Follow Us On

09

November

2025

Sunday

Latest News

  • ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ  വാര്‍ഷികം

    ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം0

    റാഞ്ചി (ജാര്‍ഖണ്ഡ്): ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ യുടെ 58-ാം രക്തസാക്ഷിത്വ അനുസ്മരണം അച്ചന്‍ രക്ത സാക്ഷിത്വം വരിച്ച റാഞ്ചിയിലെ നവാഠാടില്‍ നടന്നു. വിശുദ്ധ കുര്‍ബാനക്ക് നവാഠാട് ഇടവക വികാരി ഫാ. സുനില്‍ ടോപ്പനോയും റാഞ്ചിയിലെ ഹസാരിബാഗ് രൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫാ. ടോമി അഞ്ചുപങ്കിലും കാര്‍മികത്വം വഹിച്ചു. ഫാ. ജെയിംസ് കോട്ടായിലിന് കുത്തേറ്റ പള്ളിമുറിയുടെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മെമ്മോറിയല്‍ സ്ലാബിനോടു ചേര്‍ന്ന് സ്ഥാപിച്ച അച്ചന്റെ ഛായചിത്രം കൊത്തിയ ഫലകത്തിന്റെ ആശീര്‍വാദവും നടന്നു. അച്ചനെ കുത്തിയത്

  • സിജോ പൈനാടത്തിന് മാധ്യമ പുരസ്‌കാരം

    സിജോ പൈനാടത്തിന് മാധ്യമ പുരസ്‌കാരം0

    കൊച്ചി: തൃശൂര്‍ സഹൃദയവേദിയുടെ മേനാച്ചേരി എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. പി.എന്‍. വിജയകുമാറില്‍ നിന്ന് സിജോ പൈനാടത്ത് അവാര്‍ഡ്   ഏറ്റുവാങ്ങി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇതോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനര്‍ ജസ്റ്റിസ് ബി. കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.’ഭരണഘടനയുടെ സംര ക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍

  • ഗാസയിലെ  കത്തോലിക്ക ദൈവാലയത്തിന് നേരെയുള്ള ആക്രമണത്തല്‍ മരണം മൂന്നായി; അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ

    ഗാസയിലെ കത്തോലിക്ക ദൈവാലയത്തിന് നേരെയുള്ള ആക്രമണത്തല്‍ മരണം മൂന്നായി; അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ0

    ജറുസലേം: ഗാസയിലെ ഏക കത്തോലിക്ക ദൈവാലയമായ ഹോളി ഫാമിലി ദൈവാലയത്തിന് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ മൂന്നായി. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും കാലില്‍ പരിക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആദ്യം സ്ഥിരീകരിച്ച സാദ് ഇസ്സ കൊസ്റ്റാണ്ടി സലാമെ, ഫൗമിയ ഇസ്സ ലത്തീഫ് അയ്യാദ് എന്നിവര്‍ക്ക് പുറമെ നജ്വ അബു ദാവൂദ് എന്ന വ്യക്തിയും പരിക്കുകള്‍ക്ക് കീഴടങ്ങുകയായിരുന്നു. മരിച്ച ആത്മാക്കളുടെ വിശ്രാന്തിക്കും ഈ ‘കിരാത യുദ്ധം’ അവസാനിപ്പിക്കുന്നതിനുമായി പ്രാര്‍ത്ഥിക്കുകയാണെന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളുള്‍പ്പടെ

  • സ്‌കൂളുകള്‍ മതനിരാസം പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുത്

    സ്‌കൂളുകള്‍ മതനിരാസം പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുത്0

    കൊച്ചി: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവും സമയക്രമവും  വിവാദമാക്കി വഴി തിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാര്‍ മതനിരാസം പ്രചരിപ്പിക്കാനുള്ള വേദിയായി മാറ്റുകയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സ്‌കൂളുകളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി മൂല്യബോധമുള്ള തലമുറയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ട നയങ്ങളില്‍ വിവാദത്തിന് അനാവശ്യ സാഹചര്യം ഒരുക്കുകയും അതിന്റെ മറവില്‍ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുകയുമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശ പ്രകാരം,ന്യൂനപക്ഷ വിദ്യാഭ്യാസ

