Follow Us On

06

November

2025

Thursday

Latest News

  • ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും 17ന്‌

    ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും 17ന്‌0

    പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, ഡിസിഎംഎസ് സപ്തതി വര്‍ഷം എന്നിവയോട് അനുബന്ധിച്ച് നവംബര്‍ 17-ന് രാമപുരത്ത് ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നടക്കും. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപാരിഷ് ഹാളില്‍ രാവിലെ ഒമ്പതിന് കെസിബിസി എസ്‌സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്യും. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ദളിത് വിമോചനത്തിന് വഴികാട്ടി എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

  • നവീന്‍ ബാബു,  ഒരു ഓര്‍മപ്പെടുത്തല്‍

    നവീന്‍ ബാബു, ഒരു ഓര്‍മപ്പെടുത്തല്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ കണ്ണൂര്‍ ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം കുറച്ചു നാളുകളായി ജനമനസുകളില്‍ നൊമ്പരവും സംസാരവിഷയവുമാണ്. വളരെ സത്യസന്ധനെന്ന് പേരുകേട്ട ഒരു ഉദ്യോഗസ്ഥന്‍ ദുഷ്പ്രചാരണങ്ങളില്‍ മനസ് തകര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദുഃഖകരമാണ്. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ ദുഃഖവും അനുശോചനവും നേരുന്നു. നെടുംതൂണ് നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ നൊമ്പരങ്ങളില്‍ മനസുകൊണ്ട് പങ്കുചേരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അതു ദൈവപദ്ധതിക്ക് എതിരായ നിലപാടാണെന്നും അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴും പൊള്ളുന്ന നൊമ്പരക്കാറ്റില്‍ കത്തിക്കരിയുന്ന

  • സമാനതകളില്ലാത്ത  പ്രതിഭാശാലി

    സമാനതകളില്ലാത്ത പ്രതിഭാശാലി0

    സിസ്റ്റര്‍ ശോഭിത എംഎസ്‌ജെ ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ വിയോഗത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവേളയില്‍ അദ്ദേഹത്തിന്റെ ജീവിതവും കാഴ്ചപ്പാടുകളും വിചിന്തനം ചെയ്യുന്നു. ജീവിച്ചിരുന്ന കാലത്ത് കഠിനമായ പ്രതിസന്ധികളെ സധൈര്യം നേരിട്ടുകൊണ്ട് ദൈവകൃപയുടെ പിന്‍ബലത്തോടെ അവയില്‍ വിജയം വരിച്ചയാളായിരുന്നു ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരനച്ചന്‍. അദ്ദേഹത്തിന്റെ കണ്ണുകള്‍ പാവപ്പെട്ടവരില്‍നിന്ന് ഒരിക്കലും പിന്‍വലിക്കപ്പെട്ടില്ല. സാമ്പത്തികമോ സാങ്കേതികമോ ആയ തടസങ്ങളെയൊന്നും തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൈവ നിയോഗത്തിന് പ്രതിബന്ധമായി അദ്ദേഹം കണ്ടില്ല. ആ പ്രവര്‍ത്തന തീക്ഷ്ണതയായിരുന്നു അദ്ദേഹത്തിന്റെ വിജയം. അതാണ് നമുക്ക് ദൈവികസമ്മാനമായി ലഭിച്ച ഏറ്റവും

  • നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്തവ്യമായ അപരാധം: മാര്‍ പാംപ്ലാനി

    നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്തവ്യമായ അപരാധം: മാര്‍ പാംപ്ലാനി0

    മുനമ്പം: നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്ത വ്യമായ അപരാധമാണെന്ന് തലശേരി അര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്ക് വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യത്തിന് അപമാനമാണ്. നീതി ആരുടെയും ഔദാര്യമല്ല അവകാശമാണ്. മുനമ്പം സമരത്തെ നിര്‍വീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും മാര്‍ പാംപ്ലാനി ഓര്‍മിപ്പിച്ചു. മുനമ്പം ജനത ഉയര്‍ത്തിയ വിഷയം മുനമ്പത്തിന്റെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ലെന്നും അവര്‍  നാടിന് നല്‍കിയ ചരിത്ര സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക

  • 20-ന് ചുവപ്പ് ബുധനായി ആചരിക്കും; ഇടവകകളും വ്യക്തികളും പങ്കുചേരണമെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്

