Follow Us On

12

March

2025

Wednesday

Latest News

  • മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരം സമരം 48-ാം ദിനത്തിലേക്ക്. 47-ാം ദിന സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. 47-ാം ദിവസം നിരാഹാരം അനുഷ്ഠിച്ചത് പ്രദേശ വാസികളായ ഇരുപതുപേര്‍ ആയിരുന്നു. സമരമുഖം പോരാട്ടത്തിന്റെ മൂല്യങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് പൊരുതാന്‍ ഉള്ളതാണെന്ന് ഹോളി ഹോം കൂട്ടായ്മ ആനിമേറ്റര്‍ ഫാ. ഇമ്മാനുവല്‍ എസ്‌ജെ പറഞ്ഞു. ഹോളി ഹോം ചെയര്‍മാന്‍ ഷിജു ജോസഫ്, ഷിജു ജോസഫ്, ജോര്‍ജ് ആന്റണി,

  • ഞായറാഴ്ചകള്‍  പ്രവൃത്തിദിനമാക്കുന്ന  സര്‍ക്കാര്‍ നയം തിരുത്തണം

    ഞായറാഴ്ചകള്‍ പ്രവൃത്തിദിനമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം0

    കൊച്ചി: പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കലും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വക്കോ അറക്കലും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവൃത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ച്, പൊതുവിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകള്‍, കലോത്സവങ്ങള്‍, മേളകള്‍, വിവിധ ദിനാചരണങ്ങള്‍ തുടങ്ങിയവ ഞായറാഴ്ച ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളില്‍ പതിവായി കണ്ടുവരു

  • ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി  ഡിസംബര്‍ എട്ടിന് നോട്രെഡാം  കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ

    ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര്‍ എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ0

    പാരിസ്: 2019 ഏപ്രിലില്‍ ഉണ്ടായായ തീപിടുത്തത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന നോട്രെഡാം കത്തീഡ്രല്‍ വര്‍ഷങ്ങള്‍ നീണ്ട  സൂക്ഷ്മമായ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറക്കുന്നു. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ കത്തീഡ്രലിന്റെ  പദവി സ്ഥിരീകരിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളാണ് കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.  ചരിത്രകാരന്മാരും വാസ്തുശില്പികളും കരകൗശലവിദഗ്ധരുമടങ്ങിയ പുനരുദ്ധാരണ ടീമിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് 850 വര്‍ഷം പഴക്കമുള്ള ഈ ഗോഥിക് മാസ്റ്റര്‍പീസ് പുനഃസ്ഥാപിച്ചത്. ഘടനയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി പരമ്പരാഗത വസ്തുക്കളും നവീന സാങ്കേതിക വിദ്യകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് നടത്തിയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ

  • ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍

    ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍0

    പോര്‍ട്ട് ഓ പ്രിന്‍സ്/ ഹെയ്തി: അക്രമം വ്യാപകമായതിനെ തുര്‍ന്ന് ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിലെ ജനജീവിതം സ്തംഭിച്ചു. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും വിദ്വേഷത്തെ മറികടക്കണമെന്നും ഹെയ്തിയിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് സമാധാനമില്ല എന്നും തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥായാണുള്ളതെന്നും സര്‍ക്കാരിനെയും പൊതുസമൂഹത്തെയും അഭിസംബോധന ചെയ്യുന്ന കത്തില്‍ ബിഷപ്പുമാര്‍ വ്യക്തമാക്കി. തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സ് ഒറ്റപ്പെട്ടു, സ്‌കൂളുകള്‍ അടച്ചു, തൗസെയിന്റ് ലൂവെര്‍ച്ച്വര്‍ അന്താരാഷ്ട്ര വിമാനത്താവളം പോലും അടച്ചിരിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍

  • അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന്‍ അറസ്റ്റില്‍

    അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന്‍ അറസ്റ്റില്‍0

    ഗുവഹാത്തി: അസമിലെ പദംപൂരില്‍ രോഗശാന്തി പ്രാര്‍ത്ഥന നടത്തിയതിന് ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകനെ അറസ്റ്റ് ചെയ്തു. പ്രഞ്ജല്‍ ഭൂയാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രോഗശാന്തി ശുശ്രൂഷകള്‍ തടയുന്നതിനായി പുതുതായി സംസ്ഥാനത്ത് നടപ്പാക്കിയ നിയമത്തിന്റെ മറവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അന്തവിശ്വാസങ്ങളെ പിഴുതെറിയാനാണെന്ന വാദത്തിലാണ് ഈ നിമയമം കൊണ്ടുവന്നതെങ്കിലും, മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനായാണ് ഈ നിയമം ഉപയോഗിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് അവകാശപ്പെട്ട് ഗ്രാമവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയിലാണ് ഈ നീക്കം. അറസ്റ്റ്

  • സായംപ്രഭ സംഗമം ശ്രദ്ധേയമായി

    സായംപ്രഭ സംഗമം ശ്രദ്ധേയമായി0

    കോട്ടപ്പുറം:  മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങള്‍ക്കായി സ്‌നേഹസ്പര്‍ശം എന്ന പേരില്‍ സായംപ്രഭ സംഗമം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തി. കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) നേതൃത്വത്തിലാണ് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ സംഗമം സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റ് പൗളി വത്സന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍  ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.  മഴവില്‍ മനോരമ എന്ന വിനോദ ചാനലില്‍ സംപ്രേഷണം

  • സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു

    സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു0

    കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മേരിക്കുന്ന് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടറും വിവിധ ദൈവാലയങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. വര്‍ഗീസ് ആലുക്കല്‍ (82) അന്തരിച്ചു. മേരിക്കുന്ന് ഷാലോം പ്രീസ്റ്റ്‌ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ഭൗതികശരീരം ഹോളി റെഡീമര്‍ ദൈവാലയത്തിലെ സംസ്‌കാരശുശ്രൂഷകള്‍ക്കുശേഷം സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് (നവംബര്‍ 28) മൂന്നിന് കാലടി സെന്റ് ജോര്‍ജ് ദൈവാലയ സെമിത്തേരിയില്‍. 1942 ഫെബ്രുവരി രണ്ടിന് കാലടി ചെങ്ങല്‍ ആലുക്കല്‍ വീട്ടില്‍ പൈലിയുടെയും റോസമ്മ ആലുക്കലിന്റെയും മകനായാണ് ജനനം.

  • ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെഎല്‍സിഎ സമ്മേനവും ഡിസംബര്‍ 15ന്; പതാക പ്രയാണം നവംബര്‍ 29ന് ഉദ്ഘാടനം ചെയ്യും

    ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെഎല്‍സിഎ സമ്മേനവും ഡിസംബര്‍ 15ന്; പതാക പ്രയാണം നവംബര്‍ 29ന് ഉദ്ഘാടനം ചെയ്യും0

    കൊച്ചി: ലത്തീന്‍ കത്തോലിക്കാ സഭ സംസ്ഥാനതലത്തില്‍ ലത്തീന്‍ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 29 ന് ഗോവ ആര്‍ച്ചുബിഷപ്  കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി നിര്‍വഹിക്കും. ഗോവ ബോംജീസസ് ബസിലിക്കയില്‍ നടക്കുന്ന പരിപാടിയില്‍ കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. നവംബര്‍

  • മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്0

    മുനമ്പം:  റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതി നായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 47-ാം ദിനത്തിലേക്ക്. 46-ാം ദിനം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. പതിനാലുപേര്‍ നിരാഹര സമരത്തില്‍ പങ്കുചേര്‍ന്നു.