  • ബഥാനിയായില്‍ 101 ദിവസത്തെ അഖണ്ഡജപമാല സമര്‍പ്പണത്തിന് തുടക്കമായി

    ബഥാനിയായില്‍ 101 ദിവസത്തെ അഖണ്ഡജപമാല സമര്‍പ്പണത്തിന് തുടക്കമായി0

    താമരശേരി: 101 രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണ ത്തിനും പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. താമരശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയുമായ 2025-ല്‍ ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് അഖണ്ഡ ജപമാലയുടെ മുഖ്യനിയോഗം. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് മാര്‍ ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, പുല്ലൂരാംപാറ

  • മതപരിവര്‍ത്തന നിരോധന നിയമഭേദഗതി; സുപ്രീംകോടതി യുപി സര്‍ക്കാരിന്റെ വിശദീകരണം തേടി

    മതപരിവര്‍ത്തന നിരോധന നിയമഭേദഗതി; സുപ്രീംകോടതി യുപി സര്‍ക്കാരിന്റെ വിശദീകരണം തേടി0

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 2024-ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതിയില്‍  സുപ്രീം കോ ടതി യുപി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ നിയമത്തിലെ ചില വ്യവസ്ഥകള്‍ അവ്യക്തവും ഭരണഘടനാ വിരുദ്ധവു മാണെന്ന് ചൂണ്ടിക്കാട്ടി രൂപ് രേഖ വര്‍മ്മയും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നിലവിലുണ്ട്. ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിന് കര്‍ശനമായ നിയമം രാജ്യത്ത് നിലവില്‍ ഉള്ളപ്പോഴാണ് ചില സംസ്ഥാനങ്ങള്‍ ദുരുപയോഗിക്കപ്പെടാന്‍ കഴിയുന്ന

  • അപൂര്‍വ സെസ് സിസിബിഐയുടെ ദേശീയ സിനഡ് ടീമില്‍

    അപൂര്‍വ സെസ് സിസിബിഐയുടെ ദേശീയ സിനഡ് ടീമില്‍0

    ന്യൂഡല്‍ഹി: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ)  പാസ്റ്ററല്‍ പ്ലാന്‍ നടപ്പിലാക്കുന്നതി നുള്ള ദേശീയ സിനഡ് ടീമിലും ഫെസിലിറ്റേഷന്‍ കമ്മിറ്റി അംഗമായും അപൂര്‍വ സെസ് നിയമിതയായി. ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിഐഎം)  ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഛത്തീസ്ഗഡിലെ റായ്ഗഢ് രൂപതാ പ്രസിഡന്റ്, സിസിബിഐ ഇക്കോളജി കമ്മീഷന്റെ ദേശീയ കൗണ്‍സില്‍ അംഗം, യുകാറ്റ് പഠന ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് പുതിയ ഉത്തരവാദിത്വം അപൂര്‍വയെ തേടിയെത്തിയത്. റായ്ഗഢ് രൂപതയിലെ ഖര്‍സിയ ഇടവകാംഗമായ

  • വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചാല്‍ പഞ്ചാബില്‍ ഇനി ജയില്‍ശിക്ഷ

    വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചാല്‍ പഞ്ചാബില്‍ ഇനി ജയില്‍ശിക്ഷ0

    ചണ്ഡീഗഢ്‌ : വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചാല്‍ പഞ്ചാബില്‍ ഇനി ജയിലില്‍ കിടക്കേണ്ടിവരും. വിശുദ്ധശ്രന്ഥങ്ങളെ അപകീര്‍ ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള പുതിയ നിയമ നിര്‍മാണത്തിനുള്ള ബില്‍  പഞ്ചാബ് നിയമസഭയില്‍ ജൂലൈ 14-ന് അവതരിപ്പിച്ചു. വിവിധ മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിച്ചാല്‍ കുറഞ്ഞ് 10 ലക്ഷം രൂപയോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ ലഭിക്കുമെന്നതാണ് ബില്ലിലെ വ്യവസ്ഥയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതഗ്രന്ഥങ്ങളെ നിന്ദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിനാല്‍ തന്നെ ഈ ബില്‍ കൃത്യമായ സമയത്താണ് വന്നതെന്ന് ജലന്തര്‍