    20-ന് ചുവപ്പ് ബുധനായി ആചരിക്കും; ഇടവകകളും വ്യക്തികളും പങ്കുചേരണമെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്0

    ലണ്ടന്‍: ക്രൈസ്തവവിശ്വാസികള്‍ ആഗോളതലത്തില്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി സന്നദ്ധസംഘടനയായ എസിഎന്നിന്റെ നേതൃത്വത്തില്‍ നവംബര്‍ 20-ന്  ചുവപ്പ് ബുധനായി ആചരിക്കും. അന്നേദിനം രാത്രിയില്‍ ദൈവാലയങ്ങളും മറ്റ് കെട്ടിടങ്ങളും ചുവപ്പു വെളിച്ചത്തില്‍ അലങ്കരിച്ചുകൊണ്ടാണ്  ചുവപ്പ് ബുധന്‍ ആചരിക്കുക. ഈ ആചരണത്തില്‍ പങ്കുചേരാന്‍ ഇടവകകളെയും വ്യക്തികളെയും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും സഭയുടെ തലവനായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് ക്ഷണിച്ചു. മതപീഡനത്തിന്റെ ഭാഗമായി വിവിധ വെല്ലുവിളികള്‍ നേരിടുന്ന ക്രൈസ്തവരായ കുട്ടികളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ചുവപ്പ് ബുധന്‍ ആചരിക്കുന്നത്.

  • ‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ പാപ്പയുടെ ഉച്ചഭക്ഷണം

    ‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ പാപ്പയുടെ ഉച്ചഭക്ഷണം0

    വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ ആഗോളദിനമായി ആചരിക്കുന്ന നവംബര്‍ 17-ന് ‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയും ഇറ്റാലിയന്‍ റെഡ് ക്രോസുമായി സഹകരിച്ചാണ് അന്നേദിനം പോള്‍ ആറാമന്‍ ഹാളി ല്‍ ഏറ്റവും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ക്ലേശിതരും അവഗണിക്കപ്പെട്ടവരുമായവര്‍ക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണം ക്രമീകരിക്കുന്നത്. കൂടാതെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ദരിദ്രര്‍ക്കായുള്ള സൗജന്യം ആരോഗ്യപരിപാലനവും അന്നേ ദിവസം ഒരിക്കിയിട്ടുണ്ട്. 2016 മുതല്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നതിന്റെ തലേ ഞായറാഴ്ച

  • സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കുമുള്ള സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു

    സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കുമുള്ള സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു0

    വാഷിംഗ്ടണ്‍ ഡിസി: സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും ക്രൈസ്തവ കൂട്ടായ്മയായ നൈറ്റ്‌സ് ഓഫ് കൊളംബസ് നല്‍കിവരുന്ന സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു. റീഫണ്ട് സപ്പോര്‍ട്ട് വൊക്കേഷന്‍ പ്രോഗ്രാം(ആര്‍എസ്‌വിപി) എന്ന പദ്ധതിയിലൂടെ 40 വര്‍ഷമായി സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ പ്രാദേശിക കൗണ്‍സിലുകള്‍ വഴിയായി സഹായം ലഭ്യമാക്കുന്നുണ്ടെന്ന് സുപ്രീം നൈറ്റ് പാട്രിക്ക് കെല്ലി പറഞ്ഞു. ദിവ്യകാരുണ്യത്തോടും സഭയോടുമുള്ള നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ മരണത്തിന് ശേഷം

  • മുനമ്പം; സര്‍വകക്ഷി യോഗം വിളിക്കണം: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ

    മുനമ്പം; സര്‍വകക്ഷി യോഗം വിളിക്കണം: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ0

    തിരുവനന്തപുരം: മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരത്തിന് പിന്തുണയുമായി കത്തോലിക്ക രൂപതകളും ക്രൈസ്തവ സഭാ വിഭാഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തമായി സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വ്യവഹാരങ്ങളിലൂടെ തീരദേശജനതയെ ആജീവനാന്തം  ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ല. ശാശ്വത പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. ഇപ്പോള്‍ ഉണ്ടാകുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളാണ്.

