Follow Us On

09

May

2025

Friday

Latest News

  • പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകണം

    പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകണം0

    കാഞ്ഞിരപ്പള്ളി: പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുവാന്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായി ആശ്രയിച്ച് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണ മാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഉപ്പുതറയില്‍ നടന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പരിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ദൈവത്തില്‍ ഉത്തരം കണ്ടെത്തുന്നവരാകുവാന്‍ നമുക്കാവണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു.   ഉപ്പുതറ  സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ചെറുപുഷ്പ മിഷന്‍ ലീഗ് കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ്

  • വിശ്വാസ സാഗരമായി രാജകുമാരി തീര്‍ത്ഥാടനം

    വിശ്വാസ സാഗരമായി രാജകുമാരി തീര്‍ത്ഥാടനം0

    ഇടുക്കി: ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം വിശ്വാസ സാഗരമായി. രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ ദൈവാലയത്തില്‍നിന്നും രാജകുമാരി ദേവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്കായിരുന്നു തീര്‍ത്ഥാടനം. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥാടനത്തില്‍ രൂപതയിലെ മുഴുവന്‍ വൈദിക രും സമര്‍പ്പിതരും രൂപതയുടെ വിവിധ ഇടവക കളില്‍നിന്നുള്ള വിശ്വാസികളും പങ്കുചേര്‍ന്നു. എല്ലാ ടൗണുകളിലും നാനാജാതി മതസ്ഥരായ ആളുകളും വ്യാപാരികളും തീര്‍ത്ഥാടനത്തിന് സ്വീകരണം നല്‍കിയത് ശ്രദ്ധേയമായി. തീര്‍ത്ഥാ ടകരെ സ്വീകരിക്കാന്‍ രാജകുമാരി പള്ളിയക്ക ണത്തില്‍

  • ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികളിലൊരാളായ  ഫാ. ജെറോം ഡിസൂസ അനുസ്മരണം നടത്തി

    ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികളിലൊരാളായ ഫാ. ജെറോം ഡിസൂസ അനുസ്മരണം നടത്തി0

    മംഗളൂരു: മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയുടെ ശില്പികളിലൊരാളായ മംഗലാപുരം സ്വദേശിയായിരുന്ന ജെസ്യൂട്ട് വൈദികന്‍ ഫാ. ജെറോം ഡിസൂസ (1897-1977) യുടെ ഓര്‍മയില്‍ മംഗളൂരുവിലെ കത്തോലിക്കാ വിശ്വാസികള്‍. 1950 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മിതിക്കായി 1946-1950 വരെ കൂടിയ ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലിയില്‍ അംഗമായിരുന്നു ഫാ. ഡിസൂസ. ഫാ. ഡിസൂസ തീക്ഷ്ണമതിയായ രാജ്യസ്‌നേഹിയും മതവും രാഷ്ട്രീയവും സമജ്ഞസമായി സമ്മേളിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നുവെന്ന് മംഗളൂരു ബിഷപ് പീറ്റര്‍ പോള്‍ സല്‍ദാന പറഞ്ഞു. ഫാ. ജെറോം ഡിസൂസയെക്കുറിച്ച്

  • നഷ്ടത്തിലായ റബറിനൊപ്പം കാപ്പി കൃഷി ചെയ്ത്  ലാഭംകൊയ്ത കര്‍ഷകന് സംസ്ഥാന അവാര്‍ഡ്‌

    നഷ്ടത്തിലായ റബറിനൊപ്പം കാപ്പി കൃഷി ചെയ്ത് ലാഭംകൊയ്ത കര്‍ഷകന് സംസ്ഥാന അവാര്‍ഡ്‌0

    പുല്‍പ്പള്ളി: നഷ്ടത്തിലായ തന്റെ റബര്‍ തോട്ടത്തില്‍ റബറിനൊപ്പം കാപ്പിച്ചെടികള്‍ നട്ട് ലാഭം നേടിയതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് പുല്‍പ്പള്ളിയിലെ കര്‍ഷകനായ റോയി ആന്റണി. നൂതനമായ കൃഷിരീതികളിലൂടെ ശ്രദ്ധേയനായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ യുവകര്‍ഷകന്‍ ശശിമല, കവളക്കാട്ട് റോയി ആന്റണിക്ക് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കര്‍ഷകോത്തമ അവാര്‍ഡ്. രണ്ടു ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാര്‍ഡ്. വളരെ ക്കാലത്തെ നിരീക്ഷണങ്ങളിലൂടെ പരമ്പരാഗത കൃഷിരീതികളില്‍നിന്ന് മാറിയുള്ള പരീക്ഷണങ്ങളും പുതുരീതികളുമാണ് റോയിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബഹുവിളകൃഷിയില്‍ റോയി നടത്തിയ വിപ്ലവ കരമായ പരീക്ഷണരീതികള്‍