  • ലഹരി വിരുദ്ധ ദിനാചരണം

    ലഹരി വിരുദ്ധ ദിനാചരണം0

    മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജില്‍ നടന്ന ലഹരിവിരുദ്ധ ദിനാചരണവും യൂത്ത് റെഡ് ക്രോസ് ജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനവും കോളജ് മാനേജര്‍ ഫാ. സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഗീത പുല്ലന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റെഡ് ക്രോസ് ചെയര്‍മാന്‍ ബേബി പോത്തന്‍ മുഖ്യപ്രഭാഷണം നടത്തി. വൈആര്‍സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ഫിലിപ്‌സ് സി.ഇ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  അര്‍ജുന്‍ വൈശാഖ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍

National


Vatican

  • പ്രത്യാശയുടെ സന്ദേശവുമായി 286 ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക്; അപ്രതീക്ഷിതമായ ബഹിരാകാശവാസം എല്ലാം നന്മയ്ക്കായി മാറ്റുന്ന ദൈവികപദ്ധതിയുടെ ഭാഗമെന്ന് ബുച്ച് വില്‍മര്‍

    വാഷിംഗ്ടണ്‍ ഡിസി: നിസാര കാര്യങ്ങള്‍ക്ക് പോലും അസഹിഷ്ണുതയും നീരസവും പ്രകടിപ്പിക്കുന്ന ആധുനികലോകത്തിന് അതിജീവനത്തിന്റെയും പ്രത്യാശയുടെയും സഹിഷ്ണുതയുടെയും പുതിയ പാഠങ്ങളുമായി 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷം ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മറുമടങ്ങുന്ന സംഘം ഭൂമിയില്‍ സുരക്ഷിതമായി മടങ്ങിയെത്തി. ഇരുവരുമടങ്ങുന്ന നാല്‍വര്‍ സംഘവുമായി തിരിച്ച ഡ്രാഗണ്‍ ഫ്രീഡം പേടകം 17 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്യുകയായിരുന്നു. കേവലം എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5 ന് അന്താരാഷ്ട്ര

  • സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം

    വത്തിക്കാന്‍ സിറ്റി:  സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ കണ്ടെത്തലുകള്‍ സഭാ ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ നടപ്പാക്കല്‍ ഘട്ടത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. 2028-ല്‍ വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തിനുമുമ്പ്, സഭയുടെ എല്ലാ തലങ്ങളിലും രൂപതകളിലും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ തലത്തിലും സന്യാസസമൂഹങ്ങളിലും സിനഡാലിറ്റിയെ സമന്വയിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് വ്യക്തമാക്കി. ഒരു പുതിയ സിനഡ് വിളിക്കുകയില്ലെന്നും പകരം, ഇതുവരെ സ്വീകരിച്ച നടപടികള്‍ ക്രോഡീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എല്ലാ ബിഷപ്പുമാര്‍ക്കും ദേശീയ, പ്രാദേശിക

  • ചാള്‍സ് മൂന്നാമന്‍ രാജാവ്   ഏപ്രില്‍ എട്ടിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

    ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും ഏപ്രില്‍ 8-ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി  കൂടിക്കാഴ്ച നടത്തിയേക്കും. മുന്‍ നിശ്ചയിച്ചപ്രകാരം  ഏപ്രില്‍ 7-10 വരെ ബ്രിട്ടീഷ് രാജകുടുംബം ഇറ്റലി സന്ദര്‍ശിക്കും. അതേസമയം ഒരു മാസത്തിലധികമായി  ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും ചാള്‍സ് മൂന്നാമന്‍ രാജവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള  കൂടിക്കാഴ്ചയ്ക്ക് പുറമേ, രാജാവും രാജ്ഞിയും സിസ്‌റ്റൈന്‍ ചാപ്പലില്‍ ‘സൃഷ്ടിയുടെ പരിചരണം’ എന്ന വിഷയത്തില്‍ നടക്കുന്ന എക്യുമെനിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ കുറിപ്പില്‍ പറയുന്നു.