  • മാര്‍പാപ്പയുടെ പുതിയ ചാക്രിക  ലേഖനത്തിന്റെ ഇന്ത്യന്‍  എഡീഷന്‍ പ്രസിദ്ധീകരിച്ചു

    മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനത്തിന്റെ ഇന്ത്യന്‍ എഡീഷന്‍ പ്രസിദ്ധീകരിച്ചു0

    ന്യൂഡല്‍ഹി: ദ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘അവന്‍ നമ്മളെ സ്‌നേഹിച്ചു’ (ഡിലെക്‌സിത് നോസ്)-ഇന്ത്യന്‍ എഡീഷന്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ നിര്‍വഹിച്ചു. റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. മാത്യു കോയിക്കല്‍, സിസ്റ്റര്‍ റാഹില്‍ ലക്ര, നിഹാല്‍ പെഡ്രിക്, നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ

National


Vatican

World


Magazine

Feature

Movies

  • മാര്‍ ജയിംസ് പട്ടേരില്‍ ബല്‍ത്തങ്ങാടി രൂപതയുടെ അധ്യക്ഷനായി സ്ഥാനമേറ്റു

    മാര്‍ ജയിംസ് പട്ടേരില്‍ ബല്‍ത്തങ്ങാടി രൂപതയുടെ അധ്യക്ഷനായി സ്ഥാനമേറ്റു0

    ബല്‍ത്തങ്ങാടി (കര്‍ണാടക): ബല്‍ത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷനായി മാര്‍ ജയിംസ് പട്ടേരില്‍ സ്ഥാനമേറ്റു. ബല്‍ത്തങ്ങാടി സെന്റ് ലോറന്‍സ് കത്തീഡ്രലില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ സഹകാര്‍മികരായി. ബല്‍ത്തങ്ങാടി വികാരി ജനറാള്‍ ഫാ. ജോസഫ് വലിയപറമ്പില്‍ സ്ഥാനാരോഹണ ചടങ്ങിന് സ്വാഗതം പറഞ്ഞു. ചാന്‍സലര്‍ ഫാ.ലോറന്‍സ് പൂണോലില്‍ നിയമനപത്രിക വായിച്ചു. മാര്‍ റാഫേല്‍

  • ആത്മീയ ഉത്സവത്തിന്റെ നാളുകള്‍ വരുന്നു; ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും

    ആത്മീയ ഉത്സവത്തിന്റെ നാളുകള്‍ വരുന്നു; ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും0

    പെരുവണ്ണാമൂഴി: ദൈവാനുഗ്രഹങ്ങള്‍ അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങള്‍ വരവായി. ആത്മീയ ഉത്സവത്തിന്റെ ഉണര്‍ത്തു പാട്ടുകള്‍ ഉയരുന്ന ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും. മൂന്നു ഘട്ടങ്ങളിലായി 11 സ്ഥലങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 13ന് സമാപിക്കും. ലോക സുവിശേഷവല്ക്കരണത്തിന്റെ ഭാഗമാകാനും ശാലോം ശുശ്രൂഷകളെ അടുത്തറിയാനുമുള്ള അവസരംകൂടിയാണ് ഫെസ്റ്റിവല്‍. ദൈവാനുഗ്രഹങ്ങള്‍ അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങളില്‍ സഭയ്ക്കും സമൂഹത്തിനും പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യാം. മനസിനെ തൊട്ടുണര്‍ത്തുന്ന സ്തുതി ആരാധനകള്‍, ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് നയിക്കുന്ന വചനപ്രഘോഷണങ്ങള്‍

  • ബൈബിള്‍ തീര്‍ത്ഥാടകന്‍ യാത്രയായി

    ബൈബിള്‍ തീര്‍ത്ഥാടകന്‍ യാത്രയായി0

    തലശേരി: സാധാരണക്കാരുടെ ഇടയില്‍ ബൈബിള്‍ ജനകീയമാക്കുന്നതിന് ഏറെ അധ്വാനിച്ച തലശേരി അതിരൂപതാ വൈദികന്‍ റവ. ഡോ. മൈക്കിള്‍ കാരിമറ്റം (83) അന്തരിച്ചു. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി സീറോ മലബാര്‍ സഭ 2022ല്‍ മല്പാന്‍ പദവി നല്‍കിയിരുന്നു. കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  1968 ജൂണ്‍ 29-ന് റോമില്‍വച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്.  മംഗലപ്പുഴ സെമിനാരിയില്‍ ഒന്നാം വര്‍ഷം തിയോളജി പഠിക്കുമ്പോഴാണ് തലശരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി തുടര്‍പഠനത്തിനായി റോമിലേക്ക് അയച്ചത്. അടുത്ത 15

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?