National


Vatican

  • ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞത് 243 കുഞ്ഞുങ്ങൾ

    എർബിൽ: ക്രൈസ്തവരെ ഒന്നടങ്കം കൊന്നുതള്ളാൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സംഹാരതാണ്ഡവമാടിയ ഇറാഖിന് പ്രത്യാശയുടെ തിരിനാളം പകർന്ന് വീണ്ടും ആദ്യ കുർബാന സ്വീകരണങ്ങൾ. ദിനങ്ങളുടെ ഇടവേളയിൽ ഏർബിലിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 243 കുട്ടികളാണ്. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് 172 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഖ്വാരഘോഷ് നഗരം സാക്ഷ്യം വഹിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇറാഖി ക്രൈസ്തവർക്ക് പ്രത്യാശ പകരുന്ന ഈ വാർത്ത പുറത്തെത്തിയത്. ഷ്വൽവയിലെ മാർട്ടിയേഴ്‌സ് ദൈവാലയത്തിൽവെച്ച് 23 കുട്ടികളും അങ്കാവയിലെ ഉം അൾ മൗന്ഹ് ദൈവാലയത്തിൽവെച്ച്

  • വൃദ്ധർക്കു വേണ്ടിയുള്ള ദിനാചരണത്തിന് ഒരുങ്ങി കത്തോലിക്കാ സഭ; പാപ്പ ദിവ്യബലി അർപ്പിക്കും, ദണ്ഡവിമോചനം നേടാം

    വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കും വേണ്ടിയുള്ള ആഗോള ദിനമായി തിരുസഭ ആചരിക്കുന്ന ജൂലൈ 23 പൂർണ ദണ്ഡവിമോചന ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ കെവിൻ ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് വത്തിക്കാൻ ഇത്തവണയും ദണ്ഡവിമോചനം പ്രഖ്യാപിച്ചത്. അവിടുത്ത ഭക്തരുടെ മേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും,’ (ലൂക്ക 1:50) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. വത്തിക്കാൻസമയം രാവിലെ 10.00ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്ക്

  • കർദിനാൾ സംഘത്തിലേക്ക് 21 പേരെ കൂട്ടിച്ചേർത്ത് ഫ്രാൻസിസ് പാപ്പ; സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ ബിഷപ്പും

    വത്തിക്കാൻ സിറ്റി: മലയാളി വേരുകളുള്ള മലേഷ്യൻ രൂപതാധ്യക്ഷൻ ഉൾപ്പെടെ 21 പേരെ കർദിനാൾ പദവിയിലേക്ക് ഉയർത്താനുള്ള പ്രഖ്യാപനം പുറപ്പെടുവിച്ച് ഫ്രാൻസിസ് പാപ്പ. ഇതിൽ 18 പേർ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 80 വയസിനു താഴെയുള്ളവരാണ്. ഇതോടെ ആഗോളസഭയിലെ ആകെ കർദിനാൾമാരുടെ എണ്ണം 243 ആകും. ഓഗസ്റ്റ് 27നാണ് സ്ഥാനാരോഹണം. 2013ൽ ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റ ശേഷം ഇതുവരെ എട്ടു പ്രാവശ്യമായി 66 രാജ്യങ്ങളിൽനിന്ന് 121 പേരെ കർദിനാൾമാരായി ഉയർത്തിയിട്ടുണ്ട്. മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ 72 വയസുകാരനായ സെബാസ്റ്റ്യൻ

  • വത്തിക്കാൻ സിനഡ്: ഭാരത കത്തോലിക്കാ സഭയിൽ നിന്ന് ഒരു വനിത ഉൾപ്പെടെ 10 പ്രതിനിധികൾ

    വത്തിക്കാൻ സിറ്റി: 2023 ഒക്‌ടോബറിൽ വത്തിക്കാനിൽ സമ്മേളിക്കുന്ന സിനഡിൽ ഒരു വനിത ഉൾപ്പെടെ ഭാരത കത്തോലിക്കാ സഭയിൽനിന്ന് 10 അംഗ സംഘം പങ്കെടുക്കും. ഇക്കഴിഞ്ഞ ദിവസമാണ് അവരുടേ പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നത്. ഫ്രാൻസിസ് പാപ്പ നിയമിച്ച കർദിനാൾമാരുടെ ഉപദേശകസമിതി അംഗം കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനു പുറമെ ലത്തീൻ സഭയിൽനിന്ന് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ അന്തോണി പുള,

  • യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി മാധ്യസ്ഥം തേടാൻ ഫ്രാൻസിസ് പാപ്പ ഫാത്തിമയിലേക്ക്

    വത്തിക്കാൻ സിറ്റി: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ ഫാത്തിമയിൽ എത്തുന്നതിന്റെ ലക്ഷ്യം വെളിപ്പെടുത്തി വത്തിക്കാൻ. യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിയാണ് ഫ്രാൻസിസ് പാപ്പ മരിയൻ ദർശനത്താൽ പുണ്യഭൂമിയായി മാറിയ ഫാത്തിമയിലെത്തുന്നത്. ഓഗസ്റ്റ് രണ്ടു മുതൽ ആറുവരെ നീളുന്ന പോർച്ചുഗൽ പര്യടനത്തിൽ അഞ്ചാം തിയതിയാണ് പാപ്പ ഫാത്തിമ സന്ദർശിക്കുന്നത്. പേപ്പൽ പര്യടനത്തിൽ ഫാത്തിമാ സന്ദർശിക്കാനുള്ള തീരുമാനം പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നുവെന്നും വത്തിക്കാൻ ന്യൂസ് വെളിപ്പെടുത്തി. മരിയൻ പ്രത്യക്ഷീകരണത്തിന്റെ

  • ലോഗോയും ആപ്തവാക്യവും തയാർ, ചരിത്രത്തിലാദ്യമായി പാപ്പയെ രാജ്യത്തേക്ക് വരവേൽക്കാൻ ഒരുങ്ങി മംഗോളിയ

    വത്തിക്കാൻ സിറ്റി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും വത്തിക്കാൻ പുറത്തുവിട്ടു. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതു പകരാനെത്തുന്ന പേപ്പൽ പര്യടനത്തിന്റെ ആപ്തവാക്യം ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ്. കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. മംഗോളിയൻ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടം, ‘ജർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ

Magazine

Feature

Movies

  • 36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On

    36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On0

    ബിജു ഡാനിയേല്‍ കാതോര്‍ത്താല്‍ മാതൃഭാഷയില്‍ കേള്‍ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്‍. അതില്‍ 36 ഭാഷകളില്‍ തിരുവചനങ്ങള്‍. നിലവില്‍ ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്‍ലോഡുകള്‍. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്‍. പ്രതിദിനം 8000-12000 ഉം ആഴ്ചയില്‍ 50000-70000ഉം പേര്‍ വചനം വായിക്കുന്ന ബൈബിള്‍ ആപ്പ്. ഇതൊരു സ്വപ്‌നമല്ല. സ്വപ്‌ന യാത്രയ്ക്കിടയിലെ ചില കണക്കുകള്‍ മാത്രം. 2025-ല്‍ 50 ഭാഷകളില്‍ തിരുവചനങ്ങളും 50 ലക്ഷം ഡൗണ്‍ലോഡുകളും – ഇതാണ് ബൈബിള്‍ ഓണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്വപ്‌നം

  • നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത

    നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത0

    ജയ്‌മോന്‍ കുമരകം പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്‍ന്ന ഒരാള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദരവോടെ എണീറ്റ് നില്‍ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള്‍ അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്‍ന്ന മറുപടിയാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന്‍ കഴിയുക. പഠിക്കുന്ന കാലം മുതല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ തോറ്റുപോയതുകൊണ്ടാകാം അവര്‍ മുതിര്‍ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്‍

  • ഉണര്‍ന്നെണീക്കാന്‍

    ഉണര്‍ന്നെണീക്കാന്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ്‍ പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്‍. പക്ഷേ അവര്‍ അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള്‍ തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര്‍ ഹൃദയത്തില്‍ നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര്‍ സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില്‍ ദാനിയേലും കൂട്ടരും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?