  • വിശുദ്ധ ബലിയില്‍ ഫ്രാന്‍സിസ് പാപ്പാ സഹകാര്‍മ്മികത്വം വഹിച്ചു

    വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി മാസം പതിനാലാം തീയതി, ന്യുമോണിയ ബാധ മൂലം റോമിലെ ജമല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനിലയില്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാര്‍ച്ചുമാസം പതിനാറാം തീയതി ഞായറാഴ്ച്ച, ഇറ്റാലിയന്‍ സമയം വൈകുന്നേരമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ഞായറാഴ്ച്ച രാവിലെ, ജമല്ലി ആശുപത്രിയില്‍ തന്റെ മുറിയുടെ സമീപമുള്ള ചാപ്പലില്‍, അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികനായി ഫ്രാന്‍സിസ് പാപ്പായും സംബന്ധിച്ചുവെന്ന സന്തോഷകരമായ വാര്‍ത്തയും വത്തിക്കാന്‍

  • ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ

    വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്‌തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998 ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം

  • ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി  പ്രത്യേക വിശുദ്ധ കുര്‍ബാന

    വത്തിക്കാന്‍സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ഇന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അപ്പസ്‌തോലിക് കൊട്ടാരത്തിലെ പൗളിന്‍ ചാപ്പലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാള്‍മാരും വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളും പങ്കെടുക്കും. അതേസമയം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്‌സ്‌റേ പരിശോധനാഫലം തൃപ്തികരമാണ്. എങ്കിലും മാര്‍പാപ്പയ്ക്ക് രാത്രിയിലും പകലും ഓക്‌സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്നുവരുന്ന

World


Magazine

Feature

Movies

  • ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ

    ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ0

    ബ്രസീലിയ: ‘കാലാവസ്ഥാ പ്രതിസന്ധിയുടെ മാനുഷിക മുഖം’ കാണാതെ പോകരുതെന്നും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് ആഗോളതാപനിലയുടെ വര്‍ധനവ്മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ പരിമിതപ്പെടുത്തണമെന്നും ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ഉത്തരവാദിത്വം, നീതി, സമത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള  വാക്കുകളെയും ചിന്തകളെയും തിരഞ്ഞെടുപ്പുകളും പ്രവര്‍ത്തനങ്ങളുമാക്കി മാറ്റേണ്ടത് ശാശ്വത സമാധാനം കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പാപ്പ പറഞ്ഞു. സിഒപി30 എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്കായി ആമസോണ്‍ മഴക്കാടുകളുടെ സമീപത്തുള്ള ബ്രസീലിലെ ബെലെമില്‍ ഒത്തുകൂടിയ ലോക നേതാക്കള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

  • ജപമാലയും  ഉത്തരീയഭക്തിയും കത്തോലിക്ക സഭയില്‍ മാറ്റമില്ലാതെ തുടരും

    ജപമാലയും ഉത്തരീയഭക്തിയും കത്തോലിക്ക സഭയില്‍ മാറ്റമില്ലാതെ തുടരും0

    പരിശുദ്ധ കന്യകാമറിയത്തെ  ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ലെന്നും ‘കൃപാവരത്തിന്റെ മാതാവ്’എന്നും ‘മധ്യസ്ഥ’എന്നുമുള്ള വിശേഷണങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കണമെന്നും വ്യക്തമാക്കി റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച പ്രബോധന രേഖയുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച ‘മരിയഭക്തിക്കൊരു മാര്‍ഗരേഖ’ എന്ന സര്‍ക്കുലറിന്റെ പൂര്‍ണരൂപം. മാര്‍ റാഫേല്‍ തട്ടില്‍, സീറോമലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ്   പരിശുദ്ധ പിതാവു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ്’ എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ

  • പത്രത്തിലെ വ്യാജവാര്‍ത്തയെ തുടര്‍ന്ന് മധ്യപ്രദേശിലെ സെമിനാരിയില്‍ പോലീസ് റെയ്ഡ്

    പത്രത്തിലെ വ്യാജവാര്‍ത്തയെ തുടര്‍ന്ന് മധ്യപ്രദേശിലെ സെമിനാരിയില്‍ പോലീസ് റെയ്ഡ്0

    ഭോപ്പാല്‍:  ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറില്‍ വന്ന അടിസ്ഥാനരഹിതമായ ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നവംബര്‍ 5 ന് ഗ്വാളിയോര്‍ രൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പോലീസ് റെയ്ഡ്.  ഉദ്യോഗസ്ഥര്‍ ‘അറിയിപ്പില്ലാതെ എത്തി’ ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട പരിശോധന നടത്തുകയായിരുന്നു. അവര്‍ എല്ലാ മുക്കിലും മൂലയിലും തിരഞ്ഞതായും 23 സെമിനാരി വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തതായും റെക്ടര്‍ റെക്ടര്‍ ഫാ. ഹര്‍ഷല്‍ അമ്മപറമ്പില്‍ പറഞ്ഞു. മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?