നാഗ്പൂര്‍ അതിരൂപതയില്‍  പ്രായശ്ചിത്ത ദിനമായി ആചരിക്കാന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും

  • വിശുദ്ധ പാദ്രെ പിയോയുടെ സെക്രട്ടറിയായിരുന്ന ഫാ.ജോണ്‍ ഔറിലിയ അന്തരിച്ചു

    വിശുദ്ധ പാദ്രെ പിയോയുടെ സെക്രട്ടറിയായിരുന്ന ഫാ.ജോണ്‍ ഔറിലിയ അന്തരിച്ചു0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ പാദ്രെ പിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തികളിലൊരാളായിരുന്ന ഫാ. ജോണ്‍ ഔറിലിയ അന്തരിച്ചു.അമേരിക്കയിലെ ഡെലവെയറിലുള്ള വില്‍മിംഗ്ടണ്‍ സെന്റ് ഫ്രാന്‍സിസ് അസീസി ആശ്രമത്തില്‍ ജനുവരി 13-നായിരുന്നു അന്ത്യം. ആധുനിക സഭയിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളില്‍ ഒരാളായ പാദ്രെ പിയോയുടെ സെക്രട്ടറിയായി പൗരോഹിത്യജീവിതത്തിന്റെ ആദ്യ നാളുകളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ ശരീരത്തിലെ പഞ്ചക്ഷതങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അസാധാരണമായ എളിമയെക്കുറിച്ചും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ‘Dearest Soul: A Spiritual

  • ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി തമിഴ്‌നാട്ടിലെ കാത്തലിക് യൂത്ത് മൂവ്‌മെന്റ്

    ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി തമിഴ്‌നാട്ടിലെ കാത്തലിക് യൂത്ത് മൂവ്‌മെന്റ്0

    ചെന്നൈ: വരാന്‍പോകുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി തമിഴ്നാട് കാത്തലിക് യൂത്ത് മൂവ്മെന്റ് (ടിസി വൈഎം). തമിഴ്നാട് ബിഷപ്‌സ് കൗണ്‍സിലിന്റെ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടിസിവൈഎമ്മിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കി. സമാന ചിന്താഗതിക്കാരായ ജനാധിപത്യ സംഘടനകളുമായി സഹകരിക്കാന്‍ യോഗം  തീരുമാനിച്ചു. യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് താഴെത്തട്ടില്‍ വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രമേയത്തില്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?