  • ജാര്‍ഖണ്ഡില്‍ മനുഷ്യചങ്ങല തീര്‍ത്തു

    ജാര്‍ഖണ്ഡില്‍ മനുഷ്യചങ്ങല തീര്‍ത്തു0

    റാഞ്ചി: ജാര്‍ഖണ്ഡിലെ വിവിധ സഭാംഗങ്ങളും കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയും ചേര്‍ന്ന് മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി മനുഷ്യചങ്ങലയും പ്രാര്‍ത്ഥനയോഗവും സംഘടിപ്പിച്ചു. ബാനറുകളും പ്ലാക്കാര്‍ഡുകളും കൈകളിലേന്തി റോഡ് സൈഡില്‍ പതിനായിരത്തിലധികം ആളുകള്‍ നിരന്നു. റാഞ്ചി ആര്‍ച്ചുബിഷപ് ഫെലിക്‌സ് ടോപ്പോ മനുഷ്യചങ്ങലയ്ക്കും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. സഹായ മെത്രാന്‍ തിയോഡോര്‍ മസ്‌ക്രറിനസും വിവിധ ക്രൈസ്തവസഭാ നേതാക്കളുമടക്കം നിരവധിപേര്‍ അണിചേര്‍ന്നു. റാഞ്ചി കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനയോഗത്തിന് റാഞ്ചിയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് മരിയാനൂസ് കുജൂര്‍

  • ‘മണിപ്പൂരിലെ പീഡിതര്‍ക്ക് നീതി വൈകിക്കരുത് ‘

    ‘മണിപ്പൂരിലെ പീഡിതര്‍ക്ക് നീതി വൈകിക്കരുത് ‘0

    ബംഗളൂരു: മണിപ്പൂരിലെ കൊടിയ പീഡനങ്ങള്‍ക്കിരയായ വനിതകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബംഗളൂരുവിലെ കത്തോലിക്ക വനിതാ പ്രവര്‍ത്തകര്‍ തിരികൊളുത്തി പ്രകടനം നടത്തി. ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിനുമുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധറാലിയിലും സമ്മേളനത്തിലും ആയിരത്തോളം വനിതകള്‍ പങ്കെടുത്തു. മണിപ്പൂരിലെ വനിതകളുടെ അന്തസും ജീവനും സംരക്ഷിക്കൂ എന്ന പ്ലാക്കാര്‍ഡുകളുമേന്തിയാണ് റാലിയില്‍ ആളുകള്‍ പങ്കെടുത്തത്. നാം വ്യത്യസ്തരും അവകാശങ്ങളില്‍ വ്യത്യസ്തരുമായിരിക്കാം പക്ഷേ സ്ത്രീകളുടെ അന്തസ് കാത്തുസൂക്ഷിക്കുക തന്നെ വേണമെന്ന് ബംഗളൂരു അതിരൂപതയിലെ വനിതാകമ്മീഷന്‍ സെക്രട്ടറി പ്രിയ ഫ്രാന്‍സിസ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ

  • സുന്ദര്‍പൂരിലെ ബാബാ

    സുന്ദര്‍പൂരിലെ ബാബാ0

    സ്വന്തം ലേഖകന്‍ ഇന്ത്യന്‍ ഡാമിയന്‍ എന്ന അപരനാമത്തിലാണ് ഫാ. ക്രിസ്തുദാസ് അറിയപ്പെടുന്നത്. കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം ബലിയാക്കി മാറ്റിയ ഈ മലയാളി വൈദികന്‍ 14 വര്‍ഷത്തോളം വിശുദ്ധ മദര്‍ തെരേസയോടൊപ്പം പ്രവര്‍ത്തിച്ചതിനുശേഷമായിരുന്നു ബീഹാറിലെ സുന്ദര്‍പൂരില്‍ എത്തിയത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ബീഹാര്‍. അഫ്ഗാനിസ്ഥാന്‍ മുതല്‍ കിഴക്ക് ആസാംവരെയും തെക്ക് തമിഴ്‌നാടുവരെയും വ്യാപിച്ചിരുന്ന മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലീപുത്രയും (ഇന്നത്തെ പാറ്റ്‌ന), ശ്രീബുദ്ധന് ജ്ഞാനോദയം ഉണ്ടായതായിപ്പറയപ്പെടുന്ന, ഏറ്റവും വലിയ ബുദ്ധമത തീര്‍ത്ഥാടനകേന്ദ്രമായ ബുദ്ധഗയയും ബീഹാറില്‍തന്നെ. ഹൈന്ദവര്‍ പുണ്യഭൂമിയായി ആദരിക്കുന്ന ഗംഗാനദിയും

  • യുവജനങ്ങളെ  നെഞ്ചോട് ചേര്‍ത്ത വിശുദ്ധന്‍

    യുവജനങ്ങളെ നെഞ്ചോട് ചേര്‍ത്ത വിശുദ്ധന്‍0

    ഫാ. ജെയിംസ് പ്ലക്കാട്ട് 1841 ലെ ശൈത്യകാലം. ടൂറിന്‍ പട്ടണത്തിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ദൈവാലയത്തിന്റെ സങ്കീര്‍ത്തിയിലേക്ക് യുവവൈദികനായ ഡോണ്‍ ബോസ്‌കോ കയറിച്ചെന്നു. അവിടുത്തെ കപ്യാര്‍ ഒരു ബാലനെ മര്‍ദ്ദിക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. കപ്യാരെ താക്കീത് ചെയ്തുകൊണ്ട് ഡോണ്‍ ബോസ്‌കോ ആ ബാലനെ അടുത്ത് വിളിച്ച് അവന്റെ പേര് ചോദിച്ചു. ‘ബര്‍ത്തലോമിയോ ഗരേല്ലി’, അവന്‍ പറഞ്ഞു. മാതാപിതാക്കന്മാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവന്‍ അനാഥനാണന്ന് മനസിലായി. കപ്യാര്‍ തല്ലിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു? ‘എന്നോട് കുര്‍ബാനയില്‍ ശുശ്രൂഷിയാവാന്‍ കപ്യാര്‍

  • വൈവിധ്യങ്ങള്‍ മനംകവരുന്ന  ദൈവാലയങ്ങള്‍

    വൈവിധ്യങ്ങള്‍ മനംകവരുന്ന ദൈവാലയങ്ങള്‍0

    മാത്യു സൈമണ്‍ പര്‍വതശിഖരങ്ങള്‍ ആകാശത്തോട് അടുത്താണ് സ്ഥിതിചെയ്യുന്നത്; അതിനാല്‍ത്തന്നെ ദൈവത്തോടും എന്നാണ് കരുതപ്പെടുന്നത്. സീനായ് മുതല്‍ സീയോന്‍ വരെ പല പര്‍വതങ്ങളും വിശുദ്ധഗ്രന്ഥത്തിലെ വിവിധ ദൈവിക ഇടപെടലുകളുടെയും സ്വര്‍ഗീയസംഭവങ്ങളുടെയും പശ്ചാത്തലമായിട്ടുണ്ട്. മലകളെക്കുറിച്ച് 500 തവണയെങ്കിലും വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതത്തിന്റെ ആരംഭം മുതല്‍, കുത്തനെയുള്ള പാറക്കെട്ടുകള്‍, കുന്നുകള്‍ എന്നിവയുടെ മുകളില്‍ ദൈവാലയങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്നത് കാണാന്‍ കഴിയും. ഇത്തരത്തില്‍ പര്‍വതങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചില മനോഹരമായ ദൈവാലയനിര്‍മ്മിതികളെ പരിചയപ്പെടാം. 1. ചാപ്പല്‍ ഓണ്‍ ദി റോക്ക്,

National


Vatican

World


Magazine

Feature

Movies

  • വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

    വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്0

    വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം0

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…0